വർക്കല: മകളുടെ വിവാഹത്തിനായി വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് അച്ഛന്റെ മൃതശരീരമെത്തിച്ചപ്പോൾ, അതുവരെ ശോകമൂകമായിരുന്ന വീട്ടിൽനിന്ന് അലമുറ ഉയർന്നു. തലേന്ന ത്തെ ആഘോഷ രാവിൽ രാജുവിനെ സന്തോഷം അറിയിച്ച് മടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കുന്പോൾ വിതുന്പി നിന്നു. മകളുടെ കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്ന നിമിഷം സ്വപ്നം കണ്ട് ഓടിനടന്ന രാജുവിന്റെ വേർപാട് അവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം രാജുവിന്റെ വീട്ടിലെത്തിയിരുന്നത്. മണിക്കൂറുകൾക്കകമാണ് അക്രമികളായ ജിഷ്ണുവും സംഘവും സന്തോഷം നിറഞ്ഞ അന്തരീക്ഷത്തെ ഭീതിജനകമാക്കി അവിടം മരണവീടാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം വരെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയ പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ദീർഘകാലം വിദേശത്തായിരുന്ന രാജു പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തി വന്നിരുന്നത്. പ്രതി ജിഷ്ണുവും…
Read MoreCategory: Top News
വിശ്വാസം അതല്ലേ എല്ലാം..! ഭജന മത്സരത്തിൽ പങ്കെടുത്ത തടവുകാർക്ക് ശിക്ഷായിളവ് നൽകി സർക്കാർ
മുംബൈ: ജയിൽ വകുപ്പ് സംഘടിപ്പിച്ച ഭജനാലാപന മത്സരത്തിൽ പങ്കെടുത്ത 350 തടവുകാർക്ക് ശിക്ഷായിളവ് നൽകി മഹാരാഷ്ട്ര സർക്കാർ. ഭജനയും മറാത്തി ഭക്ത കവിതകളായ അഭംഗും ആലപിക്കുന്ന മത്സരം സംസ്ഥാനവ്യാപകമായി ജയിൽ വകുപ്പ് സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ പങ്കെടുത്ത വിവിധ ജയിലുകളിൽ നിന്നുള്ള തടവുകാരുടെ ശിക്ഷാകാലാവധിയിൽ നിന്ന് 30 മുതൽ 90 ദിവസം വരെ വെട്ടിക്കുറയ്ക്കാൻ സർക്കാർ അനുവാദം നൽകി. 10 അംഗങ്ങളുള്ള 35 ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടിയത്. ജൂൺ 13-നാണ് ഫൈനൽ മത്സരം നടന്നത്. ഇതിൽ ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളായ തടവുകാരുടെ ശിക്ഷയിൽ നിന്ന് 90 ദിവസം വെട്ടിക്കുറയ്ക്കും. ജേതാക്കളായ ടീമുകളിൽ നിന്ന് മറ്റ് 50 തടവുകാർക്ക് 60 ദിവസത്തെ ശിക്ഷായിളവും ശേഷിക്കുന്ന 290 പേർക്ക് 30 ദിവസത്തെ ശിക്ഷായിളവുമാണ് ലഭിക്കുക.
Read Moreദളിത് യുവാവുമായി പ്രണയം; മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു; കാമുകിയുടെ മരണം അറിഞ്ഞ കാമുകൻ ജീവനൊടുക്കി
ബംഗളൂരു: ദളിത് യുവാവുമായി പ്രണയത്തിൽ ആയിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛൻ. കർണാടകയിൽ കോലാർ സ്വദേശി പ്രീതി ആണ് മരിച്ചത്. കാമുകി മരിച്ചത് അറിഞ്ഞ കാമുകൻ ഗംഗാധർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി. പ്രീതിയുടെ പിതാവ് കൃഷ്ണമൂർത്തിയെ കോലാർ പോലീസ് അറസ്റ്റ് ചെയ്തു. ബിരുദ വിദ്യാർത്ഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. എന്നാൽ പ്രീതിയുടെ വീട്ടുകാർ പ്രണയത്തിന് എതിരായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്ന് പ്രീതി പറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച പ്രീതിയും പിതാവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതേത്തുടർന്നാണ് മകളെ കൃഷ്ണമൂർത്തി കഴുത്ത് ഞെരിച്ച് കൊന്നത്. ഗൊല്ല സമുദായാംഗമാണ് മരിച്ച പ്രീതി. ഗംഗാധർ ദളിത് സമുദായത്തിലെ അംഗമാണ്. സംഭവത്തില്‍ കോലാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഓപ്പറേഷന് തീയറ്ററില്‍ ഹിജാബ് അനുവദിക്കണം ! തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തെഴുതി വിദ്യാര്‍ഥിനികള്‍
ഓപ്പറേഷന് തീയറ്ററിനുള്ളില്‍ ഹിജാബും(തലമറക്കുന്ന ശിരോവസ്ത്രം) നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് കത്തു നല്കി വിദ്യാര്‍ഥിനികള്‍. 2020ലെ എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് കത്ത് നല്‍കിയതെങ്കിലും കത്തില്‍ 2018,2021,2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ഒപ്പുണ്ട്. ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്ത് ചര്‍ച്ച ചെയ്യമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 26 നാണ് വിദ്യാര്‍ത്ഥിനികളുടെ കത്ത് പ്രിന്‍സിപ്പലിന് ലഭിച്ചത്. ഓപ്പറേഷന് തീയറ്ററിനുള്ളില്തലമറക്കാന് തങ്ങളെ അനുവദിക്കുന്നില്ലന്നും മത വിശ്വാസമനുസരിച്ച് മുസ്ളീം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളും തലമറക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും ഇവര്‍ കത്തില്‍ പറയുന്നു. മത വിശ്വാസമനുസരിച്ച് ഓപ്പറേഷന് തീയറ്ററില്‍ കയ്യും തലയും മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന് തീയറ്ററില്‍ ചെയ്യേണ്ടകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും കൈകള്‍ ഇടക്കിടെ കഴുകണം. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍…
Read Moreപങ്കാളിയെ കുടുംബം തടഞ്ഞു വെച്ചെന്ന പരാതിയുമായി സുമയ്യ ! ദൃശ്യങ്ങള്‍ പുറത്ത്
ലെസ്ബിയന്‍ പങ്കാളിയെ കുടുംബം ബലംപ്രയോഗിച്ച് തടഞ്ഞു വച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പോലീസിന് പരാതി നല്‍കിയത്. അഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്നത്തില്‍ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി അഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടയുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പോലീസിന് ലഭിച്ചത്. കൊണ്ടോട്ടി പോലീസ് കേസെടുത്തതിനൊപ്പം അഫീഫയുടെ കുടുംബത്തോട് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു. കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ അഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചിരുന്നു.…
Read Moreഅച്ഛൻ വിറ്റ ലോട്ടറിയിൽ മകൾക്ക് ഒന്നാം സമ്മാനം; അച്ഛന്റെ കടയിൽ നിന്ന് സ്ഥിരമായി ലോട്ടറി എടുത്തിരുന്നു; ഇരുവരുടേയും ആഗ്രഹം ഒന്നുതന്നെ…
അരൂർ(ചേർത്തല): അച്ഛന്റെ ലോട്ടറിക്കടയിൽനിന്നു സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന മകൾക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വില്പന നടത്തുന്ന അരൂർ ഏഴാം വാർഡിൽ നെട്ടശേരിൽ അഗസ്റ്റിന്റെ പക്കൽനിന്നെടുത്ത 12 ടിക്കറ്റുകളിൽ ഒരെണ്ണത്തിനാണു മകൾ ആഷ്ലിക്ക് ഭാഗ്യം കടാക്ഷിച്ചത്. ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ SG 883030 എന്ന ലോട്ടറി ടിക്കറ്റാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാർഹമായത്. അച്ഛന്റെ ഏജൻസിയിൽനിന്ന് ഒരു വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ആഷ്ലിക്ക് ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങൾ ലഭിക്കുമായിരുന്നു. ടിക്കറ്റ് എസ്ബിഐയുടെ അരൂർ ബൈപാസ് കവല ശാഖയിൽ ഏൽപ്പിച്ചു. അഗസ്റ്റിന് ആഷ്ലിയടക്കം മൂന്നു പെൺകുട്ടികളാണ്. എല്ലാവരും വിവാഹിതരാണ്. സമ്മാനമായി കിട്ടുന്ന തുകയ്ക്ക് പഴക്കംചെന്ന വീട് പുതുക്കിപ്പണിയണമെന്നാണ് ആഗ്രഹമെന്ന് അച്ഛനും മകളും പറയുന്നു.
Read Moreമകൾ സുമംഗലിയാകേണ്ട പന്തലിൽ അച്ഛന്റെ മൃതദേഹം;വിവാഹം ആലോചിച്ച പെൺകുട്ടിക്ക് മറ്റൊരു കല്യാണം; വിവാഹത്തലേന്ന് പെൺകുട്ടിയുടെ പിതാവിനെ മർദിച്ച് കൊന്ന് യുവാക്കൾ
തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ ലക്ഷ്യമിട്ടത് വധുവിനെ. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാര്‍ വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനോട് യോജിച്ചില്ല. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമാണ്. അതിനാലാണ് ആലോചന വേണ്ടെന്ന് വച്ചത്. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആലോചന നിരസിച്ചപ്പോള്‍ തന്നെ ഇവര്‍ ഭീഷണിമുഴക്കിയിരുന്നു. ശ്രീലക്ഷ്മിയെ അപായപ്പെടുത്തുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതിനിടെയാണ് മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ വിവാഹ സത്ക്കാരം കഴിഞ്ഞ് അയല്‍വാസികള്‍ എല്ലാം പോയി ബന്ധുക്കള്‍ മാത്രമുള്ളപ്പോഴാണ് ജിഷ്ണു, സഹോദരന് ജിജിന്, സുഹൃത്തുക്കളായ ശ്യാം, മനും എന്നിവര്‍ വീട്ടിലെത്തിയത്. ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. നിലത്തുവീണ ശ്രീലക്ഷ്മിയെ രക്ഷിക്കാന്‍ പിതാവ് രാജു ശ്രമിച്ചപ്പോള്‍ ഇവര്‍ അദ്ദേഹത്തെയും ആക്രമിക്കുകയായിരുന്നു.…
Read Moreകണ്ണീരോർമ്മയായ്… കൂട്ടിക്കൊണ്ടുപോകാൻ അമ്മയെത്തിയില്ല; കൂട്ടംതെറ്റി ജനവാസമേഖലയിലെത്തിയ കുട്ടിയാന ചരിഞ്ഞു
പാലക്കാട്: കൂട്ടംതെറ്റി ജനവാസമേഖലയില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. അട്ടപ്പാടിയില്‍ ബൊമ്മിയാംപടിയിലെ വനംവകുപ്പ് ക്യാമ്പില്‍ ആയിരുന്ന കുട്ടിയാനയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസം 15നാണ് പാലൂരിലെ ജനവാസ മേഖലയില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്ക് പിന്നാലെ തള്ളയാന കുട്ടിയാനയെ കൊണ്ടുപോയി. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും ഇവിടെ എത്തുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കുട്ടിയാനയെ കണ്ടത്. സ്വകാര്യതോട്ടത്തിലെ തോടിനരികെ അവശനിലയില്‍ കുട്ടിയാനയെ കണ്ട വിവരം തൊഴിലാളികള്‍ വനംവകുപ്പിനെ അറിയിച്ചു. ഇവര്‍ കുട്ടിയാനയ്ക്ക് വെള്ളവും ഭക്ഷണവും നല്കി. രാത്രിയോടെ കുട്ടിയാനയുടെ അരികെ അമ്മയാന എത്തിയിരുന്നുവെങ്കിലും കാട്ടിലേക്ക് മടങ്ങി. ആനയെ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ആന ചരിഞ്ഞത്.
Read Moreബസിൽ ഉറങ്ങിയ മെഡിക്കൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം; ഞെട്ടിയുണർന്ന് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ബഹളം വച്ച് സാബുവിനെ കുടുക്കി പെൺകുട്ടി
കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയിലായ മധ്യവയസ്കനെ ഇന്ന് ഉച്ചകഴിഞ്ഞ് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. തിരുവല്ല സ്വദേശി സാബുവാണ് (49) കഴിഞ്ഞ ദിവസം രാത്രിയോടെ പിടിയിലായത്. ബസിലെ യാത്രക്കാർ ഇയാളെ തന്ത്രപൂർവം പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. ആയൂരിൽ നിന്ന് ബസിൽ കയറിയ സാബു പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തി ലൈംഗികാവയവം പുറത്തെടുത്താണ് പീഡനശ്രമം നടത്തിയത്. ഉറങ്ങുകയായിരുന്ന പെൺകുട്ടി ഞെട്ടി ഉണർന്ന് ബഹളം വച്ചതോടെയാണ് സാബുവിനെ മറ്റ് യാത്രക്കാർ തടഞ്ഞുവച്ചത്. തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മെഡിക്കൽ വിദ്യാർഥിനിയുടെ മൊഴിയെടുത്ത പോലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും പീഡനശ്രമത്തിനുമാണ് സാബുവിന് എതിരെ കേസെടുത്തത്. ബസിലെ മറ്റ് യാത്രക്കാരിൽ…
Read Moreസംസ്ഥാനത്ത് മഴ ശക്തമാകുന്നു; മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മഴ കൂടുതൽ ശക്തമാകുന്നു. സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതഉണ്ട്. കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 വരെ കേരള -കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.3 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദവും തെക്കൻ ഗുജറാത്ത്…
Read More