പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തെത്തുടർന്ന് തെരച്ചിൽ നടക്കുകയാണ്. ഇന്നു പുലർച്ചെ 5.40നായിരുന്നു അപകടം. കമ്പനിയിലെ ഫര്ണസുകളിലൊന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ശബ്ദം മൂന്നു കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. പരിക്കേറ്റവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം എന്താണെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.പൊട്ടിത്തെറിയുടെ തീവ്രതയില്‍ സമീപ പ്രദേശത്തെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് നാലുപേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. കമ്പനിയിലെ എസ്കലേറ്റര്‍ ഓപ്പറേറ്ററാണ് മരണപ്പെട്ട അരവിന്ദ്. രണ്ടു മാസം മുമ്പാണ് അരവിന്ദ് ഇവിടെ…
Read MoreCategory: Top News
വിലക്കുറവിന്റെ വലിയ ലഹരി തേടി മാഹിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; വരുന്നത് കൊള്ളം പക്ഷേ, കുടിച്ചു കൂത്താടരുത്; പിടിച്ച് അകത്തിടുമെന്ന് പോലീസ്
െ മാഹി: മാഹിയിൽ മദ്യപിച്ച് അക്രമം നടത്തുന്നവർക്കെതിരെയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരെയും കർശന നടപടികൾക്ക് ഒരുങ്ങി മാഹി പോലീസ്. വധശ്രമങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ പതിവായ സാഹചര്യത്തിലാണ് പോലീസ് നീക്കം. മാഹിയിൽ മദ്യത്തിന് കേരളത്തിലേക്കാൾ വില കുറവായതിനാൽ വിവിധ ഭാഗങ്ങളിൽനിന്ന് ഏറെപ്പേരാണ് ദിവസവും ഇവിടെയെത്തുന്നത്. അതിനിടെ പന്തക്കൽ മാക്കുനി ഗോൾഡൻ റോക്ക് ബാറിലെ മാനേജർ വിഷ്ണുവിനെ തലയ്ക്ക് കല്ലു കൊണ്ട് കുത്തി വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ദേലർകട്ട സ്വദേശി അബൂബക്കർ ആണ് അറസ്റ്റിലായത്. പാനൂർ ചെണ്ടയാട് സ്വദേശിഅമൽരാജ് എന്ന അമ്പോച്ചൻ, പാനൂർ കൂരാറ സ്വദേശി സനീഷ്മം എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ബാറിൽ മദ്യപിച്ച സംഘത്തോടെ ബിൽ അടയ്ക്കാൻ പറഞ്ഞതോടെ പ്രകോപിതരായ പ്രതികൾ കല്ലെടുത്ത് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനാണ് പ്രതികൾക്കെതിരേ പോലീസ് കേസെടുത്തത്. വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ മാഹി കോടതി…
Read Moreകെ.സുധാകരനെതിരേ മൊഴി നല്‍കണം; പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി; ഡിവൈഎസ്പിക്കെതിരെ ആരോപണവുമായി മോൻസന് മാവുങ്കല്‍
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ മൊഴി നല്കാന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മോണ്സൻ മാവുങ്കല്‍. സുധാകരന്റെ പേരു പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി വൈ.എസ്. റസ്തം പറഞ്ഞുവെന്നും മോൻസൻ ആരോപിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണു മോന്സൻ ക്രൈം ബ്രാഞ്ചിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. പോക്സോ കേസില്‍ ശിക്ഷാവിധി വന്ന ദിവസം കോടതയിലേക്ക് കൊണ്ടുപോകും വഴി പോലീസ് ഭീഷണിപ്പെടുത്തിയെന്നും മോൻസൻ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ദിവസം സുധാകരന് സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊഴി നല്കാന് ആവശ്യപ്പെട്ടു. അനൂപില്‍നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്നു പറയണമെന്ന് പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൻ പറഞ്ഞു.
Read Moreമൂന്നാം ക്ലാസുകാരിയേ കൂട്ടംചേർന്നെത്തിയ നായ്ക്കൾ കടിച്ചുകീറി; ഓടിയെത്തി രക്ഷിച്ച് അമ്മ; ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജാൻവിയെയാണ് തെരുവ് നായകൾ കൂട്ടംചേർന്ന് ആക്രമിച്ചത്. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഫ് ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതേ പഞ്ചായത്തിലെ 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവുനായ്ക്കൾ കടിച്ച് കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെരുവ് നായകളെ പിടികൂടുന്നത് ഊർജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read More8.5 കോടി കവർന്ന ദമ്പതികൾ; സൗജന്യ പാനീയം നൽകി പോലീസ് കുടുക്കി; “ഡാക്കു ഹസീന’യും ഭർത്താവും പിടിയിലാകുന്നതു തീർഥയാത്രയ്ക്കിടെ…
ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളികളായ “ഡാക്കു ഹസീന’ എന്നറിയപ്പെടുന്ന മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിംഗും അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ചമോലിയിലെ ഹേമകുണ്ഡ് സാഹിബിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും അറസ്റ്റിലായത്. ജൂൺ 10ന് ലുധിയാനയിൽനിന്ന് 8.5 കോടിരൂപ കവർന്ന കേസിലാണ് ദന്പതികൾ പിടിയിലായത്. ഇരുവർക്കുമെതിരേ പത്തിലേറെ ക്രിമിനൽ കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്. ദന്പതികളെ കൂടാതെ കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഗൗരവിനെയും പഞ്ചാബിലെ ഗിദ്ദർബഹയിൽനിന്ന് പോലീസ് പിടികൂടി. ആകെ പന്ത്രണ്ടു പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒന്‍പതു പേർ പിടിയിലായിട്ടുണ്ട്. മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിംഗും നേപ്പാളിലേക്കു കടക്കാൻ പദ്ധതിയിടുന്നതായ പഞ്ചാബ് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. നേപ്പാളിലേക്കു കടക്കുന്നതിനു മുന്‍പ് ഹരിദ്വാർ, കേദാർനാഥ്, ഹേംകുന്ത് സാഹിബ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ ദന്പതികൾ പദ്ധതിയിട്ടിരുന്നു. ഇതിനിടെ, ദന്പതികൾ ഉത്തരാഖണ്ഡിലെ സിഖ് ആരാധനാലയം സന്ദർശിക്കാനെത്തിയതായി പോലീസിനു വിവരം ലഭിച്ചു. തിരക്കിനിടയിൽ ദന്പതികളെ തിരിച്ചറിയാൻ…
Read Moreപോക്സോ കേസിൽ കൊമ്പുകോർത്ത് ‘കണ്ണൂർ കൊമ്പന്മാർ’; എം.വി. ഗോവിന്ദൻ സിപിഎമ്മിന്റെ അശ്ലീല സെക്രട്ടറിയെന്ന് കെ.സുധാകരൻ
കണ്ണൂർ: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പേര് കൂടി ആരോപിച്ചതോടെ രാഷ്ട്രീയ കേരളത്തിൽ കൊന്പന്മാരുടെ പോര്. സിപിഎം-കോൺഗ്രസ് രാഷ്ട്രീയ പോരാട്ടങ്ങളുടെ പടനിലമായ കണ്ണൂരിൽനിന്നുള്ള നേതാക്കളുടെ പോരാട്ടമായി വിഷയം മാറിക്കഴിഞ്ഞു. പുരാവസ്തു തട്ടിപ്പു കേസിലെ മുഖ്യപ്രതി മോൻസനുമായി ബന്ധപ്പെട്ട പോക്സോ കേസ് അതിന്റെ വഴിക്ക് നടക്കുന്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കെപിസിസി പ്രസിഡന്റിനെതിരേ ഉന്നയിച്ച ആരോപണം രാഷ്ട്രീയതലത്തിൽപുതിയൊരു ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിക്കുന്പോൾ സംഭവസ്ഥലത്ത് കെ. സുധാകരൻ ഉണ്ടായിരുന്നുവെന്ന് ഇര രഹസ്യമൊഴി നൽകിയെന്നായിരുന്നു എം.വി. ഗോവിന്ദൻ ആരോപിച്ചത്. പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കെ. സുധാകരനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരമാർശം നടത്തിയതെന്നു പറഞ്ഞ് ആരോപണം…
Read Moreഡോസ് കൂടിയ മരുന്ന് കുത്തിവച്ചു; എട്ട് മാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: പനി ബാധിച്ച് ചികിത്സയിലിരിക്കെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് ആരോപണം. മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ പ്രവാസി എബിയുടെയും ജോന്‍സിയുടെയും മകന് ജോഷ് ആണ് മരിച്ചത്. ഡോസ് കൂടിയ മരുന്ന് കുത്തിവച്ചശേഷം കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കാഞ്ഞതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു. മെയ് 11നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് 29 ന് കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇന്ജക്ഷന് കുത്തിവച്ചു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ല. കുഞ്ഞ് അസാധാരണമായ ശ്വാസമെടുക്കുന്നത് കണ്ട് വീട്ടുകാര്‍ ബഹളം വെച്ചതിനെ…
Read Moreയുവാവിനെ ഹണിട്രാപ്പില്‍ വീഴ്ത്താന്‍ യുവതിയുടെ ശ്രമം ! ഹോട്ടലില്‍ മുറിയെടുക്കാന്‍ ആവശ്യപ്പെട്ടു…
കൊച്ചിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ(26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ടൈല്‍ ജോലി ചെയ്യുന്ന യുവാവ് ഫ്ളാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടത്. ഇതിനിടെ യുവാവില്‍ നിന്നു മനീഷ 2000 രൂപ കടം വാങ്ങി. തുടര്‍ന്ന് എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ മുറിയെടുക്കാന്‍ മനീഷ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. 15നു ഹോട്ടലില്‍ മുറിയെടുത്ത് യുവാവ് കാത്തിരുന്നു. സുനിയുമൊന്നിച്ചാണ് മനീഷ ഹോട്ടലില്‍ എത്തിയത്. സുനിയെ പുറത്തു നിര്‍ത്തി മനീഷ മുറിയില്‍ കയറി. കോളിങ് ബെല്‍ അടിച്ച് മുറിയിലേക്കു കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തി, ഇടിവള കൊണ്ട് മുഖത്തിടിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിയുടെ ഭാര്യയാണ് മനീഷ…
Read Moreതാലികെട്ടാൻ അമ്പലത്തിൽ കാമുകന്റെ മുന്നിൽ തലതാഴ്ത്തിനിന്ന യുവതിയെ പോലീസ് പിടിച്ചുകൊണ്ടുപോയി; മജിസ്ട്രേറ്റിന് മുമ്പിൽ തലതാഴ്ത്തി പോലീസ്
തിരുവനന്തപുരം: കാമുകനൊപ്പം വിവാഹിതയാകാൻ ക്ഷേത്രത്തിലെത്തിയ യുവതിയെ പോലീസുകാർ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയതായി ആരോപണം. മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കിയ യുവതിയെ പിന്നീട് യുവാവിനൊപ്പം വിട്ടയച്ചു. കോവളം കെഎസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ടാണ് നാടകീയ സംഭവങ്ങളുണ്ടായത്. കായംകുളം സ്വദേശിനിയായ അൽഫിയ എന്ന യുവതി കോവളം കെഎസ് റോഡ് സ്വദേശി അഖിലുമായി പ്രണയത്തിലായിരുന്നു. അഖിലിനൊപ്പം ജീവിക്കാനായി ആൽഫിയ ഈ ആഴ്ചയാണ് കോവളത്ത് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഇരുവരുടെയും വീട്ടുകാർ കോവളം പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. തുടർന്ന് യുവതിയെ അവരുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചിരുന്നു. എന്നാൽ വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയ വേളയിൽ, പോലീസ് സംഘം യുവതിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി. കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതിയെ പോലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. തുടർന്നാണ്…
Read Moreസാക്ഷി മാലിക്ക് കോണ്‍ഗ്രസിന്റെ കൈയ്യിലെ കളിപ്പാവയാകുന്നു ! ആരോപണവുമായി ബബിത ഫൊഗട്ട്
ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന സാക്ഷി മാലിക്കിനെതിരേ ആരോപണവുമായി ഗുസ്തി താരവും ബി.ജെ.പി. നേതാവുമായ ബബിത ഫൊഗട്ട്. കോണ്‍ഗ്രസിന്റെ കൈയ്യിലെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന് ട്വിറ്ററില്‍ കൂടി പുറത്തിറക്കിയ പ്രസ്താവനയില്‍ ബബിത ആരോപിച്ചു. സാക്ഷി മാലികും അവരുടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയനും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിശദീകരണ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നുമുള്ള ചില ബിജെപി നേതാക്കളുടെ ആരോപണത്തിന് ഉള്‍പ്പെടെ വീഡിയോയില്‍ സാക്ഷി മാലിക് മറുപടി നല്‍കിയിരുന്നു. ജനുവരില്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രവും വീഡിയോയില്‍ സാക്ഷി മാലിക് പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നായിരുന്നു സാക്ഷി മാലിക്ക്…
Read More