സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്.  ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ഓണക്കാലത്തെ നികുതി വരുമാനത്തെ ഏറെ പ്രതീക്ഷയോടെ ആയിരുന്നു സർക്കാർ നോക്കി കണ്ടത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റു കൊണ്ട് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോകാമെന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് നികുതി വരുമാനത്തില്‍ വൻ തോതിൽ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 8165.57 കോടി രൂപയാണ് നികുതിയിനത്തില്‍ സംസ്ഥാനത്തിന് വരുമാനമുണ്ടായത്. എന്നാൽ 7368.79 കോടി രൂപയാണ് ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിലെ മാത്രം നികുതി വരുമാനം. 

Read More

ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം; കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി

ക്ലിനിക്കിൽ ഡോക്ടർക്ക് നേരെ ആക്രമണം. പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40 വയസ്സുള്ള ഡോക്ടറെയാണ് ഒരാൾ കത്തികൊണ്ട് ആക്രമിച്ചത്. സം‍ഭവ ദിവസം ഒരാൾ ഡോക്ടർ സംഗയ് ബൂട്ടിയയുടെ ക്ലിനിക്കിലെത്തി കെട്ടിടത്തിന്‍റെ ഗോവണിപ്പടിയിൽ വെച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) വിചിത്ര വീർ പറഞ്ഞു. ഡോ ബൂട്ടിയ കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ ഒരു ക്ലിനിക്ക് നടത്തുകയാണ്. മുകളിലത്തെ നിലയിലാണ് ഇവരുടെ താമസം. സംഭവത്തിന് ശേഷം അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡോക്ടർക്ക് ഒന്നിലധികം കുത്തുകളുണ്ടെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികയെ പിടികൂടാൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Read More

മിന്നൽ പരിശോധന; ഇടുക്കിയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ ക്രമക്കേട് കണ്ടെത്തി

ഇടുക്കിയിൽ ബിവറേജസിൽ മിന്നൽ പരിശോധന.  വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ടുപേർ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാർ ,ഉപ്പുതറ, കൊച്ചറ,എന്നീ ഔട്ട്ലെറ്റുകളിൽ കണക്കിൽ പെടാത്ത 21,907 രൂപ കണ്ടെത്തി. പൂപ്പാറ, രാജാക്കാട് ഔട്ട്ലെറ്റുകളിൽ 14,359 രൂപയുടെ കുറവും കണ്ടെത്തി.  മദ്യം പൊതിയാൻ പത്രം വാങ്ങിയ കണക്കിലും ക്രമക്കേട്.  കണക്ക് പ്രകാരം 23032 രൂപയുടെ പത്രക്കെട്ടുകൾ വാങ്ങിയതായാണ് പക്ഷേ ആർക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നും കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പ്; പിന്നിൽ അഖിൽ സജീവും ലെനിനുമെന്ന് നിഗമനം

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബാസിതിനും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയിട്ടില്ലെന്നാണ് ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നതിനു പിന്നാലെ  ബാസിതിന്‍റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന്  ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. എന്നാൽ അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ തെളിവ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. 

Read More

മലപ്പുറത്ത് റാഗിങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

റാഗിങ്ങിന്‍റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വളാഞ്ചേരി വിഎച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എ.പി അഭിനവിനാണ് മർദനമേറ്റത്. ഷർട്ടിന്‍റെ ബട്ടൺ ഇടാതെ വന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അഭിനവിന്‍റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി.

Read More

ബില്ലിന്‍റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും;വിവാദ പരാമർശവുമായി അബ്ദുൾ ബാരി സിദ്ദിഖി

വനിതാ സംവരണ ബില്ലിൽ വിവാദ പരാമർശവുമായി ആർജെഡി മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖി. ബിഹാറിലെ മുസാഫർപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് സർക്കാർ സംവരണം നൽകണം. ബില്ലിന്‍റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും എന്ന സിദ്ദിഖിയുടെ പ്രസ്താവന വിവാദമായി.  അവകാശങ്ങൾക്കായി പോരാടണമെന്ന് അനുയായികളോട് അഭ്യർത്ഥിച്ചു. തലച്ചോർ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കണമെന്ന് സിദ്ദിഖി അനുയായികളോട് പറഞ്ഞു.  എന്നിരുന്നാലും, ആരംഭം മുതൽ തന്‍റെ പാർട്ടി ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന്  അദ്ദേഹം  വ്യക്തമാക്കി,  എന്നാൽ ഒബിസി സ്ത്രീകളെ ഉൾപ്പെടുത്താൻ ക്വാട്ടയ്ക്കുള്ളിൽ ഒരു ക്വാട്ട ആവശ്യപ്പെടുന്ന ബില്ലിന്‍റെ നിലവിലെ രൂപത്തിൽ ശക്തമായ വിമർശകരിൽ ഒരാളാണ് ആർജെഡി.

Read More

വെെദ്യുതി ബിൽ അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി; ഇരുട്ടിലായി ഡിപ്പോ

വൈദ്യുതി ബിൽ അടച്ചില്ല. ഫ്യൂസ് ഊരി  കെഎസ്ഇബി. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ 41,000 രൂപ കുടിശിക അടയ്ക്കാനുള്ളതിനാൽ  ഫ്യൂസ് ഊരി കെഎസ്ഇബി.  ഫ്യൂസ് ഊരിയതോടെ അരമണിക്കൂറോളം ഡിപ്പോയുടെ പ്രവർത്തനങ്ങൾ നിലച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.

Read More

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; നഴ്സി നെതിരെ കുടുംബം

മലപ്പുറം പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനി റുക്സാനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. യുവതി അപകടനില തരണം ചെയ്തതായും ഗര്‍ഭസ്ഥ ശിശുവിന്  പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.  യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. എന്നാൽ വ്യാഴാഴ്ച  രക്തം കയറ്റുന്നതിനിടയിൽ മാറിപ്പോവുകയായിരുന്നു.   പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടര്‍ എത്തി  പരിശോധിച്ചപ്പോഴാണ് രക്തം മാറി നല്‍കിയതെന്ന് മനസിലായത്. ഉടൻ തന്നെ യുവതിയെ തൃശൂര്‍ മെ‍ഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം രക്തം മാറി നല്‍കിയ നഴ്സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടു.  

Read More

അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് വീട്ടുകാർ പള്ളിയിൽ പോയപ്പോൾ മോഷണം; ഒരു ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടമായി

അമ്പലപ്പുഴ: മരണാനന്തര ചടങ്ങുകൾക്കായി വീട്ടുകാർ പള്ളിയിൽ  പോയ സമയത്ത് മോഷണം. പഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. പുറക്കാട് തെക്കേടത്തു വീട്ടിൽ സോണി ജോസഫിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.സോണിയുടെ അമ്മ എലിസബത്ത് 23ന് മരിച്ചു.  ഇതിന്‍റെ കുഴി കാഴ്ചയ്ക്കായി ബന്ധുക്കൾ ഇന്നലെ രാവിലെ 9.30ന് പുറക്കാട് മാർ സ്ലീവാ പള്ളിയിലേക്ക് പോയി. 11.30 ഓടെ വീട്ടിൽ തിരികെയെത്തിയപ്പോൾ നിലത്തു കിടന്ന് ഒരു കമ്മൽ കിട്ടി. തുടർന്നു നടത്തിയ തെരച്ചിലിലാണ് അലമാരയിൽ പഴ്‌സിൽ സൂക്ഷിച്ചിരുന്ന 12 ഗ്രാം മാല, ഒരു ഗ്രാം മോതിരം, ഓരോ ഗ്രാമിന്‍റെ 2 കമ്മൽ എന്നിവ നഷ്ടപ്പെട്ടതായി കണ്ടത്.  ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  ഇതു സംബന്ധിച്ച് സോണി ജോസഫ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.

Read More

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 9-ാം ക്ലാസുകാരൻ അറസ്റ്റിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച്  വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 വ‌സുകാരനെ  വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ നിന്നും, സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് വിദ്യാർത്ഥി പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തത്. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ  കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും നീണ്ട കാലത്തെ   അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.  എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണി പെടുത്തുകയാണ് വിദ്യാർഥി ചെയ്തത്.  വിദ്യാർഥിക്കെതിരെ  അന്വേഷണം വരികയാണെങ്കിൽ പോലീസിന്‍റെ വലയിൽ വീഴാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.  

Read More