പിടിതരുന്ന ലക്ഷണമില്ലല്ലേ പൊന്നേ… റിക്കാര്‍ഡ് കുതിപ്പില്‍ പൊന്ന്: പവന് 1,13,520 രൂപ

കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 14,190 രൂപയും പവന് 1,13,520 രൂപയുമായി. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വില വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 1,23,000 രൂപയ്ക്കു മുകളില്‍ നല്‍കണം.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 375 രൂപ വര്‍ധിച്ച് 11,660 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപ വര്‍ധിചച്ച് 9,080 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ വര്‍ധിച്ച് 5,855 രൂപയായി.
വെള്ളി വിലയും കുതിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് വിപണി വില.

അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,844 ഡോളറിലേക്ക് ഉയര്‍ന്നതും, രൂപയുടെ വിനിമയ നിരക്ക് 91.24 ലേക്ക് എത്തിയതും സ്വര്‍ണവില യില്‍ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്താന്‍ കാരണമായി.

സ്വര്‍ണത്തിന്‍റേയും വെള്ളിയുടേയും വിലപരിധി നിശ്ചയിക്കാന്‍ കഴിയാത്ത രീതിയിലുള്ള കുതിപ്പാണ് തുടരുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈയാഴ്ച തന്നെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 5,000 ഡോളറിലേക്ക് കുതിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

വെനിസ്വേലയിലെയും ഇറാനിലെയും സംഘര്‍ഷങ്ങള്‍ക്കിടയിലും സുരക്ഷിത നിക്ഷേപങ്ങള്‍, ഫെഡിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ആശങ്കകള്‍ എന്നിവ 2025 ലെ അസാധാരണ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ സ്വര്‍ണത്തിന്‍റെ ശക്തമായ പ്രകടനം തുടരുന്നത്. വിലക്കുതിപ്പ് തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുക്കുമ്പോള്‍ ചെറിയൊരു തിരുത്തലിലും സാധ്യതയുണ്ട്.

100 വര്‍ഷത്തെ സ്വര്‍ണക്കുതിപ്പ്
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 1,13,520 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന്‍ സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില. 1930 മാര്‍ച്ച് 31 ആയപ്പോഴേക്കും പവന് 13. 57 രൂപയായി അത് കുറഞ്ഞു. 1935 മാര്‍ച്ച് 31 ന് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി.

ഇക്കാലയളവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 22.65 രൂപയായി ഉയര്‍ന്നു. പിന്നീടങ്ങോട്ട് സ്വര്‍ണവിലയില്‍ വര്‍ധനയാണ് ഉണ്ടായത്. 1940 മാര്‍ച്ച് 31 ന് ഒരു പവന്‍ സ്വര്‍ണത്തിന് 26.77 രൂപയും 1945 മാര്‍ച്ച് 31 ന് 45.49 രൂപയും 1950 മാര്‍ച്ച് 31 ന് 72.75 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു. എന്നാല്‍ 1955 മാര്‍ച്ച് 31 ന് പവന് 58.11 രൂപയായി സ്വര്‍ണ വില കുറഞ്ഞു. 1960 മാര്‍ച്ച് 31 ന് പവന് 82.05 രൂപയായിരുന്നു സ്വര്‍ണവില. 1965 മാര്‍ച്ച് 31 ന് പവന് 90.20 രൂപയും 1970 ല്‍ 135.30 രൂപയും 1975 മാര്‍ച്ച് 31 ന് 396 രൂപയുമായി സ്വര്‍ണ വില ഉയര്‍ന്നു.

1980 മാര്‍ച്ച് 31 ന് പവന് 975 രൂപയായി. 1985 ല്‍ പവന് 1,573 രൂപയും 1990 ല്‍ പവന് 2,493 രൂപയും 1995 ല്‍ 3,432 രൂപയുമായി സ്വര്‍ണവിലയില്‍ മുന്നേറ്റം തുടര്‍ന്നു. 1996 മാര്‍ച്ചില്‍ പവന് 3,784 രൂപയായി. 1997 മാര്‍ച്ച് 31 ന് പവന് 3,432 രൂപയും 1998 മാര്‍ച്ച് 31 ന് 2,966 രൂപയുമായി സ്വര്‍ണ വില കുറഞ്ഞു. 1999 ല്‍ പവന് 3,106 രൂപയായി വീണ്ടും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയത്.

2000 മാര്‍ച്ച് 31 ന് ഒരു പവന് 3, 2 1 2 രൂപയും 2001 ല്‍ 3,073 രൂപയുമായി. 2002 മാര്‍ച്ച് 31 ന് പവന് 3,670 രൂപ, 2003 ല്‍ 3,857 രൂപ, 2004 ല്‍ 4,448 രൂപ, 2005 ല്‍ 4,550 രൂപ, 2006 ല്‍ 6,255 രൂപ എന്നിങ്ങനെ സ്വര്‍ണക്കുതിപ്പ് തുടര്‍ന്നു. 2007 ല്‍ പവന് 6,890 രൂപയും 2008 ല്‍ 8,892 രൂപയുമായി. പവന് 10,000 കടന്നത് 2009 ലാണ് . അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 11,077 രൂപയായിരുന്നു. 2010 മാര്‍ച്ച് 31 ന് പവന് 12,280 രൂപയും 2011 ല്‍ 15,560 രൂപയും എത്തി. പവന് 20,000 രൂപ കടന്നത് 2012 ലായിരുന്നു.

2012 മാര്‍ച്ചില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 20,880 രൂപ നല്‍കണമായിരുന്നു. 2013 ല്‍ പവന് 22,240 ആയെങ്കിലും 2014 എത്തിയപ്പോള്‍ പവന് 21,480 രൂപയായും 2015 ല്‍ 19,760 രൂപയായും 2016 ല്‍ 21,360 രൂപയായും 2017 ല്‍ 21,800 രൂപയായും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നു.

2018 ല്‍ പവന് 22,600 രൂപയായിരുന്ന സ്വര്‍ണ വില 2019 ആയപ്പോഴേക്കും 23,720 രൂപയായി. എന്നാല്‍ 2020 മാര്‍ച്ചില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 32,000 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. പിന്നീടങ്ങോട്ട് പൊന്ന് പിടി തരാതെ പാഞ്ഞു.

2021 ല്‍ പവന് 32,880 രൂപയിലും 2022 ല്‍ 38,120 രൂപയും 2023 ല്‍ 44,000 രൂപയുമായി. 2024 മാര്‍ച്ച് 31 ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,200 രൂപയായി വര്‍ധിക്കുകയായിരുന്നു. 2025 ഡിസംബര്‍ 29 ന് 1,03,560 രൂപയായിരുന്നു സ്വര്‍ണവില. 2026 ജനുവരി 21 ആയപ്പോഴേക്കും ഒരു പവന്‍ സ്വര്‍ണത്തിന് 1,13,520 രൂപയായി..

സീമ മോഹന്‍ലാല്‍

Related posts

Leave a Comment