യൂറോപ്പിലെ ഒറ്റപെടൽ സഹിക്കാനാവുന്നില്ല, 7 വർഷത്തെ പ്രവാസജീവിതത്തിന് വിരാമം, സ്വന്തം നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച് യുവാവ്; വൈകാരികമായ കുറിപ്പ് വൈറലാകുന്നു

യൂറോപ്പിൽ 7 വർഷത്തെ ജീവിതത്തിന് ശേഷം ‘ഒറ്റപ്പെടൽ സഹിക്കാനാകാതെ’ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒരു പ്രവാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും അതിനോടനുബന്ധിച്ചുള്ള ചർച്ചകളും വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നത്. കരിയറിലെ നേട്ടങ്ങളും ആധുനിക ജീവിതസാഹചര്യങ്ങളും ഉണ്ടായിട്ടും, വിദേശത്തെ കടുത്ത ഏകാന്തതയും മാനസിക സമ്മർദ്ദവും കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളുടെ പ്രതിനിധിയാണ് ഈ യുവാവ്.

യൂറോപ്യൻ രാജ്യങ്ങളിലെ കടുത്ത സാമൂഹിക ഒറ്റപ്പെടലും ആളുകൾ തമ്മിലുള്ള കൃത്യമായ അകലവും മാനസികമായി തളർത്തുന്നു. നാട്ടിലെ ഉത്സവങ്ങൾ, കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ, പരസ്പര സഹായം എന്നിവ നൽകുന്ന സന്തോഷം വിദേശത്ത് ലഭിക്കുന്നില്ല. സ്വന്തം ഭാഷ സംസാരിക്കാനും തദ്ദേശീയമായ ഭക്ഷണരീതികൾ ആസ്വദിക്കാനുമുള്ള ആഗ്രഹങ്ങളുമൊക്കെയാണ് ഇതിനു കാരണമെന്ന് യുവാവ് വെളിപ്പെടുത്തുന്നു.

ഈ കുറിപ്പിന് അനുകൂലമായും പ്രതികൂലമായും നിരവധി ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. പണത്തേക്കാൾ പ്രധാനം മാനസികാരോഗ്യവും സന്തോഷവുമാണെന്നും, നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ശരിയാണെന്നും പലരും അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ കടുത്ത ജോലി സമ്മർദ്ദം, ട്രാഫിക്, മലിനീകരണം, ഇൻഫ്രാസ്ട്രക്ചർ കുറവുകൾ എന്നിവ പ്രവാസ ജീവിതം കഴിഞ്ഞ് വരുന്നവർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. പെട്ടെന്ന് ജോലി രാജിവെച്ച് പോരുന്നതിന് മുൻപ് കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്താനും, നാട്ടിൽ ഒരു ബിസിനസ്സ് അല്ലെങ്കിൽ കരിയർ സാധ്യത ഉറപ്പുവരുത്താനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

Related posts

Leave a Comment