വിവാഹേതര ബന്ധങ്ങളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ഒരു പരിധി എത്തിക്കഴിഞ്ഞാൽ പങ്കാളികൾക്ക് പരസ്പരം മടുപ്പ് വരുന്ന സാഹചര്യത്തിലാണ് ഇരു കൂട്ടരും പുതിയ ഇണയെത്തേടി പോകുന്നത്. പ്രണയ സാഫല്യത്തിനായി സ്വന്തം മക്കളപ്പോലും ഇല്ലാതാക്കിയ സ്ത്രീയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം.
മുസ്കാൻ എന്ന 25കാരി തന്റെ കാമുകനൊപ്പം പോകുന്നതിന് മക്കളൊരു തടസമാണെന്ന് പറഞ്ഞ് തന്റെ ഒന്നും അഞ്ചും വയസുള്ള കുഞ്ഞുങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലുകയായിരുന്നു. മക്കൾക്ക് നല്കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന് കൃത്യം നിര്‍വഹിച്ചത്.
കുട്ടികളുടെ പിതാവ് വസീം അഹമ്മദ് ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു കൊലപാതകം. 2018 ലാണ് മുസ്കാനും വസീം അഹമ്മദും വിവാഹം ചെയ്തത്. പലപ്പോഴും വസിം ജോലി ആവശ്യങ്ങൾക്കായി വീട്ടില്‍ നിന്നും മാറി നിൽക്കാറുണ്ടായിരുന്നു. ഈ സമയത്താണ് വസീമിന്റെ ബന്ധുവായ ജുനൈദ് അഹമ്മദുമായി മുസ്കാന് അടുക്കുന്നതും അത് പ്രണയത്തിലേക്ക് എത്തുന്നതും. രണ്ട് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.
രണ്ടുപേരുടേയും ബന്ധത്തിൽ കുഞ്ഞുങ്ങൾ തടസമായി നിൽക്കുന്നു എന്നു തോന്നിയതോടെയാണ് അവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. കുട്ടികൾക്ക് നല്‍കാനുള്ള വിഷം വാങ്ങി നൽകിയത് ജുനൈദാണ്. മുസ്കാനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജുനൈദ് ഒളിവില്‍പ്പോയെന്ന് പോലീസ് പറയുന്നു.