വിമര്‍ശനങ്ങൾക്ക് മറുപടിയുമായി എസ്തര്‍ അനില്‍

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്.ഇതിനിടയില്‍ തനിക്കെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് താരം. ബാലതാരങ്ങളായെത്തിയ പെണ്‍കുട്ടികള്‍ വളര്‍ന്ന് ലീഡ് റോളുകളിലൊക്കെ എത്തുമ്പോള്‍ അവരെ ഹൈപ്പര്‍ സെക്ഷ്വലൈസ് ചെയ്യാനുളള പ്രവണത മലയാളികള്‍ക്കുണ്ടെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ എസ്തര്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് എസ്തറിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയര്‍ന്നത്. ഇതോടെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ എസ്തര്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട് എന്നായിരുന്നു ഒരാളുടെ കമന്‍റ്.

ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു. അതെ സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ വേണ്ടി അല്പവസ്ത്രം ധരിച്ച് ശരീരഭംഗി ഒക്കെ കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അതേപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും എന്നായിരുന്നു മറ്റൊരു കമന്‍റ്

ഈ കമന്‍റുകളു‌ടെ സ്ക്രീൻഷോ‌ട്ടുകൾ പങ്കുവച്ചു കൊണ്ടായിരുന്നു എസ്തറിന്‍റെ മറുപടി. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെ ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ.

ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം? മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്‍റെയും മികവിന്‍റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ ഗ്ലാമർ പ്രദർശനത്തിനോ അല്ല. ചിലർക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം.

സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം?‌ അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം? എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് ഇപ്പോൾ തോന്നി- എസ്തർ അനിൽ കുറിച്ചു.

Related posts

Leave a Comment