പ്രകൃതി ക്ഷോഭം! വ്യാപാരമേഖലയില്‍ 500 കോടിയുടെ നഷ്ടം; വ്യാപാരികള്‍ സമരമുഖത്ത്

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുവര്‍ഷങ്ങളിലായുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച വ്യാപാരമേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചും പ്രളയ സെസ് പോലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചും വ്യാപാരികള്‍ സമരവുമായി രംഗത്ത്.

പ്രതിഷേധ സൂചകമായി നാളെ രാവിലെ 10ന് സെക്രട്ടറിയേറ്റ് പിടക്കല്‍ സൂചനാ ധര്‍ണനടത്തുമെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ മറ്റു സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു.

രണ്ടുവര്‍ഷങ്ങളിലായി വ്യാപാരമേഖലയ്ക്ക് 500 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കിയെങ്കിലും വ്യാപാരി സമൂഹത്തിന് മാത്രം ആനുകൂല്യം നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും തദ്ദേശസ്വയംഭരണമന്ത്രിയ്ക്കും റവന്യൂമന്ത്രിയ്ക്കും നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.

സംഘടനയുടെ 14 ജില്ലകളിലേയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. വ്യാപാരികളുടെ നിലനില്‍പിനായി നടത്തുന്ന ജീവന്‍മരണ പോരാട്ടമാണിത്. ലക്ഷക്കണക്കിന് വ്യാപാരികളെ അണിനിരത്തിയുള്ള സമരത്തിന് സംഘടന തയാറാണ് . ആദ്യഘട്ടമെന്ന നിലയിലാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ മാത്രം ധര്‍ണ നടത്തുന്നത്. ആവശ്യമെങ്കില്‍ തുടര്‍ച്ചയായുള്ള സമരത്തിനും സംഘടന രൂപം നല്‍കും.

ദുരിതമനുഭവിക്കുന്ന മലപ്പുറം ജില്ലയിലെ വ്യാപാരമേഖലയ്ക്കായി സംസ്ഥാന കമ്മിറ്റി മാത്രം ഇത്തവണ ഒരു കോടിരൂപയാണ് നല്‍കിയത്. കണ്ണൂരിന് ഒന്നേകാല്‍ കോടി രൂപയും വയനാട് ജില്ലയ്ക്ക് 25 ലക്ഷം താത്കാലികാശ്വാസമായി നല്‍കി. ഇതിനു പുറമേ ജില്ലാകമ്മിറ്റി കൂടി നല്‍കിയ സഹായത്താലാണ് വ്യാപാരികള്‍ ഇപ്പോള്‍ കച്ചവടം നടത്തുന്നത്. എന്നിട്ടും സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജു അപ്‌സര പറഞ്ഞു.

വ്യാപാരിക്ഷേമബോര്‍ഡ്, വ്യവസായ വകുപ്പ്, റവന്യൂവകുപ്പ്, ചുമട്ട്‌തൊഴിലാളി ക്ഷേമബോര്‍ഡ് തുടങ്ങി വിഭാഗങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വ്യാപാരികളില്‍ നിന്ന് ശേഖരിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരമോ അറിയിപ്പുകളോ വ്യാപാരികള്‍ക്ക് ഇതുവരേയും ലഭിച്ചിട്ടില്ല. മാത്രമല്ല അശാസ്ത്രീയമായ പ്രളയ സെസ് വ്യപാരികളുടെ മേല്‍ പ്രയോഗിച്ചിരിക്കുകയാണ്. താറുമാറായി കിടക്കുന്ന കേരളത്തിലെ ചെറുകിട വ്യാപാര മേഖലയുടെ പതനം ഇതോടെ പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

2018 ലേയും 2019 ലേയും പ്രകൃതിക്ഷോഭം മൂലം കച്ചവടം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വ്യാപരി ക്ഷേമനിധിയില്‍ നിന്ന് അതില്‍ അംഗമായ മുഴുവന്‍ അംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുക, പ്രളയത്തിന്‍റെ പേരില്‍ ജിഎസ്ടി നിയമത്തില്‍ സെസ് ഏര്‍പ്പെടുത്തിയ നടപടി മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങുന്നയിച്ചാണ് ധര്‍ണ.

കൂടാതെ ഭാവിലുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍ നഷ്ടം സംഭവിക്കുന്ന കച്ചവടക്കാര്‍ക്ക് എല്ലാ വിഭാഗത്തിന്‍റേയും കണക്കെടുക്കുന്ന പോലെ കണക്കെടുപ്പിച്ച് റവന്യൂവകുപ്പ് നഷ്ടപരിഹാരം നല്‍കാനുള്ള നിയമനിര്‍മാണം നടപ്പാക്കണമെന്നും പ്രകൃതിക്ഷോഭം നേരിട്ട ഭാഗങ്ങളില്‍ നികുതിയും ലൈസന്‍സുകളും ഒഴിവാക്കി നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് പുറമേ ധനമന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായും ഭാരാവാഹികള്‍ അറിയിച്ചു.

Related posts