ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടി: ജയിംസിന് ഗിന്നസ് തിളക്കം

ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ പച്ചമുളക് ചെടിയെന്ന വിശേഷണത്തോടെ കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന്‍പുറത്ത് ജയിംസ് ഏബ്രഹാമിന് ഗിന്നസ് റിക്കാര്‍ഡ്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ജയിംസിനു ലഭിച്ചു.

വീട്ടുവളപ്പില്‍ നട്ടുപരിപാലിച്ച പച്ചമുളക് ചെടി വളര്‍ന്ന് അഞ്ചര മീറ്റര്‍ (18.1 അടി) ഉയരത്തില്‍ റിക്കാര്‍ഡില്‍ എത്തുകയായിരുന്നു. 1999-ല്‍ യുഎസിലെ കാലി ഫോര്‍ണിയയില്‍ ലോറ ലിയാങ്ങിന്‍റെ പേരില്‍ 16 അടി ഉയരമുള്ള പച്ചമുളക് ചെടിയുടെ റിക്കാര്‍ഡ് മറികടന്നാണ് ജയിംസിന്‍റെ നേട്ടം.

കഴിഞ്ഞ ജൂണില്‍ ജയിംസ് മല്ലപ്പള്ളി ചന്തയില്‍നിന്ന് വാങ്ങി വീട്ടുവളപ്പില്‍ നട്ട പച്ചമുളക് തൈകളിലൊന്നിന് അസാധാരണ വളര്‍ച്ച ശ്രദ്ധയില്‍ പെട്ടതോടെ പ്രത്യേക പരിചരണം നല്‍കി. ഒടിഞ്ഞു പോകാതെ കയറുകെട്ടി വീടിന്‍റെ ബീമില്‍ പടര്‍ത്തി.

അതും മതിയാകാതെ വന്നതോടെ ബീമില്‍ വലിയ മുളങ്കാല്‍ കെട്ടി അതില്‍ കയറ്റി. ചെടിയുടെ അസാധാരണ വളര്‍ച്ച അറിഞ്ഞു കാണാനെത്തിയ സുഹൃത്തുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗിന്നസ് റിക്കാര്‍ഡിനായി അപേക്ഷിച്ചു. ഇതേ തുടര്‍ന്ന് കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്‍റെ അന്താരാഷ്‌ട്ര ജൂറി സുനില്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തി.

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയര്‍ സയന്‍റിസ്റ്റും തലവനുമായ ഡോ. സി.പി. റോബര്‍ട്ട്, സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റുകളായ ഡോ. വിനോദ് മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം, കൃഷി ഓഫീസര്‍ എ. പ്രവീണ എന്നിവരുടെ സാന്നിധ്യത്തില്‍ അളവും ഇനവും തിട്ടപ്പെടുത്തിയിരുന്നു.

Related posts

Leave a Comment