ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് മുന്‍ മാതൃകകള്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ.രാജന്. ജെസിബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ദൗത്യം നടപ്പിലാക്കാന്‍ അനാവശ്യമായ ഒരു ധൃതിയും സര്‍ക്കാര്‍ കാണിക്കില്ല. നടപടിക്രമങ്ങള്‍ നിയമപരമായി മുന്നോട്ട് പോകണം എന്ന് മാത്രമാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രത്യേകമായി ആരെയെങ്കിലും ഉന്നം വച്ചുകൊണ്ടല്ല ദൗത്യം നടപ്പിലാക്കുന്നത്. സിനിമാറ്റിക് ആക്ഷന്‍ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഭേദഗതികള്‍ കൈയേറ്റത്തിന് കുടചൂടാനുള്ള നടപടിയല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല. എം.എം.മണിയുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreCategory: Top News
വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ സാധിച്ചില്ല
പ്രതിസന്ധി വിട്ടുമാറാതെ വിഴിഞ്ഞം. കപ്പലിൽ നിന്ന് ബർത്തിലിറങ്ങാൻ ചൈനീസ് പൗരന്മാർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതു കാരണം ചൈനയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകൾ ഇതുവരെ ഇറക്കാൻ സാധിച്ചില്ല. അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഇതുവരെയും ലഭിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നു. ശരിയാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. വിഴിഞ്ഞത്ത് എത്തിയ കപ്പലിനെ സ്വീകരിക്കാൻ തലസ്ഥാനത്ത് ഞായറാഴ്ച വിപുലമായ പരിപാടികൾ നടത്തിയിരുന്നു. കപ്പലിൽ നിന്നുള്ള ക്രെയിനുകൾ ഇറക്കാൻ ഇതുവരെ സാധിച്ചില്ല.
Read Moreമാധ്യമ പ്രവർത്തകർ ശല്യം ചെയ്തു; തെണ്ടാന്‍ പൊയ്ക്കൂടെ എന്ന് അവരോട് ചോദിച്ചു; എം. സി. ദത്തന്
മാധ്യമപ്രവര്‍ത്തകരോട് തെണ്ടാൻ പൊയ്ക്കൂടെയെന്ന് താന്‍ ചോദിച്ചെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.സി ദത്തന്. തനിക്കൊന്നും പറയാനില്ലെന്ന് പല തവണ പറഞ്ഞിട്ടും പിന്നാലെ നടന്ന് മാധ്യമ പ്രവർത്തകർ ശല്യം ചെയ്യുക ആയിരുന്നെന്നും എം.സി ദത്തന് പറഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിൽ കടക്കാൻ പോലീസുകാർ വിസമ്മതിച്ചു. എന്നാൽ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചപ്പോള്‍ പൊലീസുകാര്‍ കടത്തിവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിനിടെ സെക്രട്ടേറിയേറ്റിൽ എത്തിയ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനെ പോലീസ് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണെന്ന് മനസിലാകാതെയാണ് എം.സി ദത്തനെ പോലീസ് തടഞ്ഞത്. എന്നാൽ പിന്നീട് മനസിലായതോടെ അകത്തേക്ക് കടത്തി വിടുകയായിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് അദ്ദേഹം മോശമായി സംസാരിച്ചു. നിങ്ങൾക്കൊന്നും വേറൊരു പണിയുമില്ലേ? ഇതിലും ഭേദം തെണ്ടാന്‍ പൊയ്ക്കൂടെയെന്നാണ് മാധ്യമ പ്രവർത്തകരോട് എം.സ്.ദത്തൻ ചോദിച്ചത്.
Read Moreഅവൻ വരുന്നുണ്ട് സാറേ, കുട്ടികളെ നശിപ്പിക്കാൻ; ബാംഗ്ലൂരിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർഥി; കൊല്ലത്ത് കാലുകുത്തിയപ്പോൾ തന്നെ വലയിലാക്കി പോലീസ്
ചാത്തന്നൂർ: ലക്ഷക്കണക്കിന് രൂപ വില വരുന്ന മാരകലഹരി വസ്തുവായ 71 ഗ്രാം എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പാനൂർ കിഴക്കോത്ത് പുതുപറമ്പിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ അവസാന വർഷ ബിഡിഎസ് വിദ്യാർത്ഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ 6ന് കൊട്ടിയം ജംഗ്ഷനിൽ വച്ചാണ് നൗഫൽ പോലീസ് വലയിലാകുന്നത്. ബംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസിൽ കൊട്ടിയത്ത് ഇറങ്ങുമ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നൗഫലിന്റെ ബാഗ് പരിശോധിച്ചാണ് മാരക ലഹരി വസ്തു കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് വലിയ അളവിൽ കടത്തി കൊണ്ടു വന്ന് വിദ്യാർഥികൾക്കിടയിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. നൗഫലിനെ ഒമ്പത് മണിയോടെ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം…
Read Moreതിരികെ സ്കൂളിലേക്ക് എത്തിയില്ലെങ്കിൽ ലോണില്ല;കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി സിഡിഎസ്
കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിനു കുടുംബശ്രീ അംഗങ്ങൾക്ക് സിഡിഎസിന്റെ ഭീഷണി. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്. ഭീഷണി സന്ദേശം വാട്സ്അപ്പ് ഗ്രൂപ്പിൽ പ്രചരിച്ചു. കുടുംബശ്രീയുടെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതിന്റേതായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചത്. അംഗങ്ങൾ ക്ലാസിനു വന്നില്ലെങ്കിൽ ലോണിനും മറ്റ് ആനുകൂല്യങ്ങൾക്കും വരുമ്പോൾ ക്ലാസിൽ പങ്കെടുക്കാത്ത അംഗങ്ങളെ പരിഗണിക്കില്ലെന്ന് സന്ദേശത്തിൽ പറയുന്നു. ക്ലാസിൽ വരാത്ത ആളുകളുടെ പേര് നോട്ട് ചെയ്ത് വെക്കുമെന്നും ബാങ്കിൽ ലോണിന് വരുമ്പോൾ ഒപ്പിട്ട് തരില്ലെന്നും ഭീഷണിപ്പെടുത്തി. ബിജെപിയുടെ നേതൃത്വത്തിൽ ഭീഷണി സന്ദേശത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreവീട്ടുജോലിക്ക് നിന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് എഎസ്ഐ; അമ്മയില്ലാത്ത കുട്ടികളുടെ സുരക്ഷ ഓർത്താണ് പോലീസുകാരന്റെ വിട്ടിൽ നിർത്തിയതെന്ന് പിതാവ്
ഭുവനേശ്വർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹോം ഗാർഡ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടിൽ ജോലിക്കു നിന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്ചയാണ് എഎസ്ഐയെ അറസ്റ്റ് ചെയ്തത്. എന്നാൽ ജാർഖണ്ഡിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഹോം ഗാർഡിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇരുവരെയും പോക്സോ പ്രകാരം അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഭാര്യയുടെ മരണശേഷം തന്റെ മൂന്ന് കുട്ടികളുടെ സംരക്ഷണത്തിനായാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എഎസ്ഐ വീട്ടിൽ ജോലിക്ക് നിർത്തിയത്. വിവാഹം വാഗ്ദാനം നൽകി എഎസ്ഐ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് എഎസ്ഐയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreപി.സി ചാക്കോ പറഞ്ഞു നടക്കുന്നത് പച്ചകള്ളം; ശശീന്ദ്രൻ സത്യങ്ങൾ വളച്ചൊടിക്കുന്നു; തോമസ് .കെ. തോമസ്
എൻസിപിയിൽ വീണ്ടും ശീതയുദ്ധം. പോര് മുറുക്കി തോമസ് .കെ. തോമസും , പി.സി. ചാക്കോയും. നിർവഹസമിതി യോഗത്തിൽ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തോമസ് .കെ. തോമസ് പറഞ്ഞു. പച്ച കള്ളമാണ് പി.സി ചാക്കോ പറഞ്ഞു നടക്കുന്നത്. മറ്റ് പ്രവർത്തകരോടുള്ള പി.സി. ചാക്കോയുടെ സമീപനം വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വമാണ് തനിക്ക് മന്ത്രിസ്ഥാനം ഉറപ്പ് നൽകിയത്. താനും എ.കെ ശശീന്ദ്രനും തമ്മിൽ മന്ത്രി സ്ഥാനം വീതംവെക്കുന്ന കാര്യത്തിൽ പരസ്പര ധാരണ ഉണ്ടായിരുന്നു. പക്ഷേ നിലവിൽ എ.കെ ശശീന്ദ്രൻ സത്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് തോമസ് .കെ. തോമസ് ആരോപിച്ചു. ചാക്കോ ഇന്നലെ വന്നയാളാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ അഭിപ്രായം പറയാൻ ചാക്കോയ്ക്ക് യാതൊരു വിധത്തിലുമുള്ള അർഹതയില്ല. എൻസിപിയുടെ വളർച്ചയിൽ ഒരു സംഭാവനയും അദ്ദേഹത്തിന് ഇല്ല. . സംസ്ഥാന നേതൃത്വത്തിന് ഒപ്പമല്ല കുട്ടനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും തോമസ് .കെ. തോമസ്…
Read Moreഎംബിബിഎസ് ഇന്റേൺസിന് സ്റ്റൈപ്പൻഡ് നൽകുന്നില്ല; ദേശീയ മെഡിക്കൽ കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
രാജ്യത്തെ 70 ശതമാനം മെഡിക്കൽ കോളേജുകളും എംബിബിഎസ് ഇന്റേൺസിന് നിർബന്ധിത സ്റ്റൈപ്പൻഡ് നൽകുന്നില്ലെന്ന ആശങ്കകളോട് പ്രതികരിച്ച് സുപ്രീം കോടതി ദേശീയ മെഡിക്കൽ കമ്മീഷനെ (എൻഎംസി) രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സമിതി ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അമിതമായി നീണ്ട ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്ന യുവ ഡോക്ടർമാരുടെ കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അവർ ആശങ്ക ഉന്നയിച്ചു. വിദ്യാർഥി പ്രവേശന വേളയിൽ പലപ്പോഴും വൻതോതിൽ ഡോണേഷനോ ക്യാപിറ്റേഷൻ ഫീസോ ഈടാക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾ എംബിബിഎസ് ഇന്റേൺസിന് സ്റ്റൈപ്പന്റ് നൽകാനുള്ള ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ 70 ശതമാനം മെഡിക്കൽ കോളേജുകളും എംബിബിഎസ് ഇന്റേൺസിന് സ്റ്റൈപ്പൻഡ് നിബന്ധന പാലിക്കുന്നില്ലെന്ന അഭിഭാഷകന്റെ വാദത്തെ…
Read Moreഹിമാലയത്തിൽ നിന്നും ലഹരിയെത്തിച്ച തുമ്പിപ്പെണ്ണിന്റെ കമാൻഡർ ആര്; പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ക്ക് ടെലികോം കമ്പനികളെ സമീപിച്ച് എക്സൈസ്
കൊച്ചി: കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം നാല് പേര് പിടിയിലായ സംഭവത്തില്‍ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ തേടി എക്സൈസ്. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചത്തില്‍ നിന്ന് സംശയകരമായ ചില നമ്പറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനാണ് സൈബര്‍ സെല്‍ മുഖേന പ്രതികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ടെലകോം കമ്പനികള്‍ക്ക് ഇത് സംബന്ധിച്ചു കത്ത് നല്‍കിയതായും കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. രണ്ട് ദിവസത്തനകം പ്രതികളെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയില്‍ വാങ്ങുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ തെളിവെടുപ്പും നടത്തും. ഹിമാലയത്തില്‍ നിന്നും ലഹരമരുന്ന് എത്തിച്ചതെന്ന് കരുതുന്ന പ്രതി കൊല്ലം സ്വദേശിയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരേണ്ടതുണ്ടെന്നും അസി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇയാള്‍ ലഹരി റാക്കറ്റിലെ കണ്ണിയാണെന്നാണ് സംശയിക്കുന്നത്.…
Read Moreപാവങ്ങളുടെ നെഞ്ചത്തടിച്ചു സപ്ലൈകോ കാലി; ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചു; ജോലിയും വേതനവും ഇല്ലാതെ സപ്ലൈകോയിലെ ദിവസവേതന-പായ്ക്കിംഗ് തൊഴിലാളികൾ
സ്വന്തം ലേഖിക കണ്ണൂര്‍: സപ്ലൈകോയും മാവേലി സ്റ്റോറുകളും സാധനങ്ങളില്ലാതെ കാലിയായതോടെ പാവപ്പെട്ട ജനങ്ങൾക്കൊപ്പം അയ്യായിരത്തോളം വരുന്ന സപ്ലൈകോയിലെ ദിവസവേതന-പായ്ക്കിംഗ് തൊഴിലാളികളും ദുരിതത്തിലായി. സബ്സിഡി നിരക്കിലുള്ള കുറച്ചു സാധനങ്ങൾ മാത്രമാണു രണ്ടിടത്തുമുള്ളത്. സ്റ്റോക്ക് എത്താത്തതുകൊണ്ട് തൊഴിലാളികൾക്ക് ജോലിയും വേതനവും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞമാസം ചിലര്‍ക്ക് 2,000 രൂപയാണ് ഒരുമാസത്തെ വേതനം ലഭിച്ചത്. ഈമാസം ഇതുവരെ ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല. ദിവസവേതന തൊഴിലാളികള്‍ക്ക് 575 രൂപയും പായ്ക്കിംഗ് തൊഴിലാളികള്‍ക്ക് ഒരു പായ്ക്കിന് ഒരു രൂപ 65 പൈസ നിരക്കിലുമാണ് കൂലി. മതിയായ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ തൊഴിലാളികൾക്ക് ഔട്ട്ലെറ്റുകളിലെത്തേണ്ട ആവശ്യമേയുണ്ടാകുന്നില്ല. ഭൂരിഭാഗം പേരും തീര്‍ത്തും തൊഴില്‍രഹിതരായ മട്ടിലാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സബ്സിഡി നിരക്കിലുള്ള കുറച്ചു സാധനങ്ങള്‍ എത്തിച്ചതല്ലാതെ വേറെ സ്റ്റോക്കൊന്നും എത്തിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ദിവസ വേതനത്തൊഴിലാളികൾക്ക് മാസം നിശ്ചിത ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഇതിനാൽ സാധനങ്ങളുടെ ലഭ്യതക്കുറവ് വേതനത്തിലും കുറവ്…
Read More