കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം തൃശൂരിൽ 30ന്; നല്ല ആനപാപ്പാന് ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം നൽകും

സ്വന്തം ലേഖകൻ


തൃശൂർ: കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം 30ന് തൃശൂരിൽ നടക്കും. കൗസ്തുഭം ഓഡിറ്റോറിയത്തിലെ ഗജരാജൻ തിരുവന്പാടി ശിവസുന്ദർ നഗറിൽ നടക്കുന്ന സമ്മേളനം ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.ബി.ഗണേഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ടി.എൻ.പ്രതാപൻ എംപി, മേയർ അജിത വിജയൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

കേരളത്തിലെ ഏറ്റവും മുതിർന്ന ആനചികിത്സകർക്ക് നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്കാരം ഡോ.കെ.സി.പണിക്കർക്ക് മന്ത്രി കടകംപിള്ളി സുരേന്ദ്രനും മാതംഗ ജീവതവര്യ പുരസ്കാരം ആവണപ്പറന്പ് മഹേശ്വരൻ നന്പൂതിരിപ്പാടിന് മന്ത്രി വി.എസ്.സുനിൽകുമാറും സമ്മാനിക്കും. കേരളത്തിലെ ഏറ്റവും നല്ല ആനപാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്കാരം മണി എരിമയൂരിന് കെ.ബി.ഗണേഷ്കുമാർ എംഎൽഎ സമ്മാനിക്കും.ഗജരാജൻ ഗുരുവായൂർ കേശവന്‍റെ പാപ്പാൻ മൂക്കുതല നാരായണൻ നായരെ പത്മശ്രീ ഡോ.ടി.എ.സുന്ദർമേനോൻ ആദരിക്കും.

ആനകളിൽ നിന്നും അപകടം സംഭവിച്ച് ചികിത്സയിൽ കഴിയുന്ന പാപ്പാന്മാർക്കുള്ള സഹായവിതരണം, അവശത അനുഭവിക്കുന്ന ആനത്തൊഴിലാളികൾക്കുള്ള ധനസഹായവിതരണം, കേരളത്തിലെ മുതിർന്ന ആന ഉടമകളെ ആദരിക്കൽ, ആനപ്രേമി സംഘടനകളെ ആദരിക്കൽ, മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരേയും കേളത്ത് അരവിന്ദാക്ഷൻ മാരാരേയും ആദരിക്കൽ, പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എലിഫന്‍റ് സ്ക്വാഡ് അംഗങ്ങളെ ആദരിക്കൽ, മുതിർന്ന ആന ഡെക്കറേഷൻ ഏജന്‍റിനേയും ആനതൊഴിലാളികളെയും ആദരിക്കൽ, ആന ഉടമകൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം, കലണ്ടർ പ്രകാശനം, വെബ്സൈറ്റ് ഉദ്്ഘാടനം എന്നിവയെല്ലാം ഇതോടനുബന്ധിച്ച് നടക്കും. ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ കിഴക്കൂട്ട് അനിയൻമാരാരും കേളത്ത് അരവിന്ദാക്ഷൻ മാരാരും നയിക്കുന്ന പാണ്ടിമേളവുമുണ്ടാകും.

Related posts