തിരുവനന്തപുരം: എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്ന് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അഭിജിത്തിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പ്രായം കുറച്ച് പറയാൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉപദേശിച്ചുവെന്നാണ് അഭിജിത്തിന്റെ ഫോൺ സംഭാഷണത്തിൽ പറയുന്നത്. ആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാൻ ആനാവൂർ ഉപദേശിച്ചെന്നാണ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ.പല പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്നും പഴയത് പോലെ സംഘടനയിൽ വെട്ടിക്കളിക്കാൻ ആരുമില്ലെന്നും അഭിജിത്തിന്റേതായി പുറത്ത് വന്ന ഫോൺ സംഭാണത്തിൽ പറയുന്നുണ്ട. ഒരു സ്വകാര്യ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. അതേ സമയം പ്രായം കുറച്ച് പറയാൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കുന്നത്.
Read MoreCategory: Top News
ഏഴാം ക്ലാസ് മുതൽ എസ്എസ്ഐയിൽ പ്രവർത്തിച്ചിട്ടും… മന്ത്രി പറഞ്ഞിട്ട് പോലും പത്തൊമ്പതാം നൂറ്റാണ്ടിനെ ഒഴിവാക്കി; രഞ്ജിത്തിനെതിരെ വിമർശനവുമായി വിനയൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയന്. താന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കാതിരുന്നതിന്റെ പിന്നിൽ രഞ്ജിത്തിന്റെ കുബുദ്ധിയാണെന്ന് വിനയന് ആരോപിച്ചു. സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ വിളിച്ച് പറഞ്ഞിട്ടുപോലും മുട്ടാപോക്ക് ന്യായങ്ങള്‍ നിരത്തിയാണ് രഞ്ജിത്ത് സിനിമ തഴഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വിനയന്റെ പ്രതികരണം. http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdirectorvinayan%2Fposts%2Fpfbid02vZDxc3q8o2YGNtxgZnX8iJZxCrLKeqfPsTQ6Q8TR9xpTjEyi3bFYGnErArKMirEkl&show_text=true&width=500″ width=”500″ height=”585″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe> ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
Read Moreക്രിസ്മസ്-പുതവത്സര കൊള്ളയിൽ പോക്കറ്റ് കീറും ; സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കു തലവച്ചു കൊടുക്കേണ്ട ഗതികേടിൽ അന്യസംസ്ഥാന മലയാളികൾ
കോട്ടയം: ക്രിസ്മസ്-പുതുവത്സര നാളുകളിൽ നാട്ടിലെത്തണമെങ്കിൽ പോക്കറ്റ് കീറും. ട്രെയിൻ, കെഎസ്ആര്‍ടിസി എന്നിവയ്ക്കു ടിക്കറ്റില്ല. മാസങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്തിട്ടും ക്രിസ്മസിന് നാട്ടില്‍ വരണമെങ്കില്‍ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കു തലവച്ചു കൊടുക്കേണ്ട ഗതികേടിലാണ് അന്യസംസ്ഥാനത്തു താമസക്കാരായ മലയാളികള്‍. വര്‍ഷങ്ങളായി ഉത്സവകാലത്തു മലയാളികളെ പിഴിയുന്ന സംഘമാണ് ഇത്തവണയും രംഗത്തെത്തിയിരിക്കുന്നത്. ബംഗളൂരു, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് യാത്രക്കാരെ പിഴിയുന്നത്. കോട്ടയം-ബംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകളില്‍ 1700-2100 രൂപയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് 4000 രൂപയാണ് നിരക്ക്. 23, 24, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. ചെന്നൈ, മംഗലാപുരം റൂട്ടുകളിലും ഇതേ രീതിയിലാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 836 രൂപയ്ക്കു വരെ യാത്ര ചെയ്യാം. ക്രിസ്മസ് സീസണില്‍ ഇതു 939 മുതല്‍ 1370 രൂപ വരെയാകും. നിലവില്‍ കോട്ടയത്തുനിന്ന് മൂന്നു ബംഗളൂരു സര്‍വീസുകള്‍ നടത്തുമ്പോള്‍, ക്രിസ്മസ് ദിവസങ്ങളില്‍…
Read Moreചില തിക്താനുഭവങ്ങൾ പറയാതെ വയ്യ… ക്രൂരമായ രാഷ്ട്രീയവഞ്ചനയിലൂടെ കരുണാകരന്റെ മനസ് തകർത്തത് സിപിഎമ്മെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ വാർധക്യ കാലത്ത് കെ. കരുണാകരന്റെ മനസ് തകർത്തത് സിപിഎം ആണെന്ന് ചെറിയാൻ ഫിലിപ്പ്. കെ.കരുണാകരന്റെപന്ത്രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ ചില തിക്താനുഭവങ്ങൾ പറയാതെ വയ്യ എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് ചെറിയാൻ ഫിലിപ്പ് സിപിഎമ്മിനെ വിമർശിക്കുന്നത്. 2004 ൽ കോൺഗ്രസിൽ ഗ്രൂപ്പുവഴക്കുകൾ മൂർച്ഛിച്ചപ്പോൾ എൽ ഡി എഫിലേക്ക് വരാൻ കരുണാകര വിഭാഗത്തെ ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് സി പി എം നേതൃത്വമാണ്. അതിനെ തുടർന്നാണ് കരുണാകരൻ ഡി ഐ സി രൂപീകരിച്ചത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഡി ഐ സിയുമായി സി പി എം സഖ്യമുണ്ടാക്കി. ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ സെബാസ്റ്റ്യൻ പോൾ (എറണാകുളം), പന്ന്യൻ രവീന്ദ്രൻ ത്രിരുവനന്തപുരം) എന്നിവരുടെ വിജയത്തിന് കരുണാകരന്റെ സഹായം തേടി. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷത്തിൽ ഡി ഐ സി യുമായി…
Read Moreകമ്പാർട്ടുമെന്റിൽ തനിച്ചായ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാവയവം പ്രദർശിപ്പികയും ചെയ്യുന്ന ദൃശ്യം പകർത്തി യുവാവിന് പണികൊടുത്ത് യുവതി
മലപ്പുറം: ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ ലൈംഗികാവയവം പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. വണ്ടൂർ വെളളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബുവിനെയാണ് വണ്ടൂർ സിഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാംകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വാണിയമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 9.20ഓടെ ട്രെയിൻ തൊടികപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ടുമെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അടുത്തദിവസം വീഡിയോ ദൃശ്യം സഹിതം വണ്ടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. നടുവത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് പ്രതിയെ തുടർ നടപടികൾക്കായി റെയിൽവേ പോലീസിനു കൈമാറി. പ്രത്യേക…
Read Moreരാത്രി എട്ടിന് ശേഷമേ ഞാൻ രോഗികളെ നോക്കൂ; മകൾക്കു ചികിത്സ ലഭിക്കാൻ വൈകിച്ച ഡോക്ടർക്കെതിരേ അഭിഭാഷകന്റെ പരാതി; പരാതിയുമായി ഡോക്ടറും; ഞെട്ടിക്കുന്ന സംഭവം പാമ്പാടിയിൽ
കോട്ടയം: ഛർദ്ദിയെത്തുടർന്ന് ആശുപത്രിലെത്തിയ മകൾക്കു ചികിത്സ ലഭിക്കാൻ വൈകിയതിൽ ഡ്യൂട്ടി ഡോക്ടർക്കെതിരേ അഭിഭാഷകന്റെ പരാതി. പാന്പാടി സ്വദേശിയായ കോട്ടയം ബാറിലെ അഭിഭാഷകനാണ് പാന്പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേ ജില്ലാ മെഡിക്കൽ ഓഫീസർക്കു പരാതി നൽകിയത്. ഇതിനു പിന്നാലെ അഭിഭാഷകനെതിരേ ഡോക്ടർ പാന്പാടി പോലീസിലും പരാതി നൽകി. ബുധനാഴ്ച രാത്രി ഒന്‍പതിന് അമിതമായ ഛർദ്ദിയെത്തുടർന്ന് 12 വയസുള്ള മകളുമായി അഭിഭാഷകൻ പാന്പാടി താലൂക്ക് ആശുപത്രിയിലെത്തി. ഈ സമയം ശബരിമല തീർഥാടകരുൾപ്പെടെ 30ഓളം രോഗികൾ ഡോക്ടറെ കാണുന്നതിനായി കാത്തു നിൽക്കുകയായിരുന്നു. ഇത്രയും രോഗികൾ കൂട്ടംകൂടി നിൽക്കുന്നത് എന്താണെന്ന് അഭിഭാഷകൻ അന്വേഷിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ രോഗികളെ പരിശോധിക്കുവാൻ തയാറാകുന്നില്ലെന്ന് അവിടെയുണ്ടായിരുന്ന രോഗികൾ പറഞ്ഞു. തുടർന്ന് അഭിഭാഷകൻ ഡോക്ടറെ കണ്ടു വിവരങ്ങൾ ആരാഞ്ഞു. രാത്രി എട്ടിനുശേഷം വന്ന രോഗികളെ മാത്രമേ ഞാൻ നോക്കുകയുള്ളുവെന്ന് ക്ഷുഭിതയായി പറയുകയും മറ്റ് ജീവനക്കാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയും…
Read Moreസിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചത് സിപിഎം പ്രവർത്തകർ തന്നെ; ആക്രമണത്തിന്റെ കാരണം കേട്ടാൽ സർക്കാരും ഞെട്ടും; ആലപ്പുഴയിലെ സംഭവം ഇങ്ങനെ…
അമ്പലപ്പുഴ: ലഹരി വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരി മാഫിയയുടെ ക്രൂര മർദനം. മർദിച്ചത് സിപിഎം പ്രവർത്തകർ തന്നെയെന്ന് ആക്ഷേപം. ആലപ്പുഴ മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി കണിയാപറമ്പ് സോണി ജോസഫി (41) നാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സമാപനം ഇവിടെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ നടക്കുന്നതിനിടെ ലഹരിമാഫിയാ സംഘം ഇദ്ദേഹത്തിനു നേരെ വധഭീഷണിയും മുഴക്കിയിരുന്നു. രാവിലെ തന്റെ വാഹനത്തിൽ പരിപാടിക്ക് ജനറേറ്ററെടുക്കാൻ പോയപ്പോൾ സുനീർ, സുനി എന്നിവർ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. മാരകായുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ അക്രമികൾ കടന്നു കളഞ്ഞു. ഗുരുതര പരിക്കേറ്റ സോണിയെ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ…
Read Moreഇങ്ങനെയും ക്രിസ്മസ് ആഘോഷിക്കാം, പക്ഷേ…! ജീപ്പ് ഡ്രിഫ്റ്റ് ചെയ്ത് ക്രിസ്മസ് ആഘോഷം; വിദ്യാർഥികൾക്ക് പരിക്ക്
കണ്ണൂർ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ജീപ്പ് സ്റ്റണ്ട് നടത്തി സ്കൂൾ വിദ്യാർഥികൾ. നിയന്ത്രണം നഷ്ടമായ വാഹനത്തിൽ നിന്ന് വിദ്യാർഥികൾ തെറിച്ചു വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് ജീപ്പ് ഡ്രിഫ്റ്റിംഗ് അഭ്യാസപ്രകടനം നടത്തിയത്. ഓപ്പൺ ടോപ്പ് ജീപ്പിൽ സ്കൂൾ മൈതാനത്ത് ചുറ്റിയടിച്ച സംഘം, വാഹനം വീശിയെടുത്ത് ബ്രേക്കിടുന്ന ഡ്രിഫ്റ്റ് സ്റ്റണ്ട് നടത്തി. ഇതിനടെ ജീപ്പിൽ തിങ്ങിനിറഞ്ഞിരുന്ന വിദ്യാർഥികളിൽ ചിലർ തെറിച്ച് വീണു. അപകടം നടന്നിട്ടും വിദ്യാർഥികൾ അഭ്യാസപ്രകടനം തുടർന്നു. ഡ്രൈവിംഗ് ലൈസൻസില്ലാത്ത വിദ്യാർഥിയാണ് വാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreഇതിനും കൈക്കൂലിയോ? ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് കൈക്കൂലി; സർക്കാർ ഡോക്ടർ പിടിയിൽ
ഇടുക്കി: ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി രോഗിയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് പിടിയിലായത്. ആശുപത്രിയിൽ നടത്താൻ നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി ഒരു രോഗിയുടെ പക്കൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മായ പിടിയിലായത്. ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന വിവരം രോഗിയുടെ ബന്ധുക്കൾ വിജിലൻസിനെ അറിയിച്ചിരുന്നു. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന നിർദേശം ലംഘിച്ച മായ വീട്ടിൽ കൺസൽട്ടേഷൻ നടത്തിയിരുന്നു. ഇവർ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെ കൺസൾട്ടിംഗ് മുറിയിൽ പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read More24 മണിക്കൂർ, അഞ്ചു ലക്ഷത്തിലധികം കോവിഡ് രോഗികൾ, ആയിരത്തിലധികം മരണങ്ങൾ! ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…
ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 1396 പേർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിലും 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെെനയിൽ കോവിഡ് സംഹാരതാണ്ഡവമാടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദിനംപ്രതി കോവിഡ് വ്യാപനക്കേസുകൾ ചെെനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മൂലം നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പല രാജ്യങ്ങളിലും രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചെെനയിൽ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. പുതിയ കോവിഡ് തരംഗം ചെെനയിലെ ആശുപത്രികൾ നിറച്ചുകഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.…
Read More