തുറവൂർ: ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകൾ കൈയടക്കി വിദ്യാർഥികൾ. രാപകൽ വ്യത്യാസമില്ലാതെ വിദ്യാർഥികൾ കള്ളുഷാപ്പുകളിൽ എത്തുകയും മദ്യപിക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്. ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾ എത്തുന്നത്. പള്ളിത്തോട്-ചാവടി റോഡിൽ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിലാണ് ഭക്ഷണം കഴിക്കാനെന്ന പേരിൽ വിദ്യാർഥികൾ എത്തുന്നതും അതോടൊപ്പം മദ്യപാനം നടത്തുന്നതും. കള്ള് വാങ്ങി പൊതുറോഡിൽ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്. മദ്യം നൽകുന്നതിന് സർക്കാർ വ്യക്തമായ പ്രായപരിധിയുള്ളപ്പോൾ സ്കൂൾ വിദ്യാർഥികൾ യൂണിഫോമിൽപോലും കള്ളുഷാപ്പിൽ എത്തി മദ്യപാനം നടത്തിയിട്ടും പോലീസും എക്സൈസും കണ്ടില്ലെന്ന് നടിക്കുകയാണ്. വൈകുന്നേരങ്ങളിൽ കള്ളുഷാപ്പിൽ എത്തി പടി വാങ്ങുന്നതല്ലാതെ എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരായ കള്ളുഷാപ്പ് ഉടമകൾക്കെതിരേ നടപടി സ്വീകരിക്കാനോ തയാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
Read MoreCategory: Top News
ജ്യൂസ് കുടിക്കുന്നതിനിടെ കടയുടമയായ യുവതിയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം ചാത്തന്നൂരിൽ
ചാത്തന്നൂർ: യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യംചെയ്ത യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കാരംകോട് അതിർത്തിവിളവീട്ടിൽ അരുൺസിംഗ് (29), കാരംകോട് ചരുവിള പുത്തൻവീട്ടിൽ രാഹുൽ (30), ചാത്തന്നൂർ ഏറം താന്നിവിളവീട്ടിൽ സജീവ് (39) എന്നിവരാണ് പടിയിലായത്. ചാത്തന്നൂർ കോയിപ്പാട് സ്വദേശി അഭിലാഷിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കോതേരി ജംഗ്ഷനിൽ ആണ് സംഭവം. കടയിൽ ജ്യൂസ് കുടിക്കാനെത്തിയ യുവാവ് കടയുടമയായ യുവതിയോട് മോശമായി സംസാരിക്കുകയായിരുന്നു. ഇത് യുവതിയുടെ സുഹൃത്തായ അഭിലാഷ് ചോദ്യംചെയ്തു. ഇതോടെ യുവാവ് മറ്റ് രണ്ടുപേരുമായിയെത്തി അഭിലാഷിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും കടയിലെ കസേരകൾ തകർക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ശത്രക്രിയയ്ക്ക് വിധേയനാക്കി.
Read Moreഷഹാനയ്ക്ക് മറികടക്കേണ്ടിവന്നത് ഒട്ടേറെ എതിര്‍പ്പുകള്‍! വിവാഹത്തിലെത്തിയത് സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം; ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയാകുമ്പോള്‍…
ഇരിങ്ങാലക്കുട: എല്ലാം മറന്ന് തന്നെ ജീവനു തുല്യം സ്നേഹിച്ച ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. അപകടത്തിൽ ശരീരം തളർന്നു ജീവിതം വീൽചെയറിലായ പ്രണവ് (31) ഇന്നലെ മരണത്തിനു കീഴടങ്ങി. ഇരിങ്ങാലക്കുട താഴേക്കാട് കണ്ണിക്കര സ്വദേശി മണപറന്പിൽ സുരേഷ്ബാബുവിന്റെ മകനാണ് പ്രണവ്. ഇന്നലെ രാവിലെ രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവിനു താങ്ങും തണലുമാകാനെത്തിയ ഷഹാന ഇതോടെ തനിച്ചായി. 2020 മാർച്ച് മൂന്നിനാണു പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിതസഖിയാക്കിയത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഇതിനായി ഒട്ടേറെ എതിർപ്പുകൾ മറികടക്കേണ്ടിവന്നു ഷഹാനയ്ക്ക്. ബികോം വിദ്യാർഥിയായിരിക്കേ 2014 ൽ കുതിരത്തടം പൂന്തോപ്പിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണു പ്രണവിന്റെ ശരീരം തളർന്നത്. വീൽചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടിൽ കഴിയാൻ പ്രണവ് തയാറായിരുന്നില്ല. അടുത്ത സുഹൃത്തുക്കളാണ് വർഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ്…
Read Moreനാല് മണിക്കൂറോളം നീണ്ട നടപടികള്‍! സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം; മോഹന്‍ലാലിന്റെ മൊഴിയെടുത്തു
കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷിക്കാനായി ആദായ നികുതി വകുപ്പ് സൂപ്പർതാരം മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തി. താരത്തിന്റെ കൊച്ചി കുണ്ടന്നൂരിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. നാല് മണിക്കൂറോളം നടപടികൾ നീണ്ടു. 2022 ഡിസംബറിൽ മലയാള സിനിമയിലെ പ്രധാനപ്പെട്ട നിർമാണ കമ്പനികളുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിന്റെ തുടരന്വേഷണത്തിന്റ ഭാഗമായിയാണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ റെയ്ഡിൽ ആശീർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂരിന്റെ ഓഫീസും അധികൃതർ പരിശോധിച്ചിരുന്നു. മലയാള ചിത്രങ്ങളുടെ വിദേശരാജ്യങ്ങളിലെ വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സിനിമാ നിർമാണത്തിലെ ലാഭം പങ്കിടലുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.
Read Moreഉസ്താദുള്പ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്പ്പടണണം! നിധി എടുത്തുതരാമെന്നു പറഞ്ഞ് വീട്ടമ്മയിൽനിന്നു ലക്ഷങ്ങള്‍ തട്ടി; ഉസ്താദും തങ്ങളും കുടുങ്ങി
പയ്യന്നൂര്‍: വീട്ടില്‍ നിധിയുണ്ടെന്നും അതെടുത്ത് നല്‍കാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കാറമേലിലെ കൊവ്വല്‍ മൂപ്പന്റെകത്ത് ജമീലയുടെ പരാതിയിലാണ് ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം.ടി.പി. റഷീദ്, മാതാവ് സൈനബ, ഭാര്യ അശിഫ, സഹോദരങ്ങളായ ഷര്ഫിദ്ദീന്, ഷംസു, നിസാം, വയനാട്ടിലെ ഉസ്താദ് അബുഹന്ന, കാസര്‍ഗോഡ് സ്വദേശിയായ തങ്ങള്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ആറ് ലക്ഷത്തോളം രൂപയാണ് പല ഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള പടന്നയിലെ സ്വത്ത് വില്പനയുമായി ബന്ധപ്പെട്ട് സമീപിച്ച റഷീദുമായി കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. വീട്ടിലുണ്ടാവുന്ന പാമ്പുശല്യം തീര്‍ക്കാനും ദാമ്പത്യത്തിലെ വിഷമങ്ങള്‍ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്ന് പറഞ്ഞ് ഉസ്താദിന്റെ ഫോണ്‍ നമ്പര്‍ റഷീദ് വീട്ടമ്മയ്ക്ക് നല്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റഷീദ് പരാതിക്കാരിയുമായി വയനാട്ടിലെ…
Read Moreനടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി! സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെ…
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട…
Read Moreആദിവാസി യുവാവിന്റെ മരണം; ആള്‍ക്കൂട്ട ആക്രമണമാണ് മരണകാരണമെന്ന ആരോപണത്തില്‍ ഉറച്ച് കുടുംബം; റീപോസ്റ്റ്മോര്‍ട്ടം ഉടനെയില്ലാത്തിതന്റെ കാരണം ഞെട്ടിക്കുന്നത്
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസി യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമ്പോഴും ആള്‍ക്കൂട്ട ആക്രമണമാണ് മരണകാരണമെന്ന ആരോപണത്തില്‍ കുടുബവും വിവിധ സംഘടനകളും ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉത്തര മേഖലാ ഐജി നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട്ട് യോഗം ചേരും. കല്‍പ്പറ്റ വെള്ളാരംകുന്ന് വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മോഷണക്കുറ്റംചുമത്തി ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ വിശ്വനാഥന് മാനസിക വിഷമം കാരണം തൂങ്ങിമരിച്ചുവെന്നാണ് പോലീസ് നിഗമനം. ഇന്നു നടക്കുന്ന യോഗം അന്വേഷണത്തിന്റെ വിവിധ വശങ്ങള് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ.സുദര്ശനന് അടക്കമുള്ള ഉദ്യേഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ നടപടികള്‍ യോഗം വിലയിരുത്തും. അന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എന്ന പരിശോധനയും നടക്കും. ഭാവി കാര്യങ്ങളും…
Read Moreആകാശിനെ “കാപ്പയിൽ’ കുരുക്കും? കേസുകൾ പരിശോധിക്കാൻ നിർദേശം; ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘാംഗമെന്ന് എം.വി. ഗോവിന്ദൻ
സ്വന്തം ലേഖകൻ കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം. കാപ്പ ചുമത്തി നാടു കടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേസുകൾ പരിശോധിക്കുന്നതെന്നാണ് സൂചന. സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ടുപേർക്കുമെതിരേ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് തെരുവത്തുപീടികയുടേയും മട്ടന്നൂർ ഇൻസ്പെ ക്ടർ എം. കൃഷ്ണന്റേയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിനാണ് രൂപം നൽകിയിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവർത്തകരായ ജിജോ, ജയപ്രകാശ് എന്നിവർക്കുമെതിരേ കേസെടുത്തത്. ഡിവൈഎഫ്ഐയുടെ യോഗത്തിൽ ആകാശ് തില്ലങ്കേരിയെ വിമർശിച്ചതിന് സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ്…
Read Moreഇത്രയ്ക്ക് ക്രൂരത ആരോടും പാടില്ല; തീറ്റയില്‍ വിഷം കലര്‍ത്തി നൂറോളം താറാവുകളെ കൊന്ന് സാമൂഹ്യ വിരുദ്ധർ; കണ്ണീര് തോരാതെ കർഷകനും കുടുംബവും
ചങ്ങനാശേരി: തീറ്റയില്‍ വിഷം കലര്‍ത്തി നൂറോളം താറാവുകള്‍ ചത്തു. താറാവ് കൃഷിക്കാരനായ തുരുത്തി പാലത്തിങ്കല്‍ പി.എ. സാബുവിന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയാണ് സാമൂഹ്യവിരുദ്ധര്‍ വിഷംനല്‍കി കൊന്നൊടുക്കിയത്. വീടിനോടു ചേര്‍ന്നുള്ള ചങ്ങനാശേരി-കോട്ടയം തോട്ടിലാണ് സാബു താറാവിനെ വളര്‍ത്തി സംരക്ഷിക്കുന്നത്. താറാവിന് വിഷം നല്കി കൊന്നൊടുക്കിയതായി ചൂണ്ടിക്കാട്ടി സാബു ചങ്ങനാശേരി പോലീസില്‍ പരാതി നല്കി. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓര്‍ഡര്‍ അനുസരിച്ച് താറാവുകളെ പിടിക്കാന്‍ ചെന്നപ്പോള്‍ താറാവുകളെ ചത്തനിലയിൽ കാണുകയായിരുന്നു. തുടര്‍ന്ന് ശ്രദ്ധിച്ചപ്പോള്‍ കടവിന്റെ പടികളില്‍ താറാവിന്റെ ഭക്ഷണത്തിനായി ഇട്ടിരുന്ന അരിയില്‍ നിരോധിതമായ വിഷത്തിന്റെ തരികള്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന താറാവുകള്‍ പലതും ഇനി അവശനിലയില്‍ ഉണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നും സാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുരുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. ടെസിയുടെ നേതൃത്വത്തില്‍ താറാവുകളെ പോസ്റ്റുമോര്‍ട്ടം നടത്തി. താറാവുകളുടെ ഉള്ളില്‍ വിഷം ചെന്നതാണ് കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന്…
Read Moreലോക്കറിൽ ഒളിപ്പിച്ചതെന്ത്? ഓരോ തവണ സ്വപ്ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചു; നിർണായക മൊഴി നൽകി വേണുഗോപാൽ
തിരുവനന്തപുരം: എം.ശിവശങ്കറിനെതിരെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ നിര്‍ണായക മൊഴി നല്കി. ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. മൂന്നു തവണ ലോക്കര്‍ തുറന്നു. ഓരോ തവണ സ്വപ്ന ലോക്കര്‍ തുറന്നപ്പോഴും ശിവശങ്കറിനെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയാണ് എല്ലാം ചെയ്തത്. അതേസമയം ലോക്കറില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്നും ഇയാള്‍ മൊഴി നല്കി. വ്യാഴാഴ്ച ശിവശങ്കറിനെയും വേണുഗോപാലിനെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിനെതിരെ ഇയാള്‍ മൊഴി നല്‍കിയത്. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് വേണുഗോപാല്‍ സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുന്നത്. ലൈഫ് മിഷന് കരാര്‍ ടെന്‍ഡര്‍ കൂടാതെ യുണീടാക് കമ്പനിക്ക് നല്‍കിയതില്‍ മുഖ്യ ആസൂത്രകന്‍ ശിവശങ്കറാണെന്നാണ് സ്വപ്നയുടെ മൊഴി. ഇതിന് പ്രതിഫലമായി ഒരു കോടി രൂപ ശിവശങ്കറിന് കൈക്കൂലി ലഭിച്ചെന്നും സ്വപ്ന…
Read More