ഇവിടെ ബസ്കൂലി മുകളിലോട്ട്, ഡല്‍ഹിയില്‍ താഴോട്ട്, ബസ് നിരക്കില്‍ വന്‍ക്കുറവുമായി കേജരിവാള്‍ സര്‍ക്കാര്‍, മിനിമം നിരക്ക് വെറും അഞ്ചുരൂപ മാത്രം

ksrtc copyകേരളത്തില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിച്ചത് കഴിഞ്ഞദിവസമായിരുന്നു. അതേദിവസം തന്നെ അങ്ങ് ഡല്‍ഹിയിലും ബസ് നിരക്കില്‍ മാറ്റംവന്നു. ഇവിടെ ജനത്തെ കൊള്ളയടിക്കാന്‍ ഒരു രൂപ കൂട്ടിയപ്പോള്‍ അവിടെ നിലവിലെ ചാര്‍ജില്‍നിന്ന് 75 ശതമാനം കുറവാണ് ആംആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയത്. മിനിമം നിരക്കില്‍ പകുതിയും ഒരു മാസം കാലാവധിയുള്ള പാസിന് 75 ശതമാനം വരെയുമാണ് കേജരിവാള്‍ സര്‍ക്കാര്‍ കുറച്ചത്. നഗരത്തിലെ വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണിത്.

നിലവില്‍ എസി ഇല്ലാത്ത ബസുകള്‍ക്ക് അഞ്ചു മുതല്‍ 15 വരെ രൂപയാണ് നിരക്ക്. ഇത് അഞ്ചു രൂപയാക്കി. എസി ബസുകള്‍ക്ക് ഇപ്പോഴുള്ള 10 മുതല്‍ 25 വരെ രൂപ എന്ന നിരക്ക് 10 ആയി കുറച്ചു. ഒരു മാസത്തേക്കുള്ള പാസിന് എസി ബസുകളില്‍ 1,000 രൂപയും എസി ഇല്ലാത്ത ബസുകളില്‍ 800 രൂപയുമാണ്. ഇത് 250 ആക്കി. സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാസ് നല്‍കാനും തീരുമാനമുണ്ട്.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് (ഡിടിഡിസി) ഡല്‍ഹി നഗരത്തിലും പരിസരങ്ങളിലും ബസ് സര്‍വിസ് നടത്തുന്നത്. എസി ഇല്ലാത്ത 2,506 ലോഫ്‌ളോര്‍ ബസുകളും 1,275 എ.സി ലോഫ്‌ളോര്‍ ബസുകളുമാണ് സര്‍വിസിന് ഉപയോഗിക്കുന്നത്. ഇതോടൊപ്പം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 1,100 സ്റ്റാന്‍ഡേര്‍ഡ് കഌര്‍ ബസുകളുമുണ്ട്. നിരക്ക് ഇളവ് കഌര്‍ ബസുകള്‍ക്കും ബാധകമാണ് കെ.എസ്.ആര്‍.ടി.സി ആറു രൂപയാക്കി കുറച്ച മിനിമം നിരക്ക് കഴിഞ്ഞ ദിവസം എണ്ണ വില കൂടിയതിനാല്‍ ഏഴു രൂപയാക്കി ഉയര്‍ത്തിയിരുന്നു.

Related posts