ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിനെ വാർഡിലേക്ക് മാറ്റും. ഇന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് സുരേഷിനെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സുരേഷ് ഓർമശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. ആരോഗ്യനിലയിൽ മികച്ച പുരോഗതികൈവരിച്ച സുരേഷം കിടക്കയിൽ എഴുന്നേറ്റിരുന്നു. സാധാരണഗതിയിൽ ശ്വാസം എടുക്കാൻ ആരംഭിച്ചിരുന്നു. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാമ്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാമ്പ് കടിയേറ്റത്.
Read MoreCategory: Top News
ബൈജു പൗലോസിന് വല്ല അപകടവും സംഭവിച്ചാല്‍ അതും നമ്മുടെ തലയില്‍ വരുമല്ലോ ? കുടുക്കാൻ പോലീസ് ഗൂഢാലോചന നടത്തിയെന്നു ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ ഡിജിപി ബി. സന്ധ്യ മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ് വരെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പുതിയ കേസ് എന്ന് നടന് ദിലീപ് ഹൈക്കോടതിയില്‍ ആരോപി ച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു ദിലീപിന്റെ ആരോപണം. ജസ്റ്റീസ് പി. ഗോപിനാഥ് പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി. ലോക്കല്‍ പോലീസ് അന്വേഷിക്കാതെ ക്രൈംബ്രാഞ്ച് നേരിട്ട് ഈ കേസ് അന്വേഷിക്കുന്നതെങ്ങനെയെന്ന് ഹര്‍ജിയില്‍ വാദത്തിനിടെ സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. വ്യാജ തെളിവുകളും കഥകളും കൂട്ടിച്ചേര്‍ത്തു കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള പരാതിയും രണ്ടു മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. ഇവയില്‍ വൈരുധ്യങ്ങളുണ്ട്. എസ്പിയായിരുന്ന എ.വി. ജോര്‍ജ് മാധ്യമങ്ങളോടു സംസാരിക്കുന്ന യു ട്യൂബ് ദൃശ്യം…
Read Moreതെളിവില്ലാതെ എങ്ങനെ കൊല്ലാം! കൊല്ലേണ്ട രീതി വിവരിച്ച് ദിലീപ്; നടൻ ദിലീപിനെ കുടുക്കി വീണ്ടും സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ
കൊച്ചി: നടൻ ദിലീപിനെ കുടുക്കി വീണ്ടും സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദീലീപ് വിവരിക്കുന്ന ശബ്ദസന്ദേശം പുറത്തുവിടുമെന്ന് ബാലചന്ദ്ര കുമാർ മാധ്യങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി വിവരിക്കുന്ന ദിലീപിന്റെ ശബ്ദസന്ദേശം തന്റെ കൈയിലുണ്ട്. ഇത് നേരത്തെ പോലീസിന് കൈമാറിയിരുന്നതുമാണ്. ഇത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ട്രക്ക് ഇടിച്ച് കൊല്ലണമെന്നാണ് ദിലീപ് നിർദേശം നൽകുന്നത്. തെളിവില്ലാതെ എങ്ങനെ കൊല്ലണമെന്ന നിർദേശമാണ് നൽകുന്നത്. ഇത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേർത്തു. തനിക്കെതിരെ ആരോപണത്തിൽ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതുപുറത്തുവിടട്ടെ. താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍…
Read Moreപ്രാര്‍ത്ഥനകള്‍ ഫലം കണ്ടു! ബുധനാഴ്ച രാത്രി മുതൽ അത്ഭുതകരമായ പുരോഗതി; വാവ സുരേഷിനെ വെന്റിലേറ്ററിൽനിന്ന് മാറ്റി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും 48 മണിക്കൂർ വരെ ഐസിയു നിരീക്ഷണത്തിൽ തുടരുമെന്നും മെഡിക്കൽ കോളജ് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. ബുധനാഴ്ച രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണുതുറന്ന് ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചുവെന്നും ബുള്ളറ്റിനിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെടുകയായിരുന്നു. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാന്പ് പിടിത്തത്തിനിടയിലാണ് വാവ സുരേഷിനു പാന്പ് കടിയേറ്റത്.
Read Moreഎസ്എഫ്ഐ നേതാവും അമ്മാവനും ചേര്‍ന്ന് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു ! പ്രതികള്‍ക്കായി തിരഞ്ഞ് പോലീസ്…
കണ്ണൂരില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ അമ്മാവനെയും മരുമകനെയും പിടികൂടാനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പഴയങ്ങാടി പോലീസ് പോക്സോ കേസെടുത്തിരുന്നു. ഇതിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തില്‍ എസ്എഫ്ഐ നേതാവിനും അമ്മാവനുമെതിരേയാണ് പോക്സോ കേസെടുത്തത്. പ്രമുഖ വാദ്യകലാകാരനായ എംപി പ്രകാശന് (50), തെയ്യം കലാകാരനും മാടായി കോളജിലെ യൂണിയന് അംഗവുമായ എസ്എഫ്ഐ നേതാവ് ഉപജിത്ത് ഉപേന്ദ്രന്(18) എന്നിവര്‍ക്കെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പീഡനവിവരം കുട്ടി സ്കൂള്‍ അധികൃതരോട് പറയുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ലൈംഗിക ചൂഷണത്തിനിരയായ വിവരം പുറത്തറിയുന്നത്. വീട്ടില്‍ തനിച്ചുള്ള സമയത്താണ് പരിചിതരായ ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പൊലീസിനെയോ…
Read Moreഗൾഫിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പിന്നീട് പണവും സ്വർണവും തട്ടിയെടുത്തു; ആലക്കാട് സ്വദേശിക്കെതിരേ തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
കണ്ണൂർ: ഗൾഫിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തതായി യുവതിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് കാങ്കോൽ ആലക്കാട് സ്വദേശി രജീഷിനെതിരെ പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപയും അഞ്ച് പവന്റെ സ്വർണാഭരണങ്ങളും രജീഷ് തട്ടിയെടുക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2021 ഒക്ടോബറിലാണ് യുവതി രജീഷുമായി യുവതി പരിചയത്തിലാവുന്നത്. ഷാർജയിൽ യുവതിയുടെ ഫ്ലാറ്റിന് സമീപമാണ് രജീഷ് താമസിച്ചിരുന്നത്. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പറയുകയും പിന്നീട് പലപ്പോഴായി സമ്മതമില്ലാതെ ശരീരികമായി പീഡിപ്പിക്കുകയുമായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു. രജീഷ് നാട്ടിലുള്ള വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നാട്ടിലെത്തിയപ്പോഴാണ് രജീഷിന് ഭാര്യയും കുട്ടിയുമുള്ളതായി അറിഞ്ഞതെന്നും യുവതി പറഞ്ഞു. ഗൾഫിൽ വച്ച് രജീഷിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും അത് ചോദ്യം ചെയ്തപ്പോൾ…
Read Moreകല്ലമ്പലത്തെ സുഹൃത്തുക്കളുടെ മരണങ്ങൾ: അജികുമാറിനെ കൊന്നത് ബിനുരാജ് ഒറ്റയ്ക്ക്; അജികുമാറിന്റെ വീട്ടിൽ രാത്രികാലങ്ങൾ നടക്കുന്നതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കല്ലന്പലത്ത് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരൻ അജികുമാറിനെ കൊലപ്പെടുത്തിയത് സുഹൃത്ത് ബിനുരാജ് ഒറ്റയ്ക്കാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ്. കൊലപാതകത്തിന് പിടിയ്ക്കപ്പെടുമെന്നായപ്പോൾ ബിനുരാജ് കെഎസ്ആർടിസി ബസിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന്റെ കണ്ടെത്തൽബിനുരാജിന് അജികുമാറിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ പ്രകോപനവും കൊലയ്ക്ക് കാരണമായെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മറ്റാർക്കും കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് വൈകുന്നേരം വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ബിനുരാജിന്റെ മറ്റൊരു സുഹൃത്തായ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കടുവാപള്ളി സ്വദേശി സജീവ് കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അജികുമാറും ബിനുരാജും സജീവും എല്ലാപേരും പ്രദേശവാസികളും സുഹൃത്തുക്കളുമാണ്. അജികുമാറിന്റെ വീട്ടിൽ എല്ലാവരും ഒത്ത് കൂടി മദ്യപാനം നടത്തിയിരുന്നു. ഇതിനു പിന്നാലെ തർക്കമുണ്ടാവുകയും അജികുമാർ കൊല്ലപ്പെടുകയുമായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ…
Read Moreഒരേ സമയം രണ്ടു യുവതികളെ പ്രേമിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന് ദാരുണാന്ത്യം…
ഒരേ സമയം രണ്ടു യുവതികളെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. കാമുകന് ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മുങ്ങി മരിക്കുകയായിരുന്നു. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളാല്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍…
Read Moreനിലയ്ക്കാത്ത ഫോണ്‍ വിളികൾ! മടക്കം വാവയുമായി മാത്രമെന്ന് സഹോദരൻ; വാവാ സുരേഷിന് പാന്പുകടിയേറ്റ വീടിന്റെ പരിസരത്ത് വീണ്ടും പാന്പിനെ കണ്ടെത്തി
ഗാന്ധിനഗർ: മൂർഖൻ പാന്പിന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷ് രോഗവിമുക്തനായ ശേഷം അദ്ദേഹവുമായി മാത്രമേ നാട്ടിലേക്കു മടങ്ങുകയുള്ളൂവെന്ന് സഹോദരൻ സത്യദേവൻ. വാവാ സുരേഷിന് പാന്പ് കടിയേറ്റതറിഞ്ഞ് ഉടൻ സഹോദരിയും സഹോദരൻ സത്യദേവനും ഭാര്യയും തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച അർധരാത്രിതന്നെ കോട്ടയം മെഡിക്കൽ കോളജിലെത്തിയിരുന്നു. വാവാ സുരേഷിൽനിന്നും സഹായം ലഭിച്ചവരുടെ നിലയ്ക്കാത്ത ഫോണ്‍ വിളികൾക്കു മറുപടി പറയുകയായിരുന്നു ഈ ദിവസങ്ങളിൽ. ഇപ്പോൾ സുരേഷിന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം അറിയുന്നതിനായി ആകാംക്ഷയോടെ മെഡിക്കൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ മുൻവശത്ത് നിൽക്കുകയാണ് ഈ കുടുംബം. കുറിച്ചി സ്വദേശി നിഖിലിന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകൾക്കിടയിൽ കണ്ട മൂർഖൻ പാന്പിനെ പിടിക്കാനാണ് വാവാ സുരേഷ് എത്തിയത്. വിളിച്ചു വരുത്തിയത് മഞ്ചേഷും. അതിനാൽ ഇരുവരും നിറകണ്ണുകളോടെ വാവാ സുരേഷ് ചികിത്സയിൽ കഴിയുന്ന മുറിയുടെ വാതിലിൽ…
Read Moreചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയും ആരോഗ്യനില വഷളായെങ്കിലും…! വെന്റിലേറ്ററിൽ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂർ നിരീക്ഷണത്തിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ചികിത്സാ സംഘം. മൂർഖൻ പാന്പിന്റെ വിഷം നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക. മരുന്നുകൾ നൽകി 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ വാവാ സുരേഷിന്റെ നില മെച്ചപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെട്ടു. മൂർഖന്റെ വിഷമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്. പലതവണ പല തരത്തിലുള്ള പാന്പുകളുടെ കടിയേറ്റ് തുടർച്ചയായി ആന്ററിവെനം നൽകുന്നതിനാൽ അലർജിക്കുള്ള സാധ്യതയുണ്ടാകുമെന്നും ഡോ. ടി.കെ. ജയകുമാർ പറഞ്ഞു. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാന്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാന്പ് കടിയേറ്റത്. വിഷബാധയിൽ തലച്ചോറിലെ കോശങ്ങൾക്കു കേടു സംഭവിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നു…
Read More