പോലീസ് കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് യാത്രികൻ; പിൻതുടർന്ന് പിടിച്ചപ്പോൾ കണ്ടത്  സിദിഖിനെ; ക്രിമിനൽ കേസ് പ്രതിയെ അകത്താക്കി പോലീസ്

പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ തമ്പാനൂർ പോലീസ് പിടികൂടി. കള്ളിക്കാട് മുണ്ടവൻകുന്ന് മഞ്ചംകോട് താജു മൻസിലിൽ സിദിഖ് (19) ആണ് പിടിയിലായത്.

ഫോർട്ട് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി തമ്പാനൂർ ഭാഗത്തേക്ക് പോകവെ സംശയം തോന്നി പോലീസ് കൈ കാണിക്കുകയും നിർത്താതെ പോയ പ്രതിയെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.

തെന്മല ഭാഗത്തുനിന്ന് ഒരു റോയൽ എൻഫീൽഡ്, നെടുമങ്ങാട് ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്ന് സ്പ്ലെൻഡർ, മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു ഹോണ്ട ഡിയോ, കൊല്ലം പാരിപ്പള്ളി ഭാഗത്തുനിന്ന് ഒരു ഹീറോ ഹോണ്ട സിഡി ഡീലക്സ് എന്നീ വാഹനങ്ങൾ മോഷ്ടിച്ചത് പ്രതിയെന്ന് തെളിഞ്ഞു.

ശ്രീകാര്യം, ആറ്റിങ്ങൽ ഭാഗത്ത് നിരവധി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത് ഇയാളാണ്. മോഷണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനു മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

തുടർന്ന് മറ്റുള്ള പ്രതികളുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്തു വരികയായിരുന്നു. തമ്പാനൂർ സിഐ എസ്. സനോജ്, എസ്ഐമാരായ സുബിൻ, രഞ്ജിത്ത്, എഎസ്ഐ ഗോപകുമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment