ആദ്യത്തെ ഫ്ലൈയിംഗ് ഇൻസ്ട്രക്‌ടർ: വ്യോമസേനയുടെ ചരിത്രത്തിലേക്ക് സാനിയ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ സുവർണനേട്ടവുമായി സ്ക്വാഡ്രൺ ലീഡർ സാനിയ. വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി കാറ്റഗറി-എ ക്വാളിഫൈഡ് ഫ്ലൈയിങ് ഇൻസ്ട്രക്ടർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി സാനിയ മാറി. തിങ്കളാഴ്ചയാണ് ഇന്ത്യൻ വ്യോമസേന അഭിമാനകരമായ നേട്ടം ഔദ്യോഗികമായി പുറത്തുവിട്ടത്.

രാജ്യത്തെ ഭാവി പൈലറ്റുമാർക്കു വലിയൊരു പ്രചോദനമാണ് സാനിയയുടെ നേട്ടമെന്ന് വ്യോമസേന അറിയിച്ചു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, സ്ക്വാഡ്രൺ ലീഡർ സാനിയയെ നേരിട്ട് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങളും വ്യോമസേന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

കഠിനാധ്വാനത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും ഉത്തമ ഉദാഹരണമാണ് സാനിയയെന്ന് വ്യോമസേന തങ്ങളുടെ എക്സ് ഹാൻഡിലിൽ കുറിച്ചു. മികവിലേക്കു പറന്നുയർന്ന സാനിയയുടെ ഈ ചരിത്ര നേട്ടം ഇന്ത്യൻ വ്യോമസേനയ്ക്കു പുതിയൊരു നാഴികക്കല്ലാണെന്നും, വ്യോമയാന മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന രാജ്യത്തെ നിരവധി യുവതികൾക്കു സാനിയ വഴിവിളക്കാകുമെന്നും വ്യോമസേന കൂട്ടിച്ചേർത്തു.

Related posts

Leave a Comment