റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തലവേദന സമ്മാനിച്ച് സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷി പ്രഖ്യാപിച്ചു. യുക്രൈന് യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ സേനയാണ് വാഗ്നര്‍ ഗ്രൂപ്പ്. ദക്ഷിണ റഷ്യയിലെ റൊസ്തോവ്-ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോഷി വീഡിയോയിലൂടെ അവകാശപ്പെട്ടത്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കു കടന്നെന്നും മരിക്കാന്‍ തയാറായാണ് ആയിരക്കണക്കിന് പോരാളികള്‍ എത്തിയിരിക്കുന്നതെന്നും പ്രിഗോഷി അറിയിച്ചു. വ്യോമതാവളം അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് വാഗ്നര്‍ സേന അവകാശപ്പെടുന്നത്. അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് പുടിന്, പ്രിഗോഷി രാജ്യത്തെ ഒറ്റിയെന്ന് പ്രഖ്യാപിച്ചു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിക്കുന്ന എല്ലാവര്ക്കും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍…
Read MoreCategory: Top News
വ്യാജരേഖാ കേസില്‍ കെ. വിദ്യയ്ക്ക് ജാമ്യം; കേരളം വിട്ടുപോകരുത്, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം
പാലക്കാട്: വ്യാജരേഖാ കേസില്‍ എസ്ഫ്ഐ മുന്‍ നേതാവ് കെ.വിദ്യയ്ക്ക് ജാമ്യം. ഉപാധികളോടെ മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ടാള് ജാമ്യമാണ് അനുവദിച്ചത്. പാസ്പോര്‍ട്ട് ഹാജരാക്കണം. കേരളം വിട്ടുപോകരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അഗളി പോലീസ് എടുത്ത കേസിലാണ് ജാമ്യം. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യക്കെതിരേ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞെന്ന് അഗളി പോലീസ് നേരത്തെ അറിയിച്ചിരുന്നു. വിദ്യയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നീലേശ്വരം പോലീസിന് വിദ്യയെ അറസ്റ്റ്ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
Read Moreപത്തൊമ്പതുവർഷത്തെ പ്രവാസജീവിതം; തർക്കത്തിനിടെ ഷാജയിൽ അടിയേറ്റ് യുവാവ് മരിച്ചു; പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് വരാനിരിക്കെയാണ് ദാരുണ സംഭവം
ചാത്തന്നൂർ: തലയ്ക്ക് അടിയേറ്റ് ഷാർജയിൽ അടുതല സ്വദേശി കൊല്ലപ്പെട്ടു. ചാത്തന്നൂർ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എൽസിയുടെയും മകൻ അജികുമാറാണ് (47) കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാ യിരുന്നു സംഭവം. കൂടെ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായുള്ള വാക്കുതർക്കത്തിനിടെഅജികുമാറിന്റെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. 19 വർഷമായി പ്രവാസി യായിരുന്ന അജികുമാർ ഒന്നരവർഷമായി ഷാർജയിലെ വേൾഡ് സ്റ്റാർ എൻജിനിയറിംഗ് വർക്സ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഓണത്തിന് അവധിക്കു വരുമ്പോൾ വീടിന്റെ ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. പ്രതിയെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഷാർജ അൽഉമൈ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീദേവി. മക്കൾ: നദാലിയ, നികിത.
Read More‘ഇഞ്ചി മിഠായി മൊത്ത വ്യാപാരം’ ; വിൽക്കുന്നത് ബ്രൗൺ ഷുഗർ; ദീപ്തിയുടെ കച്ചവടം ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ച്; മില്ലിഗ്രാമിന് ഈടാക്കിയിരുന്നത് ഞെട്ടിക്കുന്ന വില
കൊച്ചി: ഇഞ്ചി മിഠായി മൊത്ത വ്യാപാരമെന്ന വ്യാജേന മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരന് എക്സൈസിന്റെ പിടിയിലായി. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം-27) ആണ് അറസ്റ്റിലായത്. എക്സൈസ് ഇന്റലിജന്‍സും എറണാകുളം ടൗണ്‍ റേഞ്ചും ചേര്‍ന്ന് കാക്കനാട് തുതിയൂരില്‍ നിന്നാണ് മുന്തിയ ഇനം ബ്രൗണ്‍ ഷുഗറുമായി ഇയാൾ പിടിയിലായത്. 60 ചെറു പായ്ക്കറ്റുകളിലാക്കിയ 8.5 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. ‘ഇഞ്ചി മിഠായി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. സ്വന്തമായി താമസ സ്ഥലം വാടകയ്ക്കെടുക്കാതെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ഒപ്പം താമസിക്കുന്നതാണ് പ്രതിയുടെ രീതി. ഒഡീഷയില്‍ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം വ്യാപാരം നടത്തുകയാണെന്നാണ് പുറത്തു പറഞ്ഞിരുന്നത്. കാക്കനാട് തുതിയൂരിൽ തോട്ടപ്പാട്ട് റോഡിൽ പ്രതി താമസിച്ചിരുന്നിടത്ത് പതിവായി യുവതീയുവാക്കള്‍ വന്ന് പോകുന്നു എന്ന് ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.…
Read Moreവ്യാജ ഡിഗ്രിക്ക് ചെലവാക്കിയത് രണ്ട് ലക്ഷം; പിന്നില്‍ എസ്എഫ്ഐ മുന്‍ ഏരിയാ പ്രസിഡ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിഖില്‍
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തോമസിന്റെ നിര്‍ണായക മൊഴി പുറത്ത്. വ്യാജ ഡിഗ്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുഹൃത്തായ എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍.സി.രാജെന്ന് നിഖില്‍ മൊഴി നല്കി.. 2020ല്‍ കൊച്ചിയിലെ ഒരു മാന്‍ പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് കലിംഗ സർവകലാശാലയുടെഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കി തന്നത്. ഇതിനായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചു. ഏജന്‍സിയെ തനിക്ക് പരിചയപ്പെടുത്തിയത് അബിനാണ്. ഇയാള്‍ ഇപ്പോള്‍ മാലി ദ്വീപിലാണെന്നും നിഖില്‍ മൊഴി നല്കി. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിഞ്ഞ നിഖിലിനെ കോട്ടയത്ത് കെഎസ്ആർടിസി ബസിൽനിന്നാണ് നിഖിൽ തോമസിനെ പിടികൂടിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
Read Moreനാലുവർഷമായി യുവതിക്ക് വന്നത് അശ്ലീല കത്ത്; പോലീസ് അന്വേഷണം എത്തിനിന്നത് എഴുപത്തയഞ്ചുകാരന്റെ മുന്നിൽ; ഊമകത്തുകാരൻ രാജഗോപാൽ പിടിയിൽ…
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്ത് അയച്ചിരുന്ന വയോധികന് അറസ്റ്റില്‍. പാലക്കാട് ധോണി പയറ്റാംകുന്ന് സി.എം. രാജഗോപാലി(75) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തക നല്കിയ പരാതിയിലാണ് അറസ്റ്റ്. മാധ്യമപ്രവര്‍ത്തക എഴുതുന്ന വാര്‍ത്തകളെ ആധാരമാക്കിയായിരുന്നു ഇയാള്‍ സ്ഥിരമായി അശ്ലീല കത്തുകള്‍ അയച്ചിരുന്നത്. പ്രതി താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജിലെത്തിയാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്ത്രീകള്‍ക്ക് അശ്ലീല കത്ത് അയച്ചതിന് പാലക്കാട് സൗത്ത്, കൊല്ലംങ്കോട്, മഞ്ചേരി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷ്, എസ്ഐ പി.ജെ. സന്തോഷ് കുമാര്‍, സിപിഒ രജീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകണ്ണീർ പൊഴിച്ചു ലോകം; ടൈറ്റൻ പേടകത്തിന്റെ യന്ത്രഭാഗങ്ങൾ കണ്ടെത്തി; കടലിനടിയിലെ മർദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചെന്നു നിഗമനം
ബോസ്റ്റൺ: ഒരു നൂറ്റാണ്ട് പിന്നിട്ട ടൈറ്റാനിക് ദുരന്തത്തോട് ചേർത്തുവയ്ക്കാൻ ഹൃദയമുലയ്ക്കുന്ന മറ്റൊരു ദുരന്തം കൂടി. അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ജലപേടകമായ ടൈറ്റനില്‍ പോയ അഞ്ച് പേരും മരിച്ചെന്നു സ്ഥിരീകരണമായി. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെ പേടകത്തിന്റെ യന്ത്രഭാഗങ്ങളുടെ അവശിഷ്ടം കണ്ടെത്തിയതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ശ്വാസമടക്കിപ്പിടിച്ച് ലോകം കാത്തിരുന്നതും വൻസന്നാഹങ്ങളോടെയുള്ള തെരച്ചിലും വിഫലം.കടലിനടിയിലെ മർദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പേടകത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാകുമോയെന്നു പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ വ്യക്തമാക്കി. ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ്-പാക്കിസ്ഥാനി ബിസിനസുകാരന് ഷെഹ്സദ ദാവൂദ്, മകന് സുലേമോന്, ടൈറ്റന് ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. സമാനതകളില്ലാത്ത രക്ഷാദൗത്യം ഞായറാഴ്ച ഉച്ചയ്ക്കാണ്…
Read Moreഎന്തും പറയാമെന്ന സ്ഥിതിവന്നാൽ… കെഎസ് യു പ്രവർത്തകർക്ക് നേരെ എസ്ഐയുടെ അസഭ്യവർഷം; പോലീസുകാരനെതിരെ ഡിജിപിക്ക് പരാതി
കോട്ടയം: എംജി സര്‍വകലാശാലയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ അസഭ്യവര്‍ഷം നടത്തിയ പോലീസുകാരനെതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്കി. ഗാന്ധിനഗര്‍ എസ്ഐ സുധി.കെ.സത്യപാലിനെതിരെയാണ് കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന് മാത്യു പരാതി നല്‍കിയത്. എംജി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കെഎസ്യു കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. സ്ഥലത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിനായെത്തിയ എസ്ഐയും പ്രവര്‍ത്തകരും തമ്മിലാണ് വാക്കു തര്‍ക്കമുണ്ടായത്. വാക്കേറ്റം കനത്തതോടെ ഇരുകൂട്ടരും തമ്മില്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് എസ്ഐയെ സ്ഥലത്തു നിന്ന് മാറ്റിയെങ്കിലും പ്രകോപിതനായ ഉദ്യോഗസ്ഥന് അസഭ്യഭാഷണം തുടരുകയായിരുന്നു.
Read Moreഈ ‘വിദ്യ’ വേറെങ്ങും കണ്ടില്ല..! വാതിൽ ചവിട്ടിപൊളിച്ച് പോലീസ്; “തൊപ്പി” കസ്റ്റഡിയിൽ; നിഹാദിനെതിരേ പോലീസ് ഇട്ടത് രണ്ടു വകുപ്പുകൾ
വളാഞ്ചേരി: അശ്ലീല പദപ്രയോഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയ പോലീസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചാണ് നിഹാദിനെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡി യോ തൊപ്പി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മലപ്പുറം വളാഞ്ചേരി പോലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗതാഗത തടസം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യൂട്യൂബറാണ് “തൊപ്പി’. ആറുലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സ് തൊപ്പിയുടെ യൂട്യൂബ് ചാനലിനുണ്ട്. ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി…
Read Moreലോഡ്ജിൽ മുറിയെടുത്ത് നൽകിയത് മകൾ; കടം വാങ്ങിയവരുടെ പേരും പണവും വീട്ടിൽ വച്ചിട്ടുണ്ട്; കണ്ണൂരിലെ ലോഡ്ജിൽ വൃദ്ധദമ്പതികൾ മരിച്ച സംഭവത്തിലെ മറ്റ് വിവരങ്ങളിങ്ങനെ…
കണ്ണൂർ: നഗരത്തിലെ ലോഡ്ജിൽ വൃദ്ധദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ഇരുവരുടെയും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നും അസുഖത്തെ തുടർന്ന് മനംനൊന്താണ് മരിക്കുന്നതെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നതെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് മുത്തപ്പൻകാവിന് സമീപത്തെ ലോഡ്ജിൽ കുറുവാ സ്വദേശികളായ പി. രാധാകൃഷ്ണൻ (77), പി.കെ. യമുന (74) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാധാകൃഷ്ണൻ കാൻസർ ബാധിതനായിരുന്നു. യമുനയ്ക്കും നിരവധി അസുഖങ്ങളുണ്ടായിരുന്നു. ഇതിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. അസുഖത്തെ തുടർന്ന് ജീവിതം ബുദ്ധിമുട്ടായി തുടങ്ങിയെന്നും കുറിപ്പിൽ പറയുന്നുണ്ട്. പണം കടം വാങ്ങിയവരുടെ പേരും വിവരങ്ങളും അവർക്കു നൽകാനുള്ള പണം വീട്ടിൽ വച്ചിട്ടുള്ളതായും പറയുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മകൾ ഷംനയുടെ കൂടെയെത്തിയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് മകൾ ട്രെയിന്‍ തൃശൂരിലേക്ക് പോകുകയും ചെയ്തു. വീട്ടിൽനിന്ന് കുറച്ച് ദിവസം മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ മുറിയെടുത്ത്…
Read More