കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും എത്തി. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് ഉദ്യോഗസ്ഥർ ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പെടെയാണിത്. ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ചു പ്രതികൾക്കും ഇതിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ അതു വ്യക്തമാകുമെന്നുമുള്ള നിലപാടിയിലാണ് ക്രൈംബ്രാഞ്ച് സംഘം. ദീലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് ഫീസിൽ ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ്…
Read MoreCategory: Top News
ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം വാങ്ങി! ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ ഭീഷണിയായി; ബാലചന്ദ്രകുമാറുമായുള്ള ശത്രുതയ്ക്ക് കാരണമായി ദിലീപ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തന്റെ കൈയിൽ നിന്നും വാങ്ങിയെടുത്തെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ താൻ അറസ്റ്റിലായ ജയിലിൽ കിടന്നപ്പോൾ ബാലചന്ദ്രകുമാറും തന്നെ കാണാൻ എത്തിയിരുന്നു. അദ്ദേഹവുമായി മുൻ പരിചയമുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസത്തിന് ശേഷം അദ്ദേഹം വീണ്ടും കാണാൻ വന്നു. തന്റെ ഭാര്യയ്ക്ക് പരിചയമുള്ള നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയാണ് ജാമ്യം തരപ്പെടുത്തിയതെന്നും അദ്ദേഹത്തിന് പ്രതിഫലമായി പണം നൽകണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ ഭീഷണിയായി. ജാമ്യം റദ്ദാക്കിക്കാൻ സാധിക്കുമെന്ന് ഭീഷണി മുഴക്കി. പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി. ഇതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാതിരുന്നതും ബന്ധം മോശമാക്കിയെന്നാണ് താരത്തിന്റെ വാദം. താനും ബാലചന്ദ്രകുമാറുമായുള്ള ഫോണ്‍…
Read Moreഹൈസ്കൂൾ വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകി! വിവരം സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു; പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം…
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാംവഴി വശീകരിച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിലായി. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്നും അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ വിദ്യാർഥിനി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി ഇൻസ്റ്റാഗ്രാംവഴി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreദിലീപിന്റെ ശാപം..! കള്ളക്കേസില്‍ കുടുക്കിയവര്‍ അനുഭവിക്കുമെന്നു പറഞ്ഞത് സ്വാഭാവിക പ്രതികരണം ; ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ല; ദിലീപിന്റെ അഭിഭാഷകന്
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തിയ കേസിൽ പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷന് ഹാജരാക്കിയ ചില തെളിവുകള്‍ അലോസരപ്പെടുത്തുന്നതാണെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യരുതെന്നും ഇക്കാര്യം ദിലീപ് ഉള്‍പ്പെടെ പ്രതികളെ അറിയിക്കണമെന്നും അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. ഇടപെടൽ ഉണ്ടായാൽ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സംരക്ഷണം റദ്ദാക്കുമെന്ന താക്കീതും നല്കി. ‘ദിലീപിന്റെ ശാപം’ നടിയെ ആക്രമിച്ച കേസിൽ തന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇവരൊക്കെ അനുഭവിക്കുമെന്ന് നടൻ ദിലീപ് പറഞ്ഞത് ശാപവാക്കുകളാണെന്നും ഇതിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്താനാവില്ലെന്നും ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് അഡ്വ. രാമന്‍പിള്ള ഹൈക്കോടതിയില്‍ വാദിച്ചു. കള്ളക്കേസില്‍ കുടുക്കിയവര്‍ അനുഭവിക്കുമെന്നു പറഞ്ഞത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണയുടെ അവസാനഘട്ടത്തില്‍ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം പുറത്തുവന്നത് ആസൂത്രിതമാണ്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്യൂഷനും…
Read Moreകഥയല്ലിത് ജീവിതം! മൂന്നു വർഷം മുമ്പ് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ജാമ്യത്തിൽ ഇറങ്ങി ഇരയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഞെട്ടിക്കുന്ന സംഭവം മേലുകാവില്‍…
മേലുകാവ്: മൂന്നു വർഷം മുന്‍പ് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ യുവാവ് ഈ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വീണ്ടും അറസ്റ്റിലായി. കടനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. പോക്സോ കേസിൽ മൂന്നു വർഷം മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസായി. പീഡനത്തിനിരയായ പെണ്കുട്ടിയോടൊപ്പമാണ് ഈ യുവാവ് ഇപ്പോൾ താമസിക്കുന്നതെങ്കിലും ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുന്‍പും ഇതിന്റെ വാദം ഉണ്ടായിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രണ്ടാഴ്ച മുന്‍പ് പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു. ഇതേ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ്…
Read Moreഒന്നാം ഡോസ്, രണ്ടാം ഡോസ്, കരുതൽ ഡോസ്! കോവിഡ് മുക്തരായവർക്കു വാക്സിൻ 3 മാസത്തിനുശേഷം; കേന്ദ്രത്തിന്റെ നിർദേശം ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് മുക്തരായവർ മൂന്നു മാസത്തിനു ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒന്നാം ഡോസ്, രണ്ടാം ഡോസ്, കരുതൽ ഡോസ് എന്നിങ്ങനെയുള്ള ഏതു വാക്സിനുകൾ സ്വീകരിക്കുന്നത്തിനും കോവിഡ് പോസിറ്റീവ് ആയവർ മൂന്നു മാസം കാത്തിരിക്കണം. കോവിഡ് ബാധിച്ചവർക്ക് കരുതൽ ഡോസ് നൽകുന്നതിനെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം. നിലവിൽ 15-18 പ്രായക്കാർക്ക് ഈ മാസം മൂന്നു മുതൽ ആദ്യ ഡോസും ആരോഗ്യ പ്രവർത്തകർ, മുൻനിര കോവിഡ് പോരാളികൾ അറുപതു വയസിന് മുകളിലുള്ള മറ്റു രോഗാവസ്ഥകൾ ഉള്ളവർ തുടങ്ങിയവർക്ക് പത്തു മുതൽ കരുതൽ ഡോസ് വാക്സിനും നൽകി വരികയാണ്. രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം അഥവാ 39 ആഴ്ചകൾക്കു ശേഷമേ കരുതൽ ഡോസ് നൽകാൻ പാടുള്ളു. എന്നാൽ കോവിഡ് രോഗ…
Read Moreമദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ച ശേഷം വീടിനു മുന്നിലെ തോട്ടിൽ ചവിട്ടിത്താഴ്ത്തി! ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; വൈക്കപ്രയാറില്‍ നടന്ന സംഭവം ഇങ്ങനെ…
വൈക്കം: മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ച ശേഷം വീടിനു മുന്നിലെ തോട്ടിൽ ചവിട്ടിത്താഴ്ത്തി. ബന്ധുക്കളും നാട്ടുകാരും ചേർന്ന് മകനെ കീഴ്പ്പെടുത്തി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വൈക്കപ്രയാർ കണിയാംതറ താഴ്ചവീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ നന്ദാകിനി (72) യാണ് മരിച്ചത്. മകൻ ബൈജു(38)വിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞു 1.30നാണു സംഭവം. മൂത്ത മകൻ ബി ജുവിന്റെ വീട്ടിലേയ്ക്ക് വഴി വെട്ടുന്നതിനായി നന്ദാകിനി ഇളയ മകനായ ബൈജുവിനോട് സഹായിക്കാൻ പറഞ്ഞു. ഇതിനെത്തു ടർന്ന് കലഹം മൂർച്ഛിച്ച് അമ്മയെ മർദിച്ചപ്പോൾ പോലീസ് സ്ഥലത്തെത്തുകയും നന്ദാകിനിയെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയും ചെയ്തു. വീണ്ടും വഴക്കു കൂടിയ ബൈജു നെഞ്ചിൽ ഇടിക്കുകയും അവശയായ നന്ദാകിനിയെ മാലിന്യം നിറഞ്ഞ തോട്ടിൽ ചവിട്ടിത്താഴ്ത്തുകയുമായിരുന്നു.
Read Moreനാട്ടിലെ മാന്യന്മാർ! ദേഹം മുഴുവന്‍ സ്വര്‍ണം, മാറി മാറി ഉപയോഗിക്കാൻ വാഹനങ്ങൾ; കൂലിപണിയെടുത്തു ജീവിച്ചിരുന്ന വ്യക്തി ആഡംബര ജീവിതത്തിലേക്ക് കടന്നത് പെട്ടെന്ന്; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വ്യാജമദ്യ സംഘം നാട്ടിൽ വിലസിയിരുന്നത് ആഡംബര കാറുകളിൽ. തമിഴ് നാട്ടിൽ നിന്ന് സ്പിരിറ്റെത്തിച്ച് നിറം ചേർത്ത് സ്വന്തമായി മദ്യം ഉൽപാദിപ്പിച്ചിരുന്ന സംഘം വിലസിയിരുന്നത് വിലകൂടിയ കാറുകളിലായിരുന്നു ഇന്നലെ അറസ്റ്റിലായ പുന്ന പ്ര പറവൂർ പുത്തൻച്ചിറ വീട്ടിൽ പി.എ ഷിബു (44) വിന്റെ പെട്ടെന്നുള്ള വളർച്ച നാട്ടുകാരെ അദ്ഭുതപ്പെടുത്തിയിരുന്നു. മുമ്പ് ഭരണകക്ഷിയിൽ പെട്ട ഒരു യുവജന സംഘടനയുടെ പ്രവർത്തകനായി കൂലിപണിയെടുത്തു ജീവിച്ചിരുന്ന വ്യക്തി പെട്ടെന്നാണ് ആഡംബര ജീവിതത്തിലേക്ക് കടന്നത്. നാട്ടിലെ മാന്യന്മാർ! കഴുത്തിൽ തൂക്കം വരുന്ന സ്വർണ്ണ മാല, കൈകളിൽ ചെയിനും മോതിരവും, മാറി മാറി ഉപയോഗിക്കാൻ വാഹനങ്ങൾ, വലിയ സ്വാധിനം പക്ഷേ ഇവയെല്ലാം സ്പിരിറ്റ് ഒഴുക്കിയതിന്റെ ലക്ഷങ്ങളാണെന്ന് ഇപ്പോഴാണ് ജനം തിരിച്ചറിഞ്ഞത്. കേസിലെ ഒന്നാം പ്രതി പുറക്കാട് കരൂർ രോഹിണി നിവാസിൽ ശ്രീരാജു (29) വും നാട്ടിൽ മാന്യനായിരുന്നു. കഴിഞ്ഞ ലോക് ഡൗൺ നാളു…
Read Moreഒടിഞ്ഞ കൈയിലെ അസ്ഥികൾ യോജിപ്പിച്ചത് സ്ഥാനം തെറ്റി; രണ്ടര വയസുകാരിയുടെ ചികിത്സയില്‍ മെഡിക്കല്‍ കോളജിനു വീഴ്ച; വേദന സഹിച്ച് ശിവന്യ; പരാതിയുമായി ബന്ധുക്കൾ
രാജപുരം: കൈയൊടിഞ്ഞ രണ്ടര വയസുകാരിക്ക് കൃത്യമായ ചികിത്സ നല്കുന്നതില് പരിയാരം ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബാംഗങ്ങളുടെ പരാതി. കൂരാമ്പിക്കോല് പടിമരുതില്‍ താമസിക്കുന്ന രാജേഷിന്റെ മകള്‍ ശിവന്യയ്ക്കാണ് ചികിത്സാ പിഴവുമൂലം വലതുകൈയ്ക്ക് വൈകല്യവും കടുത്ത വേദനയും സഹിക്കേണ്ടിവന്നതെന്ന് പിതാവ് രാജേഷ്, എം. ഭാസ്കരന്, പി.കെ. രാഘവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രിസ്മസ് ദിവസം രാത്രി കളിക്കുന്നതിനിടെ വീണ കുട്ടിയെ വലതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയില്‍ അടുത്തുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിലാണ് ആദ്യമത്തിച്ചത്. അവിടെ എക്സ്റേ സംവിധാനമില്ലാത്തതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോള്‍ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശം നല്കി. അവിടെവച്ച് ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ഇടുകയും സര്ജന് വന്നിട്ട് തുടര്‍ ചികിത്സ നല്‍കുന്നതിനായി കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 30 ന് ഉച്ചയോടെ…
Read Moreനിയന്ത്രണത്തിന്റെ കാര്യം മറക്കേണ്ട… ഞായറാഴ്ച നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ ;പുറത്തിറങ്ങിയാൽ പിഴയും കേസും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളിൽ പരിശോധന കടുപ്പിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമേ ഞായറാഴ്ച അനുവദിക്കൂ. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസും പിഴയുമുണ്ടാകും. അവശ്യ സർവീസുകൾക്കെല്ലാം ഇളവുണ്ട്. നിശ്ചയിച്ച വിവാഹച്ചടങ്ങൾക്കും മരണാനനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താൻ അനുമതിയുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബേക്കറികളിലും രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഭക്ഷണം പാഴ്സലായി വീടുകളിലെത്തിച്ചും നൽകാം. ഭക്ഷണ പദാർഥങ്ങൾ, പലവൃഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ…
Read More