പുനെ: ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് യുവതിയുടെ രഹസ്യഭാഗങ്ങളിൽ ഫ്ലോർ ക്ലീനിംഗ് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് സംഭവം. കഴിഞ്ഞ ഏപ്രിൽ 19-നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാൻ പോലും അയാൾ അനുവദിക്കാതെ തടഞ്ഞുവച്ചു. സംഭവം പോലീസിലോ ബന്ധുക്കളെയോ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് വിവരം പുറത്തറിയാൻ ഒരുമാസത്തോളം എടുത്തത്.
“വെൽഡറായി ജോലി ചെയ്യുന്ന ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ കടുത്ത ദേഷ്യത്തിൽ ഭാര്യയെ ക്രൂരമായി മർദിക്കാൻ തുടങ്ങി. തുടർന്ന് രഹസ്യഭാഗങ്ങളിൽ ഫ്ലോർ ക്ലീനിംഗ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭർത്താവ് വീട്ടിൽ നിന്ന് പുറത്ത്പോയ തക്കം നോക്കി യുവതി വീട്ടിൽ നിന്നും പുറത്ത് കടന്നു. അവിടെനിന്നും രക്ഷപെട്ട യുവതി സോലാപൂർ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തുകയും താൻ അനുഭവിച്ച ക്രൂരതകൾ തുറന്നുപറയുകയും ചെയ്തു. അതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ഉറുളി കാഞ്ചനിൽ തിരിച്ചെത്തി പോലീസിനെ സമീപിക്കുകയായിരുന്നു, എന്ന്” വംഗാന്ദെ പറഞ്ഞു.
