തൃശൂർ: ശക്തൻ സ്റ്റാൻഡിൽ സൈക്കിൾ കടയിൽ വൻ അഗ്നിബാധ. മൂന്നു നിലകെട്ടിടത്തിന്റെ മുകൾനില പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ഫയർഫോഴ്സിന്റെ 10 യൂണിറ്റോളം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സൈക്കിളുകളും സ്പെയർപാർട്സുകളും സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ആളിപ്പടർന്നെങ്കിലും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. പുകയും തീയും കണ്ടതോടെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങിമാറി.
Read MoreCategory: Top News
കോട്ടയത്തു കാണാതായ യുവാവ് തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ മരിച്ചനിലയിൽ! മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം/ കോട്ടയം: പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസാണ് മരിച്ചത്. മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിനു സമീപത്ത് കണ്ടെത്തി. ദിവസങ്ങൾക്കു മുന്‍പാണ് ജയിംസിനെ കോട്ടയത്തുനിന്നു കാണാതായത്. മകനെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ജയിംസിന്റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു ജയിംസ് ആണെന്നു തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എംസി റോഡരികിൽ കാർ നിർത്തിയ ശേഷം റബർ തോട്ടത്തിലേക്കു നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിനു…
Read Moreസമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ എന്നെ..! അധ്യാപികയെ മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…
ബാസ്തി: ഉത്തര്‍പ്രദേശിലെ ബാസ്തിയില്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ബാസ്തി സദാറിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മറ്റ് രണ്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൈലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സിദ്ധാര്ദ്ധിനെതിരെയാണ് അധ്യാപികയായ യുവതിയുടെ പരാതി. സമൂഹമാധ്യമം വഴിയാണ് ഡോ. സിദ്ധാര്‍ത്ഥിനെ യുവതി പരിചയപ്പെടുന്നത്. ഓഗസ്റ്റ് പത്താം തീയതി ബസ്തിയിലെ ആശുപത്രിയിലെത്താന്‍ സിദ്ധാര്‍ത്ഥ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ ഹോസ്റ്റല്‍ റൂമിലെത്തിച്ച് ഡോക്ടര്‍ തന്നെ ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റല്‍ റൂമില്‍ ഡോ. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളായ രണ്ട് ഡോക്ടര്മാരുമുണ്ടായിരുന്നുവെന്നും ഇവർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. ലഖ്നോവിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് യുവതി. സംഭവത്തില്‍…
Read Moreതാരങ്ങൾക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നത്! ഒറ്റതിരിഞ്ഞുള്ള അഭിപ്രായത്തിൽ കാര്യമില്ല; നിർമാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി നടൻ മമ്മൂട്ടി
കൊച്ചി: മലയാള സിനിമയിൽ ലഹരിഉപയോഗം വ്യാപകമെന്ന നിർമാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി നടൻ മമ്മൂട്ടി. താരങ്ങൾക്ക് മാത്രമല്ല ലഹരിമരുന്ന് ലഭിക്കുന്നതെന്നും ഉപയോഗിക്കരുതെന്ന് ബോർഡ് എഴുതി വയ്ക്കാമെന്നല്ലാതെ എന്തുചെയ്യുമെന്നും മമ്മൂട്ടി ചോദിച്ചു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണാർഥം കൊച്ചിയിൽ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. കള്ളുഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാൻ കഴിയുമോയെന്നും ഇക്കാര്യത്തിൽ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ സമൂഹം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വിവാദം വളർത്തുന്നത് രണ്ടു കൂട്ടർക്കും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഇതുപോലെ രണ്ടുപേര്‍ മതി കെഎസ്ആര്‍ടിസി എന്ന വന്മരം പിടിച്ചു നിർത്താൻ! വൈറലായി കുറിപ്പ്
പയ്യന്നൂര്‍: കെഎസ്ആര്‍ടിസി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. അതില്‍ പ്രധാന വാര്‍ത്തയാകുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാര്‍ത്തകളാണ്. എന്നാല്‍ എല്ലായിടത്തും ഇത് തന്നെയല്ല അനുഭവം എന്നാണ് വൈറലാകുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പറയുന്നത്. മിഥിലാജ് എഴുതിയ കുറിപ്പ് പയ്യന്നൂരിലെ കെഎസ്ആര്‍ടിസി യൂണിയന് പേജില്‍ പങ്കുവച്ചതാണ് വൈറലാകുന്നത്. കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായ അനുഭവമാണ് യാത്രക്കാരന് വിവരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് ചെറു പുഞ്ചിരിയോടെ സർ എന്നു വിളിച്ചാണ് അദ്ദേഹം കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസ്സിൽ നിന്ന് എനിക്ക് ചെറുവത്തൂരിലേക്ക് 68 രൂപയുടെ ടിക്കറ്റ് മുറിച്ചു തന്നത്. ബസ്സിൽ കയറുന്നതിനു മുന്നേ തന്നെ കണ്ണൂർ ബസ് സ്റ്റാന്റിൽ നിന്ന് കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് എന്നു വിളിച്ചു അദ്ദേഹം ബസിൽ ആളെ കയറ്റുന്നുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി…
Read Moreയുവതിയും നവജാതശിശുവും മരിച്ച സംഭവം; വിട്ടയച്ച ഡോക്ടര്‍മാരെ ചോദ്യം ചെയ്യും
പാലക്കാട്: യാക്കര ചന്ദനക്കുറിശ്ശിയിലെ തങ്കം ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച ഡോക്ടര്‍മാരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അജിത്, പ്രിയദര്‍ശിനി, നിള എന്നീ ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്യുക. സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് പ്രസവത്തിനു പിന്നാലെ തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. ഒരു ദിവസത്തിന് ശേഷം ഐശ്വര്യയും മരണപ്പെട്ടു. ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. അതേസമയം ഐശ്വര്യയുടെ കുടുംബാംഗങ്ങള്‍ ഇന്നു 11ന് മാധ്യമങ്ങളെ കാണും.
Read Moreകാക്കിയിട്ട മാമ്പഴക്കള്ളൻ പോലീസുകാരൻ; വഴിയരികിലെ പഴക്കടയിൽ നിന്നും മോഷ്ടിച്ചത് പത്ത് കിലോ മാമ്പഴം; കാഞ്ഞിരപ്പള്ളിയിലെ ഈ പോലീസുകാരൻ പണ്ടേ പ്രശ്നക്കാരൻ…
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച് പോലീസുകാരന്. വഴിയരികില്‍ വച്ച് വില്‍ക്കുന്ന പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷണം പോയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പോലീസാണെന്ന് വ്യക്തമായത്. ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്നത്. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കിലോയ്ക്ക് അറുന്നൂറ് രൂപ വില വരുന്ന മാമ്പഴം പത്ത് കിലോയോളം എടുത്തു. വഴിയരികില്‍ ആളില്ലെന്നു ഉറപ്പുവരുത്തിയെങ്കിലും കടയിലെ സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടില്ല.കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു മോഷണം. പോലീസ് യൂണിഫോമില്‍ തന്നെയാണ് മോഷണം നടത്തിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരനെതിരേ സ്ത്രീപീഡനക്കേസും സ്ത്രീകളെ അപമാനിച്ചതിനും കേസ് ഉണ്ട്. കടയുടമ നിസാറിന്റെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ്…
Read Moreതന്ത്രം പ്രയോഗിക്കും മുമ്പേ അവർ എല്ലാം മനസിലാക്കി; കൈയിൽ കിട്ടിയ മദ്യക്കുപ്പികളുമായി അവർ ഓടി രക്ഷപ്പെട്ടു; അരിച്ചു പെറുക്കിയ പോലീസിന് കിട്ടിയത്..
മാന്നാർ: പോലീസ് സംഘത്തെ കണ്ട് അനധികൃതമായി മദ്യക്കച്ചവടം നടത്തിയവർ മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ചെന്നിത്തല വെട്ടത്തുവിള സ്കൂളിനു പടിഞ്ഞാറ് തോട്ടങ്കര കലുങ്കിന്റെ സമീപത്താണ് അനധികൃത മദ്യക്കച്ചവടം നടന്നുവന്നിരുന്നത്. പ്രദേശത്ത് അനധികൃത മദ്യ വില്പന നടക്കുന്നതായി നാട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസെത്തിയത്. ഒരു ലിറ്റർ, അര ലിറ്റർ കുപ്പികളിലായി ലഭിക്കുന്ന വിദേശമദ്യമാണ് ഇവർ പലഭാഗങ്ങളിലായി വിൽപ്പനയും വിതരണവും നടത്തിയിരുന്നത്. മദ്യക്കച്ചവടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും ഈ വഴിയിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇവിടെനിന്ന് മദ്യപിക്കുന്ന സംഘം പിന്നീട് അസഭ്യവർഷം നടത്തുന്നതും പതിവായിരുന്നു. മദ്യസംഘത്തിന്റെ ശല്യം ഏറിയതോടെയാണ് നാട്ടുകാർ സംഘടിച്ച് മാന്നാർ പോലീസിൽ പരാതി നൽകിയത്.തുടർന്ന് റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മദ്യ ക്കുപ്പികൾ ഉപേക്ഷിച്ച് വിതരണക്കാർ ഓടി രക്ഷപ്പെട്ടു. അടുത്തിടെ സമീപത്തുള്ള വീട്ടിൽനിന്നും വ്യാജ സ്പിരിറ്റ് പോലീസ്-എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreഇരുപത്തിരണ്ടാം വയസിൽ എംഡിഎംഎയുമായി പിടിയിൽ; 75 പേർക്കോളം ഉപയോഗിക്കാവുന്ന മയക്കുമരുന്നിന്റെ വിപണിയിലെ വില ഞെട്ടിക്കുന്നത്
കോരുത്തോട്: പൊൻകുന്നം എക്സൈസിന്റെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഭാഗത്തുനടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്. കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ(22), കളപ്പുരത്തൊട്ടിയിൽ അനന്തു കെ. ബാബു(22), തോണിക്കവയലിൽ ജിഷ്ണു സാബു(27) എന്നിവരെയാണ് പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.5 ഗ്രാം എംഡിഎംഎയും 2.5 ഗ്രാം ഉണക്ക കഞ്ചാവും മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച ബൈക്കും മൂന്നു മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ കോസടി കള്ളുഷാപ്പിന് സമീപത്തുനിന്നുമാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും, കഞ്ചാവും കണ്ടെത്തിയത്. ഡ്രൈവറായ തോണിക്കവയലിൽ ജിഷ്ണു സാബു മുൻപ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. എരുമേലി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ്…
Read Moreബന്ധുവീട്ടിലെത്തിയ വർഷയ്ക്കും സഹോദരങ്ങൾക്കും ചോലയിൽ കുളിക്കാൻ മോഹം; ശാന്തമായി ഒഴുകിയ ചോലയിലേക്ക് മലവെള്ളം പാഞ്ഞെത്തി; ഒഴുക്കിൽപ്പെട്ട് പിജി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കരുവാരക്കുണ്ട്: കേരളാംകുണ്ടിനു സമീപമുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിജി വിദ്യാർഥിനി മരിച്ചു. അരൂർ ചന്തിരൂർ മുളയ്ക്കൽപറന്പിൽ സുരേന്ദ്രന്റെ മകൾ വർഷ (24) ആണ് മരിച്ചത്. കരുവാരക്കുണ്ട് മഞ്ഞളാംചോലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വർഷയും കുടുംബവും ഞായറാഴ്ചയാണ് കൽക്കുണ്ട്ചേരിയിലെ ബന്ധുവീട്ടിൽ എത്തിയത്. ഇന്നലെ വൈകിട്ട് കുടുംബാംഗങ്ങളുമൊത്ത് മഞ്ഞളാംചോലയ്ക്കു സമീപത്തെ കൃഷിയിടം സന്ദർശിച്ച് മടങ്ങവേ ചോലയിൽ കുളിക്കാനിറങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കുട്ടികളടക്കമുള്ള മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും ആർഷ പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ ഒന്നര കിലോമീറ്ററോളം ഒഴുകിപ്പോയി. നാട്ടുകാർ നടത്തിയ തെരച്ചിലിൽ കൽക്കുണ്ട് പള്ളിക്കു പിൻഭാഗത്ത് ചോലയിൽനിന്നാണ് വർഷയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സുശീല. സഹോദരി: ആഗ്ര.
Read More