പ്രതികളെ തേടിയെത്തിയ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ് സന്തോഷ്; സാരമായി പരിക്കേറ്റിട്ടും നേതാവിനെ പൂട്ടി പോലീസുകാർ; ഓടി രക്ഷപ്പെട്ടവർക്കായി വലവിരിച്ച് പോലീസ്

 

കോട്ടയം: കരാർ തൊഴിലാളിയെ ആക്രമിച്ച പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഏറ്റുമാനൂർ പോലീസ്.കോട്ടമുറി ഇന്ദിരാ പ്രിയദർശനി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആക്രമി സംഘത്തെ തേടി ഇന്നലെ പോലീസ് എത്തിയെങ്കിലും ഗുണ്ടതലവൻ പോലീസിനെ ആക്രമിച്ചതോടെ മറ്റുള്ള പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

ഇത്തരത്തിൽ രക്ഷപ്പെട്ട സംഘത്തിനു വേണ്ടിയാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. ഇവർ ഒളിവിൽ കഴിയുന്ന പുതിയ സ്ഥലത്തെക്കൂറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

ഇന്നലത്തെ ആക്രമത്തിൽ പരിക്കേറ്റ പോലീസുകാരായ എ.എസ്. അനീഷ് (39), സി.പി. രാജേഷ് (42) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മർദനമേറ്റിട്ടും ഇവർ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായി അതിരന്പുഴ പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷാ(25)ണ് പിടികൂടുകയും ചെയ്തു.

അച്ചു സന്തോഷിന്‍റെ സംഘത്തിൽപ്പെട്ട അലക്സ്, പാസ്കൽ, അനുജിത്ത് കുമാർ, മെൽവിൻ ജോസഫ്, അമൽ എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വ്യഴാഴ്ച ഉച്ചയ്ക്കാണ് നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷനിൽ വച്ചാണ് അഞ്ചംഗ സംഘം കരാർ തൊഴിലാളി പുന്നത്തുറ കോട്ടോത്ത് കെ.എസ്. സുരേഷി(49)നെ ആക്രമിച്ചത്.

സുരേഷിനെ ആക്രമിച്ചപ്പോൾ പ്രതികളുടെ കൂട്ടത്തിൽ അച്ചു സന്തോഷ് ഉണ്ടായിരുന്നില്ല. എന്നാൽ ആക്രമണത്തിനുശേഷം പ്രതികൾ അച്ചു സന്തോഷിന്‍റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

ഇന്നലെ രാത്രി 6.45നാണ് പത്തംഗ പോലീസ് സംഘം പ്രതികളെ തേടി കോളനിയിൽ എത്തിയത്. ബൈക്കിലെത്തിയ പോലീസുകാരായ അനീഷിനെയും രാജേഷിനെയും കണ്ടപാടെ ഗുണ്ടകൾ ഓടി രക്ഷപ്പെട്ടു.

ഇവർ പിടികൂടാതിരിക്കാൻ വേണ്ടിയാണ് അച്ചു സന്തോഷ് പോലീസിനെ നേരിട്ടത്. ജിമ്മിൽ ഉപയോഗിക്കുന്ന ഇരുന്പ് ബാർ കൊണ്ടും ജാക്കി ലിവർ ഉപയോഗിച്ചും പോലീസുകാരെ മർദിക്കുകയായിരുന്നു.

അനീഷിന്‍റെ ശരിരത്ത് കന്പിവടിക്ക് അടിയേറ്റു. തോളെല്ല് പൊട്ടി. കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. വലതുകൈയ്ക്കു പൊട്ടലുണ്ട്. രാജേഷിന്‍റെ വലതുകൈയിലും മുറിവേറ്റിട്ടുണ്ട്.

തുടർന്നു പോലീസ് സംഘം ചേർന്നു അച്ചു സന്തോഷിനെ പിടികൂടുകയായിരുന്നു.പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ചു ക്ഞ്ചാവ് കേസിലെ പ്രതികളെ മോചിപ്പിച്ച കേസ്, നിരവധി കെലപാത ശ്രമ കേസുകൾ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അച്ചു സന്തോഷ്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

Related posts

Leave a Comment