രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പരാതി വ്യാജമെന്ന് തെളിഞ്ഞു

രാജസ്ഥാനിലെ ഭിൽവാരയിൽ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.

ഇരുവരും തന്നെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോയി ശനിയാഴ്ച രാത്രി ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതായി 25 കാരിയായ യുവതി നേരത്തെ പറഞ്ഞിരുന്നു. പുരുഷന്മാർ തന്‍റെ വസ്ത്രങ്ങൾ എടുത്തുകളഞ്ഞതായും അവർ അവകാശപ്പെട്ടു.

യുവതി രണ്ട് പുരുഷന്മാർക്കൊപ്പം സമ്മതത്തോടെ പോയിരുന്നുവെങ്കിലും അവർക്കൊപ്പം രാത്രി ചെലവഴിക്കാൻ അവർ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായതായി പോലീസ് പറഞ്ഞു.

യുവതി തന്‍റെ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും പുരുഷന്മാർ അവളെ താമസിക്കാൻ നിർബന്ധിച്ചു. പിന്നാലെ അവൾ വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വസ്തുതകൾ അറിഞ്ഞാൽ ഭർത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്നാണ് അവൾ കെട്ടിച്ചമച്ച ഒരു കഥ വിവരിച്ചത് . പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായി കണ്ടെത്തി.

അംലി റോഡിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ വച്ച് ഛോട്ടു സർഗരയെയും ഗിർധാരിയെയും അവൾ കണ്ടുമുട്ടുകയും അവരുമായി ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഒഡീഷ സ്വദേശിയായ യുവതി ആറ് വർഷം മുമ്പ് ഭിൽവാര സ്വദേശിയായ 50 വയസ്സുള്ള ഭിന്നശേഷിക്കാരനെ വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു.

 

Related posts

Leave a Comment