പത്തനംതിട്ട: പത്തനംതിട്ട – ബംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസിലെ യാത്രയ്ക്കിടെ ഡ്രൈവര്‍ ശാരീരിക ഉപദ്രവം നടത്തിയെന്ന പരാതിയുമായി യുവതി. കെഎസ്ആര്‍ടിസി വിജിലന്‍സിനു നല്കിയ പരാതിയില്‍ നടപടി വൈകിപ്പിച്ചാല്‍ പോലീസിനു കൈമാറുമെന്ന് സൂചന. ഇതിനിടെ പരാതി നല്കിയ യുവതിയെ ഭീഷണിപ്പെടുത്തി ഡ്രൈവര്‍ വാട്സാപ്പ് സന്ദേശം അയച്ചതും പുറത്തുവന്നു. ചിറ്റാര്‍ സ്വദേശിയായ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി. കഴിഞ്ഞ 16നു പുലര്‍ച്ചെ കൃഷ്ണഗിരിക്കു സമീപത്താണ് യുവതി ഡ്രൈവറില്‍ നിന്നു പീഡനമേല്‍ക്കേണ്ടിവന്നത്. ഇതിനിടെ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശി പിജി വിദ്യാര്‍ഥിനി യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സിനു നല്കിയ പരാതിയില്‍ നടപടി വൈകിപ്പിക്കുന്നുവെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്നു പുറപ്പെട്ട ബസില്‍ വിദ്യാര്‍ഥിനി കോട്ടയത്തു നിന്നാണ ്കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിിക്കു സമീപമെത്തിയപ്പോള്‍ ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ ഡ്രൈവര്‍ ഷാജഹാന്റെ സഹായം…
Read MoreCategory: Top News
പ്രേമിച്ച പെൺകുട്ടി പഠിക്കാൻ പോയപ്പോൾ തേച്ചിട്ട് പോയി; കാമുകിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകന് അയച്ചു നൽകി; മൂന്നാറിലെ തേപ്പുകഥയിങ്ങനെ…
മൂന്നാർ: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകൾ ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ നല്ലതണ്ണി ആറുമുറി ലയത്തിൽ സന്തോഷ് (27) ആണ് പിടിയിലായത്.’ മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇവരുടെ ചില ബന്ധുക്കൾക്ക് വാട്ട്സാപ്പിൽ ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്എച്ച്ഒ മനേഷ് കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. സന്തോഷ് പെണ്‍കുട്ടിയെ പ്രണയംനടിച്ച് ബന്ധം സ്ഥാപിച്ചശേഷം വീഡിയോ കോൾ ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെണ്‍കുട്ടി തമിഴ്നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്ന വിവരമറിഞ്ഞ് സന്തോഷ് തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. ആ യുവാവ് ഈ ചിത്രങ്ങൾ പെണ്‍കുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് പോലീസിൽ പരാതി…
Read Moreകടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ്; പ്രണയത്തില്‍ വീഴ്ത്തുന്ന പെണ്‍കുട്ടികള്‍ അകന്നുപോകാതിരിക്കാൻ പ്രത്യേക കെണികൾ; പ്രതികൾക്ക് പ്രദേശിക സഹായം
കടുത്തുരുത്തി: മറ്റു ജില്ലകളിൽനിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി താമസിച്ചു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോകാൻശ്രമിച്ചതായുള്ള പരാതിയിൽ മൂന്നു യുവാക്കളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്. ഇയാൾ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണറിയുന്നത്.മറ്റു ജില്ലകളില്‍ നിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് മൂന്ന് യുവാക്കള്‍ അറസ്റ്റിലായത് കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികള്‍ക്കെതിരെ പോക്സോ…
Read Moreഇല്ലിക്കല്‍ക്കല്ലില്‍ പന്നിമൂക്കന്‍ തവള; വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍; മൺസൂൺ കാലത്ത് മാത്രം പുറത്ത് വരുന്നത് ആ ഒറ്റക്കാരണം കൊണ്ട്….
മൂന്നിലവ്: ഇല്ലിക്കല്‍ക്കല്ലിൽ പന്നിമൂക്കൻ തവളയെ കണ്ടെത്തി. പഞ്ചായത്ത് നാലാം വാര്‍ഡിലെ പഴുക്കാക്കാനം തലക്കശേരി ഡാനിയലിന്റെ പുരയിടത്തില്നിന്നാണു പന്നിമൂക്കന്‍ തവളയെ കണ്ടെത്തിയത്. ഡാനിയലിന്റെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാര്‍ഡ് മെംബറുമായ ജിന്‍സി ഡാനിയല്‍ തവളയെക്കണ്ട വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ അജയകുമാറിനെ അറിയിക്കുകയായിരുന്നു. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എം.എൻ. അജയകുമാര്‍, പി. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പന്നിമൂക്കന്‍ തവളയാണെന്നു സ്ഥിരീകരിച്ചത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പന്നിമൂക്കന്‍ തവളയെ ഇതിനുമുമ്പ് 2003 ലാണ് കണ്ടെത്തിയത്. വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍ കഴിച്ചുകൂട്ടുന്ന ഇവ പ്രജനനത്തിനായി മണ്‍സൂണ്‍ മഴയോടെയാണു ഭൂമിക്കു മുകളില്‍ വരുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
Read Moreഭാവി ഭാര്യ കാത്തുവച്ചിരിക്കുന്ന സർപ്രൈസ് കാണാൻ നായിഡു ഓടിയെത്തി; ഇഷ്ടമില്ലാത്ത വിവാഹം മാതാപിതാക്കൾ ഉറപ്പിച്ചപ്പോൾ വരനെ സ്നേഹത്തോടെ വിളിച്ചുവരുത്തി ചെയ്തതു കൊടും ക്രൂരത…
ഹൈദരാബാദ്: തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം മാതാപിതാക്കൾ ഉറപ്പിച്ചതിൽ യുവതി പ്രകോപിതയായപ്പോൾ മരണത്തിന്റെ വക്കിലായത് പ്രതിശ്രുത വരൻ. കല്യാണം ഉറപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന യുവതി പ്രതിശ്രുത വരനെ സ്നേഹം നടിച്ചു “സർപ്രൈസ്’ നൽകാൻ ക്ഷണിച്ചു വരുത്തിയ ശേഷം അയാളുടെ കഴുത്ത് അറക്കുകയായിരുന്നു. കൗൺസിൽ ഓഫ് സയന്റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) ശാസ്ത്രജ്ഞനാണ് രാമു നായിഡു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തെ ചോടവാരത്താണ് സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. രാമു നായിഡുവി ന്റെയും പുഷ്പയുടെയും വിവാഹം അടുത്ത മാസത്തേക്കാണ് തീരുമാനിച്ചിരുന്നത്. ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്കൂൾ പഠനം ഇടയ്ക്ക് ഉപേക്ഷിച്ച വ്യക്തിയാണ്. മാതാപിതാക്കൾ കണ്ടെത്തിയ വരൻ രാമ നായിഡുവിനെ പുഷ്പയ്ക്ക് ഇഷ്ടപ്പെട്ടില്ല. തനിക്ക് ഇഷ്ടമില്ലെന്നു പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ മാതാപിതാക്കൾ വിവാഹം ഉറപ്പിക്കുകയായിരു ന്നുവെന്നു യുവതി പോലീസിനോടു പറഞ്ഞു. ഇതോടെ പ്രകോപിതയായ യുവതി കഴിഞ്ഞ ദിവസം…
Read Moreമാതാപിതാക്കളോടു സംസാരിക്കാൻ താത്പര്യമില്ലെന്ന്; ജോയ്സനയെ ഷെജിനൊപ്പം വിട്ടു; മകൾ രാജ്യം വിട്ടു പോയേക്കുമെന്ന ആശങ്ക ആശങ്ക പങ്കുവച്ച് മാതാപിതാക്കള്‍
കൊച്ചി: കോടഞ്ചേരിയിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ ജോയ്സനയെ കാമുകൻ ഷെജിനൊപ്പം പോകാൻ ഹൈക്കോടതി അനുവദിച്ചു. ജോയസ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കിയാണ് കോടതി വിധി പറഞ്ഞത്. മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നും ജോയ്സന കോടതിയെ അറിയിച്ചു. ജോയ്സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്പെഷൽ മാര്യേജ് ആക്ട്പ്രകാരം ഇവർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ച സാഹചര്യവും കോടതി പരിഗണിച്ചു. ജോയ്സനയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തീർപ്പാക്കിയത്. ഹേബിയസ് കോർപ്പസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ജോയ്സനയും ഷെജിനും ഹാജരായത്. അഭിഭാഷകയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മകൾ രാജ്യം വിട്ടു പോയേക്കുമെന്ന…
Read Moreനമ്പര്‍ 18 ഹോട്ടലിൽ സംഭവിച്ചതിന് പിന്നിലെ ആസൂത്രക അഞ്ജലി തന്നെ; അമ്മയേയും മകളെയും കുടുക്കിയത്; റോയിയെ ഇതിനായി തെരഞ്ഞെടുത്തതിനുള്ള കാരണം കേട്ടാൽ ഞെട്ടും
കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് മുഖ്യ ആസൂത്രകയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ നല്കാതിരിക്കാനാണ് അഞ്ജലി പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പരാതിക്കാരായ അമ്മയെയും മകളെയും കൊച്ചിയിലെത്തിച്ച് ബ്ലാക്ക് മെയിലിംഗ് ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ഇതു സംബന്ധിച്ച് അഞ്ജലിയും റോയ് വയലാട്ടും തമ്മില്‍ ഗൂഢാലോചന നടത്തിയതായാണ് നിഗമനം. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതിക്കാര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021 ഒക്ടോബറിലാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ റോയ് വയലാട്ടിന്റെ കെണിയില്‍പ്പെടുത്താന്‍ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം. അഞ്ജലി തങ്ങളെ കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടതെന്നും ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നെന്നുമാണ് പരാതിക്കാരുടെ മൊഴി. പിന്നീട്…
Read More‘ആയുധമുണ്ടോ കയ്യിൽ?’ വഴിയിൽ പോലീസിന്റെ ചോദ്യം കേട്ട് അന്പരന്ന് യാത്രക്കാർ;പരിശോധനകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
സ്വന്തം ലേഖകൻപാലക്കാട്: ഇരട്ടക്കൊലപാതകത്തെ തുടർന്ന് പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും ചില മർമപ്രധാന കേന്ദ്രങ്ങളിലും ജില്ല അതിർത്തികളിലും വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കർശനമാക്കിയിട്ടുണ്ട്. എന്നാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള വാഹന പരിശോധനയും ചോദ്യം ചെയ്യലുമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പലരും പരാതിപ്പെട്ടു. വണ്ടിയിൽ ആയുധമുണ്ടോടാ എന്ന് പരസ്യമായി ചോദിച്ചാണ് ചിലയിടത്ത് പോലീസ് വാഹനത്തിനടുത്തേക്ക് വരുന്നതു തന്നെയെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പലയിടത്തും ഇത്തരം ചോദ്യങ്ങൾ യാത്രക്കാരും പോലീസുമായി വാക്കുതർക്കങ്ങൾക്കുമിടയാക്കുന്നുണ്ട്.നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പാലക്കാടും പരിസരത്തും കർശന പോലീസ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപെടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ഏപ്രിൽ 20 ന് വൈകീട്ട് ആറ് വരെയാണ് പാലക്കാട് ജില്ലാ പരിധിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരെ പാലക്കാട് ജില്ലയിൽ കരുതൽ…
Read Moreജെസ്നയെ സിറിയയിൽ കണ്ടെത്തി; ചില ഓൺലൈൻ സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് സിബിഐ പ്രതികരിക്കുന്നു
കോട്ടയം: എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങൾ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ സൈറ്റുകളും ജെസ്ന സിറിയിയിൽ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം. 2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്നയെ കാണാതായത്. വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്. 2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ബസിൽ വന്നു മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ്…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക ഉയർത്തി ഡൽഹി; 24 മണിക്കൂറിനിടെ 2,183 പേർക്കാണ് രോഗബാധ
ന്യൂഡൽഹി: കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ രാജ്യത്ത് ആശങ്ക വർധിപ്പിച്ച് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 89.8 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് മരണനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. 214 പേരാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു. കഴിഞ്ഞ ദിവസം 0.31 ശതമാനമായിരുന്നത് ഇന്ന് 0.83 ശതമാനമായാണ് ഉയർന്നത്. രാജ്യത്ത് നിലവിൽ 11,542 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഡൽഹിയിലാണ് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
Read More