കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് റാഫിയുടെ വെളിപ്പെടുത്തലുകള്‍ നടന് ദിലീപിന് തിരിച്ചടിയാകുമെന്നു സൂചന. “പിക്ക് പോക്കറ്റ്’ സിനിമയില്‍നിന്ന് പിന്മാറുന്ന കാര്യം തന്നെ ആദ്യമറിയിച്ചത് ബാലചന്ദ്രകുമാര്‍ ആണെന്നു റാഫി ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടും വെളിപ്പെടുത്തിയിരുന്നു. അതേസമയം സംവിധായകന് ബാലചന്ദ്രകുമാറിന്റെ “പിക്ക് പോക്കറ്റ്’ എന്ന സിനിമയില്‍നിന്ന് പിന്മാറിയതിന്റെ വൈരാഗ്യമാണ് നിലവിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്ന നടന് ദിലീപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാണ് റാഫിയുടെ ഈ വെളിപ്പെടുത്തല്‍. സിനിമയില്‍നിന്ന് ആദ്യം പിന്മാറിയത് താനാണെന്നും അതുകൊണ്ടാണ് വൈരാഗ്യമെന്നുമായിരുന്നു ദിലീപിന്റെ വാദം. ജയിലില്‍ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്റെ റോള്‍ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിന്റെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാര്‍ കള്ളപരാതി നല്‍കിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്. ദിലീപും ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ല. സിനിമ വൈകിയതില്‍ ബാലചന്ദ്രകുമാറിന് വിഷമമുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം…
Read MoreCategory: Top News
ജീവന്റെ വിലയറിയാവുന്ന കച്ചവടക്കാർ..! റോഡരുകിൽ മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് രക്ഷാവലയം തീര്‍ത്ത് വ്യാപാരികള്‍; സംഭവമറിഞ്ഞ് കറങ്ങിതിരിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത്…
പേരൂര്‍ക്കട: മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് സമീപത്തെ വ്യാപാരികള്‍ രക്ഷാവലയം തീര്‍ത്തു.ഇന്നലെ പകല്‍സമയത്ത് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനു സമീപമാണ് 60 വയസ് വരുന്നയാള്‍ മദ്യപിച്ച് ബോധരഹിതനായി കിടന്നത്. റോഡില്‍ സീബ്രാവരകള്ക്കു സമീപം ഇയാള്‍ ബോധംകെട്ട് കിടന്നതോടെ വ്യാപാരികള്‍ ചേര്‍ന്ന് ഇയാളെ റോഡുവശത്ത് കിടത്തി. എന്നിട്ടും അപകടാവസ്ഥയില്‍ കിടന്നതിനാല്‍ സമീപത്തെ ഫ്രൂട്ട്സ് കടയിലുണ്ടായിരുന്ന പെട്ടികള്‍ സമീപത്ത് ചേര്‍ത്തുവച്ച് ഇയാള്‍ക്ക് രക്ഷാവലയം തീര്‍ക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തുന്നതിനു മുമ്പുതന്നെ കെട്ടുവിട്ട വയോധികന് സ്ഥലത്തുനിന്ന് പോകുകയായിരുന്നു. വട്ടിയൂര്‍ക്കാവ്, മുക്കോല ബിവറേജ് ഷോപ്പുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി വഴിവക്കിലിരുന്ന് മദ്യപിച്ചശേഷം റോഡുവശത്ത് ബോധം കെട്ട് കിടക്കുന്ന കാഴ്ച ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് പോലീസ് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Read More13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…
പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Read Moreഭർത്താവറിയാതെ കാമുകനുമായി രഹസ്യ ബന്ധം; പ്രണയബന്ധത്തിലെ ദൃശ്യങ്ങള്‍ ഗോപികയുടെ ഭാര്ത്താവിന് അയച്ചു നൽകി കാമുകൻ; ഒടുവിൽ ജീവൻ വെടിഞ്ഞ് ഗോപിക; കാമുകൻ പിടിയിൽ
വെള്ളറട: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. യുവാവ് കസ്റ്റഡിയില്‍. കുന്നത്തുകാല്‍ കോട്ടുക്കോണം ചീരംകോട് സ്വദേശിയുടെ ഭാര്യ ഗോപിക (26) യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ആശുപത്രിയിലെത്തിച്ച പൂവാര്‍ സ്വദേശി വിഷ്ണുവാണ് കസ്റ്റഡിയിലായത്. ദുരൂഹത മനസിലാക്കിയ ആശുപത്രി സെക്ക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.: ഗോപികയും പൂവാര്‍ സ്വദേശി വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗോപികയുമായുള്ള പ്രണയബന്ധത്തിലെ ചില ദൃശ്യങ്ങള്‍ വിഷ്ണു, ഗോപികയുടെ ഭാര്‍ത്താവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതുമൂലം താൻ വിഷമത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാവിലെ ഗോപിക വിഷ്ണുവിനെ മൊബൈല്‍ ചാറ്റിങ്ങിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ണ് ഓട്ടോയില്‍ ചീരാംകോട്ടെ ഗോപികയുടെ വീട്ടില്‍ എത്തിയ വിഷ്ണു, ഗോപിക തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടന്‍തന്നെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നുവെന്നുമാണ് വിഷ്ണു…
Read More14 വർഷം മുമ്പ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയത് അഞ്ചു കോടിയുമായി; പോലീസിനെ കറക്കി മുങ്ങി നടന്ന മോഹൻ ദാസിനെ കുടുക്കിയത് പാലാ പോലീസിന്റെ ആ തന്ത്രം…
കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി നാടുവിട്ടയാളെ പിടികൂടി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എല്‍ഐസി ഏജന്റ് ആയിരുന്ന കോട്ടയം പാലാ സ്വദേശി പി.കെ. മോഹന്‍ദാസിനെയാണ് ഡല്‍ഹിയില്‍ നിന്നും പാലാ പോലീസ് പിടികൂടിയത്. പലരില്‍ നിന്നായി പിരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരില്‍ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചാണ് മോഹന്‍ദാസ് തട്ടിപ്പ് നടത്തിയത്. വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ചും ഇയാള്‍ നിരവധി പേരില്‍ നിന്നും പണം തട്ടി. പോലീസ് ഇയാളെ പിടികൂടിയെങ്കിലും 2008ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി കുടുംബത്തോടൊപ്പം മുങ്ങുകയായിരുന്നു. പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ കഴിഞ്ഞ 14 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞത്. കേരളത്തിൽ നിന്നു ഇയാൾ പഞ്ചാബിലേക്കാണ് രക്ഷപ്പെട്ടത്. അവിടെ അധ്യാപകനായും ക്ഷേത്രത്തിൽ കഴകക്കാരനായും ജോലി ചെയ്തു. പഞ്ചാബിലെ വിലാസത്തിൽ ആധാർ കാർഡും…
Read Moreജന്മദിനത്തിൽ തന്നെ ദയ മടങ്ങുന്നു… ഇളയച്ഛനൊപ്പം ബൈക്കിൽ പിറന്നാൾ ഡ്രസെടുക്കാൻ പോകുന്നതിനിടെ അപകടം; ദയമോളുടെ വിയോഗം താങ്ങാനാവാതെ കണ്ണീർ പൊഴിച്ച് ഗ്രാമം
ആലപ്പുഴ: പൊന്നോമനയുടെ ജന്മദിനത്തിന്റെ സന്തോഷങ്ങൾ അലയടിക്കേണ്ടവീട്ടിൽ ചിതയൊരുങ്ങുന്ന കാഴ്ച ഒരുനാടിനെയാകെ കണ്ണീരണിയിക്കുന്നു. ട്യൂഷൻ കഴിഞ്ഞ് പിതൃസഹോദരനോടൊപ്പം ബൈക്കിൽ പിറന്നാൾ ഡ്രസെടുക്കാൻ പോയ ആലപ്പുഴ തിരുവന്പാടി ഇരവുകാട് ഭഗനശാലവേദി (കൊന്പത്താംപറന്പിൽ) വീട്ടിൽ ജയമോൻ-ഷീബ ദന്പതികളുടെ മകൾ ദയ ജയമോൻ (11) ആണ് അപകടത്തിൽ മരിച്ചത്. ഇന്നായിരുന്നു ദയയുടെ ജന്മദിനം. ജന്മദിനത്തിൽ തന്നെ മകളുടെ സംസ്കാരചടങ്ങുകൾ നടത്തേണ്ടി വന്നതിന്റെ നടുക്കത്തിൽ നിന്ന് വിട്ടുമാറിയിട്ടില്ല വീട്ടുകാരും ബന്ധുക്കളും. ശനിയാഴ്ച വൈകിട്ട് 6.45ന് ചങ്ങനാശേരിമുക്കിന് പടിഞ്ഞാറെ ഭാഗത്ത് ആലപ്പുഴ ബൈപ്പാസിലായിരുന്നു അപകടം. തിരുവനന്തപുരംഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദയയും ഇളയച്ഛൻ രതീഷ് പണിക്കരും റോഡിലേക്ക് തെറിച്ചു വീണു. ഇരുവരെയും ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കാൽ ഒടിഞ്ഞ നിലയിലായിരുന്ന ദയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്നലെ ഉച്ചക്ക് 2.45ന് മരിച്ചു. കളർകോട് യു.പി സ്ളിലെ…
Read Moreഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ഫോൺ നശിപ്പിച്ചതിനെ ചൊല്ലി വാക്കുതർക്കം; പ്രശ്നം ഗുരുതരമായപ്പോൾ അരുണിനെ വെട്ടി കലിപ്പു തീർത്തു; മൂലമറ്റത്തെ ദുരന്തകഥയിങ്ങനെ…
മൂലമറ്റം: മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തും. പൂച്ചപ്ര കൊല്ലംപ്ലാക്കൽ സനൽ (50) വെട്ടേറ്റു മരിച്ച കേസിൽ പോലീസ് അറസ്റ്റുചെയ്ത പൂച്ചപ്ര ചേലപ്ലായ്ക്കൽ അരുണി (ഉണ്ണി-38)നെയാണ് ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നത്. അരുണ്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽവച്ചാണ് ശനിയാഴ്ച രാത്രി കൊലപാതകം നടന്നത്. സുഹൃത്തുക്കളായ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം കൂലിപ്പണിക്കാരായ ഇരുവരും സുഹൃത്തുക്കളും ചേർന്ന് അരുണിന്റെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. മറ്റു സുഹൃത്തുക്കൾ പോയതിനുശേഷം സനലിന്റെ ഫോണ്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പുതിയ ഫോണ്‍ വാങ്ങി നൽകണമെന്ന് സനൽ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ അരുണ്‍ ഇയാളെ ആക്രമിക്കുകയുമായിരുന്നു. വെട്ടേറ്റ സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. അരുണിനെ ഇന്നു കോടതിയിൽ ഹാജരാക്കും.…
Read Moreഭാര്യ ഒളിച്ചോടിയപ്പോള്‍ മകളുമായി ബംഗാളിലേക്ക് പോയി! കേരളത്തില്‍ തിരികെയെത്തിയത് 16കാരിയുമായി ! കൗമാരക്കാരി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റില്‍…
ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്കറിനെയാണ് (35) വാഴക്കാട് എസ്ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി…
Read Moreപേടിച്ച് പുറകോട്ട് ഓടിയിരുന്നെങ്കിൽ..! കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയയാൾ മരിച്ചു; മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം പോലീസ് ചെയ്തത്കണ്ടോ
വിഴിഞ്ഞം: കൊലപാതക കേസിൽ ജാമ്യമെടുത്ത് മുങ്ങി “പരേതനായ’ പ്രതിയെ പോലീസ് പൊക്കി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനുമുഹമ്മദി (60) നെയാണ് വിഴിഞ്ഞം എസ്ഐമാരായ സമ്പത്ത്, വിനോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വിഴിഞ്ഞം സ്വദേശി റോബർട്ടിന്റെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പ്രതി മരിച്ചുപോയെന്ന് അറിയിച്ച വക്കീൽ കോടതിയിൽ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. വിചാരണയ്ക്ക് നിരന്തരം ഹാജരാകാത്തതിനാൽ പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മരണ സർട്ടിഫിക്കറ്റ് തേടിപ്പോയ വിഴിഞ്ഞം പോലീസ് പരേതനെ വീട്ടിൽ നിന്ന് കൈയോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.2017-ലെ മീൻപിടിത്ത സീസണിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽ ഉറങ്ങാൻ കിടക്കവിരിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടിന്റെ മരണത്തിൽ കലാശിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി,…
Read Moreബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല; അമ്മ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവയ്ച്ചതിലെ കാരണത്തെക്കുറിച്ച് അടുപ്പക്കാർ പറയുന്നതിങ്ങനെ…
ഷാജിമോൻ ജോസഫ്കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ പിന്തുണയറിയിച്ചു സംവിധായകന് ബാലചന്ദ്രകുമാറിനു സന്ദേശം അയച്ചതു മമ്മൂട്ടിയാണെന്ന പ്രചാരണം തള്ളി താരത്തിന്റെ അടുപ്പക്കാര്‍. ദിലീപിനെതിരായ കേസുമായി മുന്നോട്ടുപോകാന്‍ ഒരു സൂപ്പര്‍താരം ഉള്‍പ്പെടെ സിനിമാമേഖലയിലെ നിരവധിയാളുകള്‍ തനിക്കു മെസേജ് അയയ്ക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ ഒരു സൂപ്പര്‍സ്റ്റാറും ഉണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസുമായി മുന്നോട്ടുപോകാന്‍ സൂപ്പര്‍താരം ആവശ്യപ്പെട്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.ഇതേത്തുടര്‍ന്നു പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതു മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും പേരുകളാണ്. എന്നാല്‍, ഇത്തരത്തില്‍ ഒരു മെസേജും അയച്ചിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തനിക്കു യാതൊരു അറിവുമില്ലെന്നുമാണ് മമ്മൂട്ടി അടുത്തയാളുകളോടു പ്രതികരിച്ചത്. സോഷ്യല്‍ മീഡിയകളിലും മറ്റും ഇത്തരമൊരു പ്രചാരണം അവര്‍ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. മാത്രമല്ല, തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതില്‍ അദ്ദേഹത്തിന് വലിയ അതൃപ്തിയുമുള്ളതായാണ് അറിയുന്നത്. എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത ബാലചന്ദ്രകുമാറിനു മെസേജ് അയയ്ക്കാന്‍ വിവാദങ്ങളില്‍നിന്ന് എന്നും അകന്നുനില്ക്കുന്ന…
Read More