എം. സുരേഷ് ബാബുതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വ്യാജരേഖകൾ ചമച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ്തല നടപടിയെടുക്കാൻ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തു. റവന്യു വിഭാഗത്തിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർക്കെതിരേ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു വ്യാപകമായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം സർക്കാരിന് അപമാനം ആയിരിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരേ ക്രിമിനൽ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്യും. നഷ്ടപ്പെട്ട പണം ഉദ്യോഗസ്ഥരിൽ നിന്നും ഇടനിലക്കാരിൽ നിന്നും ഈടാക്കുന്നതിനെക്കുറിച്ചും ആലോചിച്ച് വരികയാണ്. ഇത് സംബന്ധിച്ച് സർക്കാർ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ ദാക്ഷിണ്യമില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരു ഡോക്ടറുടെ പേരിൽ നൂറ് കണക്കിന് ചികിത്സാ സർട്ടിഫിക്കറ്റുകൾ…
Read MoreCategory: Top News
ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ല; മുങ്ങിയ ബിജുവിനെ സഹായിച്ചാൽ കനത്തവില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
തിരുവനന്തപുരം: കേരളത്തിൽനിന്ന് ആധുനിക കൃഷി രീതി പഠിക്കാനായി ഇസ്രയേലിലെത്തിയ സംഘത്തിൽനിന്ന് കാണാതായ ബിജു കുര്യനെ സഹായിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി. ഇസ്രയേലിൽ ആരെങ്കിലും ബിജു കുര്യനെ സഹായിക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ബിജു കുര്യന് ഇസ്രയേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും ബിജു ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നൽകേണ്ടി വരുമെന്ന് എംബസി മുന്നറിയിപ്പ് നൽകി.വിസ കാലാവധി മേയിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഉടൻ നാട്ടിലേക്ക് പോയാൽ ഇസ്രയേലിൽ നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നും വിസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടുമെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനു പോയ സംഘത്തിൽ ഉണ്ടായിരുന്ന ബിജു കുര്യനെ 17ന് രാത്രിയിലാണ് കാണാതായത്.…
Read Moreഇടതിന് വോട്ടു ചെയ്തതിൽ പശ്ചാത്തപിക്കുന്നു; ‘ഇനി നയാപൈസ രാഷ്ട്രീയക്കാർക്കു സംഭാവന നൽകില്ല’; കടുത്ത വിമർശനവുമായി പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കുവൈറ്റിലെ പ്രമുഖ വ്യവസായിയും എൻബിടിസി മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ഏബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച പണം അർഹരിൽ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതിൽ പശ്ചാത്തപിക്കുന്നുവെന്നും കെ.ജി.ഏബ്രഹാം പറഞ്ഞു. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി സഹായങ്ങൾ സ്വന്തം നിലയിൽ നൽകാനാണ് തീരുമാനം. രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നു- കുവൈറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കെ.ജി ഏബ്രഹാം പറഞ്ഞു. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും എന്നിട്ടും ചൂഷണം ചെയ്യുകയാണ്. ഇപ്പോൾ ഞാൻ മണ്ടനാക്കപ്പെട്ടു. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ചൂഷണം ചെയ്യാൻ കഴിയില്ല. ലബനോണിൽ സംഭവിച്ചതിനു സമാനമായി സമീപഭാവിയിൽ…
Read More”ഗോവിന്ദാ… ഗോവിന്ദാ..! പണിവേണേ ജാഥയ്ക്ക് വന്നോണം; പാര്‍ട്ടി ജാഥയ്ക്ക് പോയില്ലെങ്കില്‍ പണിയുണ്ടാകില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്തംഗത്തിന്റെ ഭീഷണി
കണ്ണൂര്‍: എം.വി.ഗോവിന്ദന് നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്തംഗം അയച്ച ഭീഷണി സന്ദേശം പുറത്ത്. കണ്ണൂര്‍ മയ്യില്‍ പഞ്ചായത്തംഗം സി.സുചിത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശമാണ് പുറത്തുവന്നത്. ജാഥയ്ക്ക് പോകാത്തവര്‍ക്ക് ജോലി നല്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കിയത്. ഇതില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് സുചിത്ര വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടത്. നാളെ ഗോവിന്ദന്റെ ജാഥയുടെ പരിപാടി രാവിലെ തളിപ്പറമ്പിലാണ്. മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും അതില്‍ പങ്കെടുക്കണം. പണിയുള്ള വാര്‍ഡിലെല്ലാം പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകരുത്. വരാന്‍ പറ്റാത്ത ആള്‍ക്കാരുണ്ടെങ്കില്‍ എന്നെ വിളിക്കാം. ഞാന്‍ അവരോട് അതിനുള്ള ഉത്തരം തന്നേക്കാം. അല്ലാതെ, പരിപാടിക്കൊന്നും പോകാത്ത ആള്‍ക്കാരാണെങ്കില്‍ അടുത്ത പണിന്റെ കാര്യം അന്നേരം നമ്മള് ചിന്തിക്കാം എന്നാണ് സന്ദേശം.
Read Moreമണിമലയിൽ വീടിനു തീപിടിച്ച് വൃദ്ധമരിച്ചത് വാതിൽ തുറക്കാൻ അറിയാത്തതിനാൽ; പുതിയ വീട്ടിലെ വാതിലുകൾക്ക് സ്ഥാപിച്ചത് ആധുനിക സംവിധാനത്തോടെയുള്ള ലോക്കുകൾ…
മണിമല: കോട്ടയം മണിമലയിൽ വീടിനു തീപിടിച്ചു വയോധിക വെന്തുമരിക്കാനിടയായതു രക്ഷാപ്രവർത്തനം വൈകിയതുകൊണ്ടാണെന്ന് റിപ്പോർട്ട്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കതകും പ്രായാധിക്യവും താഴത്തെനിലയില്‍ കഴിഞ്ഞിരുന്നവരെ പുറത്തെത്തിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിട്ടു. ഗൃഹപ്രവേശനം കഴിഞ്ഞ് ഏതാനും നാളുകള്‍ മാത്രമായ വീടാണ് ഇന്നലെ രാത്രി കത്തിയമര്‍ന്നത്.വീടിന്റെ താഴത്തെ നിലയിലെ കതകിന്റെ വാതിലുകള്‍ പുതിയ സംവിധാനത്തോടെയുള്ള ലോക്കുകളാണു സ്ഥാപിച്ചത്. തീപടര്‍ന്നതോടെ മുറിക്കുള്ളില്‍ പുക നിറഞ്ഞു. വാതിലിന്റെ ലോക്ക് തുറക്കാന്‍ താഴത്തെ നിലയില്‍ താമസിച്ചിരുന്ന പ്രായമായവർക്കു സാധിച്ചില്ല. പുറത്തുനിന്നു നാട്ടുകാര്‍ക്കും പെട്ടെന്നു ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന വീട്ടമ്മ രാജം വീല്‍ചെയറിന്റെ സഹായത്താലാണു കഴിയുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വീടിന്റെ താഴത്തെ നിലയില്‍ ഗൃഹനാഥനും ഭാര്യയും മുകളിലത്തെ നിലയില്‍ മകനും ഭാര്യയും രണ്ടു മക്കളും കിടന്നിരുന്നത്. നിരവധി എയര്‍കണ്ടീഷന്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടില്‍ അപകട…
Read Moreചത്തുണങ്ങിയ പല്ലി അമൃതം പൊടിയിൽ; നെടുമ്പാശേരിയിലെ അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു ലഭിച്ച പൊടിയിലാണ് പല്ലിയെ കണ്ടത്
നെടുമ്പാശേരി : പഞ്ചായത്തിലെ 75ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം. രണ്ട് മാസം മുമ്പാണ് അങ്കണവാടിയിൽ നിന്ന് പൊടി നൽകിയത്. 500 ഗ്രാം തൂക്കമുള്ള ആറ് പായ്ക്കറ്റ് ( മൂന്ന് കിലോ ) അമൃതം പൊടിയാണ് ഓരോ കുട്ടികൾക്കും നൽകുന്നത്. അവസാന പായ്ക്കറ്റ് വീട്ടുകാർ വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് ചത്തുണങ്ങിയ പല്ലിയെ കണ്ടെത്തിയത്. ഗൃഹനാഥ അങ്കണവാടിയിൽ അറിയിച്ച പ്രകാരം വർക്കർ വീട്ടിലെത്തി സംഭവം കണ്ട ശേഷം മേലാധികാരികളെ ധരിപ്പിച്ചു. കേരള സർക്കാർ -വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിൻ, പഞ്ചസാര എന്നിവ ചേർത്തുള്ള ഉത്പന്നമാണ് അമൃതം ന്യൂട്രിമിക്സ്. ആറ് മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കുള്ള പൂരക പോഷകാഹാരമായാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്.
Read Moreമാഹിക്കാരൻ യുവാവിന്റെ മസാജ് സെന്ററിൽ ബംഗളൂർ സുന്ദരികൾ; അനാശാസ്യത്തിന് ആവശ്യക്കാരെ കണ്ടെത്തിയതിരുന്നത് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ; എട്ടിന്റെ പണികൊടുത്ത് നാട്ടുകാർ…
മാഹി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിലിന് സമീപം അനധികൃതമായി പ്രവർത്തിച്ചു വരുന്ന ആയുർ പഞ്ചകർമ സ്പാ മസാജ് സെന്ററിൽ പെൺവാണിഭം. ബംഗളൂരു സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ട് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പോലീസ് റെയ്ഡിലാണ് മസാജ് സെന്റർ നടത്തിപ്പുകാരനെയും ബംഗളൂരുവിലെ യുവതിയെയും പോലീസ് പിടികൂടിയത്. മസാജ് സെന്ററിന്റെ പേരിൽ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടിയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് പണം ഉറപ്പിച്ച് വാണിഭം നടത്തിയത്. മസാജ് സെന്ററിന് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. മസാജ് സെന്റർ നടത്തിപ്പുകാരനായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഷാജി (49) യെ മാഹി സിഐ എ. ശേഖറും സംഘവും അറസ്റ്റ് ചെയ്തു. ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാഹി എസ്.പി…
Read Moreഅന്തര്‍സംസ്ഥാന ബസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; നേരിട്ടിത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട്; യാത്രക്കാരിക്ക് കെഎസ്ആര്‍ടിസി 69,000 രൂപ നഷ്ടപരിഹാരം നല്‍കണം
പത്തനംതിട്ട: മൈസൂരുവിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കെഎസ്ആര്‍ടിസി ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്ത യാത്രക്കാരിക്ക് 69,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് വിധിച്ചു. ചൂരക്കോട് എന്‍എസ്എസ്എച്ച്എസ്എസിലെ അധ്യാപിക ഏറത്ത് സ്വദേശി പി. പ്രിയ നല്കിയ ഹര്‍ജിയിലാണ് വിധി. പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ഥിനി കൂടിയായ പ്രിയ തന്റെ ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി 2018 ഓഗസ്റ്റ് രണ്ടിന് കൊട്ടാരക്കരയില്‍ നിന്നു 8.30നു പുറപ്പെടുന്ന മൈസൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി എസി ബസിന് 1003 രൂപ നല്കി മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വൈകുന്നേരം 5.30ന് അന്വേഷിച്ചപ്പോഴും ബസ് മുടക്കമില്ലാതെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. രാത്രി 8.30ന് തിരുവനന്തപുരത്ത് അന്വേഷിച്ചപ്പോഴാണ് ബസ് റദ്ദാക്കിയ വിവരം അറിയുന്നത്. പിന്നീട് രാത്രി 11.45ന് കായംകുളത്തു നിന്നു മൈസൂരുവിലേക്കുള്ള ബസില്‍ പോകുന്നതിനായി ടാക്സിയില്‍ പുറപ്പെടുകയും 903 രൂപയുടെ ടിക്കറ്റ് വീണ്ടുമെടുത്ത് യാത്ര ചെയ്യുകയുമായിരുന്നു. ബസ് വൈകിയതു…
Read Moreലൈസൻസില്ലാത്ത തോക്കും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; ഈപ്പൻ വർഗീസിന്റെ വാടക വീട്ടിലെ രഹസ്യ പരിപാടി പൂട്ടിച്ച് പോലീസ്
കുമളി: ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ പോലീസ് പിടിയിലായി. ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ഇടുക്കി ജില്ലാ ഡാൻസഫ് അംഗങ്ങളും കുമളി പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് കുമളി കിഴക്കയിൽ ഈപ്പൻ വർഗീസ് ( 70) പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്നു ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടവും പിടിച്ചെടുത്തു.കഴിഞ്ഞ നവംബറില്‍ ഈപ്പൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുമളിയിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ രണ്ടര ലക്ഷം രൂപയുമായി ചീട്ടുകളിസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെ ചീട്ടുകളിക്കൊപ്പം മൃഗവേട്ട ഉള്‍പ്പടെ നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ചീട്ടുകളിസംഘത്തെയും പിടികൂടി.
Read Moreഇങ്ങനെയാണോ ഒരു മരണവീട്ടില്‍ നില്‍ക്കുന്നത് ? കൂളിംഗ് ഗ്ലാസും അങ്ങേയറ്റം മേക്കപ്പും! സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ
പ്രശസ്ത സിനിമാ സീരിയൽ താരം സുബി സുരേഷിനെ അവസാനമായി കാണാൻ അവതാരികയായ രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. രഞ്ജിനി ഹരിദാസും അമ്മയും ആണ് സുബി സുരേഷിന് അവസാനമായി കാണാൻ എത്തിയത് . സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. തുടർന്ന് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി നിരവധി പേരാണ് വിമർശിച്ച് എത്തിയത് . അതിലൊരാൾ കമൻറ് ചെയ്തത് ഇങ്ങനെ: ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ് എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഇയാളുടെ കമന്റിനു മറുപടിയായി മറ്റൊരാൾ കുറച്ചത് ഇങ്ങനെയാണ്, സുബി സുരേഷ് മ രിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന…
Read More