പണം ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്ന ശതകോടീശ്വരനായ വ്യവസായിയുടേത് ! പുതിയ വെളിപ്പെടുത്തലുമായി ജി ശക്തിധരന്‍

കേരളാ രാഷ്ട്രീയത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കൈതോലപ്പായ വിവാദത്തിനു പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടു പോയ പണം എവിടെപ്പോയെന്ന് ഒരു ധാരണയുമില്ലെന്ന് ശക്തിധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കിയ സംഭവം താന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരായ സഖാക്കള്‍ ഉണ്ടെന്നത് ശരിയാണെന്നും ശക്തിധരന്‍ പറയുന്നു. ഇതഃപര്യന്തം പാര്‍ട്ടിയെ നയിച്ചവരുടെ ത്യാഗങ്ങള്‍, ജീവന്‍ ബലിയര്‍പ്പിച്ചവര്‍. വര്‍ഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടില്‍ കഴിഞ്ഞവര്‍ അവരുടെയെല്ലാം അര്‍പ്പണബോധത്തിനുമുന്നില്‍ ഈ അശുപോലുള്ള താന്‍ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാര്‍, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശക്തിധരന്‍ പറയുന്നു. ഉള്‍ക്കടലില്‍ നിന്ന്…

Read More

ഇടവഴിയിൽ വിദ്യാർഥിനിക്കുനേരെ നഗ്നതാ പ്രദർശനം; ബൈക്കിന്‍റെ നമ്പർ മറച്ച് വച്ചത് വെറുതേയായി; പെൺകുട്ടി യുവാവിനായി കുരുക്കൊരുക്കിയതിങ്ങനെ…

  കോട്ടയം: ചിങ്ങവനത്ത് വിദ്യാർഥിനിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. മന്ദിരം കവല സ്വദേശി സിബി ചാക്കോയാണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തി പോലീസിന് നൽകുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കോടിമത സ്വദേശിയായ യുവതി മൂലംകുളത്തെ ബന്ധുവീട്ടിലേക്ക് വരുന്പോഴായിരുന്നു പട്ടാപ്പകൽ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇടവഴിയിൽ ബൈക്കിൽനിൽക്കുകയായിരുന്ന സിബി ചാക്കോ യുവതി നടന്നുവരുന്നതുകണ്ട് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. സിബിയുടെ അസ്വാഭാവിക പ്രതികരണം ശ്രദ്ധിച്ച യുവതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പിന്നീട് പോലീസിൽ പരാതി നൽകി. ബൈക്കിന്‍റെ നമ്പർ മറച്ചനിലയിലായതിനാൽ പോലീസ് ഒരാഴ്ച തിരഞ്ഞതിനു ശേഷമാണ് പ്രതി വലയിലായത്. ചിങ്ങവനത്തുനിന്ന് ഇയാളെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

Read More

ഡേറ്റിംഗ് സൈറ്റിലൂടെ വിളിച്ചുവരുത്തി യുവാവിന്‍റെ പണം തട്ടിയത് നാല് മലയാളികൾ; തമിന്‍റ്നാട് സ്വദേശിയെ വീട്ടിൽ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു; ഇടുക്കി സ്വദേശികൾ പിടിയിൽ

കോയമ്പത്തൂർ: സ്വവർഗാനുരാഗികൾക്കായുള്ള ഓൺലൈൻ ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഐടി തൊഴിലാളികളായ നാല് മലയാളി യുവാക്കൾ പിടിയിൽ. ഇടുക്കി സ്വദേശികളായ ആർ. ഗോഡ്‌വിൻ(24), സഞ്ജയ് വർഗീസ്(23), ആർ. മനോവ(23), ആർ. സൂര്യ(23) എന്നിവരെയാണ് കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ നിർമാണക്കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന തെങ്കാശി സ്വദേശി‌യായ യുവാവിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. സ്വവർഗാനുരാഗ താൽപര്യമുള്ളവർക്കായുള്ള ഡേറ്റിംഗ് സൈറ്റിലൂടെ യുവാവുമായി പരിചയം സ്ഥാപിച്ച സൂര്യയാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. സൂര്യയുടെ ക്ഷണം സ്വീകരിച്ച് വെള്ളിയാഴ്ച ശരവണംപ്പെട്ടിയിലെ ഇ‌യാളുടെ വീട്ടിലെത്തിയ വേളയിലാണ് ‌യുവാവ് ആക്രമിക്കപ്പെട്ടത്. പ്രതികളായ നാല് പേരും ചേർന്ന് യുവാവിന്‍റെ ഒന്നരപ്പവന്‍റെ മാല നിർബന്ധിച്ച് ഊരിവാങ്ങി. യുപിഐ അക്കൗണ്ട് വഴി 7,800 രൂപയും ഇവർ വാങ്ങിയെടുത്തു. സംഭവത്തിന് ശേഷം യുവാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Read More

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍; വിരുന്നിനെത്തിയപ്പോഴും മകൾ സന്തോഷവതിയായിരുന്നു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നവവധു വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍.പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശി സോന ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെയും വിപിന്‍റെയും വിവാഹം. കഴിഞ്ഞ ദിവസം ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി മടങ്ങിയപ്പോഴും സന്തോഷവതിയാരുന്നു. യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിന്‍ ഓട്ടോഡ്രൈവറാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)

Read More

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു ! അജിത് പവാര്‍ ഉപമുഖ്യമന്ത്രി, വിമതനിരയില്‍ പ്രഫുല്‍ പട്ടേലും; ഒന്നും അറിയില്ലെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്‌നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായി. എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും വിമത നിരയ്‌ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം. 13 എംഎല്‍എമാരുമായി എന്‍സിപി പിളര്‍ത്തി എത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നല്‍കിയാണ് ബിജെപി സഖ്യസര്‍ക്കാര്‍ സ്വീകരിച്ചത്. അജിത്തിനൊപ്പം എത്തിയ ഒന്‍പത് എംഎല്‍എമാര്‍ക്കും മന്ത്രി പദവിയും നല്‍കി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. അജിത്ത് പവാര്‍ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാണ്. വളരെക്കാലമായി നടന്നിരുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ന് എന്‍സിപി പിളര്‍പ്പ് പൂര്‍ത്തിയായത്. രാവിലെ അജിത് പവാര്‍ തന്റെ പക്ഷത്തുള്ള എംഎല്‍എമാരുടെ യോഗം വിളിക്കുകയായിരുന്നു. ശരത് പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലേ നേരിട്ടെത്തി അജിത്തിനെ നീക്കത്തില്‍ നിന്ന്…

Read More

ഇഎംഎസ് ഏകസിവില്‍കോഡിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു എന്ന ചരിത്രസത്യം പിണറായി വിസ്മരിക്കരുത് ! യുസിസി വിഷയത്തില്‍ എ.പി അബ്ദുള്ളക്കുട്ടി

കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം യൂണിഫോം സിവില്‍ കോഡിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ളക്കുട്ടി. സിപിഎമ്മും സിപിഐയും ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സഖാവ് ഇ.എം. എസ് ഏക സിവില്‍ കോഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയന്‍ വിസ്മരിക്കരുതെന്ന് എ.പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇഎംഎസിനെ കോട്ട് ചെയ്യുന്നത് വൃതാവിലാണെന്നറിയാമെന്നും മരുമകന്‍ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാന്‍ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം എന്ന ദുരുദ്ദേശമാണ് അദ്ദേഹത്തിനുള്ളതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏക സിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ മേധാവി റി. ജഡ്ജി രഞ്ജന പ്രകാശ്…

Read More

മുന്‍കൂറായി പണം വാങ്ങിയതിനു ശേഷം കോള്‍ഷീറ്റ് നല്‍കുന്നില്ല ! സൂപ്പര്‍താരങ്ങള്‍ക്കെതിരേ ആരോപണവുമായി നിര്‍മാതാക്കള്‍

പണം മുന്‍കൂറായി വാങ്ങിയശേഷം കോള്‍ ഷീറ്റ് നല്‍കാത്ത തമിഴ് സിനിമയിലെ മുന്‍നിരതാരങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി തമിഴ് സിനിമാ നിര്‍മാതാക്കള്‍. ജൂണ്‍ 18ന് നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ജനറല്‍ കമ്മിറ്റി യോഗത്തില്‍ പുറത്തു വിട്ട പട്ടികയില്‍ 14 താരങ്ങളാണുള്ളത്. ചിമ്പു, വിശാല്‍, വിജയ് സേതുപതി, എസ്.ജെ. സൂര്യ, അഥര്‍വ, യോഗി ബാബു തുടങ്ങിയ മുന്‍നിര താരങ്ങളാണ് പുറത്തുവന്ന പട്ടികയിലുള്ളത്. ആരോപണ വിധേയരായ താരങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. താന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാക്കാതെ നിര്‍ത്തിപ്പോയ നടന്‍ ധനുഷിനെതിരെ നടപടി വേണമെന്ന് നിര്‍മാണക്കമ്പനിയായ തെനാണ്ടല്‍ സ്റ്റുഡിയോ ഉടമ മുരളി രാമസ്വാമി യോഗത്തില്‍ ആവശ്യപ്പെട്ടു. തന്റെ ചിത്രം മുഴുവിപ്പിച്ചതിന് ശേഷമേ മറ്റുചിത്രങ്ങളില്‍ അഭിനയിക്കാവൂ എന്ന് ധനുഷിനോട് സംഘടന ആവശ്യപ്പെടണമെന്നും മുരളി യോഗത്തില്‍ ഉന്നയിച്ചു. പത്ത്…

Read More

മയക്കുമരുന്ന് കേസ്; ബ്യൂട്ടി പാർലർ ഉടമ ഷീലയെ കുടുക്കിയത് അടുത്ത ബന്ധു? പണികൊടുത്തത് ബംഗളൂരുവിൽ നിന്നെത്തി; യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ചാലക്കുടി: മയക്കുമരുന്നു കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലയെ കുടുക്കിയത് ബന്ധുക്കളാണെന്ന സംശയം ശക്തമാകുന്നു. തന്‍റെ ഉറ്റ ബന്ധുവാണ് കുടുക്കിയതെന്ന് ഷീല എക്സൈസിനോട് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ബംഗളൂരുവിൽനിന്നെത്തിയ ഈ ബന്ധു തന്‍റെ വാഹനത്തിലെ ബാഗിൽ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചെന്നാണ് ആരോപണം. എന്തായാലും എക്സൈസ് കൊണ്ടു പോയ എൽഎസ്ഡി സ്റ്റാന്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോൾ മയക്കുമരുന്നല്ല, വെറും കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ 72 ദിവസം വിയ്യൂർ ജയിലിൽ കിടന്ന ഷീലയെ മോചിപ്പിക്കുകയായിരുന്നു. ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്നപോലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ തന്‍റെ ബ്യൂട്ടി പാർലറിൽ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചത്. ബാഗ് സ്കൂട്ടറിലാണെന്ന് പറഞ്ഞപ്പോൾ മകനെ വിളിച്ചു വരുത്താൻ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്‍റെ അറയിൽ വച്ചിരുന്ന എൽഎസ്ഡി സ്റ്റാന്പെന്ന് പറയുന്നത് വസ്തു എടുത്തുകൊണ്ടു പോകുകയുമായിരുന്നെന്ന് ഷീല പറഞ്ഞു.…

Read More

മാലമോഷ്ടിച്ചത് ഏറ്റുപറഞ്ഞ് കള്ളൻ; തന്‍റെ മാല പൊട്ടിച്ചെടുത്തത് അയൽവാസിയായ രമേശെന്ന് ഉറപ്പിച്ച് പറഞ്ഞ് കാർത്യായനിയും;  അഞ്ചുവർഷത്തിന് മുമ്പ് സംഭവിച്ച കേസിൽ പുനരന്വേഷണം…

ആലപ്പുഴ: മറ്റൊരാൾ കുറ്റസമ്മതം നടത്തിയിട്ടും മതിയായ തെളിവുകളില്ലാതെ മാല മോഷണക്കേസിൽ രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിലടച്ച സംഭവത്തിൽ മാവേലിക്കര പോലീസ് സ്റ്റേഷനിലുള്ള കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മതിയായ തെളിവുകളുടെ അഭാവത്തിൽ നിയമപ്രകാരമല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് പുനരന്വേഷണത്തിന് കമ്മീഷൻ നിർദേശം നൽകിയത്. 2019 നവംബർ 12നു നടന്ന മോഷണത്തിലാണ് രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും തൃപ്തികരമല്ലാത്തതിനെത്തുടർന്ന് കമ്മീഷന്‍റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. മാല നഷ്ടമായ കാർത്ത്യായനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ…

Read More

സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചു; സൈബർ ആക്രമണം തുടർന്ന് ഇനിയും പലതും പുറത്ത് പറയും; ഗുരുതര ആരോപണവുമായി ശക്തിധരന്‍

തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കൊല്ലാന്‍ നേരത്തെ സിപിഎം കൊലയാളി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവരം ചോര്‍ന്നത് മൂലമാണ് സുധാകരന്‍ രക്ഷപ്പെട്ടതെന്നും പോസ്റ്റില്‍ സൂചനയുണ്ട്. “”എനിക്ക് ആരാണ് കെ.സുധാകരന്‍? വാടകകൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി അതല്ലേ സത്യം?” എന്നാണ് പരാമര്‍ശം. പാര്‍ട്ടിയിലെ ഉന്നതനേതാവ് നേരത്തെ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചത് കൂലിപ്പടയുമായാണെന്നാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. റഷ്യയിലെ വാഗ്നര്‍ മോഡലിലുള്ള കൂലിപ്പട്ടാളത്തിനൊപ്പം സന്ദര്‍ശനം നടത്താന്‍ വന്‍ തുക ചിലവാക്കിയെന്നാണ് ആക്ഷേപം. സൈബര്‍ ആക്രമണത്തിന് പിന്നാലെ തന്നെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുകയാണെന്നും ശക്തിധരന്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ താന്‍ ഇനിയും പലതും വിളിച്ചു പറയുമെന്നും ശക്തിധരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Read More