പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത്പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്. ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്. യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്. കഥ പൊളിഞ്ഞപ്പോൾ യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി. വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍…
Read MoreCategory: Top News
ഏഴുവർഷത്തെ പ്രണയം തകർന്നു, കാമുകിയായ ഓട്ടോ ഡ്രൈവറെ വെടിവെച്ച് കൊന്ന് കാമുകൻ; ഝാൻസിയുടെ നാട്ടിലെ ആദ്യ ഓട്ടോ ഡ്രൈവറുടെ മരണം വിശ്വസിക്കാനാവാതെ ഗ്രാമം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വനിതാ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത് ആണ്‍സുഹൃത്താണെന്ന് പോലീസ്. ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറായ അനിത ചൗധരിയെ (45) യാണു കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രണയബന്ധം തകർന്നതിന് ആണ്‍സുഹൃത്തായ മുകേഷ് ഝായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഝാൻസിയിലെ ഒരു സ്കൂളിനടുത്ത് മറിഞ്ഞുകിടക്കുന്ന ഓട്ടോയ്ക്കു സമീപമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു. സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മനാടായ ഝാൻസിയിൽനിന്നുള്ള ആദ്യ വനിതാ ഓട്ടോഡ്രൈവറുടെ ദുരൂഹമരണം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഏഴു വർഷമായുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിന് അനിതയെ മുകേഷ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും തലയിൽ വെടിവച്ചതിനുശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുകേഷ് ഒളിവിലാണ്.
Read Moreകുടുംബത്തിൽ നിന്നും ഒരാൾ മാത്രം; പിതാവ് നേരത്തെ പറഞ്ഞുവെച്ച കാര്യം; അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ‘ഇതൊരു വാർത്ത മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേൾക്കുന്നുണ്ട്. താൽപര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ ഞാനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂ.’ -ചാണ്ടി ഉമ്മൻ പ്രതികരിച്ചു. നേരത്തെ,…
Read Moreവള്ളസദ്യ ആദ്യം നിവേദിക്കേണ്ടത് മന്ത്രി വാസവനല്ലായിരുന്നു; ഒരു പിടിപ്പണം, ഒരുപറ അരിയുടെനിവേദ്യം, 10 പറയുടെ സദ്യ വിളമ്പൽ; ആചാരലംഘനത്തിന് പ്രായശ്ചിത്തം
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നുവെന്ന കണ്ടെത്തലിൽ പ്രായശ്ചിത്തം ചെയ്യാൻ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വംമന്ത്രി വി.എൻ. വാസവന് വിളമ്പിയതാണ് വൻ വിവാദമായത്. മന്ത്രിക്ക് ആദ്യം സദ്യ വിളമ്പിയ സംഭവം ആചാരലംഘനമാണെന്ന് കാട്ടി ക്ഷേത്രം തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയതോടെയാണ് ഇത് ചർച്ചയായത്. പരിഹാരക്രിയ വേണമെന്നും ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കത്തിൽ ആവശ്യപ്പെട്ടിരുന്നു. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘം പ്രതിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭരണ ചുമതലയിലുള്ള ദേവസ്വം ഉദ്യോഗസ്ഥരുൾപ്പെടെ പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിനാണ് ഇപ്പോൾ ദേവസ്വംബോർഡ് അനുമതി നൽകിയിരിക്കുന്നത്. തന്ത്രിയുടെ സമയം നിശ്ചയിച്ച് പ്രായശ്ചിത്ത കർമങ്ങൾ ഉടൻ നടത്തുമെന്ന് ആറന്മുള ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. പ്രായശ്ചിത്ത വിധിയനുസരിച്ച് ക്ഷേത്ര…
Read Moreമോദിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടുകമായി പ്രവര്‍ത്തിച്ചു; എസ്ഐആറിലൂടെ ലക്ഷ്യമിടുന്നത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കലെന്ന് ബിനോയ് വിശ്വം
കട്ടപ്പന: എസ്ഐആറിന്റെ മറവില്‍ നരേന്ദ്ര മോദിക്കായി ചട്ടുകമായി പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സിപിഐ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഇല്ലാതാക്കാനാണ് മോദിയും ബിജെപി സര്‍ക്കാരും ശ്രമിക്കുന്നത്.എല്ലാവരേയും വോട്ട് ചെയ്യിപ്പിക്കണം എന്നു പറയുമെങ്കിലും പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കി വോട്ടവകാശം നിഷേധിക്കുകയാണ് എസ്ഐആര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നില്‍ മുട്ടുകുത്താന്‍ പാടില്ല. പത്തുവര്‍ഷത്തിനുള്ളില്‍ കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സക്രട്ടറി കെ. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.ആര്. ശശി, ടി. ജെ. ആഞ്ചലോസ്, എം.വൈ. ഔസേഫ്, സി.യു. ജോയി, ജോസ് ഫിലിപ്പ്, ഇ.എസ്. ബിജിമോള്‍, ജയ മധു, എം.കെ.…
Read Moreവ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ല; പിണറായി വിജയൻ വീണ്ടും മത്സരിക്കും; അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം പോലെ കോൺഗ്രസ് ഛിന്നഭിന്നമാകുമെന്ന് എ.കെ. ബാലൻ
പാലക്കാട്: വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലൻ. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളിൽ മാറ്റുമെന്നും പിണറായി മത്സരിക്കുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നയാൾ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ബാലൻ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാൽ തന്നെ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും ബാലൻ അവകാശപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലൻ പറഞ്ഞു. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായി അബോർട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലർ പൊടിക്കാരന്റെ സ്വപ്നമാണെന്നും ബാലൻ പരിഹസിച്ചു. വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമർശിക്കുന്നത്. അതിൽ എന്താണ്…
Read Moreവെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്… 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും; മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകി വി.ഡി. സതീശൻ
സുൽത്താൻ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്ന് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി. വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.…
Read More‘എല്ലാ നായന്മാര്ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം, ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നത്’;എന്‍എസ്എസ് നേതൃത്വത്തിനെതിരേ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്
തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് പെരുന്നയില്‍ എത്തിയപ്പോള്‍ അവഗണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നായന്മാര്ക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. ഒരാള്‍ക്കു മാത്രമാണോ കുത്തകാവകാശം. പെരുന്നയിലുണ്ടായത് സങ്കടകരമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍ എത്തുന്നത്.ന്യൂഡൽഹിയില്‍ മന്നത്തിന്റെ സ്മാരകം നിര്‍മിക്കണമെന്നും അതിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം എന്‍എസ്എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നു തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നിഷേധിച്ച് സുകുമാരൻ നായർആനന്ദബോസിന്റെ ആരോപണം തെറ്റെന്ന് സുകുമാരൻ നായർ പറഞ്ഞു. പുഷ്പാർച്ചന തടഞ്ഞ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreബ്യൂട്ടീഷനായ നൗഫിയയെ കാണാൻ വന്നുപോകുന്നത് നിരവധി യുവാക്കൾ; രഹസ്യ വിവരം വെറുതേയായില്ല; എംഡിഎംഎയുമായി യുവതിയും സംഘവും പിടിയിൽ
ഹരിപ്പാട്: പുതുവർഷ ആഘോഷങ്ങൾക്കായി ജില്ലയുടെ തെക്കൻ അതിർത്തികൾ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്നുമായി ബ്യൂട്ടീഷനായ യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി 14.25 ഗ്രാം എംഡിഎംഎയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് പിടിച്ചെടുത്തത്. മുട്ടം ചേപ്പാട് കണ്ടത്തിൽപറമ്പിൽ നൗഫിയ (30), പാനൂർ, പല്ലന പുതുവന ലക്ഷം വീട്ടിൽ സാജിദ് (25), സ്വകാര്യ ബസിലെ ജീവനക്കാരൻ ആറാട്ടുപുഴ മംഗലം ഇടവീട്ടിൽ കാശിനാഥൻ (19) എന്നിവരാണ് പിടിയിലായത്. നൗഫിയ വാടകയ്ക്കു താമസിക്കുന്ന ഏവൂർ വടക്കും മുറിയിലെ പുന്നൂർ കിഴക്കേതിൽ വീട്ടിൽനിന്നാണ് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇവർ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. സ്ത്രീകളടക്കമുള്ള യുവാക്കൾ നിരന്തരമായി ഇവരുടെ വീട്ടിലെത്തി പോകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഇവർക്ക് ലഹരി എത്തിച്ചുനൽകിയ അടുത്ത സുഹൃത്തിനെ ഉടൻ…
Read Moreശബരി റെയിൽപാത തലസ്ഥാനത്തേക്ക് നീട്ടാൻ നീക്കവുമായി സർക്കാർ; സ്ഥലമേറ്റെടുക്കാൻ പണമില്ലാത്ത സർക്കാർ പദ്ധതിയുടെ നീളം കൂട്ടുന്നതെന്തിന്?
കോട്ടയം: ശബരി റെയില്‍ പദ്ധതി പ്രഖ്യാപനം വന്നിട്ട് 27 വര്‍ഷമാകുന്പോൾ പാത തിരുവനന്തപുരത്തേക്ക് നീട്ടാൻ ശ്രമമാരംഭിച്ചിരിക്കുന്നു. അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പദ്ധതി നടപ്പിലാക്കാന്‍ ചെറുവിരല്‍ അനക്കാത്ത സംസ്ഥാന സര്‍ക്കാരാണ് പാത തിരുവനന്തപുരം വരെ നീട്ടാൻ നീക്കമാരംഭിച്ചിരിക്കുന്നത്. ശബരി റെയില്‍പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിനു കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് കഴിഞ്ഞദിവസം ശിപാര്‍ശ ചെയ്തിരുന്നു. കേരള സര്‍ക്കാരിന്റെയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണു കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്. കാലടി മുതല്‍ എരുമേലി വരെ സ്ഥലമേറ്റെടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണു പദ്ധതിക്ക് നീളം കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. എരുമേലി വരെ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രഥമ പരിഗണന നല്‍കാനും പദ്ധതി വിപുലീകരണം പിന്നീട് മതിയെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ താല്പര്യം. അങ്കമാലി മുതല്‍ എരുമേലി വരെ 111 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഇതില്‍ എട്ടു കിലോമീറ്റർ…
Read More