ഡിജിറ്റല്‍ വാലറ്റുകള്‍ ക്ഷീരമേഖലയിലേക്ക്

DIGITALബംഗളൂരു: രാജ്യത്തെ ക്ഷീരമേഖല ഡിജിറ്റലാകുന്നു. പേ ടിഎം, മൊബിക്വിക്ക് തുടങ്ങിയ ഡിജിറ്റല്‍ വാലറ്റ് കമ്പനികല്‍ പാലും പാലുത്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനികളുമായി കൈകോര്‍ത്തിട്ടുണ്ട്. മദര്‍ ഡെയറിയുമായി പേ ടിഎം കൈകോര്‍ത്തപ്പോള്‍ മൊബി ക്വിക് കൂട്ടുപിടിച്ചത് ക്ഷീരമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ അമുലിനെയാണ്. പാല്‍ സംഭരണകേന്ദ്രങ്ങളില്‍ പണവിതരണത്തിന് ഡെയറി കമ്പനികളെ ഡിജിറ്റല്‍ വാലറ്റുകള്‍ സഹായിക്കും.

പ്രതിദിനം 80 കോടിയുടെ വില്പനയുള്ള അമുലിന്റെ 8,500 ബൂത്തുകളിലും മൂന്നു ലക്ഷം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലുമാണ് മൊബി ക്വിക് ഉപയോഗിക്കുക. അമുലിന്റെ മൊത്തം വില്പനയില്‍ 20 ശതമാനം വരെ ഡിജിറ്റല്‍ ഇടപാടായി ലഭിക്കുമെന്നാണ് മൊബി ക്വിക്കിന്റെ പ്രതീക്ഷ. ഇതുതന്നെ പ്രതിദിനം 16 കോടി വരും.

കറന്‍സി റദ്ദാക്കലിനു ശേഷം മദര്‍ ഡെയറിയുടെ 1,100 ബൂത്തുകളില്‍ പേ ടിഎം ഇടപാടുകള്‍ പ്രതിദിനം മൂന്നു ലക്ഷത്തില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. എണ്ണമാകട്ടെ 2000ല്‍നിന്ന് 40,000ഉം. എസ്ബിഐ സ്മാര്‍ട്ട് ചാര്‍ജ് കാര്‍ഡും ഇടപാടുകള്‍ക്ക് മദര്‍ ഡെയറി ഉപയോഗിക്കുന്നുണ്ട്.

Related posts