മേലൂർ: “വിശ്വസ്തനായ’ കറവക്കാരൻ മോഷ്ടിച്ച പശുവിനെ കണ്ടെത്തി ഉടമസ്ഥയ്ക്കു തിരിച്ചുനൽകി പോലീസ്. മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിൽ ഒറ്റയ്ക്കു താമസിച്ചുവരുന്ന പേരുക്കുടി വീട്ടിൽ വനസ്പതി (65) പരിപാലിച്ചുപോന്നിരുന്ന ആട്, കോഴി, പശു, എരുമ തുടങ്ങിയവയിൽ ഒന്‍പതു മാസം ചെനയുള്ള പശുവിനെയാണ് കഴിഞ്ഞ 15 ന് രാത്രിയിൽ തൊഴുത്തിൽനിന്നും മോഷ്ടിച്ചത്. രാവിലെ പശു ഇല്ലെന്നറിഞ്ഞതോടെ നാട്ടുകാർ ചേർന്നു പ്രദേശത്തെല്ലാം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സോഷ്യൽമീഡിയയിൽ ചിത്രം നല്കി അന്വേഷിക്കുകയും കൊരട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം ശക്തമാക്കി സമീപപ്രദേശങ്ങളിലെ നിരവധി സിസിടിവികൾ പരിശോധിച്ചു. നാട്ടുകാരിൽനിന്നു വിവരശേഖരണവും നടത്തി. പെരുന്പാവൂരിലുള്ള ഒരാൾക്കു പശുവിനെ വിറ്റതായി കണ്ടെത്തുന്പോൾ പശു പ്രസവിച്ച് ഒരു കിടാവും ഒപ്പം ഉണ്ടായിരുന്നു. ഇളഞ്ചേരി മേഖലയിൽ ഒരാൾ പശുവിനെ കൊണ്ടുപോകുന്നതു കണ്ട ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, പാലപ്പിള്ളിയിലെ വിവിധ വീടുകളിൽ പശുകളുടെ കറവയ്ക്കായി വന്നിരുന്ന…
Read MoreCategory: Top News
പെണ്മക്കളെ ഉപേക്ഷിച്ച് അമ്മ പോയി ! പെണ്മക്കള്ക്കുനേരെ സ്ഥിരം മദ്യപിച്ചെത്തുന്ന അച്ഛന്റെ ‘ലീലാവിലാസം’; കാളിയാര്‍ സ്റ്റേഷന് പരിധിയില്‍ അന്ന് നടന്ന സംഭവം ഇങ്ങനെ…
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെണ്‍മക്കൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ അച്ഛന് 21.5 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇളയ സഹോദരിയുടെ മൊഴി പ്രകാരമെടുത്ത ആദ്യ കേസിലാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ് എം. ജോസഫ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം എട്ടുമാസംകൂടി തടവ് അനുഭവിക്കണം. 2020 ജൂണ്‍ 19ന് കുട്ടികളുടെ ഓണ്‍ലൈൻ പഠനം മുടക്കുന്നതായും മകൻ തന്നെ ശാരീരികമായി ആക്രമിക്കുന്നതായും കാട്ടി കുട്ടികളുടെ മുത്തശ്ശിയാണ് വനിതാ സംരക്ഷണ ഓഫീസർക്ക് പരാതി നല്‍കിയത്. പിന്നാലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് പരാതി കൈമാറി. ഇവരുടെ കൗണ്‍സിലിംഗിലാണ് പീഢനവിവരം പുറത്തുവരുന്നത്. പിന്നാലെ കാളിയാർ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. മുത്തശ്ശിയും കുട്ടികളുമൊത്ത് വീട്ടിൽ താമസിക്കവെയാണ് കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ…
Read Moreചെയ്ത തെറ്റിന് ഒടുവിൽ കൂലി കിട്ടി..! മകൻ ജോലി ചെയ്ത കൂലി ചോദിച്ചയാളുടെ വീട് കത്തിച്ച കേസ്; മൂന്ന് വർഷത്തിന് ശേഷം പ്രതിക്ക് കോടതി കൊടുത്ത പണികണ്ടോ
ചെങ്ങന്നൂർ: മകൻ ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് വീടിനു തീവെച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്. വെണ്മണി കോടുകുളഞ്ഞി പൂമൂട്ടിൽ കിഴക്കേതിൽ സന്തോഷി (50)നെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ആർ. സുരേഷ്കുമാർ ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്. 2019- ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെണ്മണി കോടുകുളഞ്ഞി കൃഷ്ണാലയം വീട്ടിൽ മധു(50)വിന്റെ മകൻ അനൂപിനെ പ്രതി ഒന്നര മാസത്തോളം തിരുവനന്തപുരത്ത് ജോലിക്ക് കൊണ്ടുപോയിരുന്നു. മകൻ ജോലിചെയ്ത ശന്പളം കൊടുക്കാതിരുന്നതിനെത്തുടർന്ന് കൂലി അച്ഛനായ മധു പ്രതി സന്തോഷിനോടു പല പ്രാവശ്യം ചോദിച്ചിരുന്നു. ഇതിന്റെ വിരോധം തീർക്കുന്നതിനായി ജനുവരി 13-നു വൈകുന്നേരം നാലോടെ പ്രതി മധുവിന്റെ വസ്തുവിൽ അതിക്രമിച്ചുകയറി വീടിനു സമീപം വെച്ചിരുന്ന അനൂപിന്റെ മോട്ടോർ സൈക്കിൾ കൈതൂന്പ കൊണ്ട് അടിച്ചുപൊട്ടിച്ചു. തുടർന്ന് ടാങ്കിൽനിന്നും പെട്രോൾ എടുത്ത് മധുവിന്റെ വീടിനു മുകളിൽ ഒഴിച്ച് തീവെക്കുകയായിരുന്നു.തടയാൻ…
Read Moreകോട്ടയത്ത് നിന്നും കാണാതായ യുവാവ് മറൈൻ ഡ്രൈവിൽ മരിച്ച നിലയിൽ; അവസാനമായി ഫോണിൽ വിളിച്ചത് പെൺസുഹൃത്ത്; ആളുകൾ കടന്ന് ചെല്ലാത്ത ആ കെട്ടിടത്തിലേക്ക് അസറുദീൻ എന്തിന് പോയി?
കോട്ടയം: കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ എറണാകുളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കണ്ണൂർ ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് കൊച്ചി മറൈൻ ഡ്രൈവിനു സമീപം നിർമാണത്തിലിരിക്കുന്ന സിഎംഎഫ്ആർഐയ്ക്കു സമീപമുള്ള കൊച്ചി കോർപ്പറേഷന്റെ കെട്ടിടത്തിനു അടുത്തുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി അസുറുദീൻ കടയിൽ എത്തിയില്ലെന്ന് കാണിച്ചു കടയുടമ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. ജോലിയുടെ ആവശ്യത്തിനായി എറണാകുളത്തേക്ക് പോയ ഇയാൾ എങ്ങനെയാണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയതെന്നുമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം സംബന്ധിച്ചു വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കാണാതായതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ…
Read Moreസിപിഎം സംസ്ഥാന സമ്മേളനം: വിമത സ്വരം ഉയർന്നേൽക്കാവുന്ന നാലു ജില്ലകളിലെ പ്രതിനിധികൾ നിരീക്ഷണത്തിൽ; 80 ലക്ഷം രൂപയോളം ചെലവിൽ മറൈൻ ഡ്രൈവിൽ ഉയരുന്നത് അത്യാധുനിക പന്തൽ
ജോണ്സണ് വേങ്ങത്തടംകോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയത ഇല്ലെന്നു പറയുന്പോഴും ഗ്രൂപ്പ് ചർച്ചകളിൽ വിമത സ്വരം ഉയർന്നേക്കുമെന്ന സംശയത്തിൽ നാല് ജില്ലകളിലെ പ്രതിനിധികൾ നേതൃത്വത്തിന്റെ നിരീക്ഷണത്തിലാകും. എറണാകുളം, പാലക്കാട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിലെ പ്രതിനിധികളിൽനിന്നാണ് വിമത ശബ്ദം പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനത്തിന്റെ ആദ്യ പടിയായി ഗ്രൂപ്പ് ചർച്ചകളാണ് നടക്കുക. 14 ജില്ലകളിൽനിന്നും വരുന്ന പ്രതിനിധികൾ വെവ്വേറെയായി പങ്കെടുക്കുന്ന ഗ്രൂപ്പ് ചർച്ചകൾ നടക്കുന്നതും 14 സ്ഥലങ്ങളിലായിരിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയുന്ന ഗ്രൂപ്പ് ചർച്ചകളിൽ മാത്രമാകും ഇത്തവണ ഭിന്നസ്വരങ്ങൾ ഉയരാൻ വഴിയുള്ളു. തുടർന്ന് ഓരോ ജില്ലകളിലെയും ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം അതിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ടോ മൂന്നോ പ്രതിനിധികൾക്ക് മാത്രമാകും പിന്നീട് നടക്കുന്ന പൊതു ചർച്ചയിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക. എല്ലാ ജില്ലാ പ്രതിനിധികളിലുംതന്നെ പിണറായി പക്ഷക്കാർ ഭൂരിപക്ഷക്കാരായത് കൊണ്ടുതന്നെ ഗ്രൂപ്പ് ചർച്ചകളിൽ വിമർശനങ്ങൾ ഉയർത്തുന്നവരെ ഒഴിവാക്കിയാകും പൊതുചർച്ചയിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്.…
Read Moreആത്മഹത്യയിൽ കേരളം അഞ്ചാം സ്ഥാനത്ത്; ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാർ; പുറത്ത് വരുന്ന കണ്ടെത്തുലുകൾ ഞെട്ടിക്കുന്നത്
തൃശൂർ: ആത്മഹത്യയുടെ നിരക്കിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഒമ്പതിനായിരത്തോളം പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. ഓരോ വർഷവും ആത്മഹത്യയുടെ നിരക്ക് കൂടിവരികയാണ്. കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് കൂടുതൽ ആത്മഹത്യകളും. പ്രേമനൈരാശ്യം, കടബാധ്യത, അസുഖങ്ങൾ, ജോലിയില്ലാത്തത് തുടങ്ങിയവയാണ് ആത്മഹത്യയുടെ മറ്റു പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവരിൽ 6570 പേർ പുരുഷന്മാരാണ്. സ്ത്രീകൾ 1950 പേർ. ആത്മഹത്യ ചെയ്യുന്നവരുടെ വിദ്യാഭ്യാസം പരിശോധിച്ചാൽ 34 പേർ പ്രഫഷണൽ ഡിഗ്രിയുള്ളവരാണ്. 262 പേർ ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവർ. പത്താം ക്ലാസ്വരെ പഠിച്ചവരാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതലെന്നാണ് പോലീസിന്റെ കണക്കിൽ വ്യക്തമാകുന്നത്. സർക്കാർ ജീവനക്കാരായ 70 പേരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന 593 പേരും ജീവനൊടുക്കിയവരിലുണ്ട്.
Read More‘ഇടഞ്ഞ കൊമ്പനെ മെരുക്കാൻ ‘ബെൻസ്’ വരും..! ഗവർണർക്ക് 85 ലക്ഷത്തിന്റെ കാറിനു സർക്കാർ അനുമതി; കാർ മാറി വാങ്ങുന്നതിന്റെ കാരണം ഇതാണ്…
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സഞ്ചരിക്കാൻ 85 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങാൻ സർക്കാർ, രാജ്ഭവന് അനുമതി നൽകി. കഴിഞ്ഞ ഡിസംബറിൽ സർക്കാർ അനുമതി നൽകി തുക കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കാർ വാങ്ങാനുള്ള നടപടികൾ രാജ്ഭവൻ പൂർത്തിയാക്കി. അടുത്ത ദിവസങ്ങളിൽത്തന്നെ ഗവർണർക്കു പുതിയ ബെൻസ് കാറിൽ സഞ്ചരിക്കാം. എം.ഒ.എച്ച്. ഫാറൂഖ് ഗവർണറായിരുന്ന കാലത്തു വാങ്ങിയ പഴയ ബെൻസ് കാറാണ് ഇപ്പോഴും ഗവർണർ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിവിഐപികൾ സുരക്ഷാ കാരണങ്ങളാൽ വാഹനം മാറ്റണമെന്നാണു ചട്ടം. സാങ്കേതിക വിദഗ്ധർ പരിശോധിച്ച് പുതിയ കാർ വാങ്ങണമെന്നു റിപ്പോർട്ട് നൽകിയിരുന്നു. ആരിഫ് മുഹമ്മദ്ഖാൻ രണ്ടു വർഷം മുൻപ് ചുമതലയേറ്റപ്പോഴാണു പുതിയ കാറിനു വേണ്ടി സർക്കാരിലേക്ക് എഴുതിയത്. ഗവർണറുടെ ബെൻസ് കാർ ഇതിനകം 1.5 ലക്ഷം കിലോമീറ്റർ ഓടി. ദൂരയാത്രയ്ക്കു വിശ്വസിക്കാൻ സാധിക്കാത്തതിനാൽ ബെൻസിനു പകരം…
Read Moreനഷ്ടമായത് സ്വന്തം ചേച്ചിയെ..! ശബ്ദമിടറി മോഹൻലാൽ; ലളിതയുടെ വേർപാടിൽ മമ്മൂട്ടിയും; യാത്രയാകുന്നത് അമ്മയെ പോലെ സ്നേഹിച്ചിരുന്ന ഒരാൾ; മഞ്ജു വാര്യർ
കൊച്ചി: നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാൽ. ലളിത ചേച്ചിയുമായി ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചു. അസുഖ ബാധിതയായിരുന്നപ്പോൾ നേരിൽ കാണുവാൻ സാധിച്ചില്ലെന്നും വിയോഗം ദുഃഖകരമാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. കെപിഎസി ലളിതയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു. ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളിൽ സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു. വിയോഗം നടുക്കവും തീരാനഷ്ടവുമാണ് ഉണ്ടാക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഫഹദ് ഫാസിൽ, ദിലീപ്, മഞ്ചു പിള്ള, ബാബുരാജ്, സംവിധായകന് ബി.ഉണ്ണികൃഷ്ണന് എന്നിവര്‍ രാത്രി തന്നെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന്; പൊതുദര്‍ശനം ലായം ഓഡിറ്റോറിയത്തില്‍ കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ (75) സംസ്കാരം ബുധനാഴ്ച നടക്കും. വൈകുന്നേരം…
Read Moreഎഎസ്ഐയുടെ ഫോണിലേക്ക് വനിതാ പോലീസിന്റെ നിലയ്ക്കാത്ത സന്ദേശം; നമ്പർ ബ്ലോക്ക് ചെയ്ത് പോലീസുകാരന്റെ ഭാര്യ; കലിതുള്ളിയ പോലീസുകാരി പോലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയതറിഞ്ഞാൽ ഞെട്ടും…
കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥ അഡീഷണൽ എസ്ഐയെ മർദിച്ച സംഭവം ജില്ലയിലെ പോലീസിന് നാണക്കേടായി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. മൊബൈൽ ഫോണിൽ അയച്ച അശ്ലീല സന്ദേശത്തെ ചൊല്ലിയായിരുന്നു പോലീസുകാരി അഡീഷണൽ എസ്ഐയെ കൈവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ആരോപണ വിധയരായ അഡീഷണൽ എസ്ഐയും പോലീസുകാരിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചിരിക്കുന്ന വിവരം. ഇവർ തമ്മിൽ പതിവായി വാട്സ് ആപ്പിലൂടെ സന്ദേശങ്ങളും കൈമാറിയിരുന്നു. രാവിലെ മുതൽ ആരംഭിക്കുന്ന വാട്സ് ആപ്പ് മേസേജുകൾ രാത്രിവരെ നീളുമായിരുന്നുവത്രേ. കഴിഞ്ഞ ദിവസം പോലീസുകാരി തുടർച്ചയായി എഎസ്ഐയുടെ ഫോണിലേക്ക് വാട്സ് ആപ്പിലൂടെ സന്ദേശമയച്ചു. ഇത് എഎസ്ഐയുടെ ഭാര്യ കയ്യോടെ പിടികൂടി. ഇതിനെ തുടർന്നാണ് പിറ്റേന്ന്് സ്റ്റേഷനിൽ ജില്ലാ പോലീസിനു നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. ഭാര്യയുടെ ചോദ്യം ചെയ്യൽ കടുത്തതോടെ എഎസ്ഐ തന്റെ ഫോണിലേക്കുള്ള പോലീസുകാരിയുടെ…
Read Moreതലശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം; കൊല നടത്തിയത് നാലംഗസംഘം; ബിജെപി മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ; തെളിവായി വാട്സ് ആപ്പ് സന്ദേശങ്ങൾ
സ്വന്തം ലേഖകൻ തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബി ജെപി മണ്ഡലം പ്രസിഡന്റും ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക്കും ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മത്സ്യബന്ധന തൊഴിലാളിയായ താഴെവയൽ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ് , ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക് പുന്നോൽ ദേവികയിൽ അമൽ മനോഹരൻ, പുന്നോലിലെ ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ ,ഗോപാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്ന മണി എന്നിവർ അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് നാല് പേരും അറസ്റ്റിലായിട്ടുള്ളതന്ന് പോലീസ് പറഞ്ഞു. പ്രതികൾ തമ്മിൽ നടത്തിയ വാട്സാപ്പ് കോളുകൾ ഉൾപ്പെടെ പരിശോധിക്കുകയും മറ്റ് തെളിവുകൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇന്ന് പുലർച്ചെ നാലോടെ നാല് പേരുടേയും…
Read More