“ആരു പറഞ്ഞു മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ….’വിലാപയാത്രയ്ക്കും ചുറ്റും വികാരനിർഭരമായ രംഗങ്ങൾ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ട് കടന്നുപോയ വിലാപയാത്രയ്ക്കും ചുറ്റും വികാരനിർഭരമായ രംഗങ്ങൾ. താങ്ങാനാവാത്ത ദുഃഖം തുളുന്പുന്ന മുദ്രാവാക്യങ്ങൾ പാതയ്ക്കിരുവശവും കൂടിയ ജനക്കൂട്ടത്തിൽ നിന്നും ഉയർന്നു. “ആരു പറഞ്ഞു മരിച്ചെന്ന്ഉമ്മൻ ചാണ്ടി മരിച്ചെന്ന്ജീവിക്കുന്നു ഞങ്ങളിലൂടെ….’എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ജനം പ്രിയപ്പെട്ട ജനനായകന് അന്ത്യാഞ്ജലി അർപ്പിച്ചു. വിലാപ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം “കണ്ണേ കരളേ കുഞ്ഞൂഞ്ഞേ..’ എന്നാർത്തു വിളിച്ച് ജനം തടിച്ചു കൂടി. ജനനായകന് വിട എന്നെഴുതിയ ഫ്ലക്സുകൾ തലസ്ഥാനത്തെങ്ങും നിറഞ്ഞിരുന്നു. വിവിധ സംഘടനകളും റെസിഡൻസ് അസോസിയേഷനുകളും തയാറാക്കിയ ഫ്ലെക്സുകൾ എങ്ങും കാണാമായിരുന്നു. ഉമ്മൻചാണ്ടിയുടെ സഹായത്താൽ ജീവിതം കരുപ്പിടിപ്പിച്ചവരും ദുരിതക്കടൽ താണ്ടിയവരും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണുവാൻ വിലാപയാത്ര കടന്നുപോകുന്ന പാതയ്ക്കിരുവശവും തടിച്ചു കൂടി. പലരും ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് വിശദീകരിച്ചു. ഇന്നലെ രാത്രി മുതൽ പുതുപ്പള്ളി ഹൗസിലേക്ക് ജനപ്രവാഹമായിരുന്നു. ഇന്ന്…

Read More

അപ്പായുടെ ആഗ്രഹം പോലെ… സംസ്കാരത്തിന് ഔദ്യോഗിക ബഹുമതിവേണ്ട; ചീഫ് സെക്രട്ടറിക്ക് കത്തു നൽകി ഉമ്മൻചാണ്ടിയുടെ ഭാര്യ

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മതി സംസ്കാരമെന്ന് കുടുംബം നിലപാടെടുത്തതോടെയാണ് ഔദ്യോഗിക ബഹുമതിയെന്ന ചടങ്ങ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്‌കാരം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇത് വേണ്ടെന്ന് കുടുംബം സർക്കാരിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയാണ് ഇത് സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയത്. പിതാവിന്‍റെ അന്ത്യാഭിലാമനുസരിച്ചാണ് തീരുമാനമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.സംസ്കാര ചടങ്ങിൽ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മുൻപ് തന്നെ ഉമ്മൻ ചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നു.

Read More

ബംഗളൂരുവില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി ! തടിയന്റവിട നസീറിന്റെ കൂട്ടാളികളായ അഞ്ച് ഭീകരവാദികള്‍ പിടിയില്‍; പിടിച്ചെടുത്തത് വന്‍ ആയുധശേഖരം

ബംഗളൂരു നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരവാദികളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരമാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് ഏഴു പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, വോക്കി-ടോക്കികള്‍, കഠാരകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും ബംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. അറസ്റ്റിലായവരില്‍ അഞ്ച് പേരും 2008ലെ ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ റീക്രൂട്ട് ചെയ്തവരാണെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. നസീറിന് ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സയ്യിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ പരപ്പന അഗ്രഹാര ജയിലിലില്‍ വച്ച് തടിയന്റവിട നസീര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവര്‍…

Read More

നാക്കുപിഴയിൽ ക്രൂശിക്കരുത്; മനസിൽ നേതാവ് മാത്രമല്ല, ഉമ്മൻചാണ്ടി ഗുരുവും വഴികാട്ടിയുമെന്ന് കെ.സി. വേണുഗോപാൽ 

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വേർപാടിനെ പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്. അതിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിശദീകരണവുമായി എത്തുന്നതെന്നു വേണുഗോപാൽ വ്യക്തമാക്കി. വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് അത്തരക്കാൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്നും ഞങ്ങളുടെയെല്ലാം മനസിൽ നേതാവ് മാത്രമല്ല ഉമ്മൻചാണ്ടിയെന്നും ഗുരുവും വഴികാട്ടിയും എല്ലാമാണെന്നും വേണുഗോപാൽ രാത്രി വൈകി പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ദുഃഖകരമെന്നതിനു പകരം സന്തോഷകര മെന്നാണ് നാക്കുപിഴയായി വന്നത്.ഉമ്മൻചാണ്ടിയുടെ വിയോഗം ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്ന ആളുകളിൽ ഒരാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെയുള്ള എന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നാക്കുപിഴയെ ഈ നിലയിൽ ആഘോഷിക്കേണ്ടതുണ്ടോ എന്ന് അങ്ങനെ ചെയ്യുന്നവർ ആലോചിക്കണമെന്നും അദ്ദേഹം…

Read More

പ്രിയ വര്‍ഗീസിന്‍റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ ജോസഫ് സ്‌കറിയ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:  പ്രിയ വര്‍ഗീസിന്‍റെ യോഗ്യത ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ കേസിലെ പരാതിക്കാരനായ ജോസഫ് സ്‌കറിയ സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയയ്ക്കനുകൂലമായി വിധിച്ചത്. എന്നാല്‍ ഇതിനെതിരെ നേരത്തെ യുജിസിയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. 2018ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത പ്രിയയ്ക്കില്ലെന്നാണ് യുജിസിയുടെ വാദം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല എന്ന് യുജിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധി കാരണം 2018ലെ യുജിസി അസോസിയേറ്റ് പ്രഫസര്‍ നിയമവും വകുപ്പുതന്നെ അപ്രസക്തമാകുന്ന സ്ഥിതിയാണുള്ളതെന്നും യുജിസി അപ്പീലില്‍ പറയുന്നു. റെഗുലേഷനെ പൂര്‍ണമായി ഇല്ലാതാക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേത്. പ്രിയയുടെ നിയമനം ശരിവച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ആവശ്യങ്ങള്‍ പല കേസുകളിലും ഉയരാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

Read More

പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് 53 വർഷം; 19,077 ദിവസം എംഎൽഎയായുള്ള റിക്കാർഡ്

തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രതിനിധീകരിച്ചത് 19,077 ദിവസം. 53 വർഷം നിയമസഭാംഗമായിരുന്നതിന്‍റെ കേരള നിയമസഭയിലെ റിക്കാർഡ് ഉമ്മൻ ചാണ്ടിക്കാണ്.പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 2022 ഓഗസ്റ്റ് ഒന്നിനാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന കെ.എം. മാണിയുടെ റിക്കാർഡ് ഉമ്മൻ ചാണ്ടി മറികടന്നത്. കെ.എം. മാണി 18,728 ദിവസമായിരുന്നു പാലാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 52 വർഷവും ഒരു മാസവുമായിരുന്നു കെ.എം. മാണി പാലായുടെ പ്രതിനിധിയായിരുന്നത്. 1970ൽ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയായ ഇ.എം. ജോർജിനെയാണു പരാജയപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് ഒരിക്കലും പരാജയത്തിന്‍റെ കയ്പു നീരറിയാതെ 12 നിയമസഭകളെ പ്രതിനിധീകരിച്ചു. ഇതിനിടയിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. രണ്ടു തവണയാണു മുഖ്യമന്ത്രിയായത്. 2004 മുതൽ 2006 വരെയും 2011…

Read More

കണ്ണേ കരളേ കുഞ്ഞൂഞ്ഞേ ..! പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍  റോഡിന് ഇരുവശവും  നിറകണ്ണുകളോടെ ജനങ്ങൾ

തിരുവനന്തപുരം: ജനനായകൻ ജനഹൃദയങ്ങളിലേക്ക്… ഉമ്മൻ ചാണ്ടിയെന്ന ഏക്കാലത്തെയും പ്രിയ നേതാവിന് കേരളം നിറമിഴികളോടെ വിടയേകുന്നു.  തന്‍റെ കര്‍മ മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് നിന്നും ഹൃദയം ചേര്‍ന്നിരിക്കുന്ന പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്‍റെ അന്ത്യയാത്ര ആരംഭിച്ചിരിക്കുകയാണ്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 7.20ന് തലസ്ഥാനത്തു നിന്നും ആരംഭിച്ചെങ്കിലും രണ്ടു മണിക്കൂറിനിപ്പുറവും കേശവദാസപുരം കടന്നിട്ടില്ല. വഴിനീളേ ആയിരക്കണക്കിനാളുകള്‍ പൂക്കളും കണ്ണീരുമായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നതിനാലാണത്. അവരുടെ സ്‌നേഹം മറികടന്ന് “അതിവേഗം ബഹുദൂരം’ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലൊ. അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ എത്തിയവരില്‍ വിദ്യാര്‍ഥികളും ശാരീരിക ക്ഷമതയില്ലാത്തവരും നിരാലംബരുമൊക്കെയുണ്ട്. വഴിയില്‍ കാത്തുനില്‍ക്കുന്ന മിക്കവര്‍ക്കും അദ്ദേഹം തങ്ങള്‍ക്ക് ചെയ്ത ഉപകാരത്തിന്‍റെ നൂറുകഥകള്‍ പറയാനുണ്ട്. പലര്‍ക്കും അതിദുഃഖത്താല്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുമില്ല. ഇനിയും നഗരം കടക്കാത്ത വിലാപ യാത്ര എപ്പോള്‍ കോട്ടയം തിരുനക്കരയില്‍ എത്തുമെന്ന് ആര്‍ക്കും പിടിത്തമില്ല. കാരണം തിരുവനന്തപുരത്തിനൊ കോട്ടയത്തിനൊ മാത്രം പ്രിയപ്പെട്ടവനല്ല ഉമ്മന്‍…

Read More

കേരളത്തിനു മെട്രോ സമ്മാനിച്ച മുഖ്യമന്ത്രി; ഉദ്ഘാടനത്തിന് വിളിക്കാതെ എൽഡിഎഫ് സർക്കാർ; മെട്രോയിൽ ജനകീയ യാത്ര നടത്തി ഉമ്മൻ ചാണ്ടി

സ്വന്തം ലേഖികകൊച്ചി: രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായി കൊച്ചി തിളങ്ങി നില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് മികച്ച ചുവടുവയ്പ്പായ കൊച്ചി മെട്രോ റെയിൽ പദ്ധതി സമ്മാനിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം എന്നും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം കേരളത്തിന്‍റെ അഭിമാന സ്തംഭമായിമാറിയ ഈ പദ്ധതിയാണ് കൊച്ചിക്ക് സമ്മാനിച്ചത്. ജനങ്ങളെയും വികസനത്തെയും മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്‍റേത്. 1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. 2006ല്‍ നിര്‍മാണം തുടങ്ങി 2010 ല്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ വേണം എന്ന നിര്‍ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ത്തു. 2007 ഫെബ്രുവരി 28ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സ്‌പെഷല്‍…

Read More

ജനനായകന് കോട്ടയം തിരുനക്കര മൈതാനിയിൽ നാളെ പൊതുദര്‍ശനം; മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം നാളെ വൈകിട്ട് കോട്ടയത്ത് എത്തിക്കും. തിരുവനന്തപുരുത്തുനിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ആദ്യം എത്തുന്നത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു മുമ്പിലാണ്. ഇവിടെ ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദരാഞ്ജലിക്കുശേഷം തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വയ്ക്കും. തിരുനക്കരയിലെ പൊതുദര്‍ശനം പൂര്‍ത്തിയായശേഷം പുലർച്ചെയോടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോകും.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ. സംസ്‌കാര ചടങ്ങുകള്‍ക്ക് കാതോലിക്ക ബാവ ഉള്‍പ്പെടെ ബിഷപ്പുമാര്‍ പങ്കെടുക്കും. ദേശീയ രാഷ് ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങൾ സംസ്‌കാര ചടങ്ങിനെത്തുമെന്നു പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം: ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിൽ മുന്നിൽനിന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) വിടവാങ്ങി. ബംഗളൂരുവിൽ ഇന്ന് പുലർച്ചെ 4.30നായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.…

Read More

കടൽതീരത്ത് നവജാതശിശുവിന്‍റെ മൃതദേഹം; കൈയും കാലും നഷ്ടപ്പെട്ട ശരീരത്തെ തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്നു; അഞ്ചുതെങ്ങിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: പട്ടികൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച അഞ്ചുതെങ്ങ് മാന്പള്ളി കടൽതീരത്ത് നവജാതശിശുവിന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് പുലർച്ചെ നാലോടെയാണ് മാന്പള്ളി പള്ളിക്കുസമീപത്തെ കടൽതീരത്ത് മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിന്‍റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. അഞ്ചുതെങ്ങ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Read More