‘സൈബര്‍ ആക്രമണങ്ങളില്‍ തളരില്ല, സധൈര്യം എല്ലാത്തിനെയും നേരിടും’: ദിയ പുളിക്കകണ്ടം

കോട്ടയം: സൈബര്‍ ആക്രമണങ്ങളില്‍ തളരില്ലെന്നും ധൈര്യമായി എല്ലാത്തിനെയും നേരിടുമെന്നും ആരു വിചാരിച്ചാലും തന്നെ തളര്‍ത്താനാകില്ലെന്നും പാലാ നഗരസഭ ചെയര്‍പേര്‍സണ്‍ ദിയ പുളിക്കകണ്ടം. തനിക്ക് നേരിടെണ്ടിവന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് രാഷ്‌ട്രദീപികയോടു സംസാരിക്കുകയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേര്‍സണ്‍കൂടിയായ ദിയ പുളിക്കകണ്ടം.

പാലാ നഗരസഭയിലെ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷമാണ് സൈബര്‍ ഇടങ്ങളില്‍ ഇത്തരത്തിലുള്ള വ്യാജ കഥകള്‍ മെനയുന്നത്. സ്വകാര്യ പരിപാടിയുടെ ഉദ്ഘാടനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ഇടവക വികാരിയച്ചനോടും മറ്റു പൊതു പ്രവര്‍ത്തകര്‍ക്കൊപ്പവുമാണ് പങ്കെടുത്തത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊതുപ്രവര്‍ത്തകരുമുണ്ടായിരുന്നു.

എന്നാല്‍ പരിപാടി കഴിഞ്ഞതോടെ താന്‍ ബിജെപിയെ അനുകൂലിക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നത്. താനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും മാത്രം നില്ക്കുന്ന ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താണ് പ്രചരിപ്പിച്ചത്.

പാലാ നഗരസഭയിലെ പ്രതിപക്ഷവും അവരുടെ ആളുകളും ചില സോഷ്യല്‍ മീഡിയാ പേജിലുടെയാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതു കണ്ടപ്പോള്‍ കഷ്ടമാണ് തോന്നിയത്. തന്നെ വ്യക്തിപരമായും രാഷ്ട്രീയപരമായും അധിക്ഷേപിക്കുകയാണ് ചെയ്തത്.

സത്യം അറിഞ്ഞിട്ടും രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.എന്തു രാഷ്ട്രീയ ലാഭമാണ് ഉണ്ടാകുന്നത്. പാലായിലെ ജനങ്ങള്‍ക്ക് സത്യം അറിയാം, ഞങ്ങളുടെ പിന്തുണ യുഡിഎഫിനും മാണി സി. കാപ്പന്‍ എംഎല്‍എയ്ക്കുമാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു മാറ്റവുമില്ലെന്നും ദിയ വ്യക്തമാക്കി.

പുതുയുഗയാത്രയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാലായിലെത്തിയപ്പോള്‍ തനിക്കുവേണ്ടി സംസാരിച്ചതു സന്തോഷവും അഭിമാനവും തോന്നി. ഞങ്ങളുടെ കൊച്ചിനെ അധിക്ഷേപിച്ചാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ജനങ്ങള്‍ ഹര്‍ഷാരവത്തോടെ ഇതു സ്വീകരിച്ചതുകണ്ടപ്പോള്‍ അതിലേറെ സന്തോഷമായി. നഗരസഭ ചെയര്‍പേഴ്ണ്‍ എന്ന നിലയില്‍ പാലായില്‍ ജനങ്ങള്‍ക്കുവേണ്ടി പരമാവധി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് അതിനെല്ലാം മോശം വരുത്താനാണ് പ്രതിപക്ഷ ശ്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും പാലായില്‍ യുഡിഎഫ് എംഎല്‍എ മാത്രമല്ല ഒരു മന്ത്രി കൂടി വരുമെന്നും ദിയ പുളിക്കകണ്ടം പറഞ്ഞു.

Related posts

Leave a Comment