മുളന്തുരുത്തി: വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു അപകടത്തില്‍ മരണപ്പെട്ട കായികാധ്യാപകന് വി.കെ. വിഷ്ണു (33). രണ്ടുവര്‍ഷം മുന്‍പാണ് വിഷ്ണു മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലേക്കു കായികാധ്യാപകനായി എത്തിയത്. കുട്ടികളുമായി ഏറെ സൗഹൃദം സ്ഥാപിച്ചിരുന്ന വിഷ്ണു സാര്‍ കുട്ടികൾക്ക് ഒരു അധ്യാപകന് മാത്രമായിരുന്നില്ല, കളിതമാശകള്‍ പങ്കുവയ്ക്കുന്ന നല്ല സുഹൃത്ത് കൂടിയായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായേ വിഷ്ണുവിനെ അധ്യാപകരും കുട്ടികളും സുഹൃത്തുക്കളും കണ്ടിട്ടുള്ളൂ. സ്വന്തം പ്രാരാബ്ധങ്ങളും സങ്കടങ്ങളും ആ പുഞ്ചിരിക്കു പിന്നില്‍ മറച്ചുവച്ചിരുന്നു. ജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു ആ അധ്യാപകന്. കായിക മേഖലയില്‍ ഉയരങ്ങളിലെത്തണമെന്ന് അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി കഠിനാധ്വാനവും ചെയ്തു. വിഷ്ണുവിന്റെ പങ്കാളിത്തമില്ലാത്ത ഒരു കായിക മത്സരവും നാട്ടില്‍ നടക്കാറില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വിഷ്ണുവിന് പഠനത്തിനും ഉപരിപഠനത്തിനും സഹായമായത് കായികരംഗത്തെ മികവായിരുന്നു. ബേസ്ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങി എല്ലാ കായിക ഇനങ്ങളിലും വിഷ്ണു…
Read MoreCategory: Top News
സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകി. വ്യാഴാഴച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതി വ്യാഴാഴ്ച രാത്രിയോടെ ഒത്തുതീർപ്പായി.
Read Moreപോലീസിനു രഹസ്യവിവരം ലഭിച്ചു! വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന് പിടിയില്‍
പാലക്കാട്: വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന് പിടിയില്‍. കൊല്ലം ചവറയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്. കൊല്ലം വഴി തിരുവനന്തപുരത്തേയ്ക്ക് കടക്കുന്നു എന്ന് പോലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വടക്കന്‍ചേരി പോലീസിനു കൈമാറി. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ അധ്യാപകനെന്ന വ്യാജേനയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബസില്‍ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ അഞ്ചു വിദ്യാർഥികളടക്കം ഒമ്പത് പേർ മരിച്ചു. അപകടസമയത്ത് ബസ് 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
Read Moreഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്ന് വീടിന് തീയിട്ടു ! ഭര്‍ത്താവും മരിച്ചു, മകന് ഓടി രക്ഷപ്പെട്ടു
കുന്നമംഗലം: എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു. എൻഐടി സിവിൽ എന്‍ജിനീയറിംഗ് വിഭാഗം ടെക്നീഷ്യനായ അജയകുമാർ (55), ഭാര്യ ലിനി (48)എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാർ. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. മകനേയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചു. എന്നാല്‍ മകന് പിന്നിലെ വാതില്‍ വഴി വീടിനു പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. 13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreവൈകി പുറപ്പെട്ടു, വേഗം കൂടി; വേഗക്കൂടുതൽ ചൂണ്ടിക്കാണിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറാണെന്ന് ബസ് ജീവനക്കാരൻ; ഏറെ എത്തും മുൻപ് അമിതവേഗം കവർന്നത് 9 പേരുടെ ജീവൻ
തൃശൂർ: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്ക് സ്കൂളിൽ ടൂറിസ്റ്റ് ബസ് എത്തിയതുതന്നെ രണ്ടു മണിക്കൂർ വൈകിയാണ്. അഞ്ചുമണിയോടെ പുറപ്പെടേണ്ട യാത്ര ആരംഭിച്ചത് രണ്ടു മണിക്കൂർ വൈകി ഏഴുമണിയോടെ. ഊട്ടിയിലെത്താൻ വൈകും എന്നതിനാൽ ബസ് അമിതവേഗതിയിലായിരുന്നു എന്നാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവർ പറയുന്നത്. സ്കൂളിൽനിന്ന് പുറപ്പെട്ടപ്പോൾ മുതൽ ബസ് മിന്നിച്ചു വിടുകയായിരുന്നു.വേഗക്കൂടുതൽ വിദ്യാർഥികളടക്കം ചൂണ്ടിക്കാണിച്ചപ്പോൾ പരിചയസമ്പന്നനായ ഡ്രൈവറാണ് വണ്ടി ഓടിക്കുന്നതെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. എന്നാൽ യാത്ര ഏറെയെത്തും മുൻപേ അമിതവേഗം ദുരന്തത്തിൽ കലാശിച്ചു. “ഭൂമി കറങ്ങുംപോലെയാണ് തോന്നിയത്’ തൃശൂർ: ഞങ്ങൾ പലരും ഉറക്കത്തിലായിരുന്നു, ചിലരെല്ലാം സിനിമ കണ്ടുകൊണ്ടിരിക്കുകയും. പെട്ടെന്ന് ബസ് എവിടെയോ ഇടിച്ച് മലക്കംമറിഞ്ഞു. അപ്പോഴേക്കും ബാഗുകളും സീറ്റുമെല്ലാം വന്ന് മുകളിൽ വീണു. ഭൂമി കറങ്ങുംപോലെ തോന്നി’എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലായില്ല. പലരും സീറ്റിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വലിച്ചെടുക്കാൻപോലും പാടുപെട്ടു. പലരുടെയും ദേഹത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു. ബസിനകം…
Read Moreകിടപ്പുരോഗിയായ അമ്മയെ ഇനിയും നോക്കാൻ വയ്യ; അമ്മയെ എടുത്ത് ഭിത്തിക്ക് അരികിൽ ചേർത്ത് നിർത്തി തലയിടിപ്പിച്ച് ക്രൂരമായി കൊന്നു; പിന്നീട് മകൻ കാട്ടിക്കൂട്ടിയ അഭിനയം പൊളിഞ്ഞതിങ്ങനെ…
മംഗലംഡാം: മംഗലംഡാം റിസർവോയറിന്റെ മറുകരയായ രണ്ടാംപുഴ അട്ടവാടിയിൽ കിടപ്പുരോഗിയായ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. തെക്കുംകര കരോട്ട് തൊമ്മന്റെ മകൾ മേരി (68)യാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈജു (38) വിനെ മംഗലംഡാം പോലീസ് അറസ്റ്റുചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന മേരിയെ തിങ്കളാഴ്ച വൈകുന്നേരമാണു വീട്ടിൽ കൊണ്ടുവന്നത്. മേരിയും മകൻ ഷൈജുവും മാത്രമാണു വീട്ടിൽ താമസം. ഷൈജുവിന്റെ ഭാര്യയും മക്കളും പിണങ്ങി കഴിഞ്ഞ ആറുമാസമായി വയനാടുള്ള അവരുടെ വീട്ടിലാണ്. കിടപ്പിലുള്ള അമ്മയെ ഇനിയും പരിപാലിക്കണമെന്ന ചിന്തയാണു പെട്ടെന്നുള്ള പ്രകോപനത്തിനും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു. മദ്യപിച്ചശേഷം കട്ടിലിൽ കിടന്നിരുന്ന അമ്മയെ എടുത്തു ചുമരിൽ ചേർത്ത് ഇടിക്കുകയും പിന്നീട് കട്ടിലിൽ ഇടുകയുമായിരുന്നു. വീഴ്ചയിൽ കട്ടിലിന്റെ കാസിയിൽ തലയടിച്ച്…
Read Moreആലപ്പുഴ മെഡി. കോളജിൽ അപൂർവ ശസ്ത്രക്രിയ; ഏഴു വയസുകാരിക്കു പുനർജന്മം;സ്വകാര്യ ആശുപത്രിയിൽ 4 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി
അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴു വയസുകാരിക്കു പുനർജന്മം. അഭിമാനനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി. ഓച്ചിറ കാപ്പിൽ വിഷ്ണുഭവനിൽ ആന്റണി-വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ ലഭിച്ചത്. ഹൃദയഭിത്തിയുടെ ജനിതക തകരാർ മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച കുട്ടിക്കു കടുത്ത ശ്വാസതടസമനുഭവപ്പെട്ടിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി മെഡിക്കൽ കോളജിലെത്തിയത്. പരിശോധനയിൽ കുട്ടിക്കു ശ്വാസകോശത്തിൽ ഗുരുതര അണുബാധ സ്ഥിരീകരിച്ചു. ഇതു ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി. കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രഫ.ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാലു മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്റെ പുറത്ത് ആവരണം വച്ചാണ് രക്തക്കുഴലുകളുടെ തകരാർ പരിഹരിച്ചത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡില്ലാതിരുന്ന ഈ കുടുംബത്തിനു സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ…
Read Moreപോലീസിനെയും വീട്ടുകാരെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ തട്ടിക്കൊണ്ടുപോക ൽ കഥ; ഏഴാംക്ലാസുകാരൻ സൈക്യാട്രിസ്റ്റിനോട് പറഞ്ഞത് എല്ലാ വീട്ടുകാർക്കുമുള്ള ഒരു താക്കീതാകുന്നതിങ്ങനെ…
കടുത്തുരുത്തി: കാറിലെത്തിയവര്‍ വീട്ടുമുറ്റത്തുനിന്നു തന്നെ തട്ടിക്കൊണ്ടുപോയെന്ന കുട്ടിയുടെ കള്ളക്കഥ പോലീസിനെയും വീട്ടുകാരെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവത്തിന്റെ തുടക്കം. നീണ്ടൂര്‍ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍പെടുന്ന പാറേല്പള്ളിക്കുസമീപം താമസിക്കുന്ന 12 വയസുകാരനാണ് കഥാനായകൻ. സഹോദരങ്ങള്‍ തമ്മില്‍ വഴക്കിട്ടതിനെത്തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ വെളുത്ത കാറിലെത്തിയവര്‍ പിടികൂടി വായും കണ്ണും മൂടിക്കെട്ടി തട്ടിക്കൊണ്ടു പോയെന്നാണ് കുട്ടി പറഞ്ഞത്. രാവിലെ ഒമ്പതോടെയാണ് സംഭവം. തുടര്‍ന്ന് പോകുംവഴി ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ ആറാംമൈലിന് സമീപമെത്തിയപ്പോള്‍ റോഡിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പയ്യന് പറഞ്ഞു. റോഡരികില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കിടന്ന കുട്ടിയെ ഇതുവഴി കടന്നുപോയയാള് കാണാനിടയായി. തുടര്‍ന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ ഗൗരവമായിക്കണ്ട പോലീസ് അന്വേഷണവുമായി രംഗത്തിറങ്ങി. തട്ടിക്കൊണ്ടു പോയതായി കുട്ടി പറയുന്ന വീട് സ്ഥിതി ചെയ്യുന്ന പ്രദേശം ഏറ്റുമാനൂര്‍ പോലീസ്…
Read Moreമൂന്നാറിനെ വിറപ്പിച്ച കടുവ വെറും കിടുവ..! ഓടിച്ചിട്ടു വേട്ടയാടാൻ ശേഷിയില്ലാത്ത ഒൻപതു വയസുകാരന് കാഴ്ചക്കുറവും; ഇനിയുള്ള ജീവിതം പുനരധിവാസകേന്ദ്രത്തിൽ
മൂന്നാര്‍: പ്രായാധിക്യവും കാഴ്ചക്കുറവും തളര്‍ത്തിയതാണ് കടുവ ജനവാസ മേഖലയിലിറങ്ങി കെട്ടിയിട്ടിരിക്കുന്ന വളർത്തുമൃഗങ്ങളെ കൊല്ലാൻ കാരണമെന്നു നിഗമനം. ഇരയെ ഓടിച്ചിട്ടു വേട്ടയാടാൻ ശേഷിയില്ലാത്ത മൃഗങ്ങൾ നാട്ടിലിറങ്ങി ഇരതേടുന്നതു കൂടിവരികയാണ്. ചൊവ്വാഴ്ച രാത്രിയിൽ വനംവകുപ്പ് നയമക്കാട് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവയ്ക്കു കാഴ്ചശക്തി കുറവുണ്ട്. ഇടത്തെ കണ്ണിനു തിമിരം ബാധിച്ചു പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തി.ഈ കടുവയാണ് കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ നാട്ടിലിറങ്ങി കൂട്ടിൽ കെട്ടിയിരുന്ന 10 പശുക്കളെ കൊന്നതെന്നാണ് നിഗമനം. ഒമ്പതു വയസുള്ള കടുവ സ്വാഭാവിക വേട്ടയാടലിനു കഴിവില്ലാതായതോടെയാണ് കന്നുകാലികളെ ആക്രമിക്കുന്നതിലേക്കു തിരിഞ്ഞതെന്നാണ് പരിശോധനകള്‍ക്കു നേതൃത്വം നല്കിയ സംഘം വെളിപ്പെടുത്തുന്നത്. ഇടതു കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതും കടുവ പ്രകോപിതനാകാൻ കാരണമാണെന്നും കരുതുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാവുന്ന സ്ഥിതിയിലല്ല കണ്ണിന്റെ അവസ്ഥ. കടുവയോ പുലിയോ കന്നുകാലികളെ ആക്രമിക്കുന്നതു മാസം ഭക്ഷിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍, നയമക്കാടില്‍ കൊല്ലപ്പെട്ട പശുക്കളുടെ മാംസം…
Read Moreചലച്ചിത്ര നടിയുടെ ശരീരത്തിലേക്ക് നീണ്ട ആ കൈകള്‍ ആരുടേത് ? നൂറിലധികം പേരെ ചോദ്യം ചെയ്തു, 22 ഫോണുകള്‍ പരിശോധിച്ചു, പക്ഷേ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബൈപാസിലെ ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷന് പരിപാടിക്കെത്തിയ ചലച്ചിത്ര നടിയുടെ ശരീരത്തിലേക്ക് നീണ്ട ആ കൈകള്‍ ആരുടേത്. സറ്റേജില് നിന്ന് നടി താഴെയിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വന്ന ആ കൈകള്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്. നില്ക്കാന് ഇടമില്ലാത്തവിധം ജനത്തിരക്കുള്ള വേദിയില്‍ നിന്ന് നടിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിയാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാനുള്ള തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പോലീസിനു മുന്നില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവസമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച 22 പേരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ചുവെങ്കിലും നിര്‍ണായകമായ തൊളിവൊന്നും ലഭിച്ചില്ല. അന്ന് പരിപടി ഷൂട്ട് ചെയ്ത രണ്ടു വീഡിയോഗ്രാഫര്മാരുടെ വീഡിയോകളും പോലീസ് പലതവണ പരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണത്തിന് സൈബര്‍ പോലീസിലെ ആറംഗങ്ങള്‍ അടക്കം പതിനൊന്നുപേര്‍ അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.നൂറിലധികം പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് മാളില്‍…
Read More