മെഡിക്കല്‍കോളജ്: : മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാര്‍മസി, കോവിഡ് വാര്‍ഡ്, ഓപ്പറേഷന് തീയറ്റര്‍ കോംപ്ലക്സ്, വിവിധ ഐസിയുകള്‍, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.ജനറല്‍ ആശുപത്രിയിലെ മുന്‍വശത്തുള്ള പാസ് കൗണ്ടറിലാണ് മന്ത്രി ആദ്യമെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ട് കൗണ്ടറുകളുള്ളതായി ബോര്‍ഡുണ്ടെങ്കിലും ഒരു കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കാറൂള്ളൂവെന്ന് ക്യൂവില്‍ നിന്ന ഒരാള്‍ പരാതി പറഞ്ഞു. ഉടന്‍ തന്നെ മന്ത്രി കൗണ്ടറില്‍ കയറി കാര്യമന്വേഷിച്ചു. കംപ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ജീവനക്കാരി മന്ത്രിയോടു പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കംപ്യൂട്ടർ കേടാണെന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. എത്രയും വേഗം കൗണ്ടര്‍…
Read MoreCategory: Top News
ലക്ഷ്യം സർക്കാർ ജോലിയെങ്കിൽ മലയാളം അറിയണം..! മലയാളം പഠിക്കാത്തവർക്ക് സർക്കാർ സർവീസിൽ അഭിരുചി പരീക്ഷ; നിയമഭേദഗതി വരുമ്പോൾ…
തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പിഎസ്സി പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്. കെഎഎസ് പ്രവേശനത്തിൽ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തിൽന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreനാളെ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞതാ..! പത്തുവർഷമായി ഒന്നിച്ച് ജോലിചെയ്യുന്ന പ്രിയപ്പെട്ടവൻ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിൽ നാൽവർ സംഘം; അന്ന് രാത്രി നടന്നത് ഇങ്ങനെ…
നവാസ് മേത്തർ തലശേരി: ഉപജീവനത്തിനായി എന്നും ഒരുമിച്ച് കടലമ്മയുടെ മടിത്തട്ടിലേക്ക് പോകുന്ന തങ്ങൾക്ക് ഹരിദാസന്റെ വേർപാട് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഗോപാലപ്പട്ടയിലെ മത്സ്യത്തൊഴിലാളികൾ . അവൻ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞങ്ങളോടൊപ്പം കടലിൽ പോകാൻ ഇനി ഹരിദാസനുണ്ടാകില്ലെന്ന് ചിന്തിക്കാനേ വയ്യ – കൊല്ലപ്പെട്ട ഹരിദാസന്റെ സുഹൃത്തുക്കളായ വിനോദ് ജോണിനും ശ്രീവത്സനും വിചിത്രനും പ്രമോദിനും കരൾ പറിച്ചെടുത്തതുപോലെയാണ് സുഹൃത്തിന്റെ വേർപാട്. “എന്തിനായിരുന്നു ഈ കൊടും ക്രൂരത..’ അമർഷവും രോഷവും ഉള്ളിലൊതുക്കി അവർ ചോദിക്കുന്നു. പത്തുവർഷമായി ഒന്നിച്ച് ജോലിചെയ്യുന്ന പ്രിയപ്പെട്ട സഹപ്രവർത്തകൻ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് നാൽവർ സംഘം. ‘ഞായറാഴ്ച വൈകുന്നേരം നാലിനാണ് ഗോപാലപ്പേട്ട ഹാർബറിൽ നിന്ന് ‘അമൃതവർഷിണി’യിൽ ഹരിദാസനടക്കം 32 പേർ മത്സ്യബന്ധനത്തിന് പോയത്. പണി മോശമായതിനാൽ രാത്രി തന്നെ മടങ്ങി. അർധരാത്രി 12 ഓടെ ഹാർബറിലെത്തി. വലയുടെ കേട് തീർത്ത് തോണിയിൽ വച്ച ശേഷം കറിക്കുള്ള മത്സ്യവുമായി തിങ്കളാഴ്ച പുലർച്ചെ…
Read Moreഞെട്ടൽ മാറാതെ പുന്നോൽ! ഉത്സവസ്ഥലത്തെ വാക്കേറ്റം കവർന്നത് കുടുംബത്തിന്റെ അത്താണിയെ; വെട്ടി മാറ്റിയ കാൽ കണ്ടെത്തിയത് നാട്ടുകാര്‍; സംഭവം ഇങ്ങനെ…
തലശേരി: ഉത്സവസ്ഥലത്തെ വാക്കേറ്റവും കയ്യാങ്കളിയും ഒരു കുടുംബനാഥന്റെ ജീവൻ അപഹരിച്ചതിന്റെ ഞെട്ടലിലാണ് പുന്നോൽ പ്രദേശം. മത്സ്യബന്ധനം കഴിഞ്ഞ് കറിവയ്ക്കാനുളള മത്സ്യവുമായി വീട്ടിലെത്തിയ ഹരിദാസനെ അക്രമിസംഘം വീട്ടുപറമ്പിൽ വച്ച് തന്നെ വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് വീണ ഹരിദാസനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഇടതുകാൽ വെട്ടിമാറ്റിയത് രക്ഷകരായി എത്തിയ സഹോദരൻ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെട്ടത്. ഇതിനിടെ നാട്ടുകാരാണ് വെട്ടി മാറ്റിയ കാൽ കണ്ടെത്തി ഉടൻ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലെത്തിച്ചത്. സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്ത് നടന്ന അപ്രതീക്ഷിത കൊലപാതകം തലശേരി മേഖലയെ സംഘർഷത്തിലാക്കിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പോലീസ് ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് കനത്ത ജാഗ്രത തുടരുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വിലാപയാത്രയായി പുന്നോൽ താഴെ വയലിൽ എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്. ഭാര്യയും മക്കളുമടങ്ങിയ കുടുംബാംഗങ്ങളുടെ അലമുറകൾക്കിടയിൽ വീട്ടുമുറ്റത്തൊരുക്കിയ ചിതയിൽ ഹരിദാസന്റെ…
Read Moreപത്തര വയസുകാരിയുടെ വയർ അസാധരണമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് ചോദ്യം ചെയ്തു! പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം; മധ്യവയ്സ്ക്കനെ പോലീസ് പൊക്കി
കൊല്ലം: പത്തര വയസുകാരിയെ ബലാൽസംഗം ചെയ്ത മധ്യവയ്സ്ക്കനെ പോക്സോ പ്രകാരം പിടികൂടി. കൊട്ടിയം തഴുത്തല ഹുസൈൻ മൻസിലിൽ ഹസൻ (42) ആണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ വയർ അസാധരണമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിൽ ആണ് പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗീക ആക്രമണം സ്ഥിതീകരിക്കുകയും പെണ്‍കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന് തെളിയുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പീഡനം നടത്തിയ ആളിനെതിരെ കേസ് എടുക്കുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ കണ്ടെ ത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂ.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ സതീശൻ, എസ്സിപിഒ മാരായ ജീസ ജയിംസ്, സുധ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
Read Moreകരുതൽ..! എസ്ഐ മഫ്തിയിലിറങ്ങി, പൂവാലൻമാർ ഓടിയൊളിച്ചു; കുറ്റവാളികള്‍ക്ക് കിട്ടാന്‍ പോകുന്നത് മുട്ടന്‍പണി
കോട്ടയം: എസ്ഐ മഫ്തിയിൽ കുട്ടികൾക്കൊപ്പം നടക്കാനിറങ്ങി. പൂവലാൻമാർ ഓടിയൊളിച്ചു. അന്വേഷണം ഉൗർജിതമാക്കി പോലീസ്. പാലാ രാമപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾ റോഡിലൂടെ നടന്നുപോകുന്പോൾ ബൈക്കിലും മറ്റും എത്തുന്ന പൂവാലൻമാർ ഇവരെ ശല്യപ്പെടുത്തുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വഴിയിൽ വിദ്യാർഥിനികളെ അശ്ലീലം കാണിച്ച സംഭവങ്ങളുമുണ്ടായി. ഇക്കാര്യം സ്കൂൾ അധികൃതർ രാമപുരം പോലീസിനെ അറിയിച്ചു. രാമപുരം എസ്ഐ പി.എസ്. അരുണ്‍ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്ന് ചില ബൈക്ക് നന്പറുകളും മറ്റും ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിച്ച് കുറ്റവാളികളെ പിടികൂടി പോക്സോ കേസിൽ ഉൾപ്പെടുത്താനാണ് പോലീസിന്റെ നീക്കം. പെണ്‍കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും നടന്നുപോകുന്ന സന്ദർഭത്തിലാണ് പൂവാലശല്യം ഏറിയിരിക്കുന്നതെന്ന് വ്യക്തമായ എസ്ഐ അരുണ്‍കുമാർ പോലീസ് യൂണിഫോം അഴിച്ചുവച്ച് മഫ്തിയിൽ കുട്ടികൾക്കൊപ്പം അവരറിയാതെ നടക്കാൻ തുടങ്ങി. കഴിഞ്ഞ മൂന്നു ദിവസവും രാവിലെയും വൈകുന്നേരം…
Read Moreരണ്ടാനച്ഛനാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ ? ആ രണ്ടുവയസുകാരി വെന്റിലേറ്ററിലാണ് ! കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍…
കൊച്ചി: കൊച്ചി തൃക്കാക്കര തെങ്ങോട്ട് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ രണ്ട് വയസുകാരിക്ക് പരിക്ക്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുണ്ട്. കൈകള്‍ ഒടിഞ്ഞ നിലയിലാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് കുട്ടിയുടെ അമ്മ നല്കിയ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍ ? കുതന്ത്രം മെനഞ്ഞവർ സർവസമ്മതർ, ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..; സിപിഎം നേതൃത്വത്തിനെതിരേ യു. പ്രതിഭാ
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ചയിൽ സിപിഎം നേതൃത്വത്തിനെതിരേ യു. പ്രതിഭാ. തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായ് നടക്കുന്നു. ഇത്തരക്കാർ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്ന് പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാൽ അഭിമാനകരമായി ജയിക്കാൻ കഴിഞ്ഞു. തന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്ന് പ്രതിഭ പറഞ്ഞു. പ്രതിഭ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നമ്മുടെ പാര്‍ക്ക് ജംഗ്ഷന് പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. …കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി…
Read Moreനാലുവർഷത്തെ പ്രണയവും പീഡനവും; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കാമുകന് അറസ്റ്റിൽ; പതിനെട്ടുകാരൻ കാമുകൻ പീഡിപ്പിക്കുന്ന ദൃശ്യം പകർത്തിയെന്ന് പെൺകുട്ടി
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചകേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലമുള സ്വദേശി ആനന്ദ് രാജേഷാ(18)ണ്് അറസ്റ്റിലായത്. രാജേഷും പെണ്‍കുട്ടിയും തമ്മില്‍ സ്നേഹബന്ധത്തിലായിരുന്നെന്ന് പറയുന്നു. ശനിയാഴ്ച രാവിലെ ഒന്പതിനു പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിന് മുമ്പില്‍ നിന്നാണ് കാണാതായത്. മകളെ കാണാനില്ലെന്ന പരാതിയുമായി വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ ഹാജരായ പിതാവിന്റെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പെണ്‍കുട്ടി കാമുകനൊപ്പം പോയതാകാമെന്ന സൂചനയില്‍ അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശാനുസരണം പത്തനംതിട്ട സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്ജിതമാക്കിയപ്പോള് മണിക്കൂറുകള്‍ക്കകം യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ചോദ്യം ചെയ്യലില്‍ രാവിലെ ഒമ്പതിനു പെണ്‍കുട്ടിയെ സ്കൂളിനു മുന്നില്‍ നിന്നു ബൈക്കില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് യുവാവ് സമ്മതിച്ചു. പെണ്‍കുട്ടിക്ക് പോലീസ് വെല്‍ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്‍കുകയും തുടന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നാലു വർഷത്ത…
Read Moreമലയാളികളോട് മിണ്ടില്ല, കെഎൽ വണ്ടികണ്ടാൽ ഒളിക്കും; ആശുപത്രിയിൽനിന്ന് മുങ്ങിയ പോക്സോ കേസ് പ്രതിയെ പോലീസ് ബംഗളൂരുവിൽ നിന്നും തന്ത്രപരമായി കുടുക്കിയതിങ്ങനെ…
കോട്ടയം: സബ് ജയിലിൽനിന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പോലീസ് ബംഗളൂരുവിൽ നിന്നും പൊക്കി. മുണ്ടക്കയം കോരുത്തോട് മടുക്ക പുളിമൂട് ബിജീഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നായിരുന്നു സംഭവം. മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ബിജീഷ്. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്പോൾ വയറുവേദന അനുഭവപ്പെട്ടതായി ബിജീഷ് പറഞ്ഞതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യദിവസം പരിശോധന നടത്തിയപ്പോൾ പ്രശ്നങ്ങൾ കാണാത്തതിനാൽ തിരികെ ജില്ലാ ജയിലിലേക്ക് അയച്ചു. പിറ്റേ ദിവസം രാവിലെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നു ബാത്റൂമിൽ പോകണമെന്നു പറഞ്ഞു ബിജീഷ് പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പോലീസ് സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോയ വഴി ഇങ്ങനെആശുപത്രിയിൽനിന്നും രക്ഷപ്പെട്ട പ്രതി ആലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയശേഷം ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോയി. ഇവിടെ…
Read More