പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ കെ. വിദ്യയെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ഏഴോടെയാണ് കോഴിക്കോട് മേപ്പയൂരിനു സമീപം കുട്ടോത്തുനിന്നു വിദ്യയെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി പന്ത്രണ്ടരയോടെ അഗളി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കേസെടുത്ത് പതിനഞ്ചു ദിവസത്തിനുശേഷമാണ് വിദ്യയെ അറസ്റ്റ് ചെയ്തത്. കേസെടുക്കുമ്പോള്‍ കാലടിയിലായിരുന്ന വിദ്യ പിന്നീട് കോഴിക്കോട്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സുഹൃത്തിന്റെ മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്താണ് വിദ്യ എവിടെയെന്നു മനസിലാക്കിയത്. കേസെടുത്തതിനു പിന്നാലെ വിദ്യയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരുന്നു. മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യ കീഴടങ്ങാനായി വരവേയാണ് അറസ്റ്റിലായതെന്നാണു സൂചന. എന്നാൽ ഇക്കാര്യത്തിൽ പോലീസ് വ്യക്തത വരുത്തുന്നില്ല. എസ്ഐ പി.ഡി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ…
Read MoreCategory: Top News
യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്; യൂട്യൂബറായ പ്രമുഖ മലയാളി നടിയുടെ വീട്ടിലും റെയ്ഡ്
കോഴിക്കോട്: യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വരുമാനത്തിന് അനുസരിച്ചുള്ള നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. കൊച്ചി, കോഴിക്കോട് അടക്കമുള്ള പത്തോളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പേളി മാണി, സുജിത് ഭക്തൻ എന്നിവരുടെ അടക്കം വീടുകളിലാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം.
Read Moreമോഷണക്കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് പീഡനം; ഞാൻ മോഷ്ടിച്ചിട്ടില്ല, മരിക്കുക മാത്രമാണ് തനിക്ക് മുന്നിലെ വഴി; ട്രെയിന്‍ മുന്നിൽ ചാടി യുവാവ്
അമരാവതി: ആന്ധ്രാപ്രദേശില്‍ പോലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തോട്ടവീഥിയിലെ ദളിത് കോളനി നിവാസിയായ ചിന്ന ബാബു(23)വാണ് മരിച്ചത്. ഒരു ബൈക്ക് മോഷ്ടിച്ചതായി സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തന്നെ പീഡിപ്പിച്ചുവന്ന് മരിക്കുന്നതിന് തൊട്ട് മുന്‍പ് പുറത്തുവിട്ട വീഡിയോയില്‍ ചിന്ന ബാബു ആരോപിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും പോലീസ് തന്നെ നന്ദയാല വൺ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയതായി ചിന്ന ബാബു പറയുന്നു. ബൈക്ക് മോഷണക്കേസിൽ കുറ്റസമ്മതം നടത്തണമെന്നും അല്ലാത്തപക്ഷം പതിവായി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി ചിന്ന ബാബു വീഡിയോയിലൂടെ ആരോപിച്ചു. ഈ ആവശ്യം ഉന്നയിച്ച് പോലീസ് തന്നെ പീഡിപ്പിച്ചുവന്നും അദ്ദേഹം വ്യക്തമാക്കി. ബൈക്ക് മോഷണക്കേസിൽ തനിക്ക് പങ്കില്ല, പിന്നെ ഞാനെന്തിന് അത് ഏറ്റുപറയണം, മരിക്കുക മാത്രമാണ് തനിക്ക് മുന്നിലെ വഴിയെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. എന്നാൽ…
Read Moreകടക്ക് പുറത്ത്..! പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം; ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി സിപിഎം
കാസര്‍ഗോഡ്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസര്‍ഗോഡ് കോടോം ലോക്കല്‍ സെക്രട്ടറി കെ.വി. കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിന് പകരം ചുമതല നല്കി. കഴിഞ്ഞദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലായിരുന്നു പാര്‍ട്ടി നടപടി. സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ എ.പി. സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി. ജയനെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം; ഗർഭിണിയായ യുവതിയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം; തൈപ്പറമ്പിൽ ബിജു പോലീസ് പിടിയിൽ
ആറന്മുള: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയായശേഷം ഉപേക്ഷിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.കവിയൂര്‍ മുണ്ടിയപ്പള്ളി തൈപ്പറമ്പില്‍ ബിബിന്‍ ചന്ദ്രനാണ് (34) അറസ്റ്റിലായത്. മല്ലപ്പള്ളി സ്വദേശിയായ ഇരുപത്താറുകാരിയുടെ പരാതിയിലാണ് നടപടി. പട്ടികജാതിക്കാരായ യുവതിയെ പീഡിപ്പിച്ച കേസിൽ പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലായി താമസിക്കുകയും ഗര്‍ഭിണിയായ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു. പ്രസവശേഷം കുട്ടിയെയും പെണ്‍കുട്ടിയെയും സംരക്ഷിക്കാനും ബിപിന്‍ ചന്ദ്രന് തയാറായില്ല. മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ അടുക്കുകയും ഒപ്പം താമസിച്ചു വരുകയുമാണെന്ന് പോലീസ് പറഞ്ഞു.
Read Moreപോള വാരാം, കൈ നിറയെ കാശും…. ആറ്റിലെ പോള ഇനി മധുരയ്ക്ക് വണ്ടി കയറും; പോളവാരി നീലംപേരൂരിലെ തൊഴില്‍ക്കൂട്ടങ്ങള്‍ സമ്പാദിച്ചത് 15 ലക്ഷം
കോട്ടയം: പോള നിര്‍മാര്‍ജനത്തിന് പുതിയ മാതൃകയുമായി ഹരിത കേരളം മിഷന്. കായലില്‍ നിന്നും ആറുകളില്‍നിന്നും വാരുന്ന പോളകള്‍ ഹരിതകേരളം മിഷന് ചുമതലപ്പെടുത്തിയ തമിഴ്നാട്ടിലെ മധുരയിലുള്ള റോപ്പ് എന്ന മലയാളി സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ സംസ്കരിക്കുന്ന പോളയില്നിന്നും പലക പോലെയുള്ള അസംസ്കൃത വസ്തുക്കള്‍, ചെരുപ്പുകള്‍, ബാഗുകള്‍, മാറ്റുകള്‍ എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. ലക്ഷ്യം വിദേശ വിപണി വിദേശ വിപണി ലക്ഷ്യമിട്ടാണ് ഉത്പാദനം. കോട്ടയം ജില്ലയോടു ചേര്‍ന്നുകിടക്കുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍നിന്നാണ് ആദ്യ ഘട്ടത്തില്‍ പോളശേഖരണം ആരംഭിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കാരായുള്ള സ്ത്രീകളാണ് പോള ശേഖരിക്കുന്നത്. പോളയുടെ ഇലയും വേരും നീക്കം ചെയ്ത് ഓരോ കിലോയുടെ കെട്ടുകള്‍ ആക്കി അടുക്കുന്നു. ഈ പോളത്തണ്ടുകളാണ് കമ്പനിക്കു കൈമാറുന്നത്. പോളത്തണ്ട് കൊണ്ടുപോകുന്ന കമ്പനി അതു വാരുന്ന തൊഴിലാളികള്‍ക്ക് കിലോയ്ക്ക് 10 രൂപ നിരക്കില്‍ കൂലി നല്കുന്നതിനാല് പഞ്ചായത്തിന് ഒരു രൂപയും ചെലവില്ലാതെ പോളശല്യം…
Read Moreകോട്ടയം ഹവാല പണത്തിന്റെ കേന്ദ്രം; ജില്ലയില്‍ റെയ്ഡ് നടന്നത് 12 ഇടങ്ങളിൽ; ഇ.ഡി യുടെ റെയ്ഡ് ലോക്കൽ പോലീസിനെ അറിയിക്കാതെ
കോട്ടയം: സംസ്ഥാനത്ത് 25 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹവാല റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് കോട്ടയം ഉള്‍പ്പെടെ സംസ്ഥാനത്ത് 25 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. കോട്ടയത്തു മാത്രം പന്ത്രണ്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശ കറന്‍സി മാറ്റിനൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഫോറിന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഈരാറ്റുപേട്ടയിലെ വിദേശ കറന്‍സി ഇടപാടു സ്ഥാപനത്തില്‍ രാത്രിയിലാണ് ഇഡി പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞയിടെ പണവുമായി കസ്റ്റഡിയിലായ ഈരാറ്റുപേട്ടയിലെ നേതാവിന്റെ ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ സ്ഥാപനത്തിലും പരിശോധനകള്‍ നടന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെയാണ് സംഘം എത്തിയത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറയുന്നു. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ടൗണിലെ ഡ്യൂട്ടി പെയ്ഡ് ഷോപ് ആന്‍ഡ് മണി എക്സ്ചേഞ്ച്, ഈരാറ്റുപേട്ടയിലെ ഒരു…
Read Moreവിവാഹമോചിതയായ യുവതിയെ ബീച്ചിലെത്തിച്ച് കൂത്തികൊലപ്പെടുത്തിയ കേസ്; മുപ്പത്തിനാലുകാരന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും
പറവൂർ: ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോട്ടയം നെടുംകുന്നം പാറത്തോട്ടുങ്കൽ പ്രശാന്തിനെ (34) ജീവപര്യന്തം തടവിന് നോർത്ത് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി വി. ജ്യോതി ശിക്ഷിച്ചു. മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം. വരാപ്പുഴ മുട്ടിനകത്ത് ഉദയകുമാറിന്റെ മകൾ ശീതളാ(29)ണു കൊല്ലപ്പെട്ടത്. 2017 ഓഗസ്റ്റ്11 നായിരുന്നു സംഭവം. വരാപ്പുഴയിലെ കേബിൾ ടിവി നെറ്റ്വർക്കിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്. ഇയാൾ ശീതളിന്റെ വീടിന്റെ മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്നു. വിവാഹമോചിതയായ ശീതളിനെ ഇയാൾ സ്നേഹം നടിച്ച് ശല്യപ്പെടുത്തിയിരുന്നു. സംഭവദിവസം യുവതിയെയും കൂട്ടി ബീച്ചിലെത്തിയ പ്രശാന്ത് വാക്കുതർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി. ഗുരുതരമായി പരിക്കേറ്റ ശീതൾ ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Read Moreപരിഗണന വേണം സാർ, അവിവാഹിതയാണ്; ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ല; മുൻകൂർ ജാമ്യത്തിനായി വിദ്യ
നീലേശ്വരം: വ്യാജ രേഖ വിവാദത്തിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യ ഹർജി ഈ മാസം 24-ന് കോടതി പരിഗണിക്കും. അവിവാഹിതയാണ്. ആ പരിഗണന നൽകണമെന്നും ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും വിദ്യ ജാമ്യ ഹർജിയിൽ പറയുന്നു. അതേസമയം അട്ടപ്പാടി കോളേജിൽ വ്യാജ രേഖ ചമച്ചെന്ന കേസിൽ കെ. വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ താൻ ചെറുപ്പമാണെന്നും…
Read Moreടൈറ്റാനിക് കാണാൻ സഞ്ചാരികളുമായി പോയ അന്തർവാഹിനി കടലിനടിയിൽ കാണാതായി; സംഘത്തിൽ അഞ്ചു പേർ; അന്തർവാഹിനിയിൽ 96 മണിക്കൂറത്തേക്കുള്ള പ്രാണവായൂ മാത്രം
ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ അന്തർവാഹിനിയിൽ പോകുന്നതിനിടെ കടലിനടിയിൽ കാണാതായ വിനോദസഞ്ചാരികൾക്കായുള്ള തെരച്ചിൽ യുഎസ് തീരസംരക്ഷണസേന ഊർജിതമാക്കി. കനേഡിയൻ തീരസംരക്ഷണസേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നു. ചെറിയ അന്തർവാഹിനിയിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ ഞായറാഴ്ചയാണ് ഇവരെ കാണാതാകുന്നത്. 96 മണിക്കൂർ നേരത്തേക്കുള്ള പ്രാണവായു മാത്രമാണ് അന്തർവാഹിനിയിലുള്ളത്. യാത്രയാരംഭിച്ച് ഒരു മണിക്കൂർ 45 മിനിറ്റിനുശേഷമാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ടൈറ്റൻ എന്നാണ് ചെറു അന്തർവാഹിനിയുടെ പേര്. ടൈറ്റാനിക് അവശിഷ്ടങ്ങൾ കിടക്കുന്നിടത്തേക്കു സഞ്ചരിക്കാൻ ഉപയോഗിക്കുന്ന അന്തർവാഹിനിയാണിത്. ഓഷൻഗേറ്റ് എക്സ്പഡിഷൻ എന്ന കന്പനിയാണ് യാത്ര സംഘടിപ്പിച്ചത്. ഒരാളിൽനിന്ന് രണ്ടര ലക്ഷം ഡോളറാണ് കന്പനി ഈടാക്കുന്നത്. 1912ലെ ടൈറ്റാനിക് ദുരന്തത്തിൽ 1,500ലധികം പേർ മരിച്ചിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് 600 കിലോമീറ്റർ അകലെ 3800 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിക്കിടക്കുന്നത്.
Read More