കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കു ജനപ്രവാഹം. ഉമ്മന്‍ചാണ്ടി മരിച്ച് മൂന്നാം ദിനമായ ഇന്നുരാവിലെ പള്ളിയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാനയും കബറിങ്കല്‍ ധുപ പ്രാര്‍ഥനയുമുണ്ടായിരുന്നു. കുടുംബംഗങ്ങള്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു. പള്ളിയിലെത്തിയവരും നാട്ടുകാരുമാണ് കബറിടം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. പൂക്കള്‍ അര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചും ആളുകള്‍ പ്രാര്‍ഥിക്കുകയാണ്. ഉമ്മന്‍ചാണ്ടിയില്‍നിന്നു സാഹയം ലഭിച്ച ആളുകളാണ് കൂടുതലും എത്തുന്നത്. പലരും വൈകാരികമായിട്ടാണ് കബറിടത്തിൽ നില്‍ക്കുന്നത്. വിലാപയാത്രയിലും സംസ്കാര ശുശ്രുഷയിലും പങ്കെടുത്ത പലരും പുതുപ്പള്ളിയിൽനിന്നു മടങ്ങിയിട്ടില്ല. ഇന്നലെ രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷവും പുലരുംവരെ കബറിടത്തിലും പള്ളിപരിസരത്തും ആളുകള്‍ കൂട്ടമായി ഉണ്ടായിരുന്നു. എല്ലാവര്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്മലയാളക്കര കണ്ട ഏറ്റവും വലിയ യാത്രയയപ്പ് തന്റെ അപ്പയ്ക്കു നല്കിയ കേരള സമൂഹത്തോടു നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും ഭരണാധികാരികള്‍ക്കും ചാണ്ടി…
Read MoreCategory: Top News
ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത്; ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ
കോട്ടയം:ആര് എന്തുതന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാം. ഒരുവിധ നടപടിയും വിനായകന് എതിരെ ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരേ കേസെടുക്കേ ണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. “എന്റെ പിതാവ് ഇന്ന് ഉണ്ടെങ്കിൽ എന്ത് പറയും അതേ എനിക്ക് ഇന്ന് പറയാനുള്ളു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുക’- ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് നൽകിയ സ്നേഹത്തിന് കേരളത്തോട് നന്ദി പറയുന്നതായും ചാണ്ടി പറഞ്ഞു. ജനങ്ങൾക്ക് അദ്ദേഹം നൽകിയ സ്നേഹം പലിശ സഹിതം മടക്കികിട്ടി. മകൻ എന്ന നിലയിൽ പിതാവിന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ എഴുത്തിലൂടെയാണ് അദ്ദേഹം സംസാരിച്ചതെന്നും ചാണ്ടി പറഞ്ഞു.
Read Moreഗൾഫിൽ നിന്നെത്തി ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഇരുമ്പു കമ്പിയ്ക്ക് അടിച്ച് വീഴിച്ച ശേഷം നെഞ്ചത്ത് കുത്തി; നടക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം: ഗൾഫിൽ നിന്നു അവധിക്കുവന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ആക്രമണം നടത്തിയ ശേഷം ഭർത്താവ് തിരൂർ കൂട്ടാ യി സ്വദേശി യൂനുസ് കോയ (40)കടന്നുകളഞ്ഞു. കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലത്തുവീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ രണ്ടു വകുപ്പ് ചുമത്തി പോലീസ്; ഇന്ന് ചോദ്യം ചെയ്തേക്കും
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. സംഭവത്തില്‍ വിനായകനെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ പോലീസിന് നേരിട്ടും ഇ-മെയില്‍ മുഖേനയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കലാപമുണ്ടാക്കനുള്ള ഉദ്ദേശത്തോടെ പ്രകോപനം നല്‍കുക, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെ വിനായകന്, “ചത്തുപോയ ഉമ്മന്‍ ചാണ്ടി ആരാണെന്നും ഉമ്മന്‍ ചാണ്ടിക്ക് ഇത്ര മാധ്യമശ്രദ്ധ ആവശ്യമില്ലെന്നും ചത്തുപോയവന് ചത്തുപോയി, എന്റെ അച്ഛനും ചത്തു നിന്റെ അച്ഛനും ചത്തു’ എന്ന് തുടങ്ങിയ അധിക്ഷേപ വാക്കുകള്‍ വീഡിയോയിലൂടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വിനായകനെതിരേ നിരവധിപേര്‍ രംഗത്ത് വന്നു. പിന്നാലെ വിനായകന്റെ കലൂരുള്ള ഫ്ളാറ്റിന് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞു.
Read More“പെണ്മക്കളെ അപമാനിച്ചത് പൊറുക്കാനാവില്ല”: മണിപ്പൂരിൽ പെണ്‍കുട്ടികളെ അപമാനിച്ച സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് മോദി
ന്യൂഡൽഹി: മണിപ്പുരില്‍ പെണ്‍കുട്ടികളെ അപമാനിച്ച സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് മോദി . മണിപ്പുരിലെ സംഘര്‍ഷത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . മണിപ്പുരിന്റെ പെണ്മക്കള്ക്ക് സംഭവിച്ചത് ഒരിയ്ക്കലും പൊറുക്കാനാവാത്ത കാര്യമാണ്. കുറ്റംകൃത്യം ചെയ്തവരില്‍ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുകയാണെന്നും മോദി പറഞ്ഞു. സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുകയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ നാം രാഷ്ട്രീയത്തിന് അതീതരായി ഉയരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പുരില്‍ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Read Moreമിസ്റ്റര്‍ വിനായകന്…ഉമ്മന്‍ ചാണ്ടി സര് ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്; വിനായകനെതിരേ അനീഷ് ജി മേനോന്
ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ വളരെ ഹീനകരമായി ആക്ഷേപിച്ച നടന് വിനായകനെതിരേ പ്രതികരണവുമായി നടന് അനീഷ് ജി മേനോന്. വിനായകന്റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് ഉമ്മന്‍ ചാണ്ടി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും അനീഷ് പറഞ്ഞു. അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ…മിസ്റ്റര്‍ വിനായകന്, ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്ക്കുന്ന നടന്മാരാണ്. എന്നുവച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര് ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ പ്രകോപിപ്പിച്ചതും. നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള എല്ലാ…
Read Moreപൊട്ടിക്കരഞ്ഞ് യാത്രാമൊഴി; പുരുഷാരക്കോട്ടയായി പുതുപ്പള്ളി; സംസ്കാരം ഉച്ചകഴിഞ്ഞ് പുതുപ്പള്ളി പള്ളിയിൽ
ജോമി കുര്യാക്കോസ്പുതുപ്പള്ളി: പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആൾക്കടലിലൂടെ വരികയാണ്. ഇനി ഒരു വരവ് കൂടി ഉണ്ടാകില്ല. ഉമ്മന്‍ചാണ്ടി ചേര്‍ത്തുപിടിച്ചവരും ആ വലിയ നേതാവിനോടു തോള്ചേര്ന്നുനിന്നവരുമെല്ലാം പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെ വീട്ടുമുറ്റത്തു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഒത്തുകൂടിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ വീടും മുറ്റവും അവിടേക്കുള്ള വഴിയും ആള്‍ക്കൂട്ടമായി മാറുന്നത് ഇതാദ്യമാകും. തന്നെ കാണാനെത്തിയ ഒരാളെയും നിരാശരാക്കാതെ മടക്കിവിട്ടിരുന്ന ഉമ്മന്‍ചാണ്ടി ഒടുവിൽ എല്ലാവരുടെയും കണ്ണു നനയിച്ച് മടങ്ങുന്നു. മുന്‍നിശ്ചയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര പുതുപ്പള്ളി വീട്ടിലേക്കെത്തുന്നത്. നിരവധി തവണ ഔദ്യോഗികവാഹനങ്ങളിലും സ്വകാര്യവാഹനങ്ങളിലും കടന്നുപോയ വഴികളില്‍ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു ജനങ്ങള്‍ നിറമിഴികളോടെ ഒരുനോക്കുകാണാന്‍ കാത്തുനില്ക്കുകയായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങളുടെ പരാതികളും ആവലാതികളും കണ്ടും കേട്ടും പരിഹാരം കണ്ടെത്തിയിരുന്ന പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്ടിൽ ഒരു മണിക്കൂര്‍ മാത്രമേ ഭൗതികശരീരം വയ്ക്കൂ. അവിടെനിന്നു പുതുപ്പള്ളി കവലയില്‍…
Read Moreമഅദനി വീണ്ടും കേരളത്തിലേക്ക്; നീതിന്യായ സംവിധാനത്തിന്റെ യശസ് ഉയര്‍ത്തുന്ന ഉത്തരവെന്ന് മഅദനി
ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി വീണ്ടും കേരളത്തിലേക്ക്. ബംഗളൂരുവില്‍നിന്ന് ഉടന്‍ നാട്ടി ലേക്ക് പുറപ്പെടും. 11:40ന് ബംഗ ളൂരു വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം 12.40ന് തിരുവനന്തപുരത്തെത്തും. കര്‍ണാടകയില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരള ത്തിലേക്ക് വീണ്ടും വരാന്‍ അവസരമൊരുങ്ങിയത്. സുപ്രീംകോടതിയുടേത് നീതിന്യായ സംവിധാനത്തിന്റെ യശസ് ഉയര്‍ത്തുന്ന ഉത്തരവാണെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി പ്രയാസങ്ങള്‍ ഉണ്ടായി. ഇതെല്ലാം അതിജീ വിച്ചാണ് നാട്ടില്‍ പോകാന്‍ സാധിച്ചത്. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പടപ്പനാല്‍, കാരാളിമുക്ക് വഴി കാറി ലാണ് അന്‍വാര്‍ശേരിയിലേക്ക് പോവുക. അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാ ണും. പിതാവിനോടൊപ്പം ഏതാനും ദിവസം തുടര്‍ന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കാനാണ്…
Read Moreവിടനൽകാൻ തിരുനക്കരയിൽ ജനപ്രവാഹം; പൊതുദർശനത്തിന് വിപുലമായ ക്രമീകരണം
കോട്ടയം: കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിയെട്ട് മണിക്കൂറോളം എടുത്താണ് തിരുനക്കരയിൽ എത്തിയത്. ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തിരുനക്കരയിൽ എത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരും ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കോട്ടയത്ത് എത്തിയിട്ടുണ്ട്.
Read Moreഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം, നിർത്തിയിട്ട് പോടോ; ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപ പരാമർശവുമായി വിനായകൻ
കൊച്ചി: അന്തരിച്ച ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. ഉമ്മൻ ചാണ്ടിയുടെ മരണത്തെയും വിലാപ യാത്രയേയും ഫേസ്ബുക്ക് ലൈവിലൂടെ പരിഹസിക്കുകയായിരുന്നു നടൻ. “ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകന്റെ പരാമർശം ഇങ്ങനെ. സംഭവം സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധത്തിന് വഴിവച്ചതിന് പിന്നാലെ താരം വീഡിയോ പിൻവലിച്ചു. എന്നാൽ വൻ ജനരോഷമാണ് വിനായകനെതിരേ ഉയരുന്നത്.
Read More