കോണ്‍ഗ്രസില്‍ പൊട്ടിത്തെറി! മുരളീധരന്‍ പ്രചാരണത്തിനില്ല; വടകര കല്ലാമല സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് കെപിസിസി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മണ്ഡലമായ കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത്.

ഇവിടെ ആര്‍എംപിഐയുമായി സഹകരിച്ചുള്ള ജനകീയ മുന്നണിയെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്. തുടര്‍ന്ന് ആര്‍എംപിഐയുടെ ഏരിയാ കമ്മിറ്റിയംഗം സുഗതനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടും കെപിസിസി പ്രസിഡന്‍റിനെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരണമെന്നാണ് എഐസിസി തീരുമാനം.

ഇതുപ്രകാരം കല്ലാമല സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കേണ്ടത്. സീറ്റ് വിഭജന സമയത്ത് എഐസിസിയുടെ തീരുമാനം കെപിസിസി ജില്ലാ കമ്മിറ്റികളെ അറിയിച്ചിരുന്നു.

ഇത് മറികടന്നാണ് പ്രാദേശിക തീരുമാനപ്രകാരം ആര്‍എംപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. ഈ തീരുമാനം അംഗീകരിക്കാന്‍ കെപിസിസി തയാറായില്ല.

ഇതോടെയാണ് ആര്‍എംപിഐയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസിന്‍റെ വിമത സ്ഥാനാര്‍ഥി മത്സരിക്കുകയും പാര്‍ട്ടി ചിഹ്നം നല്‍കുകയും ചെയ്തത്.

അതേസമയം കഴിഞ്ഞ തവണ ആര്‍എംപിഐ ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. ഇത്തവണ ജനകീയ മുന്നണിയുടെ സീറ്റ് വിഭജനത്തില്‍ പ്രാദേശിക നേതാക്കള്‍ ചര്‍ച്ച നടത്തുകയും സീറ്റ് വീതം വയ്ക്കുകയുമായിരുന്നു.

ഇപ്രകാരം കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ആര്‍എംപിഐ മത്സരിച്ച് വിജയിച്ച മടപ്പള്ളി, നെല്ലാച്ചേരി സീറ്റുകള്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും വിട്ടുകൊടുത്തിട്ടുണ്ട്. പകരമാണ് കല്ലാമലയില്‍ ആര്‍എംപിഐ മത്സരിക്കുന്നതെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

അതേസമയം ജനകീയ മുന്നണിക്കെതിരേ മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥിക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്തുണ നല്‍കിയതിനെതിരേ സ്ഥലം എംപിയായ കെ.മുരളീധരന്‍ രംഗത്തെത്തി.

നിലവിലെ സാഹചര്യത്തില്‍ വടകരയില്‍ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ.മുരളീധരന്‍ എംപി “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. മുന്നണി ധാരണ ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷനൊക്കെ കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതറിഞ്ഞതെന്നും ഇത് ശരിക്കും ഒഴിവാക്കേണ്ടതാണെന്നുമാണ് മുരളീധരന്‍ പറയുന്നത്.

കെപിസിസി പ്രസിഡന്‍റിന്‍റെ പിന്തുണയുണ്ടെന്ന് സ്ഥാനാര്‍ഥി പറയുമ്പോള്‍ സ്ഥലം എംപി എന്ന നിലയില്‍ ഇത് അറിയിക്കണമായിരുന്നുവെന്നും സ്ഥാനാര്‍ഥി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ന്നു മാത്രമേ ഇനി പ്രചരണ രംഗത്ത് ഇറങ്ങുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തിലുമാണ് യുഡിഎഫ് -ആര്‍എംപിഐ സഖ്യമുള്ളത്.

Related posts

Leave a Comment