മുളങ്കുന്നത്തുകാവ് (തൃശൂർ): ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.’ സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി താൽകാലിക ജീവനക്കാരൻ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി ദയാലാലിന്റെ അറസ്റ്റ് മുളങ്കുന്നത്തുകാവ് പോലീസ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂരിൽ നിന്നു മെഡിക്കൽ കോളജ് യാത്രക്കിടെ ആംബുലൻസിൽ വച്ചും, മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു പീഡനശ്രമമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കൈപ്പമംഗലം സ്വദേശിയായ യുവതിക്കുനേരെയാണ് പീഡനശ്രമം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കയ്പമംഗലം സ്വദേശിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് യുവിതയെ ആദ്യം കൊടുങ്ങല്ലൂര്‍…
Read MoreCategory: Top News
മകരത്തിൽ താലികെട്ട്..! പ്രതിശ്രുതവരൻ മുങ്ങി; മുഹൂർത്തം തെറ്റാതെ രക്ഷകനായി പൊതുപ്രവർത്തകൻ; സിനിമാക്കഥപോലൊരു വിവാഹം…
തലയോലപ്പറമ്പ്: വിവാഹമുഹൂർത്തമായിട്ടും വരൻ എത്തിയില്ല, യുവതിയെ പ്രദേശവാസിയായ പൊതുപ്രവർത്തകൻ വിവാഹം കഴിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ 29കാരൻ വിവാഹമുഹൂർത്ത സമയത്ത് എത്താതായതോടെ ചേർത്തല അരൂക്കുറ്റി നടുവത്ത് നഗറിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്ന വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വിഷമവൃത്തത്തിലായി. ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ പ്രദേശവാസിയായ പൊതുപ്രവർത്തകൻ യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധനായ അറിയിക്കുകയായിരുന്നു. ഇതോടെ നിലനിന്നിരുന്ന പിരിമുറുക്കം അയഞ്ഞു. യുവതിയെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന യുവാവിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് തലയോലപ്പറമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.
Read Moreമകന്റെ കുസൃതിയെക്കുറിച്ച് അയൽവാസി പരതാപ്പെട്ടു; എഴുവയസുകാരന്റെ കൈയിൽ ചട്ടുകംകൊണ്ട് പൊള്ളിച്ച് അരിശം തീർത്ത് മാതാവ്; ഞെട്ടിക്കുന്ന സംഭവം കുമളിയിൽ
ഇടുക്കി: മകന്റെ കുസൃതിയെക്കുറിച്ച് പരാതിപ്പെട്ട് അയൽവാസി. കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരന്റെ ശരീരത്തിൽ മാതാവ് ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചു. കുട്ടിയുടെ ഇരുകൈകളിലും കാലുകളിലും പൊള്ളലേറ്റു. . അടുത്ത വീട്ടിലെ പറമ്പിൽ സൂക്ഷിച്ചിരുന്ന ടയർ കുട്ടി തീ വച്ച് നശിപ്പിച്ചതിന് ശിക്ഷയായി ആണ് ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ല ചട്ടുകം അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷമാണ് പൊള്ളലേൽപ്പിച്ചതെന്നും ഇതിന് ശേഷം തന്റെ കണ്ണിൽ മുളക്പൊടി വിതറിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ വീട്ടിലെത്തിയ അയൽവാസി പഞ്ചായത്തംഗത്തിന് വിവരം കൈമാറി. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreലിറ്ററിന്റെ പേരിൽ പോരടിച്ച് മന്ത്രിയും എംഎൽഎയും..! ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമില്ലെന്ന് വിഷ്ണുനാഥ്; കത്ത് നല്കിയാല് അനുവദിക്കാമെന്ന് മന്ത്രി
തിരുവനന്തപുരം: ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. വെള്ളക്കരം കൂട്ടിയതിനെതിരെ പരിഹാസവുമായി പി.സി.വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍. വിലക്കയറ്റം ഉണ്ടാകുമെന്ന് വാര്‍ത്ത കേള്ക്കുന്നയാള് ബോധം കെട്ട് വീഴുകയാണ്. അവരുടെ മുഖത്ത് തളിക്കാന്‍ വെള്ളമെടുക്കാന്‍ പോലും ആവാത്ത സ്ഥിതിയാണ് ഉള്ളതെന്ന് വിഷ്ണുനാഥ് പറഞ്ഞു. അതേസമയം എംഎൽഎ പ്രത്യേകം കത്ത് നല്കിയാല് ബോധം കെട്ട് വീഴുന്നവര്‍ക്ക് കൂടുതല്‍ വെള്ളം അനുവദിക്കാമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മറുപടി നല്കി. തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. പെന്ഷന് പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജല അതോറിറ്റി. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ചെറിയ രീതിയില്‍ വാട്ടര്‍ ചാര്‍ജ്…
Read Moreവീണ്ടും ബാലവിവാഹം ! 17കാരിയെ വിവാഹം കഴിച്ചത് 26കാരന്;പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതിനു ശേഷം…
മൂന്നാറില്‍ വീണ്ടും ബാലവിവാഹം. 17 വയസ്സുള്ള പെണ്‍കുട്ടിയെ 26 വയസ്സുള്ള യുവാവാണ് വിവാഹം ചെയ്തത്. 2022 ജൂലായിലായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരേ ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണി ആയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അധികൃതര്‍ ബാലാവകാശ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞുവിട്ടു.കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെ ഇടമലക്കുടിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ 47കാരന് വിവാഹം കഴിച്ചിരുന്നു. ഈ കേസിലെ പ്രതിയെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
Read Moreജോളി, ഇനി ജോളി! കൂടത്തായി കേസിൽ വഴിത്തിരിവ്; പുതിയ വിവരങ്ങൾ ഞെട്ടിക്കുന്നത്
കോഴിക്കോട്: കൂടത്തായി പരമ്പര കൊല കേസിൽ വഴിത്തിരിവ്. മൃതദേഹങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താനായില്ല. ദേശീയ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് പുതിയ വിവരങ്ങൾ. മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡിന്റെയോ മറ്റ് വിഷത്തിന്റെയോ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. അന്നമ്മ, ടോം, മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്കു അയച്ചത്. നേരത്തെ റോയി തോമസിന്റെ മൃതദേഹത്തിൽനിന്നും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയാണ് കേസിലെ മുഖ്യപ്രതി. ആറു പേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാൻ ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2002ലാണ് ആദ്യ…
Read Moreനിമിഷ പ്രിയ കൊലയ്ക്കു ശേഷം നടത്തിയത് പൊറുക്കാനാവാത്ത കുറ്റമെന്ന് തലാലിന്റെ കുടുംബം ! മലയാളി നഴ്സിന്റെ മോചനത്തില്‍ വീണ്ടും ആശങ്ക…
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുയരുന്നു. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുന്ന നീക്കവുമായി യെമന്‍ അധികൃതര്‍ മുമ്പോട്ടു പോവുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ നിമിഷപ്രിയയുടെ കുടുംബത്തോടു പറഞ്ഞിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന് മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്. ദയാധനം നല്കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന് നടപടിക്കു കാരണമായിട്ടുള്ളത്. അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട…
Read Moreഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു ! വിനോദ് കാംബ്ലിയ്ക്കെതിരേ പോലീസ് കേസ്…
ഭാര്യയെ തല്ലിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്ക്കെതിരേ കേസ്. മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ അടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മുംബൈ പോലീസ് കാംബ്ലിയ്ക്കെതിരേ കേസെടുത്തത്. ബാന്ദ്രയിലെ ഫ്ളാറ്റില്‍വച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 324, 504 വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു. പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാന്‍ഡില്‍ വിനോദ് ആന്‍ഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു. 12 വയസ്സുകാരനായ മകന് കാംബ്ലിയെ തടയാന്‍ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബാബ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ഡ്രിയ,…
Read Moreപാക് താലിബാനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സഹായം തേടി പാക്കിസ്ഥാന്…
പെഷവാര്‍ ചാവേര്‍ ആക്രമണത്തിനു പിന്നാലെ പാക് താലിബാനെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാനിലെ താലിബാനെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാന്. ഇക്കാര്യം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന് പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയെ സമീപിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വിശ്വസ്തര്‍ താലിബാന് നേതാവുമായി ചര്‍ച്ച നടത്തുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 101 പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് പാക് താലിബാന് ആണെന്നാണ് പെഷവാര്‍ പോലീസ് വ്യക്തമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിഖ്-ഇ-താലിബാന് പാകിസ്ഥാന് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ആക്രമണം നടത്തിയ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് അഫ്ഗാന് താലിബാന് പറയുന്നത്. പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നും അഫ്ഗാന് താലിബാന് അവകാശപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നാലെ പാക് താലിബാനെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.…
Read Moreആത്മർഥമായി പ്രണയിച്ചിട്ടും പെൺകുട്ടി തിരിച്ചു പ്രണയിക്കുന്നില്ല; തന്റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി 24 കോടി നഷ്ടപരിഹാരം നൽകണം; പരാതിയുമായി യുവാവ്
സിംഗപ്പൂർ: താൻ ആത്മാർഥമായി പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ചു പ്രണയിക്കുന്നില്ലെന്നും അതിനാൽ തന്റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി 24 കോടി രൂപയോളം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ പരാതി. സിംഗപ്പൂർ പൗരനായ കെ കൗഷിഗൻ ആണ് ഇത്തരത്തിൽ ഒരു വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. നോറ ടാൻ എന്ന പെൺകുട്ടിക്കെതിരേയാണ് ഇയാൾ പരാതി ഉന്നയിച്ചത്. താൻ നൽകിയ പ്രണയം തനിക്ക് തിരിച്ചു നൽകാതെ തന്നെ വിഷാദരോഗത്തിലേക്കും വലിയ മാനസിക വിഷമത്തിലേക്കും പെൺകുട്ടി തള്ളി വിട്ടു എന്നായിരുന്നു യുവാവിന്റെ ആരോപണം. തന്നോട് പ്രണയമില്ലെന്നും സൗഹൃദം മാത്രമാണ് ഉള്ളതെന്നുമാണ് പെൺകുട്ടി പറയുന്നത്.2016 ലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലുമായി. പക്ഷേ പെൺകുട്ടി തിരിച്ചു പ്രണയിച്ചില്ല. ഇതിനെ തുടർന്ന് 2020 സെപ്റ്റംബറിൽ ആണ് തന്റെ വികാരങ്ങൾ മാനിക്കാത്തതിന് പെൺകുട്ടിയിൽ നിന്നും 24 കോടിയോളം…
Read More