സി.ഒ.ടി നസീറിന് നേരെ അക്രമം: പ്രതികൾ വലയിൽ; അക്രമത്തിന് നിർദ്ദേശം നൽകിയതാര് ?

തലശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവും നഗരസഭ കൗൺസിലറുമായിരുന്ന സി.ഒ.ടി.നസീറിനെ (40) വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ വലയിൽ. പാലക്കാട് നഗരത്തിലെ വിവിധ പ്രദേശങ്ങളിലും തലശേരിയിലെ കൊളശേരി മേഖലയിലും ഇന്നലെ പകലും രാത്രിയിലും പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായിട്ടുള്ളത്.

തലശേരി സിഐ വിശ്വംഭരൻ നായർ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായിട്ടുള്ളത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിൽ അപ്രതീക്ഷിത വഴിത്തിരിവിന് സാധ്യത ഉണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

എഎസ്പി ഡോ.അരവിന്ദ് സുകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥരുമായി ഇന്ന് രാവിലെ ചർച്ച നടത്തി. കേസിൽ ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും എ എസ് പി ഡോ.അരവിന്ദ് സുകുമാർ രാഷ്‌ട്രദീപികയോട് പറഞ്ഞു.

നസീറിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരേയും ഇതിനകം പോലീസ് തിരിച്ചറിഞ്ഞിരുന്നു. പിടിയിലായവർ മനസ് തുറന്നാൽ മാത്രമേ ഓപ്പറേഷന് നിർദ്ദേശം നൽകിയതാര് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. മൂന്നംഗ സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന കളരിമുക്ക് സ്വദേശിയെയാണ് പാലക്കാട് നഗരത്തിൽ നടത്തിയ തെരച്ചിലിൽ എസ്ഐ ഹരീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

നസീർ അക്രമിക്കപ്പെട്ട ദിവസം മുങ്ങിയ കളരിമുക്ക് സ്വദേശിയുടെ മൊബൈലിന്‍റെ ടവർ ലൊക്കേഷൻ പാലക്കാട് കാണിച്ചതോടെയാണ് പോലീസ് സംഘം പാലക്കാട്ടേക്ക് കുതിച്ചത്. ഓപ്പറേഷനു ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരുൾപ്പെടെ കൊളശേരി മേഖലയിൽ നടന്ന റെയ്ഡിൽ പിടിയിലായിട്ടുള്ളതായി അറിയുന്നു.സി ഐ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലാണ് കൊളശേരി മേഖലയിൽ വീടുകളിൽ വ്യാപകമായ റെയ്ഡ് നടത്തിയത്.

നസീറിനെ അക്രമിച്ച കേസിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ പോലീസ് ചീഫിന് നിർദ്ദേശം നൽകി. ഇതിനിടയിൽ അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നസീറിനെ കാണാൻ നിരവധി സി പി എം നേതാക്കളും പ്രവർത്തകരുമാണ് എത്തുന്നത്.

എ.എൻ ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, സി പി എം ഏരിയാ സെക്രട്ടറി എം.സി പവിത്രൻ, ലോക്കൽ സെക്രട്ടറി കാത്താണ്ടി റസാഖ്, തുടങ്ങിയ തലശേരിയിൽ നിന്നുള്ള നിരവധി നേതാക്കൾ ഇന്നലെ നസീറിനെ സന്ദർശിച്ചു. .

Related posts