കൊച്ചി: വിചാരണക്കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന വനിത കമ്മീഷന് എന്നിവര്‍ക്ക് നടി കത്ത് നല്കി. വിദേശത്തുള്ളവരുടെ കൈയില്‍ ദൃശ്യങ്ങളുള്ളത് അന്വേഷിക്കണമെന്നാണ് കത്തില്‍ പറയുന്നത്. എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ നിന്നാണ് താന്‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നത്. ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായി അന്വേഷണം നടത്തണം. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും കത്തില്‍ പറയുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കോടതിയുടെ ഭാഗത്തുനിന്ന് അന്വേഷണം നടത്തണമെന്നും നടിയുടെ കത്തിലുണ്ട്.
Read MoreCategory: Top News
20 ദിവസം പുറത്തുനിന്നു ഭക്ഷണം കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നിയില്ല, പക്ഷേ…! ഭർത്താവിന് ഭക്ഷണത്തിൽ മരുന്ന് കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭാര്യ അറസ്റ്റിൽ
കോട്ടയം: ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരത്തിൽ ആശാ സുരേഷാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവും ഇപ്പോൾ പാലായിൽ താമസക്കാരനുമായ സതീഷാ(38)ണു പരാതിയുമായി പോലീസിനെ സമീപിച്ചത്. 2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുന്നത്. 2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യവീട്ടിൽ താമസമാക്കുകയും പ്രമുഖ ഐസ്കീമിന്റെ വിതരണം ആരംഭിക്കുകയും ചെയ്തു. ബിസിനസ് പച്ചപിടിച്ചതിനോടൊപ്പം 2012ൽ പാലാക്കാട് സ്വന്തമായി വീട് വാങ്ങി താമസം മാറി. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞതുമുതൽ ഭാര്യയുമായി പിണക്കങ്ങൾ ഉണ്ടായിരുന്നതായി യുവാവ് പറയുന്നു. പരാതിക്കാരനായ യുവാവിനു തുടർച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും ഷുഗർ താഴ്ന്നു പോയതാകാമെന്നു കരുതി മരുന്നു കഴിച്ചെങ്കിലും കുറവുണ്ടായില്ല. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ 20 ദിവസം വീട്ടിൽനിന്ന് ഭക്ഷണം…
Read Moreശിവശങ്കർ ഇനിയും കൂടുതൽ പറഞ്ഞാൽ താനും പുസ്തകം എഴുതും, ഫോട്ടോ ഉൾപ്പെടെ..; അശ്വത്ഥാമാവ് വെറും ശുദ്ധാത്മാവല്ല; കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന
തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കസ്റ്റംസ് ബാഗേജ് വിട്ടുകിട്ടാനുൾപ്പെടെ ശിവശങ്കർ ഇടപെട്ടെന്ന് സ്വപ്ന മാധ്യമ അഭിമുഖത്തിൽ പറഞ്ഞു. ശിവശങ്കർ ഇനിയും കൂടുതൽ പറഞ്ഞാൽ താനും പുസ്തകം എഴുതും. ഫോട്ടോ ഉൾപ്പെടെ എല്ലാ തെളിവുകളോടെയും പുസ്തകം ഇറക്കും. അദ്ദേഹത്തിന്റെ യഥാർഥ നിറം ലോകം അറിയുമെന്നും സ്വപ്ന പറഞ്ഞു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നതായും സ്വപ്ന വെളിപ്പെടുത്തി. ശ്രീരാമകൃഷ്ണന്റെ വീട്ടിലും ഫ്ളാറ്റിലും പോയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനൊപ്പം യാത്രകൾ ചെയ്തിട്ടില്ല. കടയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ താൻ ആയിരുന്നില്ല പോയത്. സന്ദീപും സരിത്തുമാണ് സ്പീക്കറെ ക്ഷണിക്കാൻപോയത്. അദ്ദേഹത്തോട് ഫോണിൽ ഇക്കാര്യം പറഞ്ഞപ്പോൾ എത്തിയേക്കാം എന്നാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപും സരിത്തും സ്പീക്കറെ ക്ഷണിക്കാൻപോയതെന്നും സ്വപ്ന പറഞ്ഞു. തനിക്ക് സ്പേസ് സപാർക്കിൽ ജോലി വാങ്ങി നൽകിയത് ശിവശങ്കറായിരുന്നു. തന്റെ ഭര്‍ത്താവ് ജയശങ്കറിന്…
Read Moreപ്രവാസികളുടെ ക്വാറന്റൈൻ! പുതിയ തീരുമാനത്തിന് ‘കാരണഭൂത’ൻ ആരായാലും കുഴപ്പമില്ല; പാവപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുമല്ലോ; പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ക്വാറന്റൈന് മതിയെന്ന പുതിയ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എന്തായാലും പുതിയ തീരുമാനത്തിന് “കാരണഭൂത’ൻ ആരായാലും കുഴപ്പമില്ലെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്:- അങ്ങനെ ഒടുവില്‍ ആ പ്രഖ്യാപനവും വന്നു… നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതി. രോഗലക്ഷണം ഉള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്കുള്ളൂ. എട്ടാം ദിവസം ആര്.ടി.പി.സി.ആറും വേണ്ട. നല്ലത്, വൈകിയാണെങ്കിലും വിവേകം ഉണ്ടായാല്‍ അത് അംഗീകരിക്കണമല്ലോ. പാവം പ്രവാസികള്‍…. എത്ര നാളായി അവര്‍ കരഞ്ഞ് പറയുന്നു. എന്നിട്ടും സര്‍ക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്ക് സമയം? പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോള്‍…
Read Moreതാൻ ഒരു ഇര! ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു; എം. ശിവശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സ്വപ്ന പറഞ്ഞു. താൻ ഒരു ഇരയാണ്. എനിക്ക് അറിയാവുന്ന എല്ലാകാര്യങ്ങളും താൻ ആരോടും പറഞ്ഞിട്ടില്ല. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ എഴുതിയെങ്കിൽ മോശമാണ്. ശിവശങ്കർ തന്റെ ജീവിതത്തിൽ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനങ്ങളെടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണ്. ശിവശങ്കർ പറഞ്ഞത് അതേപടി കേട്ടാണ് മുന്നോട്ടുപോയതെന്നും ജൂലൈ അഞ്ച് വരെയുള്ള എല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ല. തന്റെ വ്യക്തിത്വം ചോദ്യംചെയ്ത് ആരും ക്ലീൻ ചിറ്റ് നേടേണ്ട. താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു…
Read Moreസ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും തുറക്കും! നിയന്ത്രണങ്ങൾ നീക്കി സർക്കാർ; അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച കോളജുകളും സ്കൂളുകളും ആരാധനാലയങ്ങളും വീണ്ടും തുറക്കാൻ തീരുമാനമായി. അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. കോളജുകള്‍ ഈ മാസം ഏഴിനും സ്കൂളുകൾ 14-ാം തീയതിയും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നാം തരംഗത്തിൽ വ്യാപനം കൂടിയതോടെയാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നത്. സി കാറ്റഗറിയിലുള്ള ജില്ലകളിലെ ആരാധനാലയങ്ങളിലാണ് പ്രവേശന വിലക്ക് നിലനിന്നിരുന്നത്. ഞായറാഴ്ച ലോക്ഡൗൺ മൂലം ആരാധനാലയങ്ങളിൽ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനമാണ് പിൻവലിച്ചത്. ഇനി ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്താം. 20 പേരെയാണ് അനുവദിക്കുക. ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കണമെന്ന് കെസിബിസിയും വിവിധ ക്രൈസ്തവ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കാനും ക്ഷേത്ര പരിസരത്ത് 200 പേരെ മാത്രമേ അനുവദിച്ചാൽ മതിയെന്നും അവലോകനയോഗം തീരുമാനിച്ചു. നിലവിൽ കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ നിന്നും…
Read Moreജാമ്യം നൽകരുത്! പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തയാളാണ് ദിലീപ്! ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാകും; പ്രോസിക്യൂഷൻ
കൊച്ചി: ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകന് ബാലചന്ദ്രകുമാറും തമ്മില്‍ ബന്ധമില്ലെന്നും നടന് ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ക്കായി ക്വട്ടേഷന്‍ നല്കിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ്. ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നത് നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി പറഞ്ഞു അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് പോലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ദിലീപിന്റെ അഭിഭാഷകന് ബി. രാമന്‍പിള്ള വ്യാഴാഴ്ച വാദത്തിനിടെ കോടതിയിൽ പറഞ്ഞു. ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ്…
Read Moreഎല്ലാത്തിനും കൈക്കൂലി കൊടുക്കണം, സാധാരണക്കാർക്കിവിടെ ജീവിക്കാൻ നിവൃത്തിയില്ല! മത്സ്യത്തൊഴിലാളി ജീവനൊടുക്കിയത് ഉദ്യോഗസ്ഥർക്കെതിരേ കുറിപ്പെഴുതി വച്ചിട്ട്
പറവൂർ: “ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് എന്റെ മരണത്തിന് കാരണം. സാധാരണക്കാർക്കിവിടെ ജീവിക്കാൻ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കണം.” ഭൂമി തരംമാറ്റാൻ അപേക്ഷ കൊടുത്തിട്ട് ഒരുവർഷം കഴിഞ്ഞിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നു ആത്മഹത്യ ചെയ്ത മൂത്തകുന്നം മാല്യങ്കര കോഴിക്കൽ സജീവൻ (57) എഴുതി വച്ച ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്. പുരയിടം പണയപ്പെടുത്തി വായ്പയെടുത്ത് കടങ്ങൾ തീർക്കാനായി ബാങ്കിലെത്തിയപ്പോഴാണു തന്റെ വീടിരിക്കുന്ന സ്ഥലം നിലമാണെന്നു സജീവന് മനസിലാകുന്നത്. നിലമായതിനാൽ വായ്പ കിട്ടില്ലെന്നിരിക്കെ സ്ഥലത്തിന്റെ സ്വഭാവം മാറ്റാൻ വില്ലേജ് ഓഫീസ് വഴി അപേക്ഷ നല്കി. കഴിഞ്ഞ ഒരു വർഷമായി ഇതിനായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിലെത്താൻ പറഞ്ഞതനുസരിച്ച് അവിടെ പോയിരുന്നു. നിരാശനായാണ് അവിടെനിന്നു മടങ്ങിയത്. രാത്രി കുറിപ്പെഴുതി വച്ചു സജീവൻ തൂങ്ങിമരിക്കുകയായിരുന്നു. സജീവൻ ഭൂമി തരംമാറ്റുന്നതിനുള്ള ആവശ്യത്തിനായി വിവിധ ഓഫിസുകൾ കയറി ഇറങ്ങിയതിന് എണ്ണമില്ലെന്നാണ് പഞ്ചായത്ത് അംഗം…
Read Moreനടിയെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍ ! അക്ഷര റെഡ്ഡി വഴി കൂടുതല്‍ പേര് സ്വര്ണക്കുടുക്കിലേക്ക്; വെളിപ്പിക്കുന്നത് സിനിമാ മേഖലയില്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: നെടുമ്പാശേരിയില്‍ 2013-ല്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ ചലച്ചിത്ര നടിയെ ചോദ്യം ചെയ്തതിലൂടെ അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക്. തമിഴ്, കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ (ശ്രവ്യ സുധാകര്‍) യെയാണ്എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ബോളിവുഡ് പ്രമുഖര്‍ ഉള്‍പ്പെടെ കണ്ണിയായ കേസാണിതെന്നാണ് ഇഡി പറയുന്നത്. ഇതില്‍ ഒരു ചെറിയ റോള്‍മാത്രമാണ് അക്ഷരറെഡ്ഡിക്കുള്ളത്. ഇഡി.അഞ്ചു മണിക്കൂറാണ് നടിയെ ചോദ്യം ചെയ്തത്.സ്വര്‍ണക്കടത്തു സംഘം കള്ളപ്പണം സിനിമാ മേഖലയില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ മലയാളത്തിലെ പുതുമുഖ നടിയെയും മോഡലുകളെയും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് സ്വര്‍ണകടത്തിനായി ഉപയോഗിച്ചിരുന്നു. ഇതില്‍ അന്വേഷണം മുന്നേറിയതോടെ മാഫിയാസംഘം പദ്ധതികള്‍ മാറ്റി. അപ്പോഴും സിനിമാ മേഖലയുമായുള്ള ബന്ധം അതുപോലെ തുടര്‍ന്നു. ഇപ്പോള്‍…
Read Moreതലയ്ക്ക് പിന്നിൽ മുറിപ്പാട്! കൃഷ്ണപുരത്ത് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കുണ്ടറ സ്വദേശിയെ; സംഭവം കൊലപാതകം
കായംകുളം : കൃഷ്ണപുരം അതിർത്തിച്ചിറ സാംസ്കാരിക വിനോദ കേന്ദ്രത്തിനോട് ചേർന്നുള്ള കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലം കുണ്ടറ വെള്ളിമൺ സോജുഭവനത്തിൽ സോജു (48 ) ആണെന്നാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാൾ ഓച്ചിറയിലും പരിസരങ്ങളിലും കൂലിപ്പണി ചെയ്ത് കഴിയുകയായിരുന്നു. മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ചതിന് ഓച്ചിറ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുള്ളതായും കായംകുളം പോലീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ 6.30 ഓടെ കുളത്തിലെ കടവിനോട് ചേർന്ന് വെള്ളത്തിൽ കമിഴ്ന്നുകിടന്ന് നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ഇതുവഴി നടക്കാൻ ഇറങ്ങിയവർ കായംകുളം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയും ചെയ്തു. പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹത്തിന്റെ തലയ്ക്ക് പിന്നിൽ മുറിപ്പാട് കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്. കുളക്കടവിനോട് ചേർന്ന ഭാഗത്ത് രക്തത്തിൻറെ പാടുകൾ കണ്ടെത്തി. ഒന്നിലധികം ആളുകളുടെ ഷർട്ടും മുണ്ടുകളും അടക്കമുള്ളവ…
Read More