ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേനടയിൽ തെരുവുനായ് ശല്യം രൂക്ഷം. ഇന്നലെ മൂന്നുപേരെ തെരുവുനായ കടിച്ചു. ഒരു വീടിന്റെ ഗേറ്റ് ചാടിക്കടന്ന് മുന്നിൽ കെട്ടിയിട്ടിരുന്ന നായയെയും കടിച്ചു. നായയെ പിന്നീട് വാർഡ് കൗണ്‍സിലർ സന്തോഷ് ബോബന്റെ നേതൃത്വത്തിൽ നാട്ടുകാർ വലയിട്ട് പിടിച്ചു. ക്ഷേത്രത്തിനു സമീപം പല ഭാഗത്തായി കൂട്ടംകൂടി നടക്കുന്ന ഇവ യാത്രക്കാരെ ആക്രമിക്കുന്നതു പതിവാകുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു. ക്ഷേത്രം പരിസരങ്ങളിലുംഉണ്ണായിവാരിയർ കലാനിലയം, തെക്കേനട പ്രദേശങ്ങളിലാണ് ഇവ വലിയതോതിലുള്ളത്. പകലും രാത്രിയും ജനങ്ങൾക്കും വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായകൾ കാരണം ആളുകൾ രാവിലത്തെയും വൈകീട്ടത്തെയും നടത്തംവരെ ഉപേക്ഷിച്ചു. നേരത്തെ റസിഡന്റ്സ് അസോസിയേഷൻ നഗരസഭയ്ക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുഹൈക്കോടതി സ്റ്റേ ഉള്ളതു കാരണം ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മറുപടിയെന്നു തെക്കേനട റസിഡന്റ്സ് അസോസിയേഷൻ വ്യക്തമാക്കി. അലഞ്ഞുതിരിയുന്ന നായ്ക്കളെ പാർപ്പിക്കാൻ ഒരു സംരക്ഷണകേന്ദ്രം നിർമിക്കാൻ നഗരസഭ തയാറാകണമെന്നു തെക്കേനട…
Read MoreCategory: Top News
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ മടിച്ച് വിദ്യാർഥിനി; ടീച്ചറോട് അന്നു വിദ്യാർഥി പറഞ്ഞത് ക്രൂരമായ പീഢനകഥ; ബാലികയെ പീഡിപ്പിച്ച മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും
വിതുര: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിന തടവും 65000 രൂപ പിഴയും. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണി (55)യെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ ) ശിക്ഷിച്ചത്. ജഡ്ജി എസ്. ആർ. ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്. ആറുമുതൽ 12 വയസു വരെയുള്ള പ്രായത്തിൽ ബാലികയെ പലതവണ പ്രതി ലൈംഗിക പീഡനമേൽപ്പിച്ചു. 2019ൽ വീണ്ടും ഭീഷണിപ്പെടുത്തി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. 2019 ലായിരുന്നു അവസാനമായി പീഡിപ്പിച്ചത്. 2012വരെയുള്ള പല ദിവസങ്ങളിലും ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലികയെ വിധേയമാക്കി. പറയാനറിയാത്ത പ്രായത്തിൽ നടന്ന സംഭവം എന്തെന്നറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല. എന്നാൽ 12-ാം വയസിലെ സംഭവത്തിനു ശേഷം സ്കൂളിലെ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ പേടിയാണെന്ന് ടീച്ചറോട് പറഞ്ഞ് ബാലിക കരയുകയായിരുന്നു. തുടർന്നാണ് ഇക്കാര്യം…
Read Moreമകളെ തനിച്ചാക്കി അമ്മ യാത്രയായി..!അമ്പലവയല്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ നിജിത മരണത്തിന് കീഴടങ്ങി; ആക്രമണം നടത്തിയതിന് പിന്നിലെ കാരണം പോലീസ് പറയുന്നതിങ്ങനെ…
അമ്പലവയല്‍: വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി നിജിത (32) ആണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ നിജിത കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആസിഡ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ മകൾ അളകനന്ദയും (11) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അളകനന്ദ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നിജിതയുടെ ഭർത്താവ് അമ്പലവയൽ ആറാട്ടുപാറ സ്വദേശി സനലാണ് ഭാര്യക്കും മകൾക്കും നേരെ ആക്രമണം നടത്തിയത്. ഈ മാസം 15 ന് ആയിരുന്നു സംഭവം. ആക്രമണത്തിനു ശേഷം ഒളിവിൽപോയ സനൽ 17 ന് ട്രെയിനുമുന്നിൽ ചാടി ജീവനൊടുക്കി. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു നിജിത. ഇവിടെവച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. നിജിതയും…
Read Moreസ്ത്രീകൾക്ക് കഴിയും! മയക്കുമരുന്നുമായി ന്യൂജെൻ സുന്ദരികൾ; മയക്കുമരുന്ന് സംഘത്തിന്റെ പുതിയ ടാര്‍ജറ്റ് കേട്ട് ഞെട്ടരുത്…
കോഴിക്കോട്: സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ന്യൂജനറേഷന് മയക്കുമരുന്ന് എത്തിക്കാന്‍ സ്ത്രീകളെയും ഉപയോഗപ്പെടുത്തുന്നു. എക്സൈസ് വകുപ്പിന്റെ പരിശോധനയില്ലാതെ സുഗമമായി മയക്കുമരുന്ന് കൊണ്ടുവരാന്‍ കഴിയുന്നതിനാലാണ് മയക്കുമരുന്നു സംഘം ഈ വഴി സ്വീകരിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്സൈസിന്റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ സാന്നിധ്യമില്ലാത്തത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. പുതു തലമുറയ്ക്കായി എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ തുടങ്ങിയ ഇനങ്ങളാണ് പുതിയ തലമുറയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്കൂളുകളും കോളജുകളും എന്‍ജിനിയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളുമെല്ലാമാണ് മയക്കുമരുന്ന് സംഘത്തിന്റെ പുതിയ ടാര്‍ജറ്റ്. അടുത്തകാലത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ന്യൂജനറേഷന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത് ഭാവി ഡോക്ടര്‍മാരും മയക്കുമരുന്നിന് അടിപ്പെടുന്നുവെന്നതിന്റെ തെളിവാണ്. യുവാക്കളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുന്നതിനാലാണ് കാമ്പസുകളിലേക്ക് മയക്കുമരുന്ന് മാഫിയ കേന്ദ്രീകരിക്കുന്നത്. നേരത്തെ കഞ്ചാവും ഹെറോയിനുമെല്ലാമാണ് മയക്കുമരുന്ന് സംഘങ്ങള്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. കഞ്ചാവ് കൊണ്ടുവരാന്‍…
Read Moreടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചു ! കുതിരാനിലെ 104 ലൈറ്റുകളും കാമറകളും തവിടുപൊടി; പത്തുലക്ഷം രൂപയുടെ നഷ്ടം…
പിറക് ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പറിനായുള്ള തിരച്ചിലും തുടങ്ങിയതായി പോലീസ് അറിയിച്ചു. അതേ സമയം ലൈറ്റുകള്‍…
Read Moreസൂര്യൻ എവിടെ ? ഷാനിനെ തട്ടിക്കൊണ്ടു പോകുന്നതിനും മര്‍ദിക്കുന്നതിനുമിടയില്‍ അഞ്ചംഗ സംഘം അകത്താക്കിയത് നാലു ലീറ്ററോളം മദ്യം; ദിവസങ്ങൾ നീണ്ട ഗൂഢാലോചന
കോട്ടയം: നാളുകൾ നീണ്ട ഗൂഢാലോചനയക്കുശേഷമാണ് അഞ്ചംഗ സംഘം ഷാനിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് പോലീസ്. ജോമോനും സംഘവും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഒടുവിലാണ് ഷാനിനെ തട്ടിക്കൊണ്ടു പോയി ആനത്താനത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു മർദിക്കാമെന്നും തുടർന്ന് ഇയാളിൽ നിന്നും സൂര്യൻ എവിടെയാണെന്നുള്ള വിവരം അറിയണമെന്നും സംഘം തീരുമാനിച്ചത്. ഒത്തുചേരലിനായി മദ്യവും കഞ്ചാവും മയക്കുമരുന്നും സംഘം നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. ഞായാറാഴ്ച രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദ്ദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോകുകയും മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. ഇതു കളവാണെന്ന് പോലീസിനു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പല ദിവസങ്ങളായി പ്രതികൾ ഗൂഢാലോചന നടത്തി ഷാനിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി…
Read Moreകിടപ്പു മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1320 കിലോ ഹാൻസ്; പൊള്ളാച്ചിയിൽ നിന്നു മേടിച്ച വിലയും കേരളത്തിലെ വിപണി വലയും കേട്ടാൽ നിങ്ങൾ ഞെട്ടും…
ചിറ്റൂർ: മാഞ്ചിറയിൽ വീട്ടിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ലഹരി വസ്തുക്കൾ എക്സൈസ് അധികൃതർ പിടികൂടി. മാഞ്ചിറയിൽ രാജേന്ദ്രൻ (46)ന്റെ വീട്ടിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. നൂറു ചാക്കുകളിലായി സൂക്ഷിച്ച 1320 കിലോഗ്രാം ഹാൻസാണ് ഒളിപ്പിച്ചിരുന്നത്. വിപണിയിൽ ഇതിനു മുപ്പതു ലക്ഷത്തോളം വിലവരുമെന്ന് അധികൃതർ അറിയിച്ചു. വീടിനകത്തു കിടപ്പുമുറികളിലാണ് ഹാൻസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നെന്മാറ വലങ്ങി സ്വദേശിയും ഒരു വർഷക്കാലമായി മാഞ്ചിറയിൽ താമസമാക്കിയ രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. മാഞ്ചിറയിൽ വീടു വാടകയ്ക്കെടുത്താണ് രാജേന്ദ്രൻ താമസിച്ചുവരുന്നത്. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും എത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളിലൂടെയാണ് കച്ചവടം നടത്തിവന്നിരുന്നത്. തമിഴ്നാട്ടിൽ നിന്നും ഹാൻസ് പായ്ക്കറ്റ് ഒന്നിന് മൂന്നു മുതൽ നാല് രൂപ വരെ വിലയ്ക്കു വാങ്ങി 25, 30 രൂപ വിലയിലാണ് വില്‍പ്പന. വ്യാപാരികൾ ഇടപാടുകാർക്ക് രഹസ്യമായാണ് ഹാൻസ് കൈമാറുന്നത്. അപരിചിതരായവർ ഹാൻസ്…
Read Moreമോഷണത്തിന്റെ പുത്തൻ സ്റ്റൈൽ .! വണ്ടി കൃത്യസ്ഥലത്ത് തന്നെയുണ്ടാവും പക്ഷേ ഓടിച്ചോണ്ട് പോകാൻ ടയറില്ല; പുത്തൻ മോഷണരീതി കണ്ട് ഞെട്ടി വാഹന ഉടമകൾ
മുളങ്കുന്നത്തുകാവ്: പതിവായി ഇരുചക്ര വാഹനങ്ങൾ മോഷണം പോയിരുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു മോഷ്ടാക്കൾ പുതിയ രീതിയിലേക്കു മാറി. ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ അവിടെത്തന്നെയുണ്ടാകും. ഉടമകൾ എത്തി ഓടിച്ചുകൊണ്ടുപോകാൻ നോക്കുന്പോഴാണ് പലതിനും ടയറില്ലെന്നിയുന്നത്..! ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ അഴിച്ചുകൊണ്ടുപോകുന്നത് ഇവിടെ പതിവായിരിക്കയാണ്. തീക്കട്ടയിൽ ഉറുന്പരിക്കുമോ എന്നു ചോദിക്കുന്നതുപോലെ, മെഡിക്കൽ കോളജ് സെക്യൂരിറ്റി സൂപ്പർവൈസറുടെ പുതിയ സ് കൂട്ടറിന്റെ ടയറുകൾവരെ മോഷണം പോയി. അതും പട്ടാപ്പകൽ. രാവിലെ മോഷ്ടാവ് ടയർ അഴിച്ചുകൊണ്ടുപോകുന്ന ദൃശ്യം സിസിടിവി കാമറയിൽ പരിശോധിച്ചപ്പോൾ കണ്ടെത്തി. നൂറുകണക്കിനാളുകളുടെ മുന്പിലൂടെയാണു മോഷ്ടാക്കൾ ടയറുമായി പോകുന്നത്. ടയർ അഴിക്കുന്പോൾ പഞ്ചറായ ടയർ അഴിച്ചു കൊണ്ടുപോകുന്നതാണെന്നാണ് എല്ലാവരും കരുതുന്നത്. അതിനാൽ ആരും ഇതു ശ്രദ്ധിക്കില്ല. ഈ സാഹചര്യം മുതലാക്കിയാണ് ടയർ മോഷ്ടാക്കൾ പുതിയ രീതി അവലംബിച്ചിരിക്കുന്നത്. കോളജ് കാന്പസിൽ ഇരുചക്ര വാഹനങ്ങളുടെ മോഷണം പതിവായിരുന്നു. സുരക്ഷാജീവനക്കാരും പോലീസും…
Read Moreസാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റ ഭാഗമായി ‘അമേരിക്കയിൽ’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം; മുഖ്യമന്ത്രിയെ കുത്തി സുധാകരന്റെ കത്തെഴുത്ത്
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കത്തെഴുതി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘നന്നായി’ തന്നെ നിർവഹിക്കുന്നുണ്ടെന്നും അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നുവെന്നും സുധാകരൻ പരിഹസിച്ചു. വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പോലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം, കുത്തിമലർത്തിയ ശവശരീരങ്ങൾ ഇപ്പോൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ‘അങ്ങേർക്കത്’ മനസിലായില്ലെന്ന് തോന്നുന്നുവെന്നും സുധാകരൻ കുറിച്ചു. എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ് എ.കെ. ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വ…
Read Moreമുഖ്യ സൂത്രധാരന്‍ ദിലീപ് ! സംഭവം അപൂര്‍വവും ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്വന്നശേഷമുണ്ടായ ആദ്യത്തേതും; അന്വേഷണ സംഘം ഹൈക്കോടതിയില്‍
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ സൂത്രധാരന്‍ നടന് ദിലീപാണെന്നും ലൈംഗികാതിക്രമം നടത്താന്‍ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്കിയ സംഭവം അപൂര്‍വവും ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്വന്നശേഷമുണ്ടായ ആദ്യത്തേതുമാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന് നല്കിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത കേസാണിത്. വിചാരണയുടെ ഓരോ ഘട്ടത്തിലും ദിലീപ് നിസാരവും ബാലിശവുമായ പരാതികളുമായി നിയമനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു. വിചാരണക്കോടതി മുതല്‍ സുപ്രീം കോടതി വരെ ദിലീപ് നല്കിയ 57 ഹര്‍ജികളുടെ വിവരങ്ങൾ പട്ടിക തിരിച്ച് സ്റ്റേറ്റ്മെന്റിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി; ദിലീപിനെതിരെ…
Read More