റാം റഹിമിന്റെ കിടപ്പുമുറിയില്‍ നിന്നും നിരന്തരം പെണ്‍കുട്ടികളുടെ നിലവിളികള്‍ ഉയര്‍ന്നിരുന്നു! ആശ്രമത്തിലെ പുരുഷന്മാരെ എല്ലാവരെയും ഷണ്ഡീകരിച്ചിരുന്നു; ദേരാ ആശ്രമത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഗുര്‍മീത് റാം റഹിമിനെ അറസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് വിവാദ ആള്‍ദൈവത്തെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും പുറംലോകം അറിയാത്ത തരത്തിലുള്ള കഥകളും പുറത്തുവരുന്നത്. ഹരിയാന സിബിഐ കോടതി ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിച്ച ആള്‍ദൈവം റാം റഹിമിനു ലൈംഗീക അടിമകള്‍ ഉണ്ടായിരുന്നു എന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ദേര ആശ്രമത്തിലെ സുരക്ഷാ ഉദ്യോഗം വഹിച്ചിരുന്ന ബിയന്ത് എന്നയാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ദേര ആശ്രമത്തിലെ പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി ഇയാള്‍ ഉപയോഗിച്ചിരുന്നു. സിര്‍സയിലെ ആസ്ഥാനത്തുള്ള റാം റഹിമിന്റെ കിടപ്പുമുറയില്‍ നിന്നും നിരന്തരം പെണ്‍കുട്ടികളുടെ നിലവിളികള്‍ ഉയരുമായിരുന്നുവെന്നും ബിയന്ത് വെളിപ്പെടുത്തുന്നു.

വളര്‍ത്തു മകളായും സന്യാസിനിമാരായും ദത്തടുക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗിക അടിമകളായി പീഡിപ്പിച്ചിരുന്നത്. ഒരു പതിനാറുകാരിയെ ഗുര്‍മിത് പീഡിപ്പിച്ചതിനു താന്‍ സാക്ഷിയായിട്ടുണ്ടെന്നും ബിയന്ത് പറയുന്നു. ഇയാള്‍ ആശ്രമത്തിലെ മറ്റ് പുരുഷന്മാരെ ഷണ്ഡീകരിക്കുമായിരുന്നു. തന്നെയും ഷണ്ഡീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ആശ്രമത്തില്‍ നിന്നു രക്ഷപെട്ടത് എന്നു ബിയന്ത് പറയുന്നു. ഗുര്‍മിത് വളര്‍ത്തുമകളായി ദത്തെടുത്ത ഹണി പ്രീത് എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ക്കു ശാരീരിക ബന്ധം ഉണ്ട് എന്ന് ഇവരുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. അതേ സമയം ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് ഗുര്‍മിതിന്റെ പിന്തുണയോടെയാണ് എന്നു വളര്‍ത്തു മകള്‍ ഹണി പ്രീത് വെളിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗ കേസില്‍ നിന്നു ഗുര്‍മിതിനെ രക്ഷപെടുത്താം എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാക്കു നല്‍കിയിരുന്നു എന്നും ഇവര്‍ പറയുന്നു.

 

Related posts