സ്പൈഡർമാനൊക്കെ ഇനി അങ്ങോട്ട് മാറി നിന്നാട്ടെ..101 നില കെട്ടിടം ഒന്നര മണിക്കൂറിൽ കീഴടക്കി ഹന്നോൾഡ്

സുരക്ഷാ ഉപകരണങ്ങളില്ലാതെ 101 നിലയുള്ള കെട്ടിടത്തിനു മുകളിൽ വലിഞ്ഞുകയറി അമേരിക്കൻ ക്ലൈംബർ അലക്സ് ഹന്നോൾഡ്. തായ്‌വാനിലെ തായ്പെയിൽ 508 മീറ്റർ ഉയരമുള്ള ‘തായ്പെയ് 101’ കെട്ടിടത്തിനു മുകളിലെത്താൻ 91 മിനിട്ടു മാത്രമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. വടമോ, മറ്റ് ഉപകരണങ്ങളോ ഇല്ലാതെ കൈ മാത്രം ഉപയോഗിച്ചായിരുന്നു കയറ്റം.

സുരക്ഷാ ഉപകരണങ്ങളില്ലാതെ ഉയരങ്ങൾ കീഴടക്കി പ്രശസ്തി നേടിയ വ്യക്തിയാണ് ഹന്നോൾഡ്. തായ്‌വാൻ അധികൃതരുടെ അനുമതിയോടെയായിരുന്നു ഇന്നലത്തെ സാഹസം. ആയിരക്കണക്കിനു പേർ നേരിട്ടു കണ്ടതിനു പുറമേ നെറ്റ്ഫ്ലിക്സിൽ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. ചൈനയുടെ അധിനിവേശ ഭീഷണി നേരിടുന്ന തായ്‌‌വാനെ ലോകശ്രദ്ധയിലെത്തിച്ചതിൽ പ്രസിഡന്‍റ് ലായ് ചിംഗ് അടക്കമുള്ള രാഷ്‌ട്രീയ നേതൃത്വം ഹന്നോൾഡിനു നന്ദിപറഞ്ഞു.

‌2004 മുതൽ 2010 വരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു തായ്പെയ് 101. സ്പൈഡർമാർ എന്നുവിളിക്കുന്ന ഫ്രഞ്ച് ക്ലൈംബർ അലൻ റോബർട്ട് 2004ൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് കെട്ടിടത്തിനു മുകളിൽ കയറിയിരുന്നു.

Related posts

Leave a Comment