കോഴിക്കോട്: പ്രശ്നങ്ങളില്ലാതെ ക്വാറി നടത്താന്‍ രണ്ട് കോടി രൂപ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആവശ്യപ്പെട്ടതായി ആരോപണം. ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി പി.എം.രാജീവനെതിരെയാണ് ആക്ഷേപം. ക്വാറി കമ്പനി പ്രതിനിധിയോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള രാജീവന്റേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. ക്വാറിക്ക് സമീപമുള്ള തന്റെയും മറ്റൊരാളുടെയും വീട് കൈമാറാമെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്കിയ പരാതി പിന്‍വലിക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പണം നല്കിയാല് വിജിലന്‍സിന് നല്കാനിരിക്കുന്ന തെളിവ് കൈമാറാമെന്നും പിന്നീട് ഒരു പ്രശ്നവും ഇല്ലാതെ ക്വാറി നടത്താമെന്നും സംഭാഷണത്തിൽ ഉറപ്പ് നല്‍കുന്നുണ്ട്. നേരത്തെ മങ്കയത്തെ ക്വാറിക്കെതിരേ പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. ആറ് മാസം മുന്‍പ് വിജിലന്‍സിന് പരാതിയും നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അധികൃതര്‍ ക്വാറി ഉടമയെ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്. ശബ്ദസന്ദേശം പാര്‍ട്ടി പരിശോധിച്ചുവരികയാണെന്നാണ്…
Read MoreCategory: Top News
സിനിമകളില്‍ കാണുന്ന പോലെയാണോ യഥാര്‍ഥ അന്വേഷണം? കുറ്റാന്വേഷണ രീതികൾ ഏങ്ങനെയെന്നറിയാൻ ഫേസ്ബുക്ക് പരമ്പരയുമായി കേരള പോലീസ്
കോഴിക്കോട്: കേരള പോലീസ് പ്രമാദമായ കേസുകള്‍ അന്വേഷിച്ചതെങ്ങനെ…അറിയാന്‍ താല്പര്യമുണ്ടോ… സിനിമകളില്‍ കാണുന്ന പോലെയാണോ യഥാര്‍ഥ അന്വേഷണം?. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം തരാനൊരുങ്ങുകയാണ് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ. കുറ്റാന്വേഷണ രീതികളെയും ശാസ്ത്രീയ മാർഗങ്ങളെയും സാധാരണക്കാർക്ക് പരിചയപ്പെടുത്താനായി കേരള പോലീസ് പരമ്പര തുടങ്ങുകയാണ്. ഇൻവെസ്റ്റിഗേഷൻ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ ആദ്യഭാഗം വെള്ളിയാഴ്ച വൈകിട്ട് ആറിന് അപ്ലോഡ് ചെയ്യും. തുടർന്ന് ആഴ്ചയിൽ ഒന്നുവീതമുണ്ടാകും. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേഷണം. പോലീസിന്റെ സോഷ്യൽ മീഡിയ സെൽ ആണ് പരമ്പരയ്ക്കു പിന്നിൽ. കുറ്റാന്വേഷണത്തിൽ പോലീസ് സ്വീകരിക്കുന്ന മാർഗങ്ങൾ, സാങ്കേതിക കാര്യങ്ങൾ എന്നിവയെപ്പറ്റി പൊതുധാരണയുണ്ടാക്കുകയാണ് ലക്ഷ്യം. സിനിമകളിലും മറ്റും കണ്ട് അന്വേഷണത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. തെളിവുശേഖരിക്കുന്നത്, തെളിവ് നശിക്കാതിരിക്കാൻ ചെയ്യുന്നത്, വിരലടയാള പ്രാധാന്യം, ഡോഗ് സ്ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളൊക്കെ അതത് രംഗത്തെ വിദഗ്ധർ അവതരിപ്പിക്കും. https://www.facebook.com/keralapolice(ഇവിടെ ക്ലിക്ക്…
Read Moreഫേസ്ബുക്ക് വഴി പ്രണയത്തിൽ വീഴിച്ചു; പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിൽ
പന്തളം: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പത്തനാപുരം സ്വദേശിയെ പന്തളം പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം കോട്ടവിളയില്‍ അരുണ്‍ രാജി (23 ) നെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പന്തളത്തെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് അവിടെനിന്നും കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പച്ചതായാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷിച്ചു വരവേ ഇരുവരെയും പത്തനാപുരം ബസ്റ്റാന്‍ഡില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്സോ നിയമമനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എഎസ്ഐ മഞ്ജു മോള് തുടങ്ങിയവരടങ്ങുന്ന സംഘമാണ് അരുണ്‍രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreമദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; താക്കീത് നൽകിയിട്ടും മോശം ഇടപെടൽ; പിഡിപി നേതാവിനെതിരേ കേസ്
കൊച്ചി: മദനിയുടെ രോഗവിവരം തിരക്കിയ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരേ കടവന്ത്ര പോലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരേയാണ് പോലീസ് കേസെടുത്തത്. ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവര്‍ത്തക നിസാര്‍ മേത്തറിനെ ബന്ധപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവര്‍ത്തക താക്കീത് നല്‍കിയെങ്കിലും നിസാര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തക പോലീസിസില്‍ പരാതി നല്‍കിയത്. സ്ത്രീകള്‍ക്കെതിരേ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Read More“കിടപ്പറ പങ്കിട്ടല്ല പദവികളിൽ ഞാനെത്തിയത്’; “കൈതോലപ്പായ’യ്ക്കുശേഷമുള്ള വ്യക്തിഹത്യക്കെതിരേ സിന്ധു ജോയ്
കണ്ണൂർ: കൈതോലപ്പായയിൽ സിപിഎം ഉന്നത നേതാവ് 2.35 കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കുനേരേ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരേ മുൻ എസ്എഫ്ഐ നേതാവ് സിന്ധു ജോയ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ദേശാഭിമാനിയിൽ ഏറെനാൾ പ്രവർത്തിച്ച ഒരു സഖാവ് ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയിൽ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമർശം എന്ന് ആരോപിച്ചാണ് സിന്ധുവിന്റെ പോസ്റ്റ്. സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേർത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോൾ കണ്ടില്ലെന്ന് നടിക്കാനായില്ലെന്ന് സിന്ധു ജോയ് ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കെതിരേ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതായും സിന്ധു ജോയ് അറിയിച്ചു. മഹാരാജാസ് കോളജിൽ ഒരു സാധാരണ എസ്എഫ്ഐ പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം…
Read Moreപെട്ടെന്ന് പണക്കാരനാകാൻ കേരളത്തിലേക്ക് വണ്ടികയറി; പച്ചക്കറി വില്പ്പനക്കാരൻ രാജികുളിന്റെ വളർച്ച പെട്ടെന്ന്; പച്ചക്കറിതട്ടിൽ എക്സൈസ് കണ്ടത്…
നീലിമംഗലത്ത് പഴംപച്ചക്കറി വില്‍പ്പനയുടെ മറവില്‍ മയക്കുമരുന്നു വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി ആസാം സോണിപുര്‍ പഞ്ച്മൈല്‍ ബസാര്‍ സ്വദേശിയായ രാജികുള്‍ അല (33) മിനെയാണു കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിനു വിപണിയില്‍ നാല് ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. കോട്ടയം നഗരത്തില്‍ പഴം പച്ചക്കറി വ്യാപാരത്തിന്റെ മറവില്‍ യുവാക്കളെയും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെയും ലക്ഷ്യമാക്കിയാണ് ഇയാള്‍ മാരകലഹരി മരുന്നായ ബ്രൗണ്‍ ഷുഗര്‍ വിൽപ്പന നടത്തിയിരുന്നത് . പുതുതലമുറയെ ലക്ഷ്യമാക്കി ആവശ്യാനുസരണം ഇയാള്‍ മയക്കമരുന്ന് വില്പന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇതര സംസ്ഥാനത്തുനിന്നു ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കേരളത്തിലേക്ക് ബ്രൗണ്‍ ഷുഗര്‍ എത്തിച്ചിരുന്നത്. 100 മില്ലി ഗ്രാമിന് 5,000 രൂപ നിരക്കിലാണ്…
Read Moreമേയ്ക്കപ്പിട്ട് വന്നാൽ സുന്ദരികൾ… തിരക്കുള്ള ബസുകളിലും ആശുപത്രി കാഷ്കൗണ്ടറുകളിലും മോഷണം; തമിഴ് സുന്ദരികൾ ഒടുവിൽ പോലീസ് വലയിൽ
തിരുവല്ല: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂന്ന് സ്ത്രീകൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ദുർഗാ ലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പിതാവിന്റെ ചികിത്സയ്ക്കെത്തിയ തിരുവൻവണ്ടൂർ സ്വദേശിനിയുടെ 30,0000 രൂപയും എടിഎം കാർഡുകളും അടങ്ങുന്ന പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത് . ഇവരിൽനിന്നു വിലകൂടിയ അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ ആശുപത്രിയുടെ ബില്ലിംഗ് സെക്ഷനിൽ നിൽക്കുമ്പോഴാണ് ബാഗിൽനിന്നു മൂവരും ചേർന്ന് പേഴ്സ് മോഷ്ടിച്ചത്. ബില്ല് അടയ്ക്കാനായി ബാഗ് തുറന്നപ്പോഴാണ് പേഴ്സ് മോഷണം പോയ വിവരം ഉടമ അറിഞ്ഞത്. ഉടൻതന്നെ തിരുവല്ല പോലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെ ബിൽ കൗണ്ടറിന് സമീപത്തെ സിസിടിവിയിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം…
Read Moreഓപ്പറേഷന് തീയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം ! മുന്‍ഗണന രോഗിയ്ക്ക് ! ഹിജാബ് ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ
ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന് കത്തെഴുതിയ സംഭവത്തില്‍ നിലപാടുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ) ഓപ്പറേഷന് തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി. ഓപ്പറേഷന് തിയറ്ററില്‍ രോഗിക്ക് അണുബാധ ഏല്‍ക്കാതിരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പ്രതികരിച്ചു. ഓപ്പറേഷന് തിയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ്…
Read Moreവില റോക്കറ്റ് പോലെ; പിടിച്ചു കെട്ടാനാവാതെ പോത്തും കോഴിയും; എരിവേറി പച്ചമുളക്, ചുവന്നുതുടുത്ത് തക്കാളി, നീറിപ്പുകഞ്ഞ് ഇഞ്ചി
കോട്ടയം: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്ത് പച്ചക്കറി വില കുതിക്കുന്നു. പച്ചമുളക്, തക്കാളി, ഇഞ്ചി എന്നിവയുടെ വില നൂറിനു മുകളിലാണ്. മറ്റു പച്ചക്കറികള്‍ക്കാകട്ടെ ഒരാഴ്ച കൊണ്ട് 20 രൂപ മുതല്‍ 40 രൂപ വരെ വില വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 50 രൂപ വരെ വില വര്‍ധിച്ചാണ് തക്കാളി വില 140 രൂപയിലെത്തിയത്. 100 രൂപയില്‍ താഴെയായിരുന്ന പച്ചമുളകിന്റെ വില 120 രൂപയിലേക്ക് ഉയര്‍ന്നു. ആഴ്ചകളായി ഇഞ്ചി വില 240 രൂപയായി തുടരുകയാണ്. മഴയും ഉത്പാദനക്കുറവുമാണു വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മഴയെത്തിയതോടെ കഴിഞ്ഞ മാസം 140 രൂപ വരെയായി ഉയര്‍ന്ന നാരങ്ങയുടെ വില 50 രൂപയിലേക്ക് കൂപ്പുകുത്തി. പച്ചക്കറി ചന്തയില്‍ വിലകുറഞ്ഞ ഏകയിനവും ഇപ്പോള്‍ നാരങ്ങയാണ്. കമ്പം, മൈസൂര്‍, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥ വ്യതിയാനം കൃഷിയെ…
Read More‘യുകെയില്‍ നിന്നൊരു ഹായ്’..! യുവതിക്ക് നഷ്ടമായത് എട്ടുലക്ഷം; 40 ലക്ഷവും ഐഫോണും സ്വന്തമാക്കാൻ കാഞ്ഞങ്ങാട്ടെ യുവതി ചെയ്ത മണ്ടത്തരം ഇങ്ങനെ…
ഷൈബിന് ജോസഫ് കാഞ്ഞങ്ങാട്: യുകെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്ത് ‘വിലപിടിപ്പുള്ള സമ്മാനം’ അയച്ചപ്പോള്‍ കാഞ്ഞങ്ങാട്ടെ ഒരു ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടന്റായ മുപ്പത്തൊമ്പതുകാരിക്ക് നഷ്ടമായത് 8,01,400 രൂപ ! അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ.കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യുകെയിലെ ബര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഇയാളെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കിയെങ്കിലും ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ഈ ഐഡിയില്‍ നിന്ന് ഒരു ‘ഹായ് ’ മെസേജ് വരുന്നത്. യുവതി മറുപടിയും നല്കി. പിന്നീട് കൂടുതൽ അന്വേഷണങ്ങളും തുടങ്ങി. പിന്നീട് വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും അതു നൽകാനെന്നും പറഞ്ഞ് യുവതിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനുശേഷമാണ് യുവതിക്ക് പെര്‍ഫെക്ട് കാര്‍ഗോ എന്ന കൊറിയര്‍ കമ്പനിയില്‍ നിന്ന് 25,400 രൂപ…
Read More