തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണയകമായ കണ്ടെത്തലുകള്‍. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസുമാണ് ആക്രമണം നടത്തിയതെന്നും ഇതിനായി ഇരുവരും ഗൂഡാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവം നടന്ന ദിവസം പെണ്‍കുട്ടിയും അയപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയാറാക്കി. പെണ്‍കുട്ടിക്ക് കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണ്. ലിംഗം മുറിക്കുന്നത് എങ്ങനെയാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ഇവര്‍ മനസിലാക്കിയത്. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. കേസില്‍ ഇരുവരെയും പ്രതി ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. 2017 മെയ് 19 നാണ് സംഭവം നടന്നത്. സ്വാമി ലൈംഗികകാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23 കാരിയായ വിദ്യാർഥിനി സ്വയം രക്ഷയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പു മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. എന്നാൽ ഗംഗാശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പെണ്‍കുട്ടിയും പിന്നീട്…
Read MoreCategory: Top News
ബന്ധുക്കളുടെ മുന്നിലിട്ട് അവര്‍..! കണ്ണൂരിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസെന്ന് ആരോപണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തലശേരി: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് എന്നാണ് സിപിഎം ആരോപണം. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേ റ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്പിൽ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന് സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദാസിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് പുന്നോലിൽ സിപിഎം-ബിജെപി സംഘർഷമുണ്ടായിരുന്നു. ഉത്സവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. കൊല നടത്തിയത് ആസൂത്രണം ചെയ്ത്; ഭൂമിയോളം ക്ഷമിക്കുന്നു: എം.വി. ജയരാജൻ കണ്ണൂർ: പുന്നോല്‍ സ്വദേശി ഹരിദാസിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി…
Read Moreഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ പോയവര്‍! ഒരുകോടി രൂപയിലേറെ മുടക്കി നിർമിച്ച വീടിന്റെ മുകൾനിലയില്‍ താമസം; യുവദമ്പതിമാരും മക്കളും വീട്ടിൽ മരിച്ച സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊടുങ്ങല്ലൂർ: യുവദമ്പതിമാരെ യും രണ്ടു പെണ്മക്കളെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്തപ്പുര ഉഴുവത്തുകടവ് ഇന്ത്യൻ ഫാർമസിക്ക് എതിർവശത്തുള്ള കാടാംപറമ്പത്ത് ആഷിഫ്(41), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (12), അനയ് നീസ (8) എന്നിവരെയാണ് വീടിന്റെ മുകൾനിലയിലുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചതായാണ് നിഗമനം. വാതകം പുറത്തുപോകാതിരിക്കാൻ ജനലുകളിലും വാതിലുകളിലും സെല്ലോടേപ്പ്കൊണ്ട് ഒട്ടിച്ചിരുന്നു. കടബാധ്യതയാണ് കൂട്ട ആത്മഹത്യക്കു കാരണമെന്നാണു സൂചന. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനിയറായി കൊച്ചിയിൽ ജോലിചെയ്യുകയായിരുന്നു ആഷിഫ്. കുറച്ചുകാലമായി വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരുകോടി രൂപയിലേറെ മുടക്കി നിർമിച്ച വീടിന്റെ മുകൾനിലയിലാണ് ആഷിഫിന്റെ കുടുംബം താമസിച്ചിരുന്നത്. ഇന്നലെ രാവിലെ പതിനൊന്നായിട്ടും മുകളിലെ മുറിയിൽനിന്നാരും പുറത്തുവരാത്തതിനാൽ താഴെ താമസിച്ചിരുന്ന ആഷിഫിന്റെ സഹോദരി മുകളിൽ ചെന്നുനോക്കിയപ്പോൾ മുറി അകത്തുനിന്ന്…
Read Moreചാവക്കാട് കെട്ടിടത്തിൽനിന്ന് ചാടി യുവാവും യുവതിയും, പരിക്കുകളോടെ ആശുപത്രിയിൽ! ഇരുവരെയും താഴെയിറക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍
തൃശൂർ: ചാവക്കാട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്. പഴയ നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവർ ചാടിയത്. കുടുംബശ്രീ കഫേ കെട്ടിടത്തിന് മുകളിലേക്കാണ് പതിച്ചത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്.
Read Moreമാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല! ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ, ദ്രോഹിക്കരുത്; ശിവശങ്കറിനെതിരേ സ്വപ്ന
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിമർശനവുമായി വീണ്ടും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ശിവശങ്കറാണ്. തന്നെ തകർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞു. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം. ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ, ദ്രോഹിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. ആർഎസ്എസ് എന്താണെന്ന് പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും സ്വപ്ന പറഞ്ഞു.
Read Moreഅന്ന് അന്നൈ ലക്ഷമിയുടെ ജന്മദിനമായിരുന്നു..! വണ്ടന്മേട്ടിലെ രഞ്ജിതിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ; സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്…
കട്ടപ്പന: വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ഭാര്യ അന്നൈ ലക്ഷമി (28)യെ വണ്ടന്മേട് പോലീസ് അറസ്റ്റുചെയ്തു. വണ്ടൻമേട് പുതുവലിൽ രഞ്ജിത് (38) കഴിഞ്ഞ ആറിനാണ് കൊല്ലപ്പെട്ടത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് സ്റ്റേഷൻ ഓഫീസർ വി.എസ്. നവാസ്, എസ്ഐമാരായ എബി, സജിമോൻ ജോസഫ് എഎസ്ഐ മഹേഷ്, സിപിഒമാരായ ജോണ്‍, വി.കെ. അനീഷ്, വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഈ മാസം ആറിനാണ് വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് (38) നെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും മദ്യപിച്ചെത്തുന്ന രഞ്ജിത് അസഭ്യം പറയുന്നതും മർദിക്കുന്നതും പതിവായിരുന്നു. കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷമിയുടെ…
Read Moreവ്യാപനശേഷി കുറവാ, പക്ഷേ..! ഒമിക്രോണ്‍ വകഭേദം ബിഎ.2 മാരകമാകും, പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…
ടോക്കിയോ: കോവിഡ് -19 വൈറസ് വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ക്ക് വ്യാപനശേഷി കുറവാണെങ്കിലും മാരക രോഗബാധയുണ്ടാകാൻ സാധ്യതയുള്ളതായി പഠനം. വിദഗ്ധസമിതി വിശകലനം ചെയ്യാത്ത പഠനം ബയോറിസീവ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ മുൻ വകഭേദങ്ങൾക്കു സമാനമായി രോഗതീവ്രത ബിഎ.2 ന് കൂടുതലായിരിക്കും. ബിഎ.1 വകഭേദത്തേക്കാൾ ബിഎ.2ന് വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യാഴാഴ്ച വെളിപ്പെടുത്തി. കോവിഡ്-19 വാക്സിൻ മൂലം ലഭിച്ച രോഗപ്രതിരോധ ശേഷിയെ ബിഎ.1, ബിഎ.2 ഒമിക്രോൺ വകഭേദങ്ങൾ ഭേദിക്കുന്നതായി ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു കണ്ടെത്തിയത്. 2021 നവംബറിൽ ബോട്സ്വാന, ദക്ഷിണാഫ്രിക്ക എന്നവിടങ്ങളിലാണു ഒമിക്രോൺ ബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ബിഎ.1 വകഭേദം ഡെൽറ്റ വകഭേദത്തിനു സമാനമായി അതിവേഗം ലോകം മുഴുവൻ പടർന്നുപിടിച്ചു. ഒമിക്രോൺ ബിഎ.2 വകഭേദം ഈ മാസമാദ്യം ഡെൻമാർക്ക്, യുകെ രാജ്യങ്ങളിലാണ് കണ്ടെത്തിയത്. യഥാർഥ ഒമിക്രോൺ വകഭേദത്തിനേക്കാൾ വ്യാപനശേഷി കൂടിയവയാണ്…
Read Moreനടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി ! വിപിന്‍ ലാലിന്റെ പിതാവ് കാറിടിച്ചു മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി
കാസര്‍ഗോഡ്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ പിതാവ് ബേക്കല്‍ ടി.ടി. റോഡ് ഗിരീഷ് ഭവനിലെ വി.പി. ബാലകൃഷ്ണന് (63) കാറിടിച്ചു മരിച്ചു. തൃക്കണ്ണാട്ടെ കടയില്‍നിന്നു വീട്ടിലേക്ക് മടങ്ങുമ്പോള്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയില്‍ തൃക്കണ്ണാട് പെട്രോള്‍പമ്പിന് സമീപത്തുവച്ചാണ് കാസര്‍ഗോഡ് ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ഇടിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലും എത്തിച്ചെങ്കിലും രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു. ഇടിച്ച കാര്‍ കാസര്‍ഗോഡ് ഉപ്പള ഭാഗത്തുനിന്നുള്ളതാണെന്ന് സൂചന ലഭിച്ചതായി ബേക്കല്‍ പോലീസ് അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിനു മുമ്പാകെ നൽകിയ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ നേരിട്ടും ഫോണിലൂടെയും സ്വാധീനിക്കാന്‍ ശ്രമിച്ചതും പിന്നീട് വീട്ടിലെത്തി വധഭീഷണി മുഴക്കിയതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ്കുമാര് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന…
Read Moreകെഎസ്ആർടിസിയിൽ ശബ്ദമുണ്ടാക്കി മൊബൈൽ വീഡിയോ കാണുന്നതു നിരോധിച്ചു! ഉയര്‍ന്നുവന്ന പരാതികള്‍ ഇങ്ങനെ…
തിരുവനന്തപുരം: ശബ്ദമുണ്ടാക്കി മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനു കെഎസ്ആർടിസി ബസുകളിൽ നിരോധനം. കെഎസ്ആർടിസി ബസുകളിൽ മൊബൈൽ ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഉപകരങ്ങൾ എന്നിവയുടെ ശബ്ദം വച്ചുകൊണ്ടുള്ള ഉപയോഗം നിരോധിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. യാത്രാക്കാർ അമിതശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിതശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുവെന്ന നിരവധി പരാതികളാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഇത്തരത്തിലുള്ള ഉപയോഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
Read Moreസൂക്ഷിക്കുക, തട്ടിപ്പുമായി ‘ഉന്നത ഉദ്യോഗസ്ഥര്‍’ വരുന്നു; ഓണ്‍ ലൈന്‍ തട്ടിപ്പുകാരാല്‍ വലഞ്ഞ് പോലീസ്; ഉത്തരേന്ത്യന്‍ സംഘത്തിന്റെ തട്ടിപ്പ് രീതിയിങ്ങനെ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഓണ്‍ ലൈന്‍ തട്ടിപ്പുകാരാല്‍ വലഞ്ഞ് പോലീസ്. മിലിട്ടറി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് കോഴിക്കോട്ട് ചിക്കന്‍ വ്യാപാരികളെ ചുറ്റിച്ചതിന് പിന്നാലെ ബിഎസ്എഫ് ഉദ്യോഗസ്ഥന് എന്ന വ്യാജേന ലാബുകളിലും തട്ടിപ്പുനടത്തുന്ന സംഘമാണ് പുതിയതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. പോലീസാകട്ടെ തലപുകയ്ക്കുകയാണ്. കേരളത്തിനു പുറത്തുള്ള തട്ടിപ്പുസംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പലരും തലനാരിഴയ്ക്കാണ് തട്ടിപ്പില്‍പ്പെടാതെ രക്ഷപ്പെടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, ചേവരമ്പലം, കക്കോടി എന്നിവിടങ്ങളിലെ ലാബുകളില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് എന്ന് ചമഞ്ഞാണ് ഓണ്‍ ലൈന്‍ പണം തട്ടാന്‍ ശ്രമിച്ചത്. കരസേനാ ക്യാമ്പില്‍നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് കോളിലൂടെയാണ് ലാബ് ഉടമകളുമായി ബന്ധപ്പെട്ടത്. പുതുതായി റിക്രൂട്ട് ചെയ്ത 23 ഉദ്യോഗാര്‍ഥികള്‍ക്ക് രക്ത പരിശോധന വേണമെന്നായിരുന്നു ആവശ്യം. വാട്ട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യാനും ആവശ്യപ്പെട്ടു. ബിഎസ്എഫ് യൂണിഫോം ധരിച്ചയാള്‍ ഹിന്ദിയില്‍ കാര്യങ്ങള്‍…
Read More