ബിലീവേഴ്‌സ് ചര്‍ച്ച് എയര്‍പോര്‍ട്ടിന് എതിരല്ല: സർക്കാരിന് എന്തിനാണ് ഇത്ര പിടിവാശിയെന്ന് സഭാ വക്താവ്

കോട്ടയം: ചെറുവള്ളി എസ്‌റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളതാണെന്നും സര്‍ക്കാരിന്‍റെ അവകാശവാദത്തില്‍ അടിസ്ഥാനമില്ലെന്നുമുള്ള പാലാ സബ് കോടതി വിധിയെ ബിലീവേഴ്‌സ് ചര്‍ച്ച് സ്വാഗതം ചെയ്തു.

2008-09 മുതല്‍ നടക്കുന്ന വ്യവഹാരങ്ങളില്‍ 2263 ഏക്കര്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഹാരിസണ്‍ മലയാളം കമ്പനിയില്‍നിന്നും സഭ വില കൊടുത്തുവാങ്ങിയതാണെന്നും ഉടമസ്ഥത സഭയ്ക്കുള്ളതാണെന്നും വിവിധ കോടതികള്‍ ഇതോടകം വിധി പറഞ്ഞിട്ടുള്ളതാണ്.

പലപ്പോഴായി സുപ്രീം കോടതി ഉള്‍പ്പെടെ പത്തോളം വിധികള്‍ സഭയ്ക്ക് അനുകൂലമായുണ്ടെന്നും ഇപ്പോഴത്തെ വിധിയില്‍ എല്ലാറ്റിനും വ്യക്തത വന്നതായും ബിലീവേഴ്‌സ് ചര്‍ച്ച് വക്താവ് ഫാ. സിജോ പന്തപ്പള്ളി പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ച് സര്‍ക്കാരിനും എയര്‍പോര്‍ട്ട് നിര്‍മാണത്തിനും എതിരല്ല. എന്നാല്‍ നടപടികള്‍ നിയമപരമായി വേണമെന്നേ പറയുന്നുള്ളൂ.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പൊതു വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന് ആരുടെയും ഭൂമിയോ ആസ്തിയോ ഏറ്റെടുക്കാം. ആ നിലയില്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിനു തടസമില്ല. സര്‍ക്കാര്‍ നല്‍കുന്ന വില അര്‍ഹമായതില്‍ കുറവെന്നു കണ്ടാല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ മാത്രമേ സഭയ്ക്ക് സാധിക്കൂ.

എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ പരമാവധി ആയിരമോ ആയിരത്തിയഞ്ഞൂറോ ഏക്കര്‍ സ്ഥലം മതിയെന്നിരിക്കെ 2400 ഏക്കറും വേണമെന്ന് സര്‍ക്കാര്‍ എന്തിന് പിടിവാശി പിടിക്കുന്നു. എയര്‍പോര്‍ട്ട് നിര്‍മാണ വിജ്ഞാപനം തള്ളി കഴിഞ്ഞ മാസം ഹൈക്കോടതിയും ഉന്നയിച്ചിരുന്നു.

നാടിന്‍റെ പൊതുവികസനത്തിന് എയര്‍പോര്‍ട്ട് വരുന്നതില്‍ സഭയ്ക്ക് എതിര്‍പ്പില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നതായി ഫാ. സിജോ വ്യക്തമാക്കി.

Related posts

Leave a Comment