മര്യാദയ്ക്ക് കൈയിലുള്ളതെല്ലാം എടുത്തോണം … കോയമ്പത്തൂരില്‍ കത്തി ചൂണ്ടി വിദ്യാര്‍ഥികളില്‍നിന്ന് കവര്‍ച്ച; എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം അഞ്ചുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വിദ്യാര്‍ഥികള്‍ക്കുനേരേ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പണവും കവര്‍ന്ന സംഘം പിടിയില്‍. രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയടക്കം അഞ്ചംഗസംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശിവഗംഗ സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തനിച്ചു താമസിക്കുന്ന വാടകവീടുകള്‍ കണ്ടെത്തി വിവരങ്ങള്‍ സംഘത്തിനു കൈമാറിയിരുന്നത് ഇയാളാണ്. ചൊവ്വാഴ്ചയാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പരാതികള്‍ ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതികളിലൊരാള്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് വെടിവച്ചു. പ്രതികളിലൊരാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. അഞ്ചുപേരെയും സാഹസികമായാണ് പോലീസ് പിടികൂടിയത്.

പിടിയിലായവരില്‍ നാലുപേര്‍ വധശ്രമം, കവര്‍ച്ച എന്നീ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് കോയമ്പത്തൂര്‍ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്‍ അറിയിച്ചു. നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് നഗരത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വിറ്റതിന് അഞ്ച് വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയിരുന്നു.

Related posts

Leave a Comment