മാഹി: കേരള ബജറ്റിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് കൂട്ടാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ എണ്ണയടിക്കുന്നവർക്കു ലോട്ടറിയാകും! പെട്രോളിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരമാണ് വരുന്നത്. മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയുള്ളപ്പോൾ കേരളത്തിൽ 105.85 രൂപയാണ് നിലവിലെ വില. 12 രൂപ കുറവ്. ഡീസൽ മാഹിയിൽ 83.72 എന്നത് കേരളത്തിൽ 94.80 രൂപയാണ്. 11 രൂപ കുറവ്. ഇതിനിടെയാണ് വീണ്ടും രണ്ട് രൂപ കേരളത്തിൽ കൂട്ടുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് 14 രൂപയുടെയും ഡീസലിന് 13 രൂപയുടെയും അന്തരം വരും. 2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സൈസ് ഡ്യൂട്ടി കുറച്ച ശേഷം കഴിഞ്ഞ എട്ടു മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. തുടർന്ന് സംസ്ഥാനങ്ങളോട് വില്പന നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും…
Read MoreCategory: Top News
ന്യുമോണിയ ഭേദപ്പെടാൻ മന്ത്രവാദം; ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഭോപ്പാൽ: അസുഖം ഭേദപ്പെടാന്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ വയറില്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുത്തി. മന്ത്രവാദത്തിന്റെ പേരിൽ 51 തവണയാണ് ഇരുന്പ് ദണ്ഡ് പഴുപ്പിച്ച് കുട്ടിയെ കുത്തിയത് അതിക്രൂരമായ ചികിത്സാരീതിയെ തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷഹ്ഡോല്‍ ജില്ലയിലാണ് സംഭവം. കമ്പി പഴുപ്പിച്ച് കുട്ടിയെ കുത്തരുതെന്ന് കുട്ടിയുടെ അമ്മയോട് പ്രദേശത്തെ ആംഗന്‍വാടി അധ്യാപിക അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇവര്‍ അനുസരിച്ചില്ലെന്ന് ഷഹ്ഡോല്‍ കളക്ടര്‍ വന്ദന വൈദ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മധ്യപ്രദേശിലെ പല ആദിവാസി ആധിപത്യ പ്രദേശങ്ങളിലും ന്യുമോണിയ ഭേദപ്പെടാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്ന രീതി സാധാരണമാണ്.
Read Moreബസിൽ വെച്ച് രോഗം മൂർഛിച്ച യുവതിയേയും മകനേയും ഇറക്കിവിട്ടു; വഴിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;അല്പം മനസാക്ഷി കാട്ടിയിരുന്നെ ങ്കിൽ അമ്മ മരിക്കില്ലായിരുന്നെന്ന് മകൻ
ഭുവനേശ്വർ: ഒഡീഷയില്‍ ബസില്‍ നിന്നും ഇറക്കി വിട്ട രോഗിയായ സ്ത്രീ മരിച്ചു. ഭുവനേശ്വറിലാണ് സംഭവം. ബെര്ഹാംപുരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് 50കാരിയായ സ്ത്രീയെയും മകനെയും ഇറക്കിവിട്ടത്. ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പദ്മതോല ഗ്രാമത്തില്‍ നിന്നുള്ള റുനു സ്വയിനാണ് മരിച്ചത്. യാത്രാമധ്യേ, ഇവരുടെ ആരോഗ്യനില പെട്ടെന്ന് വഷളായി. തുടർന്ന് അമ്മയെ ഛത്രപൂരിലോ ബെർഹാംപൂരിലോ ഉള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മകൻ സുജിത് ബസിന്റെ ഡ്രൈവറോടും കണ്ടക്ടറോടും അപേക്ഷിച്ചു. എന്നാൽ അവർ ഇവരെ ബസിൽ നിന്നും നടുറോഡിൽ ഇറക്കിവിടുകയായിരുന്നു. ആരും സഹായത്തിനില്ലാതെ നിന്ന ഇവരെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ അമ്മ മരിക്കുകയായില്ലായിരുന്നുവെന്ന് മകൻ സുജിത്ത് പ്രതികരിച്ചു.
Read Moreമിങ്കുഭായിയ്ക്ക് കളിപ്പാട്ട കച്ചവടം; വരിയോരത്ത് ഭായിക്കരികിലെത്തുന്നതാകട്ടെ യുവാക്കളും; ഒടുവിൽ എഴുപതുകാരൻ ഭായിയുടെ കച്ചവടം പൊളിച്ചടുക്കി എക്സൈസ്
കൊച്ചി: കളിപ്പാട്ട കച്ചവടത്തിന്റെ മറവിൽ ലഹരി വില്പന നടത്തിയതിന് അറസ്റ്റിലായ ഉത്തർപ്രദേശ് ബറേലി സ്വദേശി വിപിൻ കുമാർ റസ്തോജി (മിങ്കു ഭായ്-(70) എത്തിച്ച ബ്രൗണ്‍ ഷുഗറിന്റെ ഉറവിടം തേടി എക്സൈസ്. ഇവ വില്പനക്കായി ഉത്തർപ്രദേശിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇയാൾക്ക് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിനു സംശയം ഉണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അന്വേഷണവും എക്സൈസ് ആരംഭിച്ചു. ഇയാളുടെ പക്കൽനിന്നും 60 ചെറു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന മുന്തിയ ഇനം 4.5 ഗ്രാം ബ്രൗണ്‍ ഷുഗർ പിടിച്ചെടുത്തു. മിങ്കു ബാപ്പു എന്ന പേരിൽ സ്കൂൾ പരിസരങ്ങളിലും വഴിയോരങ്ങളിലും കൊച്ചുകുട്ടികളുടെ കളിപ്പാട്ടക്കച്ചവടം നടത്തിവരുകയായിരുന്നു ഇയാൾ. കളിപ്പാട്ട കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി വില്പന. തേവര ഡീവർ റോഡിന് സമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിൽ സ്ഥിരമായി യുവതി യുവാക്കൾ ഇയാളെ കാണാനായി വന്നുപോകുന്നു എന്ന…
Read Moreമരിച്ചെന്ന് കരുതി മകന്റെ അന്ത്യകർമങ്ങൾ നടത്തി; ഒടുവില്‍ ജീവനോടെ തിരികെയെത്തിച്ച് പോലീസ്; ദീപക്കിന്റെ തിരോധാനവും തിരിച്ചുവരവും സിനിമാക്കഥയെ വെല്ലുന്നത്…
കോഴിക്കോട്: മൃതദേഹം ആളുമാറി സംസ്കരിക്കുക, മരിച്ചെന്നുകരുതിയ ആള് ഒടുവില്‍ ജീവനോടെ തിരികേ വരിക… ഇതിനിടയില്‍ പോലീസിനെ കുഴക്കിയ സ്വര്ണകടത്തുകേസും. സിനിമാകഥകളില്‍ മാത്രം കണ്ടിട്ടുള്ള ട്വിസ്റ്റുകളാണ് കോഴിക്കോട് ഉണ്ടായത്. ഏറ്റവും ഒടുവില്‍ മരിച്ചുവെന്ന് കരുതി ‘സംസ്കാരം’ വരെ കഴിഞ്ഞ ആള് ഇന്നലെ വീട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി വീട്ടില്‍നിന്ന് വിസയുടെ ആവശ്യത്തിനെന്നു പറഞ്ഞ് ദീപക് എറണാകുളത്തേക്ക് പോയത്. നേരെ ഗോവയിലേക്കായിരുന്നു യാത്ര. അവിടെവച്ച് മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു. പുതിയ ഫോണ്‍ വാങ്ങാനൊന്നും ശ്രമിച്ചില്ല. ഇത് ഗോവയില്‍ ദീപക്കിന്റെ കഥ. നാട്ടിലുണ്ടായതോ… ദീപക്കിനെ 2022 ജൂണ്‍ ഏഴിനാണ് നാട്ടില്‍നിന്നു കാണാതായത്. ജൂലൈ 17-ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണിച്ച മൃതദേഹത്തിന് ദീപക്കിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാൽ ബന്ധുക്കള്‍ സംസ്കരിച്ചു. എങ്കിലുംഡിഎന്എ പരിശോധനയ്ക്കു വേണ്ടി മൃതദേഹത്തില്‍നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണു സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി…
Read Moreകാറിനു തീപിടിച്ചത് ഷോർട്ട് സർക്യൂട്ടാകാം; തീ പടരാൻ കാരണമായ സാനിറ്റൈസർ പോലുള്ള വസ്തുക്കൾ ഡാഷ് ബോർഡിൽ ഉണ്ടായിരുന്നിരിക്കാം
കണ്ണൂര്‍: ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിനിടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നത് കാറിന്റെ ഡാഷ് ബോർഡിൽനിന്നാണെന്നാണ് വിലയിരുത്തൽ. ഡാഷ് ബോർഡിലോ പരിസരത്തോ സാനിറ്റൈസർ പോലുള്ള എന്തെങ്കിലും വസ്തു സൂക്ഷിച്ചിരിക്കാമെന്നും ഇതാകാം തീ പെട്ടെന്നു പടരാൻ ഇടയാക്കിയതെന്നും സംശയമുണ്ട്. അതേസമയം തീ കാറിന്റെ യന്ത്രഭാഗങ്ങളിലേക്കോ പെട്രോൾ ടാങ്കിലേക്കോ പടർന്നിട്ടില്ല. കാറിന്റെ ഡാഷ് ബോർഡിനോടു ചേർന്ന് പ്രത്യേക സൗണ്ട് ബോക്സും കാമറയും സ്ഥാപിച്ചിരുന്നു. ഇതിലെ ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. ഫോറൻസിക് വിഭാഗവും കത്തിയ കാറും പരിസരവും പരിശോധിച്ചു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ദന്പതികളുടെ മൃതദേഹങ്ങൾ കുറ്റ്യാട്ടൂർ കാരാറമ്പിലെ വീട്ടിലെത്തിച്ചശേഷം വൈകുന്നേരത്തോടെ കുറ്റ്യാട്ടൂർ ശാന്തിവനത്തിൽ സംസ്കരിച്ചു.
Read Moreവിദ്യാർഥിനിയുടെ വയറിന് അസാധാരണ വലിപ്പം, ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടി ഏഴ് മാസം ഗർഭിണി, പ്രതി പിടിയിൽ
കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ പ്രണയം നടിച്ചാണ് അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വലയിലാക്കിയതെന്നു പൊലീസ് പറയുന്നു. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെട്ട ആശ വർക്കർ ഓയൂർ സര്‍ക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമലയാള സിനിമയ്ക്ക് ഓസ്കാർ കിട്ടാത്തത് ഓസ്കാറിന്റെ പ്രശ്നം; എത്ര ഗീർവാണം അടിച്ചാലും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയുമെന്ന് മമ്മൂട്ടി
ദുബായ്: മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് ലഭിക്കാത്തത് ഓസ്കാറിന്റെ കുഴപ്പമാണെന്ന് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ഗ്ലോബൽ ലോഞ്ചിംഗിന് മുന്നോടിയായി ദുബായിയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കാര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലും ഒക്കെ കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂവെന്നും അതില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു ഭാഷാ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സിനിമാ വിമർശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീർവാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയുമെന്നും മമ്മൂട്ടി പറഞ്ഞു.
Read Moreറിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; മതിൽ ചാടിയെത്തിയ കള്ളനെ പിടികൂടി മീൻകാരൻ; അയൽവാസിയായ കൊലപാതകിയെ കണ്ട് ഞെട്ടി നാട്ടുകാർ
വാടനപ്പള്ളി (തൃശൂർ): വാടനപ്പള്ളി ഗണേശമംഗലത്ത് റിട്ടയേർഡ് അധ്യാപികയായ വയോധിക വീട്ടുമുറ്റത്ത് തലയ്ക്കടിയേറ്റു മരിച്ചു. വാടാനപ്പള്ളി-ഗുരുവായൂർ ഹൈവേയിൽ ഗണേശമംഗലത്ത് വാലിപ്പറന്പിൽ വസന്ത (77) ആണ് കൊല്ലപ്പെട്ടത്. വസന്തയുടെ ദേഹത്തുനിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.ഇന്നുരാവിലെ ഏഴിനായിരുന്നു കൊലപാതകം നടന്നത്. വസന്തയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ആദ്യമറിയുന്നത്. തലയ്ക്ക് അടിയേറ്റ വസന്ത വീടിനു പിറകിൽ ടൈൽപാകിയ മുറ്റത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. അടിയേറ്റ ഉടനെ മരണം നടന്നുവെന്നാണ് കരുതുന്നത്. ഈ വീട്ടിൽനിന്നു മതിൽ ചാടി പോകുകയായിരുന്ന പരിസരവാസിയെ മീൻ വിൽപനക്കാരൻ പിടികൂടി മൊബൈലിൽ പടമെടുത്തിരുന്നു. ദൃശ്യങ്ങൾ പിന്നീട് പോലീസിനു കൈമാറി. പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തുവരികയുമാണ്. ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മരിച്ച വസന്ത വിവാഹിതയാണെങ്കിലും കഴിഞ്ഞ 20 വർഷത്തോളമായി ഒറ്റയ്ക്കു താമസിച്ചുവരികയായിരുന്നു.…
Read Moreമീൻകറിയിലെ മീനിന്റെ വലിപ്പം കുറഞ്ഞുപോയി; ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ; കൊല്ലത്തുകാരന്റെയും കൂട്ടുകാരുടെയും അഴിഞ്ഞാട്ടം പൊൻകുന്നത്തെ ഹോട്ടലിൽ
പൊൻകുന്നം: മീൻ കറിയെച്ചൊല്ലി ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ എസ്. സഞ്ജു (23), നെടുപന ഭാഗത്ത് മനുഭവൻ മഹേഷ് ലാൽ (24), നെടുപന ഭാഗത്ത് ശ്രീരാഗം അഭിഷേക് (23), നല്ലിള ഭാഗത്ത് മാവിള അഭയ് രാജ് (23), നല്ലിള ഭാഗത്ത് അതുൽമന്ദിരം അമൽ ജെ. കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധു കുമാർ എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി കേസുള്ളത്. തർക്കം, മർദനംമധുകുമാർ സപ്ലയർ ആയി ജോലി ചെയ്യുന്ന ഹോട്ടലിൽ ഇവർ ഇന്നലെ ഉച്ചയോടുകൂടി ഭക്ഷണം കഴിച്ചു. തുടർന്നു പുറത്തിറങ്ങിയ സംഘം വീണ്ടും ഹോട്ടലിലേക്കു കയറി ഊണിനു…
Read More