ജീവിക്കാനായി 24 വര്‍ഷം പാട്ടപെറുക്കി ! ജീവിക്കാന്‍ പ്രേരിപ്പിച്ചത് ആ ഒരേയൊരു ആഗ്രഹം; ബാസ്‌കോയുടെയും ഫെററിന്റെയും അപൂര്‍വ പ്രണയകഥ…

വിവാഹങ്ങള്‍ ഏറ്റവും ആഢംബര പൂര്‍വമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നവരാണ് ഇന്നുള്ള മിക്ക ആളുകളും. പ്രണയ സാക്ഷാത്കാരമായായിരിക്കും പലരുടെയും വിവാഹങ്ങള്‍ നടക്കുന്നത്.

ഈ അവസരത്തില്‍ വ്യത്യസ്ഥമായ ഒരു വിവാഹ കഥയാണ് ഫിലിപ്പെന്‍സിലെ റോമ്മെല്‍ ബാസ്‌ക്കോയുടെയും റോസ്ലിന്‍ ഫെററുടെയും വിവാഹം.റോമ്മെല്‍ ബാസ്‌ക്കോയ്ക്ക് വയസ് അമ്പത്തിയഞ്ചായി. റോസ്ലിന്‍ ഫെറര്‍ക്ക് അമ്പതും.

വലിയ ആഘോഷപൂര്‍വമായിരുന്നു ഇവരുടെ വിവാഹം. തൂവെള്ള വസ്ത്രമൊക്കെയണിഞ്ഞ് ശരിക്കും ആര്‍ഭാടപൂര്‍വം തന്നെ. സാക്ഷികളായി ആറ് മക്കളും. ഔദ്യോഗികമായി വിവാഹിതരാകും മുന്‍പ് ഇരുപത്തിനാല് വര്‍ഷം ഫിലിപ്പീന്‍സിലെ തെരുവില്‍ പാട്ട പെറുക്കി ഉപജീവനം കഴിക്കുകയായിരുന്നു ഇവര്‍.

തെരുവില്‍ കഴിയുമ്പോഴും പഴയ പാട്ടയും കുപ്പിയും പെറുക്കി ജീവിക്കുമ്പോഴും സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള ഒരു വിവാഹം ഇവര്‍ സ്വപ്‌നം കണ്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

അപ്രതീക്ഷിതമായി ഇവരുടെ ജീവിതത്തിലേക്ക് കയറിവന്ന ഒരു അതിഥിയാണ് ഇവരുടെ സ്വപനം യാഥാര്‍ത്ഥ്യമാക്കിയത്. പഴയ പാട്ട പെറുക്കുന്നതിനിടെയാണ് ഇവര്‍ ഹെയര്‍ ഡ്രസ്സറായ റിച്ചാര്‍ഡ് സ്ട്രാന്‍ഡ്സിനെ പരിചയപ്പെടുന്നത്.

ഇവരുടെ ദുരിതജീവിതം അടുത്തറിഞ്ഞ സ്ട്രാന്‍ഡ്സ് കൂട്ടുകാരുമായി ബന്ധപ്പെട്ട് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.

വിവാഹത്തിനുള്ള ലൈസന്‍സ് സംഘടപ്പിച്ചതും ഫോട്ടോഷൂട്ടിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിയതും പള്ളിയില്‍ വച്ചുള്ള വിവാഹത്തിനുള്ള പണം കണ്ടെത്തിയതുമെല്ലാം സ്ട്രാന്‍ഡ്സ് തന്നെ.

റൊമ്മെല്‍ ഒരു വെള്ള സ്യൂട്ടും റോസ്ലിന്‍ ഒരു വെള്ള ഗൗണ്‍ ധരിച്ചുമാണ് വിവാഹത്തിനെത്തിയത്. ഇത്തരമൊരു വിവാഹവേഷം ചെറുപ്പകാലം മുതലുള്ള തന്റെ മോഹമായിരുന്നുവെന്ന് റോസ്ലിന്‍ പറഞ്ഞു.

‘ഞങ്ങളുടെ പക്കല്‍ ഒട്ടും പണമുണ്ടായിരുന്നില്ല. എങ്ങനെയും ഭക്ഷണം കണ്ടെത്തുന്നതില്‍ മാത്രമായിരുന്നു’ ശ്രദ്ധറോസ്ലിന്‍ പറഞ്ഞു.

യഥാര്‍ഥ സ്നേഹം ആഘോഷിക്കപ്പെടേണ്ടതാണ്. നിങ്ങള്‍ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നതൊന്നും ഒരു വിഷയമല്ല സ്ട്രാന്‍ഡ്സ് പറഞ്ഞു.

Related posts

Leave a Comment