കേസ് അട്ടിമറിക്കാന്‍ പതിനെട്ടടവും പയറ്റി ദിലീപിന്റെ സംഘം… ഇപ്പോള്‍ ആദ്യ വിവാഹക്കഥ പുറത്തുവിട്ടതും ഇതിന്റെ ഭാഗം; പിന്നില്‍ കളിക്കുന്നത് ‘മാഡം’

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് തേടി പോലീസ് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഗൂഢാലോചനക്കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കിട്ടിയില്ലെങ്കില്‍ കേസിന്റെ ഭാവി അവതാളത്തിലാകുമെന്ന് ഉറപ്പാണ്. തുടക്കം മുതല്‍ അട്ടിമറിക്കപ്പെടാന്‍ ശ്രമിച്ചിട്ടും എന്തൊക്കെയോ ചില നിമിത്തങ്ങള്‍ പോലെ ഉയര്‍ന്നുവന്ന കേസാണിത്. അട്ടിമറി ശ്രമം ഇപ്പോഴും തുടരുകയാണ്. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.

കേസില്‍ ആദ്യം പള്‍സര്‍ സുനി പറഞ്ഞത് മെമ്മറി കാര്‍ഡ് കായലില്‍ ഉപേക്ഷിച്ചെന്നാണ് പിന്നീടത് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നും പിന്നീട് വക്കീലിനെ ഉല്‍പ്പിച്ചെന്നും പറഞ്ഞു. എന്നാല്‍ പ്രതീഷ് ചാക്കോ പറഞ്ഞത് താനത് തന്റെ ജൂണിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ്. ഇപ്പോള്‍ രാജു ജോസഫ് പറയുന്നു. ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചെന്നാണ്. എന്നിട്ട് അത് നശിപ്പിച്ചയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതും. കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് കാര്യങ്ങളാണ് പ്രധാനമായും പ്രതികൂലമായത്. കേസിലെ മാഡം എന്ന് പറഞ്ഞ കഥാപാത്രം. ഫെനി ബാലകൃഷ്ണന്‍ ഉന്നയിച്ച ആ മാഡത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നത് പ്രചാരണങ്ങളായിരുന്നു. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. പിന്നീട് ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. ഇവയെല്ലാം കേസന്വേഷണത്തെ ബാധിച്ചതായാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

കൊച്ചിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നതും അട്ടിമറി ശ്രമത്തിന്റെ ഭാഗമായുണ്ടായതാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തെ അട്ടിമറിക്കുക, ചില ഉന്നതഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുക എന്നിവയാണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനമെന്നാണ് നിഗമനം.
ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുക. ഇത്തരം ശ്രമങ്ങളെക്കുറിച്ച് എ.ഡി.ജി.പി ബി.സന്ധ്യയും ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രചാരണം മാത്രമാണ്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

 

Related posts